Showing posts with label ദേശീയത. Show all posts
Showing posts with label ദേശീയത. Show all posts

Sunday, April 24, 2011

ഈ പോരാട്ടം, നല്ലൊരു നാളേക്കായി...

കാസര്‍ഗോഡെന്നു കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസാക്ഷിയെ ഞെട്ടിക്കുന്ന ചില ചിത്രങ്ങളാവും നമുക്ക് മുന്നില്‍ വരിക. വര്‍ഷങ്ങളായി എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനിയുടെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ നമുക്ക് മുന്നില്‍ വരാന്‍ തുടങ്ങിയിട്ടു കാലങ്ങളായി. എന്‍ഡോസള്‍ഫാന്റെ ദൂഷ്യ വശങ്ങളെക്കുറിച്ചും,  അത് ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനേക്കുറിച്ചും 2002-ല്‍ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഒക്കുപേഷണല്‍ ഹെല്‍ത്ത് (NIOH) നടത്തിയ പഠനങ്ങളുടെ വെളിച്ചത്തില്‍, കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ തന്നെ, എന്‍ഡോസള്‍ഫാന്റെ ഉത്പാദനവും വിതരണവും നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. അതിനു ശേഷം, പല തവണ കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും കൃഷി മന്ത്രാലയവും അതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയെങ്കിലും, നിരോധനം നടപ്പിലായില്ല. എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനിയുടെ ദൂഷ്യവശങ്ങള്‍ കണ്ട് ലോകത്തിലുടനീളം 61 രാജ്യങ്ങളില്‍ ഇതു നിരോധിക്കപ്പെട്ടിട്ടുണ്ട്. അതില്‍ മലേഷ്യയിലും, ബ്രസീലിലും ഇതു നിരോധിക്കാനുള്ള ഉത്പ്രേരകമായത്, കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന്റെ വിവരങ്ങള്‍ അവര്‍ മനസ്സിലാക്കിയതിനാലാണ്. പക്ഷേ ഇന്ത്യയും നമ്മുടെ ഭരണകൂടവും ഇതുവരെ അതു കണ്ടതായി നടിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷാന്ത്യം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കാസര്‍ഗോട്ടെത്തുകയും, തെളിവെടുപ്പ് നടത്തി എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ വീണ്ടും ഒരു പഠനത്തിനാണ് നീക്കം നടത്തുന്നത്. എന്‍ഡോസള്‍ഫാന്‍ അനുകൂലികളായ ആളുകളെ നിറച്ച ഒരു സമിതിയെ പഠനത്തിനും നിയോഗിച്ചു. അതിന്റെ റിപ്പോര്‍ട്ട് എന്താകും എന്നു നമുക്കിപ്പോഴേ ഊഹിക്കാവുന്നതേയുള്ളൂ. കഴിഞ്ഞ സ്റ്റോക്ക് ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാനെ അനുകൂലിച്ച ഏക രാജ്യം ഇന്ത്യയായിരുന്നു. അന്ന് നിരോധനത്തെ പിന്തുണച്ചിരുന്നെങ്കില്‍, വളരെ എളുപ്പത്തില്‍ എന്‍ഡോസള്‍ഫാന്‍  നമുക്ക് നിരോധിക്കുവാന്‍ കഴിയുമായിരുന്നു. തലമുറകളിലേക്ക് വരെ ദൂഷ്യവശങ്ങള്‍ എത്തുന്ന ഈ എന്‍ഡോസള്‍ഫാന്‍ എന്ന മാരകമായ വിഷത്തിന്റെ 70 ശതമാനം ഉത്പാദനം ഇന്ത്യയിലാണ്. അതിന്റെ വാണീജ്യ സാധ്യതകളെ തകര്‍ക്കുന്ന നടപടിയാവും, എന്‍ഡോസള്‍ഫാന്‍  നിരോധനം, അതാണ് ഇന്ത്യയെ പിന്നോട്ട് വലിക്കുന്നത്. അതിനൊപ്പം ഇതിന്റെ കുത്തക വിതരണക്കാരുടെ സമ്മര്‍ദ്ദവും. എന്തായാലും ഈ നടപടികള്‍ ശുഭസൂചകമല്ല.

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടം കേരളത്തിന്റെയകത്ത് ശക്തിയാര്‍ജ്ജിച്ചു കൊണ്ടിരിക്കയാണ്. മാധ്യമങ്ങള്‍ ഏറ്റെടുത്ത പോരാട്ടത്തിലേക്ക് സാമൂഹിക പ്രവര്‍ത്തകരും, പരിസ്ഥിതി സ്നേഹികളും, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമൊപ്പം, ജനങ്ങളും പങ്കു ചേര്‍ന്നിരിക്കുന്നു. നവയുഗ മാധ്യമങ്ങളായ സോഷ്യന്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളായ ട്വിറ്റര്‍, ഫേസ്ബുക്ക്, ഓര്‍ക്കുട്ട് തുടങ്ങിയവയിലും പ്രതിഷേധാഗ്നികള്‍ ആളിക്കത്തുന്നുണ്ട്. യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കാനും, അവരുടെ പിന്തുണ നേടാനും ഇതിനു കഴിയുന്നുണ്ട്. എന്നിരുന്നാല്‍ കൂടി എന്‍ഡോസള്‍ഫാന്‍ അനുകൂല വിഭാഗം ഇതിനെതിരായുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഒട്ടേറെ പെയ്ഡ് എന്‍ഡോസള്‍ഫാന്‍ ഏജന്റുമാര്‍ സോഷ്യന്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ ഇപ്പോളുണ്ട്. അവരുടെ പ്രധാന ഉദ്ദേശ്യം, തെറ്റായ വിവരങ്ങള്‍ നല്‍കി ആള്‍ക്കാരെ ഈ പോരാട്ടത്തില്‍ നിന്നും അകറ്റി നിര്‍ത്തുക എന്നതാണ്. ഗൂഗിള്‍ പോയി ‘ban endosulfan‘ എന്ന് സെര്‍ച്ച് ചെയ്താല്‍ ആദ്യം വരുന്ന സൈറ്റ്, http://www.whybanendosulfan.org/ എന്നതാണ്. അതില്‍ പൂര്‍ണ്ണമായും എന്‍ഡോസള്‍ഫാന്‍ അനുകൂല വസ്തുതകള്‍ മാത്രമാണ്. ഇതു വരെ നടന്ന പഠനങ്ങളെല്ലാം തെറ്റ് എന്ന രീതിയിലുള്ള കാര്യങ്ങള്‍, ഇതു വായിക്കുന്നവരെ തെറ്റിദ്ധരിപ്പിക്കാന്‍ പര്യാപ്തമാണ്.

എന്‍ഡോസള്‍ഫാനടക്കമുള്ള കീടനാശിനികളുടെ ഉപയോഗം സംബന്ധിച്ച വിചിന്തനം നടക്കുന്ന ജനീവ കണ്‍വെന്‍ഷന്‍ ആരംഭിക്കുന്ന ദിവസമാണ് ഇന്ന്, ഏപ്രില്‍ 25. ഈ ദിവസം എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനമായി ആചരിച്ചു കൊണ്ടാണ് കേരളത്തിലെ സമരം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തുന്നത്. സാമൂഹിക പ്രവര്‍ത്തകരും, പരിസ്ഥിതി സ്നേഹികളും, രാഷ്ട്രീയക്കാരും, കലാ-സാംസ്കാരിക രംഗത്തു നിന്നുള്ള പ്രമുഖരും ഈ സമരത്തിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട്, ഇന്ന് ഉപവാസമനുഷ്ഠിക്കുന്നു. ഈ പോരാട്ടം ശക്തി പ്രാപിക്കട്ടേ എന്നും, ഈ ജനകീയ പ്രക്ഷോഭം നമ്മുടെ ഭരണചക്രം തിരിക്കുന്ന പുംഗവന്മാരുടെ കണ്ണു തുറപ്പിക്കട്ടേ എന്നും നമുക്കീ അവസരത്തില്‍ പ്രാര്‍ത്ഥിക്കാം. വരും തലമുറകള്‍ക്കു വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ മണിച്ചിമിഴും കൈകോര്‍ക്കുന്നു....

Sunday, August 22, 2010

കോടിപതികൾ ശമ്പളത്തിനായി സമരത്തിലേക്ക്...!!!

കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്ര മന്ത്രി സഭായോഗം, എം.പി മാരുടെ അടിസ്ഥാന ശമ്പളം 16000 ൽ നിന്നും 50,000 ആയി ഉയർത്താനുള്ള ബിൽ അംഗീകരിച്ചു. അതായത് അടിസ്ഥാന ശമ്പളത്തിൽ 300% ൽ അധികമാണ് വർദ്ധന. അതിന്റെ കൂടെ അലവന്‍സുകള്‍ ഇരട്ടിയുമാക്കി. ഇതോടെ ഓരോ എം.പി.യുടെ മാസശമ്പളവും അലവന്‍സുകളും ഒന്നരലക്ഷത്തിലെത്തി. വീട് ഫോണ്‍, യാത്രാ അലവന്‍സുകള്‍ വേറെയും. എന്നാൽ ഈ വർദ്ധന അപര്യാപ്തമാണെന്ന് പറഞ്ഞ്‌ ആര്‍.ജെ.ഡി.യും ബി.എസ്.പി.യും എസ്.പി.യും എം.പിമാർ പാര്‍ലമെന്റില്‍ ബഹളം വച്ചു. സെക്രട്ടറിമാരുടെ ശമ്പളം 80000 രൂപയാണെന്നും, പ്രോട്ടോക്കോൾ പ്രകാരം അവരേക്കാൾ മുകളിലുള്ള തങ്ങളുടെ ശമ്പളം 80001 രൂപയാക്കണമെന്നും പറഞ്ഞായിരുന്നു ഇവരുടെ പ്രതിഷേധം.

എന്നാൽ ഈ പ്രതിഷേധക്കാരിൽ പകുതിയിലധികം ആളുകളും കോടിപതികളാണേന്നുള്ളതാണ് രസകരമായ വസ്തുത. ഇന്ത്യയിലെ 543 എം.പി.മാരില്‍ 315 പേരും കോടിപതികളാണ്. 5.33 കോടി രൂപയാണ് ഇവരുടെ ശരാശരി വരുമാനം. 206 കോണ്‍ഗ്രസ് എം.പി.മാരില്‍ 146 പേരും കോടിപതികളാണ്. അതായത് പത്തു കോണ്‍ഗ്രസ് എം.പി.മാരില്‍ ഏഴുപേര്‍ക്കും കോടിയിലേറെ വരുമാനമുണ്ട്. ബി.ജെ.പി. അംഗങ്ങളില്‍ പകുതിയും കോടിപതികള്‍ തന്നെ -116ല്‍ 59 പേര്‍. സി.പി.എമ്മിലാണ് കോടിപതികള്‍ക്ക് ക്ഷാമം. 16 എം.പി.മാരില്‍ ഒരാള്‍ മാത്രമാണ് കോടിപതി. പാര്‍ലമെന്റില്‍ ബഹളം വെച്ചവരില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ആര്‍.ജെ.ഡി.യും ബി.എസ്.പി.യും എസ്.പി.യും വരുമാനത്തില്‍ ഏറെ മുന്നിലാണ്. ആര്‍.ജെ.ഡി.യുടെ അഞ്ച് എം.പി.മാരില്‍ നാലുപേരും ബി.എസ്.പി.യുടെ 21 ല്‍ 13 പേരും കോടിവരുമാനക്കാരാണ്. സമാജ്‌വാദി പാര്‍ട്ടിയുടെ 23 എം.പി.മാരില്‍ 14 പേരും ഈ വിഭാഗത്തില്‍പ്പെടും. (ആധാരം: വിവിധ മാധ്യമങ്ങൾ)

തെരഞ്ഞെടുപ്പിൽ ജയിച്ചു കയറിക്കഴിഞ്ഞാൽ പിന്നെ നാട്ടുകാരെ തിരിഞ്ഞു നോക്കാതെ, അഴിമതി നടത്തി കാശുണ്ടാക്കുന്നവരാണ് ഇവരിൽ പലരും എന്നുള്ളത്‌ എല്ലാവർക്കും പകൽ പോലെ വ്യക്തമായ കാര്യമാണ്. ഇനിയും ശമ്പള വർദ്ധന വേണം എന്നുള്ള ഇവരുടെ ആവശ്യം അന്യായമാണ്. 50% മുകളിൽ ആളുകൾ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള ഈ നാട്ടിൽ, ഒരു സേവനവും ചെയ്യാതെ എം.പിമാരുടെ അടിസ്ഥാന ശമ്പളം 16000 ആണിപ്പോൾ. അതിനെ 50000 ആയി ഉയർത്താനാണ് തീരുമാനം. അഭ്യസ്തവിദ്യരായാ എം.പിമാരുടെ എണ്ണം നന്നെ കുറവാണ്. അതിനിടയിൽ തന്നെ, ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി, അതിനെക്കുറിച്ച്‌ പഠിച്ച്‌ പ്രശ്നപരിഹാരം കാണുന്ന എം.പിമാരുടെ എണ്ണവും നന്നേ കുറവ്‌. സ്വന്തം കീശവീർപ്പിക്കാനും, സ്ഥാനമാനങ്ങൾ, കഴിയുമെങ്കിൽ ഒരു മന്ത്രി തന്നെയായി സുഖിക്കാനാണ് പലരും എം.പിമാർ ആകുന്നത്‌. ഇത്രയും ഭാരിച്ച ശമ്പളം ഇവർക്കു നൽകേണ്ട കാര്യമുണ്ടോ? ജനങ്ങളെ സേവിക്കുവാനാണ് എം.പിമാരാകുന്നതെങ്കിൽ, പിന്നെ കണക്കു പറഞ്ഞ്‌ ശമ്പളം പറ്റുന്നതെന്തിനാണ്? നിസ്വാർത്ഥമായ രാഷ്ട്രീയ-സാമൂഹിക പ്രവർത്തനങ്ങൾ നടത്താൻ ഇവർക്കെന്താണ് തടസ്സമാകുന്നത്‌? പണം... അതു മാത്രമാണ് ഇവരുടെ ലക്ഷ്യം. ഒരു പകഷേ പാർലമെന്റിൽ ഭരണപക്ഷവും പതിപക്ഷവും ഒരുമിച്ചു നിന്നു പാസാക്കുന്ന ഒരേയൊരു ബില്ലാകും എം.പിമാരുടെ ശമ്പള വർദ്ധന ബിൽ. അതിൽ ചർച്ചയുമില്ല, എതിരഭിപ്രായവുമില്ല.

ഇപ്പോൾ ശമ്പളം 500% ഉയർത്തി, 8000 ആക്കണം എന്നു വാശിപിടിക്കുന്നതിന്റെ പ്രധാന കാരണം, എം.പിമാരുടെ ശമ്പളം സെക്രട്ടറിമാരുടെ ശമ്പളത്തേക്കാൾ കുറവാണെന്നതാണ്. മെയ്യനങ്ങാതെ, പാർലമെന്റിൽ ബഹളമുണ്ടാക്കലല്ലാ സെക്രട്ടറിമാരുടെ ജോലി. വിവിധ വകുപ്പുകളുടെ കാര്യങ്ങൾ നിയന്ത്രിക്കുന്ന സെക്രട്ടറിമാരുടെ ഉത്തരവാദിത്വം ഭാരിച്ചതാണ്, ഒരു പക്ഷേ വകുപ്പുതല മന്ത്രിമാരേക്കാൾ, വകുപ്പിന്റെ കാര്യങ്ങളെക്കുറിച്ച്‌ അറിവും ഗ്രാഹ്യവും സെക്രട്ടറിമാർക്കായിരിക്കും. അതു മാത്രമല്ല, കഷ്ടപ്പെട്ടു പഠിച്ച്‌, ഉയർന്ന ബിരുദം നേടിയാണ് ഇവർ ജനസേവനത്തിനായി വരുന്നത്‌. അതിനുള്ള കഴിവും അവർക്കുണ്ട്‌. എന്നാൽ നാലാം ക്ലാസും ഗുസ്തിയുമായി നടക്കുന്ന ഈ രാഷ്ട്രീയ കോമരങ്ങൾക്ക് , സെക്രട്ടറിമാരേക്കാൾ എന്താണ് അവകാശപ്പെടാനുള്ളത്? ഒന്നുമില്ല എന്നതാണ് സത്യം, എന്നിട്ടും സെക്രട്ടറിമാരേക്കാൾ ശമ്പളം വാങ്ങാൻ എന്താ ശുഷ്കാന്തി?

ഇന്ത്യയിലെ ഒരു സർക്കാർ ജോലിയിലും ഒരു ജീവനക്കാർക്കും അടിസ്ഥാന ശമ്പളത്തിൽ 300% വർദ്ധന ലഭിക്കുന്നില്ല. ഇനി ലഭിക്കുകയും ഇല്ല.. എല്ലാ ജീവനക്കാരുടേയും ശമ്പള വർദ്ധന തീരുമാനിക്കുന്നത്‌ ശമ്പക്കമ്മീഷനും ധനകാര്യവകുപ്പും ചേർന്നാണ്. പിന്നെ എന്തു കൊണ്ടാണ് എം.പിമാരുടെ ശമ്പള വർദ്ധൻ അവർ സ്വയം തീരുമാനിക്കുന്നത്‌? അതിനും ഒരു ശമ്പളകമ്മീഷൻ വേണ്ടേ? സ്വന്തം തറവാട്ടു സ്വത്തൊന്നുമല്ലല്ലോ തോന്നുന്ന പോലെ വീതിച്ചെടുക്കാൻ? ഈ ശമ്പളമെന്നത്‌ ഞാനും നിങ്ങളുമെല്ലാം കൊടുക്കുന്ന നികുതിയിനങ്ങളിൽ നിന്നും പിരിഞ്ഞു കിട്ടുന്ന പണം തന്നെയാണ്. നമ്മുടെ വിയർപ്പിന്റെ വില ഇവരെപ്പോലുള്ള കോമാളികൾ വെറുതെ തിന്നുകയാണ്. ഇതിനൊരു അവസാനം ഉണ്ടാവണം. അല്ലെങ്കിൽ ഈ രാഷ്ട്രീയക്കാർ നമ്മുടെ നാടു കുട്ടിച്ചോറാക്കും. എം.പിമാരുടെ ശമ്പളം വളരെ തുച്ഛമാക്കുകയാണ് വേണ്ടത്‌. പേരിനൊരു ശമ്പളം അതു മാത്രമേ ആകാവൂ. പക്ഷേ പൂച്ചക്കാരു മണികെട്ടും എന്നു പറയുന്നതു പോലെ, ഇതാരു ചെയ്യും..? ഒരു അടിയന്തിരാവസ്ഥയോ പട്ടാള ഭരണമോ വന്നാലേ ഇതു നടക്കൂ..  ഇതൊക്കെ കാണുമ്പോഴാണ്, അറിയാതെയെങ്കിലും നാം പട്ടാള ഭരണമൊക്കെ ആഗ്രഹിച്ചു പോകുന്നത്‌...

പിൻ‌കുറിപ്പ്‌: കുറച്ചു മാസം മുന്നെ, കേരളത്തിലെ എല്ലാ നിയമസഭാ സാമാജികർക്കും ലാപ്‌ടോപ്പും നോക്കിയ ബിസിനസ് ഫോണുകളും വിതരണം ചെയ്തു കമ്പ്യൂട്ടറെന്നാൽ എന്താണെന്നും, അതെങ്ങനെ ഓണാക്കാമെന്നും അറിയാത്തവർക്ക്‌ ലാപ്ടോപ്പ്‌!!! മൊബൈൽ ഫോണെന്നാൽ, ഇൻ‌കമിങ് കോളുകൾക്കായി മാത്രം ഉപയോകിക്കാവുന്ന ഫോൺ എന്ന് വിചാരിക്കുന്നവർക്ക്‌ ബിസിനസ്സ് ഫോൺ..!! ശിവ ശിവ !!! ഈ ധൂർത്തിനും അവസാനം വേണ്ടേ..?

Monday, April 19, 2010

ശശി തരൂര്‍, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം..


ഒന്നര ആഴ്ചയിലേറെ നീണ്ടു നിന്ന വിവാദത്തിനൊടുവില്‍, നാം ആദ്യമേ സംശയിച്ചതു പോലെ ശശി തരൂരിനു തന്റെ മന്ത്രിപദവി നഷ്ടമായി. ഇന്നലെ രാത്രി രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ തരൂര്‍ രാജി വയ്ക്കുകയായിരുന്നു. എന്താണ്‌ തരൂര്‍ ചെയ്ത തെറ്റ്‌ എന്ന്‌ രാജി ആവശ്യപ്പെട്ടവര്‍ ഒന്നു വിശദീകരിച്ചാല്‍ നന്നായിരുന്നു. കൊച്ചിക്ക്‌ ഒരു ഐ.പി.എല്‍ ടീം ലഭിക്കാനായി മുന്നിട്ടിറങ്ങി, ഉത്തരേന്ത്യന്‍ ലോബികളെ പിണക്കിയതാണോ തരൂര്‍ ചെയ്ത കുറ്റം എന്ന്‌ ഇതൊക്കെ കാണുന്നവര്‍ സംശയിച്ചു പോകും.

- കൊച്ചി, ഐ.പി.എല്ലുമായി തരൂരിനുള്ള ബന്ധം ഉപദേശകന്റെ മാത്രമാണ്‌.
- അതില്‍ ഓഹരികളോ, സാമ്പത്തിക ലാഭമോ ഇല്ല.
- ടീമിനായി മന്ത്രി സ്ഥാനം ദുരുപയോഗം ചെയ്തിട്ടില്ല.
- പത്തു പൈസ കൈക്കൂലി വാങ്ങിയിട്ടില്ല..
- സുനന്ദാ പുഷ്ക്കറിന്‌ ഓഹരി ലഭിച്ചത്‌ അവരുടെ ജോലിയുടെ പ്രതിഫലമായിട്ടായിരുന്നു.

പിന്നെ എന്താണ്‌ തരൂര്‍ ചെയ്ത കുറ്റം? അതു മാത്രം ആര്‍ക്കും അറിയില്ല. അഹമ്മദാബാദിലേക്ക്‌ പോകേണ്ടിയിരുന്ന ഒരു ടീമിനെ കൊച്ചിയില്‍ എത്തിച്ചു എന്നുള്ളതു തന്നെയാണ്‌ കുറ്റം. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബി.ജെ.പിയെ ചൊടിപ്പിച്ചത്‌ ഇതു തന്നെയാണ്‌. ലളിത്‌ മോഡി അവരുടെ ആയുധമായി മാത്രം മാറുകയായിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസ്സോ സി.പി.ഐ എമ്മോ പ്രതീക്ഷിക്കാത്ത വിജയമാണ്‌ തരൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വന്തമാക്കിയത്‌. അതിന്റെ ചൊരുക്കു തീര്‍ക്കുക മാത്രമാണ്‌ സി.പി.എം ചെയ്തത്‌. സി.പി.എമ്മിന്റെ ഷുവര്‍ സീറ്റ്‌ നഷ്ടപ്പെട്ടതിന്റെ പ്രതികാരം. അതിനൊപ്പം മാധ്യമങ്ങള്‍ക്കൂടി ചേര്‍ന്നപ്പോള്‍ എല്ലാം ശുഭമായി. തരൂരിന്റെ വ്യക്തി ജീവിതത്തെ വരെ കരിവാരിത്തേക്കാന്‍ അവര്‍ ശ്രമിച്ചു. തരൂരിന്റെ രാജിക്കായി സമ്മര്‍ദ്ദം ചെലുത്തിയത്‌ മാധ്യമങ്ങളായിരുന്നു.

തരൂര്‍ രാജിവച്ച ദിവസം ഇന്ത്യന്‍ രാഷ്ട്രീയത്തിലേയും കായികരംഗത്തേയും കറുത്തദിനമായി ഞാന്‍ കാണുന്നു. തരൂര്‍ പടിയിറങ്ങുമ്പോള്‍, ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച്‌ വളരെക്കാലമായി കേട്ടു വരുന്ന ഒരു ആക്ഷേപം വീണ്ടും തെളിയിക്കപ്പെടുകയാണ്‌. വിവരവും വിദ്യാഭ്യാസവുമുള്ള രാഷ്ട്രീയക്കാരെ ഇന്ത്യന്‍ രാഷ്ട്രീയം വാഴിക്കില്ല എന്ന സത്യം വീണ്ടും പുറത്തു വരികയാണ്‌. നമുക്കിപ്പോഴും പഥ്യം അഴിമതിക്കാരും സ്കൂളിന്റെ പടികടന്നിട്ടില്ലാത്ത രാഷ്ട്രീയ കോമരങ്ങളെയാണ്‌. യാഥാര്‍ത്ഥ്യ ബോധവും ഭാവിയെക്കുറിച്ച്‌ കാഴ്ചപ്പാടുമുള്ള തരൂരിനെപ്പോലുള്ള രാഷ്ട്രീയക്കാര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ വിരളമാണ്‌. അങ്ങനെയുള്ളവരെ എന്നും അകറ്റി നിര്‍ത്താന്‍ രാഷ്ട്രീയക്കാര്‍ ശ്രമിച്ചിരുന്നു. കോണ്‍ഗ്രസ്സില്‍ പോലും അസ്വാരസ്യമുണ്ടാക്കിയ തീരുമാനമായിരുന്നു, തരൂരിനെ മത്സരിപ്പിക്കുക എന്നത്‌. അന്ന്‌ പ്രതികരിക്കാന്‍ കഴിയാത്തവരാണ്‌ ഈ വിവാദത്തെ മുതലെടുത്ത്‌ തരൂരിനെ പുറത്താക്കാന്‍ മുറവിളി കൂട്ടിയത്‌.  തരൂരിലെ പോലെ സുതാര്യതയുള്ള രാഷ്ട്രീയക്കാരെ ഇവിടുത്തെ മറ്റു രാഷ്ട്രീയക്കാരും രാഷ്ട്രീയ പാര്‍ട്ടിക്കളും ഇഷ്ടപ്പെടുന്നില്ല എന്നത്‌ മറനീക്കി പുറത്തു വന്നിരിക്കയാണ്‌. ആദര്‍ശം പ്രസംഗത്തില്‍ മാത്രം സൂക്ഷിക്കുന്ന ഇത്തരം രാഷ്ട്രീയക്കാരാണ്‌ നമ്മുടെ ശാപം. അതില്‍ പാര്‍ട്ടിഭേദമില്ല എന്ന വസ്തുതയും പ്രകടമാണ്‌.

സാധാരണ രാഷ്ട്രീയക്കാരെപ്പോലെ ആയിരുന്നില്ല തരൂര്‍.  ട്വിറ്ററിലൂടെ അദ്ദേഹം സം‌വദിക്കുകയും, അദ്ദേഹം എന്തൊക്കെയാണ്‌ ചെയ്യുന്നതെന്നും ചെയ്യാന്‍ ശ്രമിക്കുന്നതെന്നും വ്യക്തമാക്കാന്‍ എന്നും ശ്രമിച്ചിരുന്നു. ഹൈഫൈ മാര്‍ഗ്ഗങ്ങളിലൂടെ ജനങ്ങളുമായി സം‌വദിക്കുകയും യുവജനങ്ങളുടെ ആദരവ്‌ പിടിച്ചു പറ്റുകയും ചെയ്ത വ്യക്തിയാണ്‌ തരൂര്‍.  രാജിക്കു ശേഷം അദ്ദേഹത്തിന്‌ ട്വിറ്ററിലൂടെ ലഭിക്കുന്ന പിന്തുണ സൂചിപ്പിക്കുന്നത്‌ അതാണ്‌. കാറ്റില്‍ ക്ലാസ്‌ വിവാദം പോലും, ഇവിടുത്തെ മീഡിയ ഉണ്ടാക്കിയതാണ്‌. കാറ്റില്‍ ക്ലാസ്‌ എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം മനസ്സിലാകാത്ത ഇന്ത്യന്‍ മാധ്യമങ്ങളാണ്‌ വിവാദമുണ്ടാക്കിയത്‌. രാഷ്ട്രീയ ഉന്നം വച്ച്‌ ഇവിടുത്തെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും അദ്ദേഹത്തെ ആക്രമിച്ചപ്പോള്‍ പിന്തുണയ്ക്കാന്‍ ഒരാള്‍ പോലുമില്ലാതായിപ്പോയി എന്നുള്ളത്‌ ഒരു ദുഖകരമായ വസ്തുതയാണ്‌. എന്നാല്‍ ഇന്ത്യയിലെ യുവാക്കള്‍ അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരന്നു കഴിഞ്ഞു. അദ്ദേഹത്തിന്‌ ട്വിറ്ററിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും ലഭിക്കുന്ന പിന്തുണ അതാണ്‌ സൂചിപ്പിക്കുന്നത്‌. ഈ അവസരത്തില്‍ തരൂരിനോട്‌ പറയുവാന്‍ ഒന്നേയുള്ളൂ, ഭാരതത്തിലെ യുവജനത താങ്കള്‍ക്കൊപ്പമുണ്ട്‌, ധൈര്യമായി മുന്നോട്ടു നീങ്ങൂ.. അഴിമതിക്കാരും, വിദ്യാഭ്യാസമില്ലാത്തവരും, സ്വജനപക്ഷപാതികളുമായ രാഷ്ട്രീയക്കാരെ പടിയടച്ച്‌ പിണ്ഡം വച്ച്‌, കഴിവും, കാഴ്ചപ്പാടുമുള്ള തരൂരിനെപ്പോലെയുള്ള രാഷ്ട്രീയക്കാര്‍ നയിക്കുന്ന ഒരു ഇന്ത്യ ഉയര്‍ന്നു വരുമെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം... 


തരൂരിന്റെ ലോക്‌സഭയിലെ പ്രസംഗം
 


രൂര്‍ എന്‍.ഡി.ടി.വി ക്കു നല്‍കിയ അഭിമുഖം
 
 

Tuesday, April 6, 2010

മാധ്യമങ്ങളേ, നിങ്ങള്‍ക്കു വേറെ പണിയില്ലേ...?

കഴിഞ്ഞ ആഴ്ച മാധ്യമങ്ങള്‍ ഒന്നടങ്കം ആഘോഷിച്ച ഒരു വാര്‍ത്തയായിരുന്നു സാനിയാ -ഷോയിബ്‌ മാലിക്‌ വിവാഹം. പ്രശസ്ത ഇന്ത്യന്‍ ടെന്നീസ്‌ താരം സാനിയാ മിര്‍സ, പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ ടീം മുന്‍ നായകന്‍ ഷോയിബ്‌ മാലിക്കിനെ വിവാഹം ചെയ്യാന്‍ പോകുന്നു എന്ന അഭ്യൂഹമാണ് ആദ്യമായി പടര്‍ന്നത്‌. അതോടെ വാര്‍ത്താ മാധ്യമങ്ങളില്‍ ഫ്ലാഷ്‌ ന്യൂസുകള്‍ വന്നു തുടങ്ങി. ആ വിവരം സാനിയയുടെ പിതാവ്‌ സ്ഥിതീകരിച്ചതോടെ പിന്നെ സാനിയ-ഷോയിബ്‌ വിവാഹം മാധ്യമങ്ങള്‍ ഏറ്റടുത്തു. തന്റെ ബാല്യകാല സുഹ്രുത്തും, സഹപാഠിയുമായിരുന്ന സൊഹ്റാബ് മിര്‍സയുമായി സാനിയായുടെ വിവാഹനിശ്ചയവും മോതിരം മാറലും നടന്നിരുന്നു. എന്നാല്‍ ഇടയ്ക്കു വച്ച്‌ സാനിയാ ഈ വിവാഹം വേണ്ടെന്നു വച്ചിരുന്നു. ഷോയിബുമായുള്ള വിവാഹക്കാര്യം പുറത്തറിഞ്ഞതോടെ, ഈ വിവാഹം മുടങ്ങലും ചര്‍ച്ചയായി. അതിനിടെ ഒരു പാക്കിസ്ഥാനിയെ സാനിയ കല്യാണം കഴിക്കുന്നതു ശരിയോ എന്ന ചര്‍ച്ചയുമായി മറ്റൊരു മാധ്യമം രംഗത്തു വന്നത്‌. ആ ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നതിനിടയില്‍, പാകിസ്ഥാനില്‍ നിന്നും മറ്റൊരു വെടിപൊട്ടി. കല്യാണത്തിനു ശേഷം സാനിയ പാക്കിസ്ഥാനു വേണ്ടി കളിക്കണം എന്ന്. അതോടെ മാധ്യമങ്ങളുടെ ദേശസ്നേഹമുണര്‍ന്നു. ചര്‍ച്ചകള്‍ കല്യാണത്തില്‍ നിന്നും നയതന്ത്രബന്ധത്തിലേക്ക്‌ വഴുതി മാറി. ഇതിക്കെ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ പെട്ടെന്നാണ്, ഷോയിബ്‌ കല്യാണം കഴിച്ചതാണെന്ന്‌, ആയിഷ എന്ന യുവതിയെ ഉദ്ധരിച്ചുകൊണ്ട്‌ പാക്കിസ്ഥാനിലെ ഒരു മാധ്യമം വെളിപ്പെടുത്തുന്നത്‌. പോരെ പൊടി പൂരം. മാധ്യമങ്ങള്‍ ചര്‍ച്ചകളും ഭാവനാ സമ്പുഷ്ടമായ കഥകളും പ്രസിദ്ധീകരിച്ച്‌ ആഘോഷം തുടര്‍ന്നു. അതിനിടയില്‍ ഷോയിബ്‌ ഹൈദരാബാദിലെത്തി, സാനിയക്കൊപ്പം പത്രക്കാരെ കാണുന്നു. അതെല്ലാ മാധ്യമങ്ങളിലും ലൈവ്‌ ടെലിക്കാസ്റ്റ്‌. ഷോയിബിനെ പോലീസ്‌ ചോദ്യം ചെയ്തതും പാസ്പോര്‍ട്ട്‌ പിടിച്ചെടുത്തതുമാണ് ഏറ്റവും പുതിയ ചര്‍ച്ചാ വിഷയം. ഇതു വിവാഹം മാറ്റി വയ്ക്കുമോ എന്നതാണ് മാധ്യമങ്ങള്‍ ഉത്കണ്ഠാകുലരായി നോക്കി നില്‍ക്കുന്ന അടുത്ത വാര്‍ത്ത. ഈ വിഷയത്തില്‍ ഉണ്ടാകുന്ന ഒരോ വഴിത്തിരിവുകളും അപ്പപ്പോള്‍ നാട്ടുകാരെ അറിയിക്കാന്‍ വെമ്പല്‍ കൊണ്ട്‌ നടക്കുകയാണ് മാധ്യമങ്ങള്‍... ഹോ.. എന്തൊരു മാധ്യമധര്‍മ്മം... കേട്ടിട്ടു തന്നെ കോരിത്തരിക്കുന്നു..

അറിയാന്‍ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ, ഈ മാധ്യമങ്ങള്‍ക്ക്‌ വേറെ ഒരു പണിയും ഇല്ലേ...? കല്യാണം കഴിക്കുന്നത്‌ ഒരാളുടെ സ്വകാര്യപരമായ കാര്യം. അത്‌ ആ‍രാണെന്നും, വിവഹശേഷം എങ്ങനെ ജീവിക്കണമെന്നും, എവിടെ ജീവിക്കണമെന്നും തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം ആ വ്യക്തിക്കില്ലേ? ആ വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റവും, അവഹേളനവുമല്ലേ ഇത്തരം ചര്‍ച്ചകള്‍...? ഒരാളുടെ സ്വകാര്യതയില്‍ കടന്നു കയറീ ലൈവ്‌ ചര്‍ച്ചകള്‍ നടത്തുന്നതാണോ മാധ്യമധര്‍മ്മം. സെന്‍സേഷണലിസത്തില്‍ മാത്രം വിശ്വസിക്കുന്ന ഇത്തരം മാധ്യമങ്ങളെ പടിയടച്ചു പിണ്ഡം വയ്ക്കണം..

വാല്‍ക്കഷ്ണം: ഇക്കണക്കിനു പോയാല്‍, നാളെ മുതല്‍ ഈ നാട്ടിലെ കൊള്ളാവുന്ന പെമ്പിള്ളേരുടെ തന്തമാരെല്ലാം, ചാനല്‍ ഓഫീസിനു മുന്നില്‍ ക്യൂ നിന്ന്‌ മക്കളുടെ കല്യാണത്തിന്റെ വിവരങ്ങളും വരന്മാരുടെ വിവരങ്ങളും അവരില്‍ നിന്നും സെര്‍ട്ടിഫൈ ചെയ്തു വാങ്ങേണ്ടി വരുമല്ലോ..? ഇല്ലെങ്കില്‍ അതേ പറ്റി ലൈവ്‌ ചര്‍ച്ച നടത്തിയാലോ പഹയന്മാര്‍..!!!!

Monday, March 8, 2010

Letter to the Editor of The Hindu on MF Hussain Issue

This is a Letter  to the Editor of The Hindu, from a practicing Christian lady who was Professor in Stella Maris College, Chennai till recently; now settled at Baroda, regarding an Edit in The Hindu in favour of bringing back MF Hussain to India.

Dear Ram,

I have taken time to write this to you Ram-for the simple reason that we have known you for so many years- you and The Hindu bring back happy memories Please take what I am putting down as those that come from an agonized soul. You know that I do not mince words and what I have to say I will-I call a spade a spade-now it is too late for me to learn the tricks of being called a ‘secularist’ if that means a bias for, one, and a bias against, another.

Hussain is now a citizen of Qatar-this has generated enough of heat and less of light. Qatar you know better than me is not a country which respects democracy or freedom of expression. Hussain says he has complete freedom-I challenge him to paint a picture of Mohammed fully clad.

There is no second opinion that artists have the Right of Freedom of expression. Is such a right restricted only to Hussain? Will that right not flow to Dan Brown-why was his film-Da Vinci Code not screened? Why was Satanic Verses banned-does Salman Rushdie not have that freedom of expression? Similarly why is Taslima hunted and hounded and why fatwas have been issued on both these writers? Why has Qatar not offered citizenship to Taslima? In the present rioting in Shimoga in Karnataka against the article Taslima wrote against the tradition of burqua which appeared in the Out Look in Jan 2007.No body protested then either in Delhi or in any other part of the country; now when it reappears in a Karnataka paper there is rioting. Is there a political agenda to create a problem in Karnataka by the intolerant goons? Why has the media not condemned this insensitivity and intolerance of the Muslims against Taslima’s views? When it comes to the Sangh Parivar it is quick to call them goons and intolerant etc. Now who are the goons and where is this tolerance and sensitivity?

Regarding Hussain’s artistic freedom it seems to run unfettered in an expression of sexual perversion only when he envisages the Hindu Gods and Goddesses. There is no quarrel had he painted a nude woman sitting on the tail of a monkey. The point is he captioned it as Sita. Nobody would have protested against the sexual perversion and his orientatation to sexual signs and symbols. But would he dare to caption it as ‘Fatima enjoying in Jannat with animals’?

Next example-is the painting of Saraswati copulating with a lion. Here again his perversion is evident and so is his intent. Even that lets concede cannot be faulted-each one’s sexual orientation is each one’s business I suppose. But he captioned it as Saraswati. This is the problem. It is Hussain’s business to enjoy in painting his sexual perversion. But why use Saraswati and Sita for his perverted expressions? Use Fatima and watch the consequence. Let the media people come to his rescue then. Now that he is in a country that gives him complete freedom let him go ahead and paint Fatima copulating with a lion or any other animal of his choice. And then turn around and prove to India-the Freedom of expression he enjoys in Qatar.

Talking about Freedom of Expression-this is the Hussain who supported Emergency-painted Indira Gandhi as Durga slaying Jayaprakas Narayan. He supported the jailing of artists and writers. Where did this Freedom of Expression go? And you call him secularist? Would you support the jailing of artists and writers Ram –would you support the abeyance of the Constitution and all that we held sacred in democracy and the excessiveness of Indira Gandhi to gag the media-writers- political opponents? Tell me honesty why does Hussain expect this Freedom when he himself did not support others with the same freedom he wants? And the media has rushed to his rescue. Had it been a Ram who painted such obnoxious, .degrading painting-the reactions of the media and the elite ‘secularists’ would have been different; because there is a different perception/and index of secularism when it comes to Ram-and a different perception/and index  of secularism when it comes to Rahim/Hussain.

It brings back to my mind an episode that happened to The Hindu some years ago.[1991]. You had a separate weekly page for children with cartoons, quizzes, and with poems and articles of school children. In one such weekly page The Hindu printed a venerable bearded man-fully robed with head dress, mouthing some passages of the Koran-trying to teach children .It was done not only in good faith but as a part of inculcating values to children from the Koran. All hell broke loose. Your office witnessed goons who rushed in-demanded an apology-held out threats. In Ambur,Vaniambadi and Vellore the papers stands were burned-the copies of The Hindu were consigned to the fire. A threat to raise the issue in Parliament through a Private Members Bill was held out-Hectic activities went on-I am not sure of the nature and the machinations behind the scene. But The Hindu next day brought out a public apology in its front page. Where were you Ram? How secular and tolerant were the Muslims?

Well this is of the past-today it is worse because the communal temperature in this country is at a all high-even a small friction can ignite and demolition the country’s peace and harmony. It is against this background that one should view Hussain who is bent on abusing and insulting the Hindu Gods and Goddesses. Respect for religious sentiments, need to maintain peace and harmony should also be part of the agenda of an artist-if he is great. If it is absent then he cannot say that he respects India and express his longing for India.

Let’s face it-he is a fugitive of law. Age and religion are immaterial. What does the media want-that he be absolved by the courts? Even for that he has to appear in the courts-he cannot run away-After all this is the country where he lived and gave expression to his pervert sadist, erotic artistic mind under Freedom of Expression. I simply cannot jump into the bandwagon of the elite ‘secularist’ and uphold what he had done. With his brush he had committed jihad-bloodletting.

The issue is just not nudity-Yes the temples-the frescos in Konarak and Kajhuraho have nude figures-But does it say that they are Sita, Sarswati or any goddesses? We have the Yoni and the Phallus as sacred signs of Life-of Siva and Shakthi-take these icons to the streets, paint them -give it a caption it become vulgar. Times have changed. Even granted that our ancients sculptured and painted naked forms and figures, with a pervert mind to demean religion is no license to repeat that in today’s changed political and social scenario and is not a sign of secularism and tolerance. I repeat there is no quarrel with nudity-painters have time and again found in it the perfection of God’s hand craft.

Let me wish Hussain peace in Qatar-the totalitarian regime with zero tolerance May be he will convince the regime there to permit freedom of expression in word, writing and painting. For this he could start experimenting painting forms and figure of Mohamed the Prophet-and his family And may I fervently wish that the media-especially The Hindu does not discriminate goons-let it not substitute tolerance for intolerance when it comes to  Rahim and Antony and another index for Ram.

I hope you will read this in the same spirit that I have written. All the best to you Ram.

Dr Mrs Hilda Raja, Vadodara

Thanks Mr.Ramu Kartha, for sending me this mail... Thanks a lot!!!

Monday, June 1, 2009

മോഹന്‍ലാലിന്‌ സൈനിക പദവി - സൈനികരെ അപമാനിക്കുന്നുവോ?

ഈ കഴിഞ്ഞ മേയ്‌ 16 ന്‌ നാം പത്രത്തില്‍ വായിച്ച ഒരു വാര്‍ത്തയാണിത്‌.

മോഹന്‍ലാല്‍ ഇനി ലഫ്‌. കേണല്‍

പ്രമുഖ ചലച്ചിത്രനടന്‍ മോഹന്‍ലാല്‍ ഇനി മുതല്‍ ലഫ്‌റ്റനന്റ്‌ കേണല്‍ മോഹല്‍ലാല്‍ എന്നറിയപ്പെടും. മോഹന്‍ലാലിന്‌ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററിയായി ലഫ്‌റ്റനന്റ്‌ കേണല്‍ പദവി നല്‍കുന്നതിനുള്ള ഉത്തരവില്‍ രാഷ്‌ട്രപതി പ്രതിഭാപാട്ടീലും പ്രധാനമന്ത്രി ഡോ. മോഹന്‍സിങ്ങും ഒപ്പുവെച്ചു. ഇക്കാര്യം പ്രതിരോധമന്ത്രി എ.കെ.ആന്റണി, മോഹന്‍ലാലിനെ ഫോണില്‍ വിളിച്ചറിയിക്കുകയും ചെയ്‌തു. കീര്‍ത്തിചത്ര, കുരുക്ഷേത്ര എന്നീ സിനിമകളില്‍ സൈനികവേഷത്തില്‍ അഭിനയിച്ച മോഹന്‍ലാല്‍ ദേശീയോദ്‌ഗ്രഥനത്തിന്‌ മികച്ച സംഭാവനയാണ്‌ നല്‍കിയതെന്ന്‌ എ.കെ.ആന്റണി പറഞ്ഞു.


പട്ടാള വേഷത്തില്‍ സിനിമയില്‍ അഭിനയിക്കുക വഴി ദേശീയോദ്‌ഗ്രഥനത്തിന്‌ മികച്ച സംഭാവന നല്‍കിയതിനാണ്‌ പട്ടാളത്തിലെ പരമോന്നത പദവി മോഹന്‍ ലാലിന്‌ നല്‍കിയത്‌. കീര്‍ത്തിചക്ര, കുരുക്ഷേത്ര എന്നീ രണ്ട്‌ മേജര്‍ രവി ചിത്രങ്ങളാണ്‌ മോഹന്‍ലാലിനെ ഈ ബഹുമതിക്ക്‌ അര്‍ഹനാക്കിയത്‌. പുറമെ നിന്നു നോക്കിയാല്‍ മലയാളികള്‍ക്ക്‌ അഭിമാനിക്കാന്‍ കഴിയുന്ന ഒന്നാണിതെങ്കിലും, നമ്മുടെ അതിര്‍ത്തി കാക്കുന്ന സൈനികരെ സംബന്ധിച്ച്‌ തികച്ചും അപമാനകരമായ ഒന്നാണിത്‌. അഭിനയത്തിലൂടെ മലയാളികളുടെ അഭിമാനമായി മാറിയ നടനാണ്‌ മോഹന്‍‌ലാല്‍‌. കീര്‍ത്തിചക്രയും‌ കുരുക്ഷേത്രയും പോലുള്ള ചിത്രങ്ങള്‍‌, കാര്‍ഗ്ഗില്‍‌ പോലുള്ള സ്ഥങ്ങളില്‍‌ പോയി അഭിനയിക്കുക എന്നത്‌ ഒരു ചില്ലറക്കാര്യമല്ല. കഠിനമായ ആ ഭൂപ്രദേശങ്ങളില്‍‌ അവരനുഭവിച്ച വിഷമതകള്‍, നാം പല മാധ്യമങ്ങളിലും‌ വായിച്ചറിഞ്ഞതുമാണ്‌. കോടികള്‍‌ പ്രതിഫലം‌ വാങ്ങിയാണ്‌, 40 മുതല്‍‌ 50 ദിവസം‌ വരെ ഇത്തരം സാഹചര്യങ്ങളില്‍‌ ഷൂട്ടിങ്‌ ചെയ്യുന്നത്‌. സിനിമയില്‍‌ അഭിനയിക്കുന്നത്‌ ദേശിയോത്‌ഗ്രഥനം‌ നടത്താനോ, മറ്റുള്ളവരില്‍‌ ദേശസ്നേഹമുണര്‍ത്തുവാനോ അല്ല, മറിച്ച്‌ സ്വന്തം പോക്കറ്റില്‍ കാശു വീഴുവാനാണ്‌. മറിച്ചായിരുന്നെങ്കില്‍‌ അഞ്ചു പൈസ പോലും വാങ്ങാതെ ഈ സിനിമയില്‍‌ അഭിനയിക്കുമായിരുന്നു. രാജ്യതാല്പര്യപ്രകാരം അങ്ങനെ ചെയ്യുന്ന എത്രയോ നടന്മാര്‍ നമ്മുടെ രാജ്യത്തുണ്ട്‌?


ഇവര്‍ ഷൂട്ടിങ്‌ നടത്തിയ സാഹചര്യങ്ങളില്‍ മഞ്ഞും‌ വെയിലും മഴയും വകവെയ്ക്കാതെ, ഇമ ചിമ്മാതെ നമ്മുടെ രാജ്യത്തിനു കാവല്‍‌ നില്‍‌ക്കുന്ന നമ്മുടെ ജവാന്മാരോട്‌ തുലനം ചെയ്യുമ്പോള്‍‌ ലഫ്‌. കേണല്‍ പദവി നല്‍കാന്‍ മാത്രം എന്തു പരമമായ പ്രവര്‍ത്തിയാണ്‌ മോഹന്‍ലാല്‍ എന്ന നടന്‍ ചെയ്തിരിക്കുന്നത്‌? സ്വന്തം ജീവന്‍ പോലും ബലി കൊടുത്ത്‌ രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കുന്ന പട്ടാളക്കാര്‍ക്കും അവരുടെ കുടുംബത്തിനും ലഭിക്കുന്നത്‌ എതാനും ലക്ഷം രൂപ, ആശ്രിതനൊരു ജോലി, അത്രയൊക്കയേയുള്ളു. ഒരു യുദ്ധം കഴിഞ്ഞാല്‍‌ അവരൊക്കെ വിസ്‌മ്ര്‌തിയിലാവുകയും ചെയ്യും. നമ്മുടെ രാജ്യത്തിനായി ജീവന്‍‌ വെടിഞ്ഞ ജവാന്മാരോടും ഇപ്പോഴും അതിര്‍ത്തിയില്‍ നിതാന്ത ജാഗ്രതയോടെ അണിനിരന്നിരിക്കുന്ന സൈനികരോടും കാണിക്കുന്ന അനീതിയാണ്‌ ഇത്തരം ഓണററി ബഹുമതികള്‍. വര്‍ഷങ്ങളോളം ദേശസേവനം നടത്തുന്ന ഒരോ സൈനികരുടേയും അഭിലാഷമാണ്‌ ഇത്തരം ഒരു ബഹുമതി ലഭിക്കുക എന്നത്‌. മോഹന്‍ലാലിലെ നായകനാക്കി ഈ രണ്ട്‌ ചിത്രങ്ങളും നിര്‍മ്മിച്ച മേജര്‍ രവി, സൈന്യത്തില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച വ്യക്തിയാണ്‌. വര്‍ഷങ്ങള്‍ നീണ്ട സൈനക സേവനത്തിനൊടുവില്‍, അദ്ദേഹത്തിനു പോലും അപ്രാപ്യമായി മാറിയ ഒരു റാങ്കാണ്‌ ലഫ്‌.കേണല്‍ എന്നത്‌. അതാണ്‌ ഒരു സുപ്രഭാതത്തില്‍ രണ്ടു സിനിമയില്‍ അഭിനയിച്ചു എന്ന പേരില്‍ ഒരു നടന്‌ നല്‍‌കുന്നത്‌. സൈനികരുടേ വേദനകളോ ദുരിതമോ ഒന്നുമറിയാതെ സുഖലോലുപതയില്‍ ഉഴലുന്ന ഒരു വ്യക്തിക്ക്‌ ഇത്തരം ഉയര്‍ന്ന സൈനിക റാങ്കുകള്‍ നല്‍കുക എന്നത്‌ സൈനികരുടെ മനോവീര്യം കെടുത്തുന്ന നടപടികളാണ്‌. ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതിനു മുന്നെ ഇനിയെങ്കിലും നമ്മുടെ നാടു കാക്കുന്ന സൈനികരെ ഒരിക്കലെങ്കിലും ഓര്‍ക്കണമെന്നാണ്‌ എനിക്ക്‌ സര്‍ക്കാരിനോട്‌ അപേക്ഷിക്കുവാനുള്ളത്‌....

Thursday, May 28, 2009

ഡോ.എ.പി.ജെ. അബ്ദുല്‍കലാമിന്‍റെ പ്രഭാഷണം

ഒരു മെയിലായി കിട്ടിയ പ്രഭാഷണം... ഞാനിവിടെ പോസ്റ്റു ചെയ്യുന്നു.
ഭാരതത്തിന്റെ നന്മക്കായി എല്ലാവരും ഇതു വായിക്കണമെന്ന്‌ ഞാന്‍ ആഗ്രഹിക്കുന്നു...
ജയ്‌ ഹിന്ദ്‌...

സുഹൃത്തുക്കളെ,
എനിക്കു് ഭാരതത്തെ കുറിച്ചു് മൂന്നു വീക്ഷണം ആണുള്ളതു്. കഴിഞ്ഞ 3000 വര്‍ഷങ്ങളിലായി അനേകം വിദേശ ശക്തികള്‍ ഭാരതത്തിലേയ്ക്കു് ആക്രമിച്ചു കയറിയിരുന്നു. അവര്‍‍ നമ്മുടെ ഭൂമിയേയും മനസ്സിനേയും കീഴടക്കി. അലക്സാന്‍ഡര്‍ മുതല്‍ ഇങ്ങോട്ടു് അതാണു് സംഭവിച്ചതു്.. അതിനെ തുടര്‍ന്നു് ഗ്രീക്കുകാര്‍, തുര്‍ക്കികള്‍,‍ മുഗളര്‍‍, പോര്‍ച്ചുഗീസ്സുകാര്‍, ബ്രിട്ടീഷുകാര്‍‍, ഫ്രഞ്ചുകാര്‍‍, ഡച്ചുകാര്‍‍ ഇവരെല്ലാം ഇവിടെ വന്നു് നമ്മെ ക്രൂരമാം വിധം ചൂഷണം ചെയ്തു. നമ്മുടെ സ്വത്തുക്കളായിരുന്നു അവര്‍ കൊണ്ടു പോയതു്. എന്നിട്ടും നമ്മള്‍ മറ്റൊരു രാജ്യത്തേയും ചൂഷണം ചെയ്തില്ല. ഇവരോടു പകരം വീട്ടിയതുമില്ല. നാം ആരേയും ആക്രമിച്ചു കീഴടക്കിയും ഇല്ല. മറ്റുള്ളവരുടെ ഭൂമി കീഴടക്കുകയോ സംസ്ക്കാരം നശിപ്പിക്കുകയോ ചെയ്തില്ല. അവരുടെ ചരിത്രത്തെ നാം മാറ്റി മറിച്ചില്ല. നമ്മുടെ ജീവിതരീതി അവരിലേയ്ക്കു് അടിച്ചേല്പിച്ചതും ഇല്ല. എന്തുകൊണ്ടാണു് ഇപ്രകാരം സംഭവിച്ചതു്.? ഭാരതീയര്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നു എന്നതുകൊണ്ടാണു്:! അതു കൊണ്ടു തന്നെ എന്‍റെ ആദ്യത്തെ വീക്ഷണം സ്വാതന്ത്ര്യത്തെ കുറിച്ചാണു്,. ഭാരതത്തിനു് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആദ്യത്തെ ഈ വീക്ഷണം 1857 ല്‍ ലഭിച്ചു എന്നു ഞാന്‍ വിശ്വസിക്കുന്നു. അന്നാണു് നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചതു്. ഈ സ്വാതന്ത്ര്യം ആണു് നാം സംരക്ഷിക്കേണ്ടതും ഊട്ടി വളര്‍ത്തേണ്ടതും. നാം സ്വതന്ത്രരല്ലെങ്കില്‍ നമ്മെ ആരും ബഹുമാനിക്കില്ല.

എന്‍റെ രണ്ടാമത്തെ വീക്ഷണം വികസനത്തെക്കുറിച്ചുള്ളതാണു്. കഴിഞ്ഞ 50 വര്‍ഷങ്ങളായി നാം ഒരു വികസ്വര രാഷ്ട്രം മാത്രമാണു്. നാം ഒരു വികസിത രാഷ്ട്രം എന്ന നിലയില്‍ കാണേണ്ടതായ സമയം സമാഗതമായിരിക്കുന്നു.ജി.ഡി.പി യുടെ കാര്യത്തില്‍ നാം മുകള്‍ത്തട്ടിലുള്ള രാഷ്ട്രങ്ങളോടൊപ്പമാണു് . ഏതാണ്ടെല്ലാ മണ്ഡലങ്ങളിലും നമ്മുടെ വളര്ച്ച നിരക്കു് 10% ആണു്. ദാരിദ്ര്യത്തിന്‍റെ നിലവാരം താഴ്ന്നു കൊണ്ടിരിക്കുന്നു. ലോക നിലവാരത്തില്‍‍ തന്നെ നമ്മുടെ നേട്ടങ്ങള്‍ ഇന്നു് അംഗീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. എന്നിട്ടും നാമൊരു വികസിത രാഷ്ട്രമെന്നു് സ്വയം അംഗീകരിക്കുവാനുള്ള ആത്മവിശ്വാസം നേടുവാന്‍ സാധിക്കുന്നില്ല. സ്വാശ്രയത്തിലധിഷ്ടിതമായ ശക്തമായ ഒരു രാഷ്ട്രമായി നമുക്കു് സ്വയം അംഗീകരിക്കുവാന് സാധിക്കുന്നില്ലെങ്കില്‍ അതൊരു വലിയ തെറ്റല്ലേ.?

എനിക്കു് മൂന്നാമതൊരു വീക്ഷണം ഉണ്ടു്. ഭാരതം ശക്തമായ ലോകത്തിനോടൊപ്പം നില്‍ക്കണം. നാം അപ്രകാരം നിന്നില്ലെങ്കില്‍ നമ്മെ ആരും ആദരിക്കില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു. ശക്തരെ മാത്രമേ ശക്തിയുള്ളവര്‍ അംഗീകരിക്കുകയുള്ളു. നമുക്കു് രാഷ്ട്ര സംരക്ഷണത്തിനുള്ള സേനാ ശക്തി മാത്രം പോരാ. നാം സാമ്പത്തികമായും ഒരു ശക്തിയായി മാറണം. രണ്ടും നമ്മില്‍ സമ്മേളിക്കണം. അതിപ്രഗത്ഭരായ മൂന്നു മഹാത്മക്കളോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്കു് ഭാഗ്യമുണ്ടായിട്ടുണ്ടു്. ബഹിരാകാശ ഗവേഷണ വിഭാഗത്തിലെ ഡോ.വിക്രം സാരാഭായിയോടൊപ്പം, പ്രൊഫ: സതീഷു് ധവാനോടൊപ്പം, കൂടാതെ ഭാരതത്തിലെ അണു ശക്തി ഗവേഷണത്തിന്‍റെ പിതാവായ ഡോ.ബ്രഹ്മ പ്രകാശിനോടൊപ്പവും വളരെ അടുത്തിടപഴകി പ്രവര്‍ത്തിക്കുവാന്‍ സാധിച്ചതു് ഒരു വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു.


എന്‍റെ ജീവിതത്തില്‍ ഞാന്‍ നാലു നാഴിക കല്ലുകള്‍ കാണുന്നു. 20 വര്‍ഷം ഞാന്‍ I S R O യില്‍ പ്രവര്‍ത്തിച്ചു. ആദ്യത്തെ സറ്റലൈറ്റു് ലോഞ്ചു് വെഹിക്കിള്‍‍ slv-3 യുടെ പ്രോജക്റ്റു് ഡയറക്ട്റായി പ്രവര്‍ത്തിക്കാന്‍ എനിക്കു് അവസരം ഉണ്ടായിട്ടുണ്ടു്. രോഹിണി സാറ്റലൈറ്റു് വിക്ഷേപിക്കുവാന്‍ സാധിച്ച ആ പ്രോജക്റ്റില്‍ പ്രവര്‍ത്തിച്ചതു് ഒരു ശാസ്ത്രജ്ഞന്‍ എന്ന നിലയിലുള്ള എന്‍റെ ജീവിതത്തിലെ ഏറ്റവും പ്രദ്ധാനപ്പെട്ട കാലഘട്ടമായിരുന്നു.ISRO യിലെ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം എനിക്കു് ഭാരതീയ പ്രതിരോധ ഗവേഷണ സ്ഥാപനമായ DRDO യില്‍ ഭാരതത്തിന്‍റെ മിസ്സൈല്‍ ഗവേഷണ രംഗത്തു് പ്രവര്ത്തിക്കുവാനുള്ള അവസരം ലഭിച്ചു. 1994 ല് അഗ്നി മിസൈല്‍ പരീക്ഷണം വിജയിച്ചപ്പോള്‍‍ അതൊരു ആനന്ദ അനുഭൂതിയുട രണ്ടാം മുഹൂര്‍ത്തമായിരുന്നു. ആറ്റമിക് എനര്‍ജി വകുപ്പും DRDO യും അത്യുജ്ജ്വലമായി സഹകരിച്ചതിന്‍റെ ഫലമാണു് മേയു് 11, 13 തീയതികളില്‍‍ നാം വിജയിച്ച ന്യൂക്ലിയര്‍ പരീക്ഷണങള്‍. എന്‍റെ ടീം അംഗങ്ങളോടൊപ്പം ഈ വന്‍ പരീക്ഷണത്തില്‍ പങ്കെടുത്തു് ഭാരതത്തിനു് ഈ ആറ്റമികു് മണ്ഡലത്തിലും നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കുമെന്നും ഭാരതം ഒരു വികസ്വര രാഷ്ട്രമല്ല വികസിത രാഷ്ട്രം തന്നെയാണെന്നും തെളിയിക്കാന്‍ സാധിച്ചതിന്‍റെ സന്തോഷവും ഞാന്‍ അനുഭവിച്ചു. ഒരു ഭാരതീയനെന്ന നിലയില്‍ അഭിമാനിക്കാന്‍ ഇതും അവസരം നല്‍കി. അഗ്നി മിസ്സൈലിനെ കൂടുതല്‍ സാങ്കേതികമായി മികവുറ്റതാക്കുവാന്‍ ഞങ്ങള്‍ വളരെ ഭാരം കുറഞ്ഞ പ്രത്യേക വസ്തുക്കള്‍ വികസിപ്പിച്ചെടുത്തു.(കാര്‍ബണ്‍-കാര്‍ബണ്‍ അലോയ്)
.

ഒരു ദിവസം നൈസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ അസ്ഥി രോഗ വിദഗ്ധന്‍ എന്‍റെ ഗവേഷണ ശാലയില്‍ വന്നു്, ഈ വസ്തു ഉയര്‍ത്തി നോക്കി പറഞ്ഞു. ഇതെനെത്ര ഭാരം കുറവാണെന്നു്. അദ്ദേഹത്തിന്‍റെ ആശുപത്രിയില്‍ എന്നെ കൂട്ടിക്കൊണ്ടു പോയി. അവിടുത്തെ കുട്ടികള്‍ ഭാരമേറിയ കൃത്രിമകാല്‍ വച്ചു് നടക്കുന്നതിനു് കഷ്ടപ്പെടുന്നതു് കാണിച്ചു തന്നു. മൂന്നു കിലോ ഭാരം വരുന്ന ഈ കൃത്രിമകാല്‍ വച്ചു നടക്കുമ്പോള്‍ കുട്ടികള്‍ അനുഭവിക്കുന്ന വേദന മാറ്റി തരണമെന്നു് എന്നോടു് അഭ്യര്‍‍ത്ഥിച്ചു. മൂന്നാഴ്ചയ്ക്കുള്ളില്‍ ഞങ്ങള്‍ ഈ പുതിയതായി വികസിപ്പെച്ചെടുത്ത കാര്‍ബണ്‍- കാര്‍ബണ്‍ അലോയ് ഉപയോഗിച്ചു് 300 ഗ്രാം ഭാരമുള്ള കൃത്രിമകാലുകള്‍ ഉണ്ടാക്കി വിതരണം ചെയ്തപ്പോള്‍ അതവര്‍ക്കു് വിശ്വസിക്കാന്‍ സാധിച്ചില്ല. കുട്ടികളുടേയും മാതാപിതാക്കളുടെയും കണ്ണു നിറയുന്നതു് ഞാന്‍ കണ്ടു. ഇതെന്‍റെ ജീവിതത്തിലെ ആനന്ദ നിര്‍വൃതി ഏകിയ നാലാമത്തെ മുഹൂര്‍ത്തമായിരുന്നു.
  • എന്തുകൊണ്ടാണ്‍ ഇവിടുത്തെ മാധ്യമങ്ങള്‍‍ ഇത്രയും നിഷേധാത്മകമായി പ്രവര്‍ത്തിക്കുന്നത്.?
  • നമ്മുടെ തന്നെ ശക്തിയും നേട്ടങ്ങളും അംഗീകരിക്കാന്‍‍ പോലും നാം ഇത്രയും അധികം ക്ലേശിക്കുന്നതെന്തിനു്.? നമ്മുടേതു് ഒരുജ്ജ്വല രാഷ്ട്രമാണു്.! അത്ഭുതകരമായ വിജയ ഗാഥകള്‍ നമുക്കുണ്ടു്. അതു് അംഗീകരിക്കുവാന്‍ നാം വിമുഖത കാണിക്കുന്നു. എന്തുകൊണ്ടു്.?
നാം പാലുല്പാദനത്തില്‍ ഒന്നാം സ്ഥാനത്തു് നില്‍ക്കുന്നു. ഗോതമ്പിന്‍റെയും അരിയുടെയും ഉത്പാദന രംഗത്തു് രണ്ടാം സ്ഥാനത്തും. റിമോട്ടു് സെന്‍സിങ് സാങ്കേതിക വിദ്യയില്‍ നാം ഒന്നാം സ്ഥാനത്തുമാണുള്ളതു്. പിന്നൊക്കവര്‍ഗ ഗ്രാമങ്ങളില്‍ മാറ്റം വരുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശ്രീ.സുദര്‍ശന്‍റെ പ്രവര്‍ത്തനങ്ങളെ നോക്കു.ദശ ലക്ഷ കണക്കിനുള്ള ഇത്തരം സംഭവങ്ങള്‍ നിങ്ങള്‍ക്കു് ഭാരതത്തില്‍ ദര്‍ശിക്കാം. എന്നാല്‍ നമ്മുടെ മാധ്യമങ്ങള്‍ നന്മയില്ലാത്ത വാര്‍ത്തകളുടെ പരാജയങ്ങളും ദുഃഖ സംഭവങ്ങളും മാത്രം പ്രചരിപ്പിച്ചിരിക്കയാണു്.

ഒരിക്കല്‍ ഞാന്‍ ടെല്‍ അവീവില്‍ ആയിരുന്നു.അന്നു് ഇസ്രയേലിന്‍റെ മണ്ണില്‍ യുദ്ധത്തിന്‍റെ അന്തരീക്ഷം, ആക്രമണം, ബോംബിങ്ങ്, മരണം ഇവയെല്ലാം നടക്കുന്നുണ്ടായിരുന്നു. ഹമസ്സു് മിസ്സൈല്‍ പതിക്കുകയം ചെയ്തിരുന്നു. ഞാന്‍ വായിച്ചു കൊണ്ടിരുന്ന ദിന പത്രത്തിലെ ഒന്നാം പേജില്‍ ഒരു ജൂത കര്‍ഷകന്‍‍ ഇസ്രയേലിന്‍റെ മരുഭൂമിയെ ഒരു കൃഷിഭൂമിയാക്കി മാറ്റിയതിന്‍റെ ചിത്രം ഉണ്ടായിരുന്നു. അതും അഞ്ചു വര്‍ഷം കൊണ്ടു് അദ്ദേഹം നേടിയ നേട്ടമായിരുന്നു എന്നു് പത്രം ഊന്നി പറയുന്നു. ഈ ആവേശോജ്ജ്വലമായ ചിത്രം കണ്ടുകൊണ്ടാണു് ഇസ്രയേലികള്‍ പ്രഭാതത്തില്‍ ഉണര്‍ന്നതു്. അതെ സമയം ബോംബിങ്ങിന്‍റേയും , യുദ്ധത്തിന്‍റേയും, മരണത്തിന്‍റേയും വാര്‍ത്തകളെല്ലാം മറ്റു വാര്‍ത്തകളുടെ കൂട്ടത്തില്‍ പത്രത്തിന്‍റെ ഉള്‍പേജുകളില്‍ മാത്രം അവിടവിടെ ഏതാനും വരികളായി നല്‍കിയിരിക്കുന്നു.
  • ഭാരതത്തില്‍ പത്ര മാധ്യമങ്ങളില്‍ നാം വായിക്കുന്നതു് മരണത്തെക്കുറിച്ചു്, രോഗത്തെക്കുറിച്ചു്, തീവ്രവാദത്തെക്കുറിച്ചു്, കുറ്റകൃത്യങ്ങളെ ക്കുറിച്ചുമാണു്. എന്തു കൊണ്ടാണു് നാം ഇത്രയ്ക്കും ദോഷൈക ദൃക്കുകളായതു്. ? നമ്മുടെ മാധ്യമങ്ങള്‍ക്കെന്തുകൊണ്ടു് ഇതു സംഭവിച്ചു. ?
  • മറ്റൊരു കാര്യം കൂടി. ഉജ്ജ്വലമായ നമ്മുടെ രാഷ്ട്രം എന്തുകൊണ്ടു് എപ്പോഴും വിദേശത്തേയ്ക്കുമാത്രം നോക്കുന്നു. നമുക്കു് വിദേശ നിര്‍മ്മിതി ടി.വീ, ഷര്‍ട്ടു്, സാങ്കേതികവിദ്യ ഇവ മാത്രം അതി. ഇറക്കുമതി ചെയ്തതിനോടു് നമുക്കെന്തൊരു സ്നേഹം.!!
  • ആത്മാഭിമാനം ഉണ്ടാകേണ്ടതു് സ്വാശ്രയത്തിലൂടെ ആണെന്നു് നാം തിരിച്ചറിയേണ്ടതല്ലേ.?
ഞാന്‍ ഹൈദരാബാദില്‍ വന്നപ്പോള്‍ പതിനാലു വയസ്സുള്ള ഒരു പെണ്‍കുട്ടിയെ കണ്ടു. അവള്‍ക്കൊരു ഓട്ടോഗ്രാഫെഴുതിതരണമെന്നു് എന്നോടു് പറഞ്ഞു. അവളുടെ ജീവിതാഭിലാഷം എന്താണെന്നു ഞാന്‍ ചോദിച്ചു. ഇതായിരുന്നു ആ കുട്ടിയുടെ മറുപടി. ഞാന്‍ പൂര്‍ണ്ണ വികസിത രാഷ്ട്രമായ ഭാരതത്തില്‍ ജീവിക്കാനാഗ്രഹിക്കുന്നു. അവള്‍ക്കും അതുപോലെ വളരുന്ന തലമുറയ്ക്കുമായി നമുക്കൊരു വികസിത ഭാരതം നിര്‍മ്മിക്കണം.ഭാരതം വികസ്വര രാഷ്ട്രമല്ല, വികസിത രാഷ്ട്രമാണെന്നു് നാം പ്രഖ്യാപിക്കണം.

ഇനി ഞാന്‍ മറ്റൊരു കാര്യത്തിലേയ്ക്കു് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാനു്. നിങ്ങള്‍ക്കൊരി പത്തു മിനിറ്റു് ഉണ്ടെങ്കില്‍ ചില കാര്യങ്ങള്‍ എനിക്കു നിങ്ങളോടു പറയാനുണ്ടു്. ഈ രാഷ്ട്രത്തിനു വേണ്ടിയാണു് പത്തു് മിനിറ്റു നിങ്ങളോടു് ഞാന്‍ ചോദിക്കുന്നതു്. സമയമുണ്ടെങ്കില്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ നിങ്ങളുടെ യുക്തം പോലെ ചെയ്യുക.

നിങ്ങള്‍ പറയുന്നു നമ്മുടെതു് കഴിവില്ലാത്ത സര്‍ക്കാര്‍ ആണെന്നു്. നിങ്ങള്‍ പറയുന്നു നമ്മുടെ നിയമങ്ങള്‍.പഴഞ്ചനാണെന്നു്. നിങ്ങള്‍ പറയുന്നു നമ്മുടെ മുനിസ്സിപ്പാലിറ്റികള്‍ ശുചീകരണം ചെയ്യുന്നില്ലെന്നു്, ഫോണ്‍ പ്രവര്‍ത്തിക്കുന്നില്ലാ എന്നു്, റെയില്‍വേയുടെ സമയ നിഷ്‍ഠ ഒരു തമാശയാണെന്നു്. നിങ്ങള്‍ പറയുന്നു നമ്മുടെ വിമാന സര്‍വ്വീസ്സു് ഏറ്റവും മോശമാണെന്നു്. നിങ്ങള്‍ പറയുന്നു തപാലുകള്‍ പലപ്പോഴും എത്താറില്ലെന്നു്. നിങ്ങള്‍ പറയുന്നു നമ്മുടെ രാഷ്ട്രം അഗാധ ഗര്‍ത്തത്തിലാണെന്നും കര കയറില്ലെന്നും നിങ്ങള്‍ പറയുന്നു, നിങ്ങളത് നിരന്തരം പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. ഇതു കൊണ്ടു് നിങ്ങള്‍ എന്തു നേടുന്നു.

നിങ്ങള്‍ നിങ്ങളെ സ്വയം സിംഗപ്പൂരിലേയ്ക്ക് കൊണ്ട് പോയി എന്നു വിചാരിക്കുക. നിങ്ങള്‍ സിംഗപ്പൂരിലെ വിമാനത്താവളത്തില്‍ നിന്നും പുറത്തു വരുന്നു. നിങ്ങള്‍ ഒരു അന്താ രാഷ്ട്ര വിമാന താവളത്തില്‍ നിന്നുമാണു് പുറത്തു വന്നതു്. സിഗപ്പൂരില്‍ നിങ്ങള്‍ സിഗററ്റു കുറ്റികള്‍ റോഡിലെറിയുകയോ റോഡരുകിലേ കടകളില്‍ നിന്നു് ഭക്ഷണം കഴിക്കുകയോ ചെയ്യില്ല. അവരുടെ ഭൂഗര്‍ഭ സഞ്ചാര വഴികള്‍ കാണുമ്പോള്‍ നിങ്ങള്‍ അവിടുത്തു കാരെ പോലെ അഭിമാനിക്കുന്നു. അവിടുത്തെ പൂങ്കാവനങ്ങളുടെ അരികിലുള്ള റോഡിലൂടെ വണ്ടി ഓടിക്കുമ്പോള്‍ നിങ്ങള്‍ 5 ഡോളര്‍ കൊടുക്കുവാന്‍ തയ്യാറാകുന്നു. കടകളില്‍ കയറി ഇറങ്ങുമ്പോഴും മറ്റു കാര്യങ്ങള്‍ക്കുമായി കൂടുതല്‍ സമയം ചിലവഴിച്ചതിനാലും കാര്‍ പാര്‍ക്കിങ്ങു് സമയം കൂടുതലായാല്‍ സ്വയം നിങ്ങള്‍ വന്നു് ടിക്കെറ്റെടുത്തു് കൂടുതല്‍ തുക അടച്ചിട്ടെ നിങ്ങളുടെ കാറെടുക്കുകയുള്ളു. നിങ്ങളുറ്റെ സ്റ്റാറ്റസ് എന്തായാലും അതു ചെയ്തിരിക്കും. സിംഗപ്പൂരിലാണെങ്കില്‍ നിങ്ങള്‍ക്കു് ഒരു പരാതിയും ഇല്ലാതെ നിങ്ങള്‍ ചെയ്തിരിക്കും.

റംസാന്‍ മാസത്തില്‍, നിങ്ങള്‍ ദുബായിലാണെങ്കില്‍ പുറത്തു നിന്നു് ഭക്ഷണം കഴിക്കുകയില്ല. ജിദ്ദയിലാണെങ്കില്‍ തല മറയ്ക്കാതെ നിങ്ങള്‍ റോഡിലൂടെ നടക്കില്ല.നിങ്ങളുടെ എസു്..റ്റി.ഡി വിളിച്ചതിന്‍റെ ബില്ല് മറ്റൊരുവന്‍റെ ബില്ലിന്‍റെ കൂടെ ചേര്‍ക്കാനായി കൈക്കൂലി കൊടുക്കുവാന്‍, നിങ്ങള്‍ ലണ്ടനിലാണെങ്കില്‍ തയാറാകുകയില്ല. വാഷിംഗ്ടണിലാണെങ്കില്‍ 55 മൈല്‍ വേഗത്തില്‍ കൂടുതല്‍ വണ്ടി ഓടിക്കുകയില്ല.ഓടിച്ചു് പോലീസ്സു പിടിച്ചാല്‍, ഞാനാരാണെന്നറിയുമോ? ഇതാ കൈക്കൂലി എന്നു പറഞ്ഞു് കാശു കൊടുത്തു് രക്ഷ നേടാന്‍ നിങ്ങള്‍ ശ്രമിക്കുകയില്ല. ആസ്ത്രേലിയായിലോ ന്യൂസിലാന്‍റിലോ ആണെങ്കില്‍ നിങ്ങള്‍ ഒരു ചിരട്ട കഷണം റോഡിലോ ബീച്ചിലോ അലസമായി വലിച്ചെറിയുകയില്ല. മറിച്ച് ഗാര്‍ബെജു ബോക്സില്‍ തന്നെ നിക്ഷേപിക്കും. എന്തു കൊണ്ടു് നിങ്ങള്‍ ടോക്കിയോവിലെ തെരുവുകളില്‍ മുറുക്കി തുപ്പുന്നില്ല. എന്തുകൊണ്ടു നിങ്ങള്‍ പരീക്ഷകളിലോ തിരുമറി നടത്തുകയോ കള്ള സര്ട്ടിഫികേറ്റുമായി ബോസ്റ്റണില്‍ നടക്കുകയോ ചെയ്യുന്നില്ല.

അതു് നിങ്ങളോടാണു ചോദിക്കുന്നതു്. നിങ്ങള്‍ തന്നെ നിങ്ങളോടു ചോദിക്കുന്നു. ലോകത്തിലെ മറ്റെല്ലാ രാജ്യത്തിലേയും നിയമങ്ങളെ ബഹുമാനിക്കുന്ന നിങ്ങള്‍ സ്വന്തം രാഷ്ട്രത്തിലെ നിയമങ്ങള്‍ അനുസരിക്കുന്നില്ല. വിദേശത്തു നിന്നു് ഇന്‍ഡ്യയില്‍ വന്നാലുടന്‍ നിങ്ങള്‍ സിഗററ്റു കുറ്റികള്‍ റോഡിലെറിയും. മറ്റൊരു ദേശത്തു് അനുസരണയുള്ള പൌരനായി ജീവിക്കാന്‍ സാധിക്കുന്ന നിങ്ങള്‍ക്കു് സ്വന്തം ഭാരതത്തില്‍ അപ്രകാരം ജീവിക്കാന്‍ എന്തു കൊണ്ടു് സാധിക്കുന്നില്ല.?

മുംബൈ മുനിസിപ്പാലിറ്റിയിലെ പഴയ കമ്മീഷണര്‍‍ മി.മൈക്കര്‍ ഒരു ഇന്‍റെര്‍വ്യൂവില്‍ ഇപ്രകാരം പറഞ്ഞതു് ഞന്‍ ഓര്‍ക്കുന്നു. സമ്പന്നരുടെ പട്ടികള്‍ റോഡിലൂടെ പോകുമ്പോള്‍ വിസര്‍ജ്ജിച്ചു് റോഡു വൃത്തികേടാക്കുന്നു. അതേ സമ്പന്നര്‍ തന്നെയാണു് റോഡു് വൃത്തികേടായിരിക്കുന്നു എന്നു് വിമര്‍ശന വര്‍ഷം ചൊരിയുന്നതും. ഈ സമ്പന്നര്‍ മുനിസിപ്പല്‍ ജീവനക്കാരില്‍ നിന്നും എന്താണു് പ്രതീക്ഷിക്കുന്നതു്. അവരുടെ പട്ടികള്‍ വിസര്‍ജ്ജിക്കുമ്പോഴെല്ലാം ചൂലുമെടുത്തു് ഈ ജോലിക്കാര്‍ പട്ടിയുടെ പുറകെ നടന്നു് റോഡു വൃത്തിയാക്കണമെന്നാണോ ഇവര്‍ ഉദ്ദേശിക്കുന്നതു്.? അമേരിക്കയിലാണെങ്കിലും ജപ്പാനിലാണെങ്കിലും പട്ടിയുടെ വിസര്‍ജ്ജന വസ്തുക്കള്‍ കളഞ്ഞു് റോഡു വൃത്തിയാക്കേണ്ടതു് പട്ടിയുടെ ഉടമസ്ഥരാണു്. ഇപ്രകാരം ഒരു നിയമം ഇവിടെ അനുശാസ്സിക്കുവാന്‍ ഇന്‍ഡ്യയില്‍ തയാറാകുമോ.? കമ്മീഷണര്‍ ചോദിക്കുന്നതു് ശരിയല്ലേ.?

തെരഞ്ഞെടുത്ത ഗവണ്മന്റ്റ് അധികാരത്തില്‍ ഏറിയാല്‍ പിന്നെ നാം നമ്മുടെ ചുമതലകളോക്കെ മറക്കും. സര്‍ക്കാരെല്ലാം ചെയ്യുമെന്നു് ധരിച്ചു് നാം വിലസ്സും. ഇതില്‍ നമ്മുടെ സംഭാവന ആകട്ടെ പൂര്‍ണമായും വിപരീത മനോഭാവവും പ്രവൃത്തിയുമായിരിക്കും. നമുക്കു വേണ്ടി എല്ലാം ചെയ്യെണ്ടതു് സര്‍ക്കാരാണ് എന്നാണ് നമ്മുടെ ധാരണ. റോഡ് വൃത്തികേടാക്കുകയും ചവറ് റോഡില്‍ നിറക്കുകയും മറ്റെല്ലാ നശീകരണ പ്രവര്‍ത്തനങ്ങളും നാം ചെയ്യുമ്പോള്‍ അതെല്ലാം ശരിയാക്കേണ്ടതു് സര്‍ക്കാരാണെന്നു` നാം ആവശ്യപ്പെടുന്നു. തീവണ്ടിയിലെ ബാത്റൂമുകള്‍‍ വൃത്തികേടാക്കാന്‍ നമുക്കു് സ്വാതന്ത്ര്യം ഉണ്ടെന്നും അതു് വൃത്തിയാക്കേണ്ടതു് റയില്‍വേ വകുപ്പാണെന്നും നാം ധരിക്കുന്നു. എയര്‍ ഇന്‍ഡ്യയും മറ്റും നല്ല ഭക്ഷണം നല്‍കേണ്ടതു് നിര്‍ബന്ധമാണെന്നു് നാം ആവ്ശ്യപ്പെടുന്നു. സാധിക്കുന്നിടത്തോളം നാം അവരെ കബളിപ്പിക്കുകയും ചെയ്യുന്നു. അതിലെ ജീവനക്കാരെ സംബന്ധിച്ചിടത്തോളവും ചിലപ്പോള്‍ ഇക്കാര്യങ്ങളൊക്കെ സത്യമാണു്.


സ്ത്രീകള്‍, കുട്ടികള്‍, സ്ത്രീധനം, ശിശു വിവാഹം എന്നീ കാര്യങ്ങളില്‍ നാം ഘോര ഘോരം പ്രസംഗിക്കാറുണ്ടു്. അതേ സമയം സ്വന്തം കാര്യങ്ങളില്‍ ഈ പ്രസംഗത്തിനു് ഘടക വിരുദ്ധമായി നാം പ്രവര്‍ത്തിക്കുന്നു. അതിനു നമുക്കു് ഒരു ന്യായീകരണമുണ്ട്. എല്ലാം ശരിയായാലേ ഇതൊക്കെ നേരെ ആകൂ. ഞാന്‍ മാത്രം മാറിയതു കൊണ്ട് കാര്യമില്ല. എന്‍റെ മകന്‍റെ കാര്യത്തില്‍ മാത്രം സ്ത്രീധനം വാങ്ങാതിരുന്നിട്ടു എന്തു കാര്യം, സമൂഹം മൊത്തത്തില്‍ മാറണം എന്നു് നാം വാദിക്കുന്നു. ഞാന്‍ മാറാതെ എങ്ങനെ ആണ് സമൂഹം മാറുക.? ഈ സമൂഹം എന്നു പറയുന്നതു് ആരാണ് .? ഈ സാമൂഹ്യ വ്യവസ്ഥിതി എന്നാല്‍ എന്താണു്.? അതിനു നമ്മുടെ ന്യായീകരണം നമ്മളൊഴികെയുള്ള മറ്റെല്ലാവരും ചേര്‍ന്നതാണു് സമൂഹം എന്നാണു്. അതായതു്. നമ്മുടെ അയല്‍ക്കാര്‍, മറ്റു വീട്ടുകാര്‍, മറ്റു നഗരക്കാര്‍, മറ്റു സമൂഹങ്ങള്‍, സര്‍ക്കാര്‍, ഇവരെല്ലാം ആണ് നമ്മെ സംബന്ധിച്ചിടത്തോളം മാറേണ്ടതു്. ‘ ഞാനും എനിക്കു് വേണ്ടപ്പെട്ടവരും ഇതില്‍ പെടുന്നില്ല. സമൂഹത്തിനു നന്മ ചെയ്യേണ്ട അവസരം വരുമ്പോള്‍ ഞാനും എന്‍റെ കുടുംബവും ഒളിഞ്ഞുമറഞ്ഞിരിക്കുന്നതു കാണാം.’ ഒരു പരിശുദ്ധന്‍ വന്നു് ഇവിടുത്തെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നു് പ്രതീക്ഷിച്ചു കൊണ്ടും സാമൂഹ്യ വ്യവസ്ഥിതിയെ പഴിചാരിക്കൊണ്ടും നാം ജീവിക്കുന്നു. കൂടുതല്‍ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒരത്ഭുത പ്രവര്‍ത്തകന്‍ വന്നു് കാര്യങ്ങള്‍ ശരിയാക്കുന്നതു വരെ നാം നാടുവിട്ട് മറ്റൊരു സ്ഥലത്ത് താമസമാക്കും. ഈ മടിയനായ ഭീരു ഓടി അമേരിക്കയില്‍ അഭയം പ്രാപിച്ചു് അവിടുത്തെ വ്യവസ്ഥയെ പാടി പുകഴ്ത്തും. ന്യൂയോര്‍ക്കില്‍ പ്രശ്നം വരുമ്പോള്‍ അവര്‍ ഇംഗ്ലണ്ടിലേയ്ക്കു് ഓടും. ഇംഗ്ലണ്ടില്‍ തൊഴിലില്ലായ്മ വന്നാല്‍ അവര്‍ ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് ഓടും. ഗള്‍ഫില്‍ യുദ്ധമുണ്ടായാല്‍ ഇന്‍ഡ്യാ ഗവണ്മെന്‍റാണു് അവരെ ഒക്കെ രക്ഷിക്കേണ്ടതു എന്നു് അവര്‍ അലറി പറയും. എല്ലാവര്‍ക്കും ചീത്ത പറയാനും ഭര്‍ത്സിക്കാനും ഒരു രാജ്യമുണ്ട്. നമ്മുടെ മാതൃഭൂമി. സാമൂഹ്യ വ്യവസ്ഥിതിയെ ശരിയാക്കാനുള്ള ബാധ്യത ഇന്‍ഡ്യയില്‍ ആരും ഏറ്റെടുക്കുന്നില്ല. നമ്മുടെ മനസ്സാക്ഷി പണത്തിനായി അടിയറ വച്ചിരിക്കുകയാണു് നാം.


പ്രിയ ഭാരതീയരെ, ചിന്തോദ്ദീപകങ്ങളായ ഒരു വിചാര ധാരയാണു് ആത്മപരിശോധനയ്ക്കായി ഞാന്‍ നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നതു്. മനഃസ്സാക്ഷിയുടെ ചൈതന്യത്തോടെ അത് വിശകലനം ചെയ്യുക. അമേരിക്കക്കാര്‍ക്കു വേണ്ടി ജോണ്‍ എഫ് കെന്നഡി നല്‍കിയ ഈ സന്ദേശം ഞാന്‍ ഇന്‍ഡ്യാക്കാര്‍ക്കു വേണ്ടിയും നല്‍കുകയാണു്. ഭാരതത്തിനു വേണ്ടി നമുക്ക് എന്തു ചെയ്യാന്‍ സാധിക്കുമെന്ന് സ്വയം ചോദിക്കുക. അമേരിക്കയും മറ്റു പാശ്ചാത്യ രാജ്യങ്ങളും ആയി തീര്‍ന്നതു പോലെ ഭാരതത്തേയും വികസിപ്പിക്കുവാന്‍ വേണ്ടതെല്ലാം ചെയ്യുക.ഭാരത രാഷ്ട്രം നമ്മില്‍ നിന്നു് എന്തു് പ്രതീക്ഷിക്കുന്നുവോ അത് നമുക്ക് നല്‍കാം.

മറ്റു തമാശകളും സന്ദേശങ്ങളും മെയില്‍ വഴി അയയ്ക്കുന്നതിനു പകരം ഈ സന്ദേശം ഒരോ ഭാരതീയനും അയച്ചു കൊടുക്കുക.
ലോകമെമ്പാടുമുള്ള ഭാരതീയര്‍ക്കും അയച്ചു കൊടുക്കുക.
നന്ദി...

ഡോ.ഏ.പി.ജെ.അബ്ദുള്‍‍‍കലാം,
ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി

Tuesday, December 9, 2008

പ്രധാനമന്ത്രിക്കൊരു തുറന്ന കത്ത്‌

ടൈംസ്‌ ഓഫ്‌ ഇന്ത്യ എന്ന പത്രത്തിന്റെ പത്രാധിപര്‍ നമ്മുടെ പ്രധാനമന്ത്രിക്കെഴുതിയ തുറന്ന കത്ത്‌. ഒരു മെയില്‍ ചെയിനിന്റെ ഭാഗമായി എനിക്കു ലഭിച്ചതാണ്‌. ഞാനിത ഇവിടെ ചേര്‍ക്കുന്നു.

Dear Mr. Prime minister,


I am a typical mouse from Mumbai. In the local train compartment which has capacity of 100 persons, I travel with 500 more mouse. Mouse at least squeak but we don't even do that.

Today I heard your speech. In which you said 'NO BODY WOULD BE SPARED'. I would like to remind you that fourteen years has passed since serial bomb blast in Mumbai took place. Dawood was the main conspirator. Till today he is not caught. All our bolywood actors, our builders, our Gutka king meets him but your Government can not catch him. Reason is simple; all your ministers are hand in glove with him. If any attempt is made to catch him everybody will be exposed. Your statement 'NOBODY WOULD BE SPARED' is nothing but a cruel joke on this unfortunate people of India.

Enough is enough. As such after seeing terrorist attack carried out by about a dozen young boys I realize that if same thing continues days are not away when terrorist will attack by air, destroy our nuclear reactor and there will be one more Hiroshima. We the people are left with only one mantra. Womb to Bomb to Tomb. You promised Mumbaikar Shanghai what you have given us is Jalianwala Baug.

Today only your home minister resigned. What took you so long to kick out this joker? Only reason was that he was loyal to Gandhi family. Loyalty to Gandhi family is more important than blood of innocent people, isn't it? I am born and bought up in Mumbai for last fifty eight years. Believe me corruption in Maharashtra is worse than that in Bihar. Look at all the politician, Sharad Pawar, Chagan Bhujbal, Narayan Rane, Bal Thackray , Gopinath Munde, Raj Thackray, Vilasrao Deshmukh all are rolling in money. Vilasrao Deshmukh is one of the worst Chief minister I have seen. His only business is to increase the FSI every other day, make money and send it to Delhi so Congress can fight next election. Now the clown has found new way and will increase FSI for fisherman so they can build concrete house right on sea shore. Next time terrorist can comfortably live in those house , enjoy the beauty of sea and then attack the Mumbai at their will.

Recently I had to purchase house in Mumbai. I met about two dozen builders. Everybody wanted about 30% in black. A common person like me knows this and with all your intelligent agency & CBI you and your finance minister are not aware of it. Where all the black money goes? To the underworld isn't it? Our politicians take help of these goondas to vacate people by force. I myself was victim of it. If you have time please come to me, I will tell you everything. If this has been land of fools, idiots then I would not have ever cared to write you this letter. Just see the tragedy, on one side we are reaching moon, people are so intelligent and on other side you politician has converted nectar into deadly poison. I am everything Hindu, Muslim, Christian, Schedule caste, OBC, Muslim OBC, Christian Schedule caste, Creamy Schedule caste only what I am not is INDIAN. You politician have raped every part of mother India by your policy of divide and rule. Take example of former president Abdul Kalam. Such a intelligent person, such a fine human being. You politician didn't even spare him. Your party along with opposition joined the hands, because politician feels they are supreme and there is no place for good person.

Dear Mr Prime minister you are one of the most intelligent person, most learned person. Just wake up, be a real SARDAR. First and foremost expose all selfish politician. Ask Swiss bank to give name of all Indian account holder. Give reins of CBI to independent agency. Let them find wolf among us. There will be political upheaval but that will better than dance of death which we are witnessing every day. Just give us ambient where we can work honestly and without fear. Let there be rule of law. Everything else will be taken care of.

Choice is yours Mr. Prime Minister. Do you want to be lead by one person or you want to lead the nation of 100 Crore people?

Sunday, November 30, 2008

മുംബൈ ആക്രമണം : നാം എന്താണ്‌ പഠിക്കേണ്ടത്‌?



മൂന്ന്‌ ദിവസത്തെ രൂക്ഷമായ ഏറ്റുമുട്ടലിനൊടുവില്‍ എന്‍.എസ്‌.ജി കമാന്‍ഡോകള്‍ താജ്‌ ഹോട്ടലിന്റെ നിയന്ത്രണവും പിടിച്ചെടുത്തു. ഭീകരര്‍ കൈയടക്കിയിരുന്ന ട്രൈഡന്റ്‌ ഹോട്ടലും നരിമാന്‍ ഹൗസും ഇന്നലെ തന്നെ അവര്‍ സ്വതന്ത്രമാക്കിയിരുന്നു. മൂന്ന്‌ ഭീകരരെ വധിച്ചാണ്‌ കമാന്‍ഡോകള്‍ ഉച്ചയോടുകൂടി താജിന്റെ നിയന്ത്രണം പൂര്‍ണമായും കൈപ്പിടിയിലൊതുക്കിയത്‌. ബോംബെ ആക്രമണങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍ രാജി വെച്ചു. എന്നാല്‍ എവിടെയൊക്കെയാണ് നമുക്കു യഥാര്‍ത്ഥത്തില്‍ വീഴ്ച സംഭവിച്ചത്? ആരൊക്കെയാണ് ഇതിന് ഉത്തരവാദികള്‍? എവിടെയൊക്കെയാണ് നമുക്കു തിരുത്തലുകള്‍ വേണ്ടത്?

രണ്ടു കപ്പല്‍ വഴി തീവ്രവാദികള്‍ ആയുധങ്ങളുമായി കറാച്ചിയില്‍ നിന്നു ഗുജറാത്ത് വഴി ബോംബെയില്‍ എത്തുകയായിരുന്നു. ഇതു കണ്ടെത്താനും പ്രതിരോധിക്കാനും കഴിയാഞ്ഞത് കോസ്റ്റ് ഗാര്‍ഡിന്റെ വ്യക്തമായ വീഴ്ചയാണ്. ഇതില്‍ ആഭ്യന്തര വകുപ്പിനെക്കാളും ഗുരുതരമായ കഴിവുകേട് പ്രതിരോധ വകുപ്പാണ് നടത്തിയത്. അല്പമെങ്കിലും ആത്മാര്ത്ഥതയുണ്ടെന്കില്‍ ഈ വീഴ്ച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പ്രതിരോധ മന്ത്രി എ കെ ആന്റണിയാണ് ആദ്യം രാജി വെക്കെണ്ടിയിരുന്നത്. അതുപോലെ തന്നെ കോസ്റ്റ് ഗാര്‍ഡിന്റെ ഉന്നതരെ പുറത്താക്കുകയും വേണം. ഇത്രയും വലിയ ഒരു ആക്രമണം ഒരേ പോലെ പത്തു സ്ഥലത്ത് നടത്തിട്ടും ഫലപ്രദമായ വിധത്തില്‍ സൂചനകള്‍ നല്‍കാന്‍ സാധിചില്ലെന്കില്‍ പിന്നെയെന്തിന് ഒരു ഇന്റെലിജെന്‍സ്‌ വകുപ്പ്? ഇന്റെലിജെന്‍സ്‌ വകുപ്പിന്റെ കഴിവുകെട്ട മേധാവികളെ പുറത്തു ആക്കി കൊണ്ടു വകുപ്പ് അഴിച്ചു പണിയണം. ഇത്ര വലിയ ഒരു ആക്രമണം ഉണ്ടായിട്ടും നമ്മുടെ വീര ശൂര പരാക്രമികളായ എന്‍ എസ് ജീക്കാര്‍ ഡല്‍ഹിയില്‍ നിന്നു ഒരുങ്ങി കെട്ടി ബോംബെയില്‍ എത്താന്‍ ഒന്‍പതു മണിക്കൂര്‍ എടുത്തെങ്കില്‍ ഇതു പോലെ ഒരു സംഭവം തിരുവനന്തപുരത്തോ, ആസ്സാമിലോ, ലക്ഷദീപിലോ, ആണ്ടമാന്‍സിലോ ആണെന്കില്‍, എത്ര സമയം എടുക്കും? ഇത്രയും സമയം കൊണ്ടു എന്തൊക്കെ സംഭവിക്കാം. എന്‍ എസ് ജീയുടെ തലപ്പത്തുള്ളവര്‍ ഇതിന് ഉത്തരം പറഞ്ഞെ പറ്റൂ... ഈ താമസത്തിന് എന്‍ എസ് ജീ തലവന്‍ ജെ കെ ദത്തക്ക് ഉത്തരവാദിത്തം ഇല്ലേ? രാത്രി 9:40 നു ആക്രമണം നടന്നിട്ട് അവിടുത്തെ ക്രമ സമാധാനത്തിന്റെ കാവല്‍ ഭടന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ബിലാസ് റാവു ദേഷ്മുഖ് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലില്‍ കിടന്നു ഉറങ്ങുകയായിരുന്നു...അങ്ങേരു ഉണര്‍ന്നു വന്നപ്പോള്‍ മണി പതിനൊന്നു കഴിഞ്ഞു ... പിന്നെ ഒരു വിമാനം കണ്ടു പിടിച്ചപ്പം മണി രണ്ട്... ശിവരാജ് പാട്ടീലിന് രാജി വെക്കാമെങ്കില്‍ , ശിവരാജ് പാട്ടീലിന്റെ രാജി സ്വീകരിക്കാമെങ്കില്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ബിലാസ് റാവു ദേശ്മുഖിനെ അടിയന്തിരമായി പുറത്താക്കുകയാണ് വേണ്ടത്. ആക്രമണങ്ങള്‍ക്ക് എതിരെയുള്ള നടപടികള്‍ക്ക് തടസ്സമായി അവിടെ തടിച്ചു കൂടിയ മാധ്യമ പ്രവര്‍ത്തകര്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ ഉത്സവങ്ങള്‍ ആക്കി മാറ്റാതിരിക്കാന്‍ ശക്തമായ നിയമ നിര്‍മാണം കൂടിയേ മതിയാവൂ.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കര, നാവിക, വായു സേനകളുടെ പ്രാദേശിക കമ്മാണ്ടുകളും ക്യാമ്പുകളും സ്ഥാപിച്ചുകൊണ്ട് അടിയന്തിരഘട്ടങ്ങളില്‍ പട്ടാളത്തിന്റെ സേവനം ഒരു മണിക്കൂറിനുള്ളില്‍ രാജ്യത്തിന്റെ ഏത് മുക്കിലും മൂലയിലും എല്ലാ അതിരുകളിലും ലഭ്യമാക്കണം. സാങ്കേതികമായി വളരെയേറെ മുമ്പിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ എല്ലാ അതിരുകളും, കര, സമുദ്രം, ആകാശം, വഴിയുള്ള എല്ലാ അതിരുകളും, ഇരുപത്തിനാല് മണിക്കൂറും നിരീക്ഷിക്കാന്‍ സൈന്യത്തിന്റെ നിയന്ത്രണത്തില്‍ ഉപഗ്രഹ സംവിധാനങ്ങള്‍ ഉണ്ടാവണം. ഇന്ത്യ രൂപം കൊണ്ടത് മുതല്‍ പാരയായി നില്ക്കുന്ന പാകിസ്ഥാന്‍ എന്ന കാന്‍സര്‍ മുറിച്ചുമാറ്റാന്‍ അടിയന്തിര ശസ്ത്രക്രിയ നടത്തിക്കൊണ്ട്, ആ രാജ്യത്തെ ഭൂപടത്തില്‍ നിന്നു തുടച്ചു നീക്കണം. രാജ്യത്തിന്റെ പല ഭാഗത്തും തീവ്രവാദത്തിനു ചുക്കാന്‍ പിടിച്ചിട്ടുള്ള ദാവൂദ് ഇബ്രാഹിം എന്ന കൊടും ഭീകരനെ പാക്കിസ്ഥാനില്‍ നിന്നു റാഞ്ചിയെടുത്ത് ബോംബെയില്‍ കൊണ്ടു വന്ന്മറ്റു പലര്ക്കും പാഠമായി, പരസ്യമായി വെടി വെച്ചു കൊല്ലണം. ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നിന്നിരിക്കുന്നത് നമ്മുടെ രാജ്യക്കാരായ വര്‍ഗീയ സന്ഘടകള്‍ ആണ്. ഇതുപോലെയുള്ള പ്രവര്‍ത്തങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നവര്‍ക്ക് വിചാരണയും കോടതിയുമായി വര്‍ഷങ്ങളുടെ സാവകാശം നല്‍കാതെ ദിവസങ്ങള്‍ക്കു ഉള്ളില്‍ തന്നെ പരസ്യമായി ശിക്ഷ നല്‍കണം.

ഭീകരാക്രമണം യഥേഷ്ടം തുടരുമ്പോള്‍ ഇന്ത്യയുടെ ഭാവി എങ്ങോട്ട്‌ എന്നൊരു ചോദ്യം നമ്മുടെ മനസ്സില്‍ ഉയര്‍ന്നേക്കാം... ഈ വര്‍ഷം 10ലധികം സ്ഫോടനങ്ങള്‍ ഇന്ത്യയില്‍ നടന്നു. എന്നിട്ട്‌ ഒരു മുന്‍കരുതല്‍ സ്വീകരിക്കാന്‍ ഇവിടുത്തെ സര്‍ക്കാരിനു കഴിഞ്ഞോ..? കഴിഞ്ഞ ദിവസം പത്രത്തില്‍ വായിച്ചു, അമിതാബ്‌ ബച്ചന്‍ കിടക്കക്കടിയില്‍ തോക്കുമായി ആണ്‌ കിടന്നുറങ്ങുന്നതെന്ന്‌... നമ്മെ പോലുള്ള എത്ര പേര്‍ക്കിത്‌ പറ്റും...? സാധാരണക്കാരന്‍ എന്തു ചെയ്യണം..? വിരിമാറു കാണിച്ചു കൊടുക്കണോ? സര്‍ക്കരിന്റെ കയ്യിലെ തെറ്റാണ്‌ മുംബൈ സംഭവം...തെറ്റ്‌ ഒരിക്കല്‍ സംഭവിച്ചാല്‍ ക്ഷമിക്കാം, മറ്റൊരു അവസരം കൊടുക്കാം...തുടര്‍ച്ചയായി തെറ്റുകള്‍ തന്നെ സംഭവിച്ചാലോ...? അതിനെ പിടിപ്പു കേടെന്നാ വിളിക്യാ....

Tuesday, November 4, 2008

ഭീംസെന്‍ജോഷിക്ക്‌ ഭാരതരത്‌നം


ഹിന്ദുസ്ഥാനി സംഗീതത്തിലെ കുലപതി ഭീംസെന്‍ജോഷിക്ക്‌ ഭാരതത്തിലെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം. ഇന്ത്യന്‍ ശാസ്‌ത്രീയ സംഗീതത്തിന്റെ നവോത്ഥാനത്തിന്‌ നേതൃത്വം നല്‍കിയ ജോഷി കിരാന ഖരാനയിലെ വിവിധ ആലാപന ശൈലികള്‍ക്ക്‌ പൂര്‍ണത നല്‍കി. പദ്‌മവിഭൂഷണ്‍, പദ്‌മഭൂഷണ്‍, പദ്‌മശ്രീ തുടങ്ങിയ ഉന്നത ബഹുമതികള്‍ ഈ എണ്‍പത്താറുകാരനെ തേടിയെത്തിയിട്ടുണ്ട്‌. കിരാന ഖരാന പരമ്പരയിലെ മധുരശബ്ദത്തിന്റെ ഉടമയായ ഭീംസെന്‍ജോഷി ഹിന്ദുസ്ഥാനി സംഗീതത്തിലെ ഏറ്റവും അറിയപ്പെടുന്ന വ്യക്തിത്വങ്ങളിലൊരാളാണ്‌. 1988-ല്‍ ബാലമുരളീകൃഷ്‌ണ, ലതാ മങ്കേഷ്‌കര്‍ എന്നിവരോടൊപ്പം ആലപിച്ച 'മിലേ സുര്‍ മേരാ തുമാര' എന്ന ഗാനം ഇന്ത്യയിലെ അനൗദ്യോഗിക ദേശീയഗാനം എന്ന നിലയില്‍ പ്രശസ്‌തി നേടി. ഈഗാനം ദൂരദര്‍ശന്‍ പലതവണ പ്രക്ഷേപണം ചെയ്‌തിരുന്നു. പ്രശസ്‌ത സംഗീതജ്ഞരായ ലൂയി ബാങ്ക്‌സ്‌, അന്തരിപ്പിച്ച പി. വൈദ്യനാഥന്‍ എന്നിവരാണ്‌ ഈ ഗാനത്തിന്‌ സംഗീതം നല്‍കിയത്‌.

സംഗീതത്തിലെ കുലഗുരുവിനെ തേടിയായിരുന്നു ഭീംസെന്‍ജോഷിയുടെ ജീവിതയാത്ര. ആ യാത്ര ചെന്നെത്തിയതാകട്ടെ, ഭാരതരത്‌നം നേടിയ എം.എസ്‌. സുബ്ബലക്ഷ്‌മിയെപോലെ, പരമമായ, സംഗീതത്തിന്റെ സിംഹാസനത്തില്‍. കര്‍ണാടകത്തിലെ ധര്‍വാറിലെ ഗുരുരാജ്‌ജോഷിയുടെ മകനായ ഭീംസെന്‍ജോഷി ഉസ്‌താദ്‌ അബ്ദുള്‍കരീംഖാന്റെ സംഗീതത്തില്‍ ഭ്രാന്തമായ അഭിനിവേശം പുലര്‍ത്തി. കരിംഖാന്റെ 'ചന്ദ്രീകാ ഹീ ജാനൂണ്‍' എന്ന റെക്കോഡ്‌ കേട്ടാണ്‌ കൊച്ചു ഭീംസെന്‍ പാട്ടുകാരനാവാന്‍ ഉറച്ചത്‌. പതിനൊന്നാം വയസ്സില്‍, പാട്ടിനായി വീടുവിട്ടിറങ്ങിയ ജോഷി, കള്ള വണ്ടികയറി. തീവണ്ടിയില്‍ ടിക്കറ്റ്‌ എക്‌സാമിനര്‍മാരില്‍നിന്ന്‌ രക്ഷപ്പെടാന്‍ പാട്ടുപാടി. ഗ്വാളിയറിലെത്തിയ ജോഷി ഉസ്‌താദ്‌ഹാഫിസ്‌ഖാന്റെയും വിനായക്‌റാവുപട്‌വര്‍ദ്ധന്റെയും മുമ്പില്‍ സംഗീതത്തിനായി അഭയം തേടിയെത്തി. അവിടെനിന്ന്‌ അബ്ദുള്‍കരീംഖാന്റെ ശിഷ്യനായ സവായ്‌ഗാന്ധര്‍വയുടെ ഗുരുകുലത്തിലെത്തി. കിരാനഘരാനയുടെ പതാകാവാഹകനായ സവായ്‌ഗാന്ധര്‍വ, ഭീംസെന്നിനെ കഠിനപരീക്ഷണങ്ങള്‍ക്കു വിധേയനാക്കി. ഗുരുവിന്‌ വെള്ളംകോരിയും കടുക്‌പാടങ്ങളില്‍ പണിയെടുത്തുംചന്ദനമരച്ചുനല്‍കിയും കഴിഞ്ഞുകൂടിയ ഭീംസെന്‍ കേള്‍വിയിലൂടെ സംഗീതജ്ഞാനം പിടിച്ചെടുത്തു. ഗുരു പിന്നീട്‌ ഭീംസെന്നിനെ ശരിക്കും പഠിപ്പിക്കാന്‍ തുടങ്ങി. പന്ത്രണ്ടുമണിക്കൂര്‍ സാധകം ചെയ്‌ത്‌ ഭീംസെന്‍ ഗുരുവിന്റെ ലോകത്തിലേക്ക്‌ കടന്നു. ഖയാലും ഭജനും ഠുമ്രിയുമൊക്കെ ആ നാദബ്രഹ്മത്തിനു വഴങ്ങി.

1946ല്‍ പൂനയില്‍ സവായ്‌ഗാന്ധര്‍വയുടെ പിറന്നാള്‍ ദിനത്തില്‍ മിയാന്‍ കിമല്‍ ഹര്‍ പാടി ഭീംസെന്‍ സംഗീതപ്രേമികളെ ആനന്ദലോകത്തിലാറടിച്ചു. പിന്നീട്‌ ഗംഗയെപോലെ ആ നാദം ഭാരതഹൃദയത്തിലൂടെ നിറഞ്ഞൊഴുകി. ഗാംഭീര്യമാര്‍ന്ന ആ ശബ്ദത്തില്‍ ഭാവാത്മകത കൈവരുത്തുവാനും ജോഷിക്കു കഴിഞ്ഞു. അമീര്‍ഖാനും കേസര്‍ ഭായി കേര്‍ക്കറും എപ്പോഴും ജോഷിക്ക്‌ സംഗീതത്തിന്റെ ഊര്‍ജമായി നിലകൊണ്ടു. പല ഖരാനകളേയും അദ്ദേഹം ഉള്‍ക്കൊണ്ടു. ജോഷി പാടുമ്പോള്‍, ഭാരതീയസംഗീതം ഭാവാത്മകവും സൗന്ദര്യപൂര്‍ണവുമാകുന്നു. യമന്‍, ലളിത്‌, കാഫി, മാര്‍വ, പൂരിയ, ഭൈരവി, ശുദ്ധകല്ല്യാണ്‍ തുടങ്ങിയ രാഗങ്ങളില്‍ ജോഷി അമരനായ കലാകാരനായി മാറുന്നു. പണ്ഡിറ്റ്‌ വിനായക്‌തോര്‍വിയെ പോലെയുള്ള ശിഷ്യര്‍ അദ്ദേഹത്തില്‍ ഗുരുവിനെയും ഭാരതീയ സംഗീതത്തിന്റെ രക്ഷാപുരുഷനെയും കാണുന്നു. പത്മശ്രീയും, പത്മഭൂഷണും, പത്മവിഭൂഷണിനും ശേഷം, ഭാരതരത്‌നം ജോഷിയിലെത്തുമ്പോള്‍ ആരും വിസ്‌മയിക്കുന്നില്ല.


കടപ്പട്‌ : മാതൃഭൂമി

Tuesday, April 22, 2008

നമ്മുടെ രാഷ്ട്രപതിയും ദേശീയപതാകയും...


നമ്മുടെ രാഷ്ട്രപതി ശ്രീമതി പ്രതിഭാ പാട്ടില്‍ ഇപ്പോള്‍ തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ സന്ദറ്‍ശിച്ചുകൊണ്ടിരിക്കുകയാണ്‌. അതിണ്റ്റെ ഭാഗമായി അവറ്‍ മെക്സിക്കൊയിലുമെത്തി. അവിടെ ആചാരപരമായ സ്വികരണത്തിനിടെ ഗാറ്‍ഡ്‌ ഓഫ്‌ ഓണറ്‍ സ്വീകരിച്ച ഇന്ത്യന്‍ രാഷ്ട്രപതി, ഇന്ത്യയുടേയും മെക്സിക്കോയുടേയും ദേശീയപതാകകളെ അപമാനിക്കും വിധം പെരുമാറി. ഗാറ്‍ഡ്‌ ഓഫ്‌ ഓണറിനിടെ, മെക്സിക്കന്‍ പതാകയുടെ അടുത്തെത്തിയ, മെക്സിക്കന്‍ രാഷ്ട്രപതി ഫെലിപ്പെ കാല്‍ഡറോണ്‍, തണ്റ്റെ ദേശീയപതാകയ്ക്ക്‌ അഭിവാദ്യമറ്‍പ്പിക്കാനായി, പതാകയ്ക്കു മുന്നില്‍ നിലയുറച്ചു. എന്നാല്‍ അതൊന്നു ശ്രദ്ധിക്കാതെ മുന്നോട്ട്‌ നടന്നു നീങ്ങിയ ഇന്ത്യന്‍ രാഷ്ട്രപതി, ഇന്ത്യന്‍ പതാകയുടെ മുന്നിലും അഭിവാദനങ്ങള്‍ അറ്‍പ്പിക്കാതെ നടന്നു പോയി. ഒടുവില്‍, ഗാറ്‍ഡ്‌ കമാണ്ടറ്‍, "മാഡം, പ്രസിഡണ്റ്റ്‌.." എന്നു വിളിച്ച്‌, തണ്റ്റെ കടമയെ ഓറ്‍മ്മപ്പെടുത്തുന്നതിയപ്പോള്‍ മാത്രമാണവറ്‍ പിന്നോട്ട്‌ നടന്ന്‌ ദേശീയ പതാകയ്ക്ക്‌ അഭിവാദങ്ങള്‍ അറ്‍പ്പിച്ചത്‌. ഒരു ഇന്ത്യ രാഷ്ട്രപതി, വിദേശ രാജ്യങ്ങള്‍ സന്ദറ്‍ശിക്കുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോക്കോളില്‍ ഉള്‍പ്പെടുന്നതാണ്‌ ദേശീയ പതാകകളെ ആദരിക്കല്‍ എന്നത്‌. പക്ഷേ നമ്മുടെ രാഷ്ട്രപതി അതു മറന്നു എന്നു മാത്രമല്ല, നമ്മുടെ ദേശീയ പതാകയെ വരെ ആദരിക്കാന്‍ മറന്നു. ഏതൊരിന്ത്യക്കാരനും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യേണ്ട നമ്മുടെ ദേശീയപതാകയെ അവഹേളിക്കുക വഴി, തെറ്റായ ഒരു സന്ദേശമാണ്‌ രാഷ്ട്രപതി ലോകത്തിന്‌ നല്‍കിയിരിക്കുന്നത്‌. ലോകരാജ്യങ്ങളുടെ മുന്നില്‍ ഇന്ത്യയെ അപമാനിതരാക്കുന്ന ഈ സംഭവം, ഇന്ത്യയിലെ ചുരുക്കം ചില മാധ്യമങ്ങളെ പ്രസിദ്ധീകരിച്ചുള്ളു. പ്രതിഭാ പാട്ടീല്‍ രാഷ്ട്രപതിയായപ്പോള്‍, എല്ലാവരും അവരുടെ കഴിവില്‍ സംശയം പ്രകടിപ്പിച്ചതാണ്‌. പക്ഷേ ഇതിപ്പോള്‍ കഴിവുകേടുമാത്രമല്ല എന്നുള്ള സ്ഥിതിയായി...

ഈ വാറ്‍ത്തയേക്കുറിച്ച്‌ കൂടുതല്‍ അറിയാല്‍ ഇവിടെ നോക്കുക..

Friday, March 7, 2008

ആരാണ്‌ ദേശസ്നേഹികള്‍... ?


കഴിഞ്ഞ കുറെ നാളുകളായി നാം കണ്ടുവരുന്ന ഒരു സാധാരണ സംഭവത്തെക്കുറിച്ചാണിത്‌. ചോദ്യം കണ്ടിട്ട്‌ ഒന്നും മനസ്സിലായില്ല അല്ലെ? ചോദ്യം നിങ്ങളോട്‌ തന്നെയാണ്‌... ആരാണ്‌ യഥാര്‍ത്ഥ ദേശസ്നേഹി? ഇപ്പോഴും ഒന്നും മനസ്സിലായിട്ടില്ല എന്നുറപ്പാണ്‌. മുഖവുര ഒഴിവാക്കുന്നു. കാര്യത്തിലേക്ക്‌ കടക്കുന്നു. കായിക വിനോദങ്ങള്‍ക്ക്‌ അതീവ പ്രാധാന്യം കൊടുക്കുന്ന ഒരു രാജ്യമാണ്‌ നമ്മുടെ ഭാരതം. ക്രിക്കറ്റ്‌ ഹോക്കി മുതലിങ്ങ്‌ എഫ്‌ വണ്‍ വരെ എത്തിനില്‍ക്കുന്നു അതിപ്പോള്‍. ഇതൊന്നും കായിക രംഗത്ത്‌ താരങ്ങളെ വളര്‍ത്തിയെടുക്കാനുള്ള അമിതാവേശമൊന്നുമല്ല, മറിച്ച്‌ കച്ചവട അല്ലെങ്കില്‍ വാണീജ്യ താല്‍പര്യങ്ങള്‍ തന്നെയാണ്‌. ലോകത്തെ ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ രാജ്യം എന്ന നിലയില്‍, എല്ലാ കച്ചവടക്കാരുടേയും സ്വര്‍ണ്ണഖനിയാണ്‌ ഭാരതം. വാണീജ്യതാല്‍പര്യങ്ങളെ മുന്‍ നിര്‍ത്തി ക്രിക്കറ്റിന്‌ ഇവിടെ അമിത പ്രാധാന്യം കൊടുക്കുന്നു എന്നത്‌ പണ്ടുമുതലേ കേള്‍ക്കുന്ന ഒരു മുറവിളിയാണ്‌. അന്നൊക്കെ ക്രിക്കറ്റ്‌ കളിക്കാര്‍ മാത്രമാണിവിടെ നന്നായി കളിക്കുന്നതെന്നും, ബാക്കിയുള്ളവര്‍ ലോക നിലവാരത്തിലും വളരെ താഴെയാണെന്നായിരുന്നു അന്നവരുടെ വിശദീകരണം. എന്നാല്‍ ഇന്നാ സ്ഥിതിക്ക്‌ മാറ്റം വന്നിരിക്കുന്നു. എല്ലാ കായിക ഇനങ്ങളിലും നമ്മൂറ്റെ ഭാരതം മുന്നേറ്റം നടത്തിക്കഴിഞ്ഞു. പക്ഷേ ഇന്നും ക്രിക്കറ്റ്‌ കളിക്കാറ്‍ക്ക്‌ കിട്ടുന്ന സൌഭാഗ്യങ്ങളൊന്നും മറ്റുള്ളവര്‍ക്ക്‌ ലഭ്യമാകുന്നില്ല.

നമ്മുടെ ദേശീയ വിനോദമാണ്‌ ഹോക്കി. തുടറ്‍ച്ചയായി എട്ടു തവണ ഒളിമ്പിക്സില്‍ സ്വറ്‍ണ്ണം നേടിയ രാജ്യമാണ്‌ നമ്മുടേത്‌. ധ്യാന്‍ചന്ദിനെപ്പോലുള്ള പ്രതിഭകള്‍ ജീവിച്ച രാജ്യം. ഇന്ന്‌ ഹോക്കിയുടെ അവസ്ഥ പരിതാപകരമാണ്‌. ആവേശത്തോടെ കളിക്കുന്ന കളിക്കാറ്‍ മാത്രം. അവരെ പിന്തുണയ്ക്കാന്‍ ഇവിടെ ഒരു വ്യവസ്ഥിതിയുമില്ല. ഈി പരിമിതികളെ അതിജീവിച്ച്‌, അവറ്‍ നേട്ടങ്ങള്‍ കൊയ്യുമ്പോള്‍, അവരെ കണ്ടില്ല എന്നു നടിക്കുന്നു ഇവിടുത്തെ സറ്‍ക്കാരും മാധ്യമങ്ങളും. ആറ്‌ സിക്സറടിച്ചതിന്‌ പോറ്‍ഷെ കാറ്‍ സമ്മാനം നേടിയ മഹാന്‍മാരുള്ള നാട്ടില്‍, ഹോക്കി കളിക്കാറ്‍ക്ക്‌ ലഭിച്ചതോ ഒരു ഗോളിന്‌ രണ്ടായിരം രൂപ!!! കൂടാതെ ഒരു ഗോള്‍ വഴങ്ങിയാല്‍ ആയിരം രൂപ തിരിച്ചെടുക്കുകയും ചെയ്യും!!! നല്ല പ്രോത്സാഹനം അല്ലെ? ഏഷ്യാക്കപ്പ്‌ കിരീടം നേടിയ ഭാരത ഹോക്കി ടീമിന്‌ നല്ല ഒരു താമസം പോലും ലഭ്യമാക്കാന്‍ ഇവിടുത്തെ സറ്‍ക്കാരിനോ അനുബന്ധ സമിതികള്‍ക്കോ കഴിഞ്ഞില്ല. നമ്മള്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്ന ഒരു വിനോദമാണ്‌ ഫുട്‌ബോള്‍. അനേകം പ്രതിഭകള്‍ ഉള്ള നമ്മുടെ രാജ്യത്ത്‌ ഈ കായിക ഇനം പുരോഗമിക്കാനുള്ള യാതോരു നടപടികളും നല്‍കുന്നില്ല എന്നതാണ്‌ സത്യം. പക്ഷെ, അവറ്‍ ഒരു ഉയറ്‍ത്തെഴുന്നേല്‍പ്പിണ്റ്റെ സൂചന നല്‍കി നെഹ്‌റു ട്രോഫി നേടിയപ്പോള്‍, അവരെ അനുമോദിക്കാനോ, വേണ്ടത്ര പ്രോത്സാഹനം നല്‍കാനോ ഇവിടെ ആരുമില്ല. സ്പോണ്‍സറ്‍ഷിപ്പിനു പോലും ആളേ കിട്ടാതെ വിഷമിച്ച ആ ടീമിണ്റ്റെ വിഷമതകള്‍ ഇവിടെ ആരും കണ്ടില്ല. ഈ നിര അവസാനിക്കുന്നില്ല. ബാറ്റ്‌മിണ്റ്റണില്‍ ഇന്ത്യയുടെ മാനം കാത്ത പുല്ലേല ഗോപിചന്ദ്‌, ചെസ്സില്‍ വിശ്വനാഥന്‍ ആനന്ദ്‌, ടെന്നിസില്‍ ലിയാണ്ടറ്‍ പേസ്‌, മഹേഷ്‌ ഭൂപതി, സ്നൂക്കറില്‍ പങ്കജ്‌ അദ്വാനി, ഗീത്‌ സേഥി, അത്‌ലറ്റിക്സില്‍ അഞ്ഞു ബോബി ജോറ്‍ജ്ജ്‌.. അങ്ങനെ നീളുന്നു ആ നിര. ഇവറ്‍ക്കൊന്നും പ്രോത്സാഹനം നല്‍കാനോ, അനുമോദിക്കാനോാരും തയാറായില്ല. ക്രിക്കറ്റു കളിക്കാരെ പണം കൊണ്ട്‌ പൊതിയുന്ന ഇവിടുത്തെ മാന്യന്‍മാറ്‍ ഇവരുടെ നേരെ തിരിഞ്ഞ്‌ പോലും നോക്കിയില്ല. ഹോക്കി ഫുട്‌ബോള്‍ കളിക്കാരില്‍ പലരും സ്വന്തമായി ജോലി പോലുമില്ലാതെ വിഷമിക്കുന്നവരാണ്‌. അവറ്‍ക്കൊരു ജോലി തരപ്പെടുത്താനോ, സ്പോണ്‍സറ്‍ഷിപ്പ്‌ നല്‍കാനോ ഇവിടെ ആരുമുണ്ടായില്ല എന്നത്‌ ഖേദകരമായ ഒരു കാര്യമാണ്‌. അവരെ അഭിനന്ദിക്കാനും വിമാനത്താവളത്തില്‍ സ്വീകരിക്കുവാനും തുറന്ന ബസ്സില്‍ ആഘോഷത്തോടെ എഴുന്നള്ളിക്കുവാനും ഇവിടെ ആരും തയ്യാറായില്ല. ഈ കളിക്കാരും ഇന്ത്യന്‍ പതാകയേന്തുന്നവരാണ്‌. ഇന്ത്യയെ വിവിധ ഇനങ്ങളില്‍ പ്രതിനിധീകരിക്കുന്നവരാണ്‌ ഇവരെല്ലാം. ക്രിക്കറ്റ്‌ കളിക്കാറ്‍ ലഭിക്കുന്നത്‌ പോലുള്ള പ്രതിഫലവും പ്രോത്സാഹനവും കിട്ടാന്‍ എന്തു കൊണ്ടും യോഗ്യരാണവറ്‍. അവരും രാഷ്ട്രപതിയുടേയും പ്രധാനമന്ത്രിയുടേയും സ്വീകരണത്തിനും വിരുന്നിനും അറ്‍ഹരാണ്‌. പക്ഷേ അവിടേയും ഇരട്ടത്താപ്പ്‌ നയമല്ലെ തുടറ്‍ന്നു വരുന്നത്‌???


ഇന്ത്യയില്‍ പുതിയതായി കണ്ടുവരുന്ന ഒരു പ്രവണത, ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം കളിക്കുമ്പോള്‍, അവര്‍ ഇന്ത്യയ്ക്കു വേണ്ടി പൊരുതുന്ന വീരജവാന്‍മാരായി അവരെ വാഴ്ത്തുന്നു. അതിനെ ഇവിടുള്ള ക്രിക്കറ്റ്‌ ഭ്രാന്തന്‍മാറ്‍ കയ്യടിച്ച്‌ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അവരെ പ്രോത്സാഹിപ്പിക്കണം എന്നത്‌ തന്നെയാണ്‌ എണ്റ്റെ അഭിപ്രായം, പക്ഷെ അമിതമായ പ്രാധാന്യം കൊടുക്കുന്നത്‌ അനാവശ്യമാണ്‌. ഒരു കായിക വിനോദമെന്ന നിലയിലാവണം അവരെ പ്രോത്സാഹിപ്പിക്കേണ്ടത്‌. അല്ലാതെ, അവറ്‍ ഇന്ത്യക്ക്‌ വേണ്ടി പോരാടുന്ന പടയാളികളാണെന്നും, അവരുടെ ജയ പരാജയങ്ങള്‍ ഇന്ത്യയുടെ ജയ പരാജയമാണെന്നുമുള്ള കാഴ്‌ചപ്പാട്‌ മാറ്റേണ്ടതാണ്‌. അങ്ങനെ നോക്കുകയാണെങ്കില്‍, നമ്മുടെ അതിറ്‍ത്തി കാക്കുന്ന വീരജവാന്‍മാറ്‍ക്കാണ്‌ ഈ ബഹുമതികളും പാരിതോഷികങ്ങളും നല്‍കേണ്ടത്‌. സ്വന്തം ജീവന്‍ പോലും പണയം വച്ച്‌, മഞ്ഞത്തും, വെയിലത്തും മഴയത്തും കണ്ണുനട്ട്‌ ഭാരതമാതാവിണ്റ്റെ രക്ഷയ്ക്കായി കാവല്‍ നില്‍ക്കുന്ന അവറ്‍ക്ക്‌ നമ്മൂടെ സറ്‍ക്കാറ്‍ എന്താണ്‌ ചെയ്യുന്നത്‌? മരിച്ചു വീണാല്‍ പത്തു ലക്ഷം രൂപ, ഒരു വീരശൃഖല, പറ്റുകയാണെങ്കില്‍, ആശ്രിതനൊരു ജോലി. നമ്മെ ശത്രുക്കളില്‍ നിന്നും കാത്ത്‌ രക്ഷിച്ചതിനുള്ള പ്രതിഫലം!!! അതൊന്നും ചെയ്യാതെ ക്രിക്കറ്റ്‌ കളിച്ച്‌, നാട്ടിലെ ചെറുപ്പക്കാരെ അലസരാക്കുന്ന മഹാന്‍മാറ്‍ക്ക്‌, കോടികളും ഫ്ളാറ്റും, കാറും, പിന്നെ പരസ്യത്തില്‍ നിന്നും വേറെ കാശും. ഇവരൊക്കെ നമ്മുടെ നാടിനു വേണ്ടി എന്താണ്‌ ചെയ്തത്‌? ഒന്നും ചെയ്തില്ല എന്നത്‌ തന്നെയാണ്‌ സത്യം. ഇന്നും ഇന്ത്യ ക്രിക്കറ്റ്‌ കളിക്കുമ്പോള്‍ ആഫീസില്‍ പോയി ജോലി ചെയ്യാതെ ക്രിക്കറ്റ്‌ കളികാണുന്ന എത്രയാളുകള്‍ ഇന്ത്യയില്‍ ഉണ്ട്‌? സ്കൂളിലോ കോളേജിലോ പോകാതെ വീട്ടില്‍ കുത്തിയിരിക്കുന്ന എത്ര കുട്ടികളൂണ്ട്‌? ഇതൊക്കെ നമ്മുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്ന് ഘടകങ്ങള്‍ മാത്രമാണ്‌. അല്ലാതെ നമ്മെ സഹായികുന്ന ഒന്നും തന്നെയില്ല. അതും പോരാഞ്ഞ്‌. കീടനാശിനികള്‍ പോലെ ഹാനീകരമായ പദാറ്‍ത്ഥങ്ങള്‍ ഉള്ള കോളകളുടെ പരസ്യത്തില്‍ അഭിനയിച്ച്‌ കാശുണ്ടാക്കുന്നു. അതു വഴി നമ്മുടെ പുതു തലമുറയുടെ നശീകരണത്തില്‍ ഇവറ്‍ പങ്കാളികളുമാകുന്നു. എന്നിരുന്നാലും, ഇതൊക്കെ ക്ഷമിച്ചും പൊറുത്തും, ഇവരെ മഹാന്‍മാരാക്കി ആരാധിക്കുന്നു. അതിറ്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്‍മാരോട്‌ പുജ്ഞവും. ബാക്കിയുള്ള കളിക്കാര്‍ ഇന്ത്യക്കു വേണ്ടി പൊരുതിക്കളിച്ച്‌ കോമാളികളാകുമ്പോള്‍, ഇവിടെ ക്രിക്കറ്റ്‌ കളിക്കാരന്‍, ഒരു കളി പോലും കളിക്കാതെ, ടീമിലുണ്ടായതിണ്റ്റെ പേരില്‍ കോടികള്‍ വാരിക്കൂട്ടുന്നു. ഇവരില്‍ ആരാണ്‌ മഹാന്‍മാര്‍?? ആരാണ്‌ യഥാറ്‍ത്ഥ ദേശസ്നേഹികള്‍? സ്വന്തം താല്‍പര്യത്തിനും പണത്തിനും വേണ്ടി നിലനില്‍പ്പു നോക്കുന്ന ക്രിക്കറ്റ്‌ ദൈവങ്ങളോ അതോ ജീവന്‍ പോലും വക വയ്ക്കാതെ നമ്മെ കാക്കുന്ന ജവാന്‍മാരോ? ഇന്നത്തെ ഇന്ത്യയുടെ അവസ്ഥകാണുമ്പോള്‍ എനിക്ക്‌ തന്നെ ഒരു സംശയം തോന്നുന്നു. നിങ്ങള്‍ക്കാറ്‍ക്കെങ്കിലും ആ സംശയം തോന്നിയാല്‍ ഒട്ടും സംശയിക്കേണ്ട. ഇന്ത്യയുടെ പോക്ക്‌ ഇങ്ങനെ തന്നെയാണ്‌... ദേശസ്നേഹമളക്കാന്‍ ക്രിക്കറ്റ്‌ മാനദണ്ഡമാക്കുന്ന ഈ പുതിയ തലമുറ ഇനി എന്നാണ്‌ യഥാര്‍ത്ഥ ദേശസ്നേഹമെന്താനെന്നറിയുക?
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.