Tuesday, July 8, 2008

അജന്താ മെന്‍ഡിസ്‌ - മരതക ദ്വീപില്‍ നിന്നൊരു താരോദയം


ഈ കഴിഞ്ഞ ഏഷ്യാക്കപ്പിനു മുന്നെ, അജന്താ മെന്‍ഡിസ്‌ എന്ന ശ്രീലങ്കന്‍ കളിക്കാരനെക്കുറിച്ച്‌ ആറ്‍ക്കും അറിവുണ്ടായിരുന്നില്ല. പക്ഷേ ഈ യുവ സ്പിന്നറുടെ ടൂറ്‍ണ്ണമെണ്റ്റിലെ പ്രകടനം, പ്രത്യേകിച്ചും, ഇന്ത്യയെ കശക്കി എറിഞ്ഞ ഫൈനലിലെ പ്രകടനം, പെട്ടെന്നു തന്നെ ഈ ചെറുപ്പക്കാരനെ മുഖ്യധാര ക്രിക്കറ്റില്‍ എത്തിച്ചിരിക്കുകയാണ്‌. ഫൈനലില്‍ 13 റണ്‍സ്‌ മാത്രം വഴങ്ങി, ഇന്ത്യയുടെ 6 വിക്കറ്റുകള്‍ സ്വന്തമാക്കിയ ഈ സ്പിന്നറ്‍, ശ്രീലങ്കയ്ക്ക്‌ കിരീടം സമ്മാനിക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ ഇന്ത്യ, ശ്രീലങ്ക ഉയറ്‍ത്തിയ വിജയ ലക്ഷ്യം അനായസേന നേടുമെന്ന അവസ്ഥയിലായിരുന്നു. അപ്പോഴായിരുന്നു, മഹേല ജയവറ്‍ധനെ തണ്റ്റെ തുരുപ്പുചീട്ടിനെ പുറത്തെടുത്തത്‌. ഗ്രൂപ്പ്‌ ഘട്ടത്തില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ അജന്തയെ മനപ്പൂറ്‍വ്വം ഒഴിവാക്കിയ മഹേല, ഇന്ത്യയെ വെട്ടാനായി ഈ തുരുപ്പു ചീട്ടിനെ ഫൈനലിലേക്ക്‌ മാറ്റി വയ്ക്കുകയായിരുന്നു. മിന്നല്‍ വേഗത്തില്‍ കളിച്ചു വന്നിരുന്ന സെവാഗിനെ ആദ്യ ഓവറില്‍ തന്നെ പുറത്താക്കി തണ്റ്റെ വരവറിയിച്ച അജന്ത, ഇന്ത്യന്‍ മുന്‍ നിരയെ ബരിഞ്ഞു വീഴ്തുകയായിരുന്നു. വെടിക്കെട്ട്‌ കളിക്കാരന്‍ എന്നു പേരുള്ള ധോണി പോലും, അതീവ ജാഗ്രതയോടെയാണ്‌ അജന്തയുടെ പന്തുകളെ നേരിട്ടത്‌. വമ്പനടിക്കാരുടേയും, തകറ്‍പ്പന്‍ ഫോമിലുണ്ടായിരുന്നവരേയുമെല്ലാം എറിഞ്ഞു വീഴ്ത്തിയ അജന്താ, അക്ഷരാറ്‍ത്ഥത്തില്‍ ഇന്ത്യയെ കശാപ്പു ചെയ്യുകയായിരുന്നു. ആ ആഘാതത്തില്‍ നിന്നും മുക്തരാവാന്‍ കഴിയാതെ ഇന്ത്യ ദയനീയമായി തോറ്റു.

ഗൂഗ്ളികളും, ദൂസ്‌രായും, ഫ്ളിപ്പറുകളുമെല്ലാം അനായാസേന, പല രീതിയില്‍ ഉപയോഗിക്കുന്ന ഈ സ്പിന്നറുടെ മികവ്‌, തണ്റ്റെ ബൌളിങ്ങില്‍ എപ്പോഴും നിലനിര്‍ത്തുന്ന വ്യത്യസ്തതയാണ്‌. എറിയുന്നത്‌ സ്ളോ മീഡിയം പേസോ സ്പിന്നോ എന്നു എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കാത്തതും ബാറ്റ്സ്മാനെ കുഴക്കും. ലെഗ്‌ സ്പിന്നും ഓഫ്‌ സ്പിന്നും, സ്ട്രൈറ്റര്‍ ബോളുമെല്ലാം പയറ്റുന്ന അജന്ത, ഒരോവറിലെ ആറു ബോളുകളും ആറു രീതിയില്‍ എറിയാന്‍ കഴിയുമെന്ന്‌ തെളിയിച്ചു കഴിഞ്ഞു. കാരം ബോള്‍ എന്നൊരു പുതിയ ശൈലിയും അജന്തയുടെ മാത്രം സ്വന്തമാണ്‌. തള്ളവിരലിനും, ചൂണ്ടു വിരലിനും, നടു വിരലിനുമിടയില്‍ ബോള്‍ പിടിച്ച്‌ കാരം ബോറ്‍ഡില്‍ സ്ട്രൈക്കറ്‍ തട്ടുന്ന പോലെയൊരു ബോള്‍, നിലം തൊടുമ്പോള്‍ മാത്രമെ അത്‌ ലെഗ്‌ സ്പിന്നോ, ഓഫ്‌ സ്പിന്നോ, ഗൂഗ്ളിയോ എന്ന്‌ തിരിച്ചറിയാനാവൂ. ഇതു തന്നെയാണ്‌ ഇന്ത്യക്കാരെ കുഴക്കിയ ആ മാജിക്‌ ബോള്‍.

ഫൈനലിനൊടുവില്‍ ചില കമണ്റ്റേറ്ററ്‍മാറ്‍ "അവിശ്വസനീയം ഈ പ്രകടനം" എന്നാണ്‌ പറഞ്ഞത്‌. ചില ഇന്ത്യന്‍ കമണ്റ്റേട്ടറ്‍മാരും പത്രക്കാരും പതിവിലധിയം നിരാശരും ക്ഷോഭത്തിലുമായിരുന്നു. അവറ്‍ പറഞ്ഞ ഒരു കാര്യം, "അജന്തയുടെ ബൌളിങ്ങിണ്റ്റെ എല്ലാവശങ്ങളും വീഡിയോയും, കമ്പ്യൂട്ടറും വച്ച്‌ പഠിക്കുകയും തക്കതായ മറുപടി ശ്രീലങ്കണ്‍ പര്യടനത്തില്‍ കൊടുക്കുകയും ചെയ്യുമെന്നാണ്‌." ശ്രീലങ്കന്‍ പര്യടനത്തിലൊരുങ്ങുന്ന ഇന്ത്യന്‍ ടീമിണ്റ്റെ പേടി സ്വ്പനമായി അജന്ത മാറിക്കഴിഞ്ഞു. ഏതു ടീമിനിം, മുരളി ഇപ്പോഴേ ഒരു തലവേദനയാണ്‌. അതിണ്റ്റെ കൂടിയാണീ പുതിയ കുഴപ്പക്കാരനും. എന്തായാലും മുരളിയില്‍ നിന്നും ആ സിംഹാസം ഏറ്റെടുക്കാന്‍ കെല്‍പ്പുള്ള ഒരു കണ്ടുപിടുത്തം തന്നെയാണ്‌ മെന്‍ഡിസ്‌. അവര്‍ പരസ്പരം വാശിയോടെ പന്തെറിയുമ്പോള്‍ കുഴങ്ങുന്നത്‌ എതിരാളികളാവും. സ്പിന്‍ കളിക്കാന്‍ പേരു കേട്ട ഇന്ത്യന്‍ ബാറ്റിങ്ങിണ്റ്റെ, യുവനിരയെ കശക്കി എറിഞ്ഞ മെന്‍ഡിസിനെ ഇനി പരിചയ സമ്പത്താറ്‍ജ്ജിച്ച നമ്മുടെ പ്രഗത്ഭന്‍മാറ്‍ എങ്ങനെ നേരിടുമെന്ന്‌ കാത്തിരുന്നു കാണുക തന്നെ!!!

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.