Thursday, September 27, 2007

ഇന്ത്യയുടെ Twenty20 വിജയം മഹത്തരമോ?



സെപ്തംബറ്‍ 24, തിങ്കളാഴ്ച. ജോഹന്നാസ്ബറ്‍ഗ്ഗില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യയുടെ യുവനിര ആദ്യ ലോകകപ്പ്‌ സ്വന്തമാക്കി. വാശിയേറിയ മത്സരത്തിനൊടുവില്‍ അന്തിമ ഓവറിലാണ്‌ ഇന്ത്യ ജയം സ്വന്തമാക്കിയത്‌. മുന്‍ താരങ്ങളും, സീനിയറ്‍ താരങ്ങളും, മാധ്യമങ്ങളും, ബി.സി.സി.ഐയുമെല്ലാം അവരെ വാനോളം പുകഴ്ത്തുകയാണ്‌. സ്വപ്നതുല്യമായ നേട്ടമാണ്‌ അവറ്‍ കൈവരിച്ചിരിക്കുന്നതെന്നുള്ളത്‌ സത്യമാണെങ്കിലും അതിനിത്രയേറെ പ്രാധാന്യം നല്‍കേണ്ടതുണ്ടൊ എന്നുള്ളത്‌ പ്രസക്തമായ ഒരു ചോദ്യമാണ്‌. 24 വറ്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ്‌ ലോകകപ്പ്‌ ഇന്ത്യയില്‍ എത്തുന്നത്‌. കപിലിണ്റ്റെ ചെകുത്താന്‍മാറ്‍ ആദ്യമായി ലോകകപ്പ്‌ ഇന്ത്യയില്‍ എത്തിച്ചപ്പോള്‍ അവരുടെ വിജയം വളരെ ആധികാരികമായിരുന്നു. പക്ഷേ ഇന്നോ?

ഈ ലോകകപ്പ്‌ തുടങ്ങിയപ്പോള്‍ തന്നെ ഇംഗ്ളണ്ടിണ്റ്റെ കെവിന്‍ പീറ്റേര്‍സന്‍ ക്രിക്കറ്റിണ്റ്റെ ഈ പുതുരൂപത്തെക്കുറിച്ചു പറഞ്ഞത്‌ “ഇതൊരു ലോട്ടറിയാണ്‌, അത്‌ ആര്‍ക്കു വേണമെങ്കിലും ലഭിക്കാം!!!”. ഇന്ത്യയുടെ വിജയത്തോടെ അത്‌ അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരിക്കുകയാണ്‌. ലോകകപ്പു ജയിക്കുക എന്നത്‌ ഒരു വലിയ കാര്യം തന്നെയാണ്‌, പലപ്പോഴും മാധ്യമങ്ങള്‍ അതിനെ വിശകലനം ചെയ്യുവാനോ, അതു വഴി ക്രിക്കറ്റിന്‌ ഒരു നല്ല ഭാവി സുനിശ്ചിതമാക്കുവാനോ ശ്രമിക്കാറില്ല. ഇതു തന്നെയാണ്‌ ക്രിക്കറ്റ്‌ എന്ന കളിയുടെ ഏറ്റവും വലിയ ശാപവും. ഈ ലോകകപ്പിന്‌ ഇന്ത്യ ഒരു ടീമിനെ അയക്കുമ്പോള്‍ അതിണ്റ്റെ നായകനായി നിശ്ചയിച്ചത്‌, നായകസ്ഥാനത്ത്‌ ഒരു പരിചയവുമില്ലാത്ത ധോണി എന്ന കീപ്പറെയായിരുന്നു. ആദ്യ മത്സരം മഴയില്‍ ഒലിച്ചുപോയപ്പോള്‍, രണ്ടാം മത്സരം, അപൂര്‍വ്വമായ “ബൌള്‍-ഔട്ടി”ലാണ്‌ കലാശിച്ചത്‌. അനായാസേന ജയിക്കാവുന്ന ഒരു മത്സരം, ഈ വിധത്തിലുള്ള ഒരു പര്യവസായിയില്‍ എത്തിച്ചതില്‍ നമ്മുടെ ബൌളര്‍മാര്‍ വഹിച്ച പങ്ക്‌ ചെറുതല്ല!!! പാക്കിസ്ഥാന്‌ രണ്ടു പന്തില്‍ ഒരു റണ്‍ നേടാന്‍ കഴിയാതിരുന്നതിനാല്‍ ഒരു വിധം ഇന്ത്യ രക്ഷപ്പെട്ടു എന്നു വേണം പറയാന്‍. പിന്നീടുള്ള മത്സരങ്ങളില്‍, ഇന്ത്യ ന്യൂസിലാണ്ടിനോട്‌ പരാജയപ്പെട്ടെങ്കിലും, പ്രഗത്ഭരായ ഇംഗ്ളണ്ട്‌, ദക്ഷിണാഫ്രിക്ക, ആസ്ത്രേലിയ എന്നിവരെ പരാജയപ്പെടുത്തി ഫൈനലില്‍ കടന്നു. ഇംഗ്ളണ്ടിനെതിരായാ മത്സരത്തില്‍, യുവരാജ്‌ ഒരോവറില്‍ ആറ്‌ സിക്സറുകള്‍ പറത്തി, അത്യപൂര്‍വ്വമായ ഒരു ചരിത്രം സൃഷ്ടിച്ചു. പക്ഷേ ആ ഒരോവര്‍ മാറ്റി നിര്‍ത്തിയിരുന്നെങ്കില്‍ ഇന്ത്യാ ആ മത്സരത്തില്‍ പരാജയപ്പെട്ടേനെ എന്നുള്ളതില്‍ യാതൊരു സംശയവുമില്ല. ഉയര്‍ന്ന സ്കോര്‍ നേടിയിട്ടും, ചെറിയ വ്യത്യാസത്തിലാണ്‌ ഇന്ത്യ ജയിച്ചത്‌. അടുത്ത മത്സരത്തില്‍, തോറ്റാലും സെമിയില്‍ കടക്കാമെന്ന ദക്ഷിണാഫ്രിക്കയുടെ അമിതാത്മവിശ്വാസമാണ്‌ ഇന്ത്യയെ രക്ഷിച്ചത്‌. ആ മത്സരം അവര്‍ ഇന്ത്യക്കു ദാനം ചെയ്തു എന്നു പറയുന്നതാവും ശരി. പക്ഷെ, ഇന്ത്യയുടെ സെമി ഫൈനലിലെ പ്രകടനം, എടുത്തു പറയത്തക്ക ഒന്നായിരുന്നു. നല്ല ബാറ്റിങ്ങും, ബൌളിങ്ങും, ഫീല്‍ഡിങ്ങും കാഴ്ചവച്ച ഇന്ത്യ ലോകചാമ്പ്യന്‍മാരെ നിഷ്ഭ്രമരാക്കിയാണ്‌ ഫൈനലില്‍ എത്തിയത്‌. ഫൈനലില്‍ ബാറ്റിങ്ങില്‍ തിളങ്ങാന്‍ ഇന്ത്യക്കായില്ല. ബൌളിങ്ങില്‍ പത്താനും, സിങ്ങും നല്ല പ്രകടനം കാഴ്ചവച്ചെങ്കിലും, ശ്രീശാന്ത്‌, ഹര്‍ഭജന്‍ എന്നിവര്‍ അമ്പെ പരാജയപ്പെട്ടു. ഒരു സമയത്ത്‌ അപ്രാപ്യമെന്നു തോന്നിയ ഒരു ലക്ഷ്യത്തിലേക്ക്‌, പാക്കിസ്ഥാനെ ഈ ബൌളര്‍മാര്‍ പെട്ടെന്നു തന്നെ കൊണ്ടെത്തിച്ചു. ഫീല്‍ഡിങ്ങില്‍ ഒരുപാടു പാളിച്ചകള്‍ വരുത്തിയെങ്കിലും, നിര്‍ണ്ണായക നിമിഷത്തില്‍ ക്യാച്ചുകളെടുത്തത്‌ വിജയത്തിന്‌ ഹേതുവായി മാറി. നാലു പന്തില്‍ അഞ്ച്‌ റണ്‍സ്‌ എന്ന നിസ്സാര ലക്ഷ്യത്തില്‍ മിസ്ബാഹ്‌ ഉള്‍ ഹഖ്‌ വീണപ്പോള്‍, ഇന്ത്യ ലോകകപ്പിന്‌ അര്‍ഹരായി.

ലോകകപ്പു ജയിച്ചപ്പോള്‍ ഇന്ത്യന്‍ ടീമിന്‌ ആശംസാപ്രവാഹങ്ങളായി. നായകന്‍ ധോണിയെ വാനോളമുയര്‍ത്തി, മാധ്യമങ്ങളും, മുന്‍ താരങ്ങളൂം. പക്ഷെ അവരെല്ലാം ആവേശഭരിതരയത്‌ ലോകകപ്പിണ്റ്റെ ലബ്ധിയിലാണ്‌. അതിലുപരി, ധോണിയാണിനി ഇന്ത്യയുടെ ഏകദിന ടീമിനെ നയിക്കന്‍ പോകുന്നത്‌. പക്ഷേ ഈ ലോകകപ്പില്‍, ഒരിക്കല്‍ പോലും ഒരു നല്ല നായകത്വം ഞാന്‍ ധോണിയില്‍ കണ്ടില്ല. എടുത്ത തീരുമാങ്ങളില്‍ ഭൂരിപക്ഷവും തെറ്റായിരുന്നു. ടീമിനെ ഉത്തേജിപ്പിക്കുന്ന ഒരു നായകനെ നാം ദര്‍ശിച്ചില്ല. ബാറ്റിങ്ങിലായാലും, ഫീല്‍ഡിലായലും അങ്ങനെ ഒരു നായകനെ നമുക്ക്‌ ധോണിയില്‍ കാണാനെ കഴിഞ്ഞില്ല. പലപ്പോഴും അഗാര്‍ക്കരിനെ പോലുള്ള ബൌളര്‍മാര്‍ നിരാശജനകമായി ബൌള്‍ ചെയ്യുമ്പോഴും, സ്റ്റാമ്പിനു പിറകില്‍ (ദ്രാവിഡിനെപോലെ) ചിന്തിച്ചുകൊണ്ടു നില്‍ക്കുന്ന ധോണിയെയാണ്‌ നാം കണ്ടത്‌. അല്ലാതെ ബൌളര്‍മാരെ പ്രോത്സാഹിപ്പിക്കുന്ന ഒരു നായകനെ അല്ല. അതു പോലെ ഫീല്‍ഡില്‍ ധോണിയെടുത്ത പല തീരുമാങ്ങളും മത്സരങ്ങളെ കയ്യില്‍ നിന്നും വഴുതിപ്പോകുന്നതിണ്റ്റെ വക്കില്‍ വരെ എത്തിച്ചെങ്കിലും, ചില ഒറ്റയാള്‍ പ്രകടങ്ങള്‍ ധോണിയെ രക്ഷിക്കുകയായിരുന്നു. ചുരുക്കിപ്പറഞ്ഞാള്‍ വെറുമൊരു ശിക്കാരി ശംഭു മാത്രാമായിരുന്നു ധോണി ഈ ലോകകപ്പില്‍!!! ധോണിയെ പല മാധ്യമങ്ങളും, ഗാംഗുലിയോടുപമിക്കുന്നത്‌ നാം കാണുന്നു. ശരിക്കും അങ്ങനെ ചെയ്യുക വഴി, ഗാംഗുലിയെ അപമാനിക്കുകയെല്ലെ നാം ചെയ്യുന്നത്‌. ഇന്ത്യ കണ്ട ഏറ്റവും മികച്ച നായ്കനായിരുന്നു ഗാംഗുലി. അദ്ദേഹത്തിണ്റ്റെ നിലവാരത്തിലേക്ക്‌ ധോണി എത്തി എന്നു പറയാന്‍ കഴിയുകയില്ല. ഇതു പോലൊരു ലോട്ടറി ജയിച്ചപ്പോള്‍ ധോണിയെ മഹാനാക്കിയത്‌ ഒട്ടും ശരിയായ ഒരു പ്രവണതയായി എനിക്കു തോന്നുന്നില്ല. മാധ്യമങ്ങള്‍ പലതും പറയും, ഇന്നു പുകഴ്ത്തിയാല്‍ നാളെ കുറ്റം പറയും. അവരുടെ വാക്കുകള്‍ കേട്ട്‌ അഹങ്കരിക്കാന്‍ തക്കവണ്ണം നമ്മുടെ ക്രിക്കറ്റ്‌ വളര്‍ന്നോ??? ലോകകപ്പിണ്റ്റെ ഫൈനലില്‍ തോറ്റു മടങ്ങിയ ഗാംഗുലിയുടെ ടീമിന്‌ ലോകകപ്പു നേടിയതിനേക്കാള്‍ വലിയ സ്വീകരണമാണ്‌ ഇന്ത്യ നല്‍കിയത്‌. ഒരു പക്ഷേ ഇന്ത്യന്‍ ടീം ഏറ്റവും കൂടുതല്‍ ടീം സ്പിരിറ്റ്‌ കാണിച്ച അവസരങ്ങളിലൊന്നാണത്‌. ഓരോ മത്സരവും പൊരുതി ജയിച്ച്‌, ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും, അത്‌ ഇന്ത്യന്‍ ക്രിക്കറ്റിനു പകര്‍ന്ന ഉണര്‍വ്വ്‌ ചെറുതൊന്നുമായിരുന്നില്ല. അതിണ്റ്റെ ഏഴയലത്ത്‌ നില്‍ക്കാനാവുമോ ധോണിയുടെ ടീമിന്‌????

ഇന്ത്യന്‍ ടീമിനു രാജകീയമായ സ്വീകരണമാണ്‌ ഇന്ത്യയില്‍ ഒരുക്കിയിരിക്കുന്നത്‌. ഒരു പക്ഷെ അത്‌ ഇതു വരെ ഇന്ത്യ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ സ്വീകരണങ്ങളീല്‍ ഒന്നാവാനും വഴിയുണ്ട്‌. പക്ഷെ ഇതേ സ്വീകരണം അര്‍ഹിച്ചിക്കുന്ന മറ്റു ചിലര്‍കൂടി ഇവിടെ ഉണ്ട്‌. ഏഷ്യാകപ്പ്‌ ജയിച്ച ഇന്ത്യന്‍ ഹോക്കി ടീം, നെഹ്രു കപ്പ്‌ നേടിയ ഇന്ത്യന്‍ ഫുട്ബോള്‍ ടീം. വളരെക്കാലത്തിനു ശേഷമാണ്‌ ഇന്ത്യന്‍ ഹോക്കി ടീമും, ഫുട്ബോള്‍ ടീമും ഈ നേട്ടം കൈവരിക്കുന്നത്‌. ക്രിക്കറ്റിണ്റ്റെ പൊലിമയില്‍ നിറം മങ്ങിപ്പോയ ഈ കളികളുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണിത്‌. പക്ഷെ അവരെ അനുമോദിക്കാനും, സ്വീകരിക്കാനും ഇവിടെ ആരുമില്ല. ഇവിടെ ലോകകപ്പു നേടിയ ക്രിക്കറ്റ്‌ ടീമിലെ ഓരോ കളിക്കാരനും കോടികളാണ്‌ സമ്മാനം. ഇനിയൊരിക്കലും ക്രിക്കറ്റ്‌ കളിച്ചില്ലെങ്കിലും ജീവിക്കാനുള്ള പൈസ ഈയൊരു നേട്ടത്തിലൂടെ അവരുടെ കൈകളില്‍ ചെന്നെത്തി. ഒരോവറില്‍ ആറ്‌ സിക്സറടിച്ച യുവരാജിന്‌ ഒരു കോടി സമ്മാനം നല്‍കിയപ്പോള്‍, ഏഷ്യാകപ്പില്‍ ഗോളൊന്നിന്‌ ആയിരം രൂപ വീതമാണ്‌ ഹോക്കി ടീമംഗങ്ങള്‍ക്കു നല്‍കിയത്‌. ഇതു പോലുള്ള തീരുമാനങ്ങള്‍ അവരെ നിരുത്സാഹപ്പെടുത്തുകയെ ഉള്ളു. ലോകകപ്പില്‍ ഏറ്റവും മോശമായി കളിച്ച അഗാര്‍ക്കറിനു പത്ത്‌ ലക്ഷം രൂപ സമ്മാനം, പൊറുതിക്കളിച്ച ഹോക്കി, ഫുട്ബോള്‍ കളിക്കാര്‍ക്ക്‌ പതിനായിരവും… എന്തൊരു വിരോധാഭാസം!!!! ഈയിടയായി ഇന്ത്യ ഏത്‌ കളികളിച്ചാലും മുഴങ്ങി കേള്‍ക്കുന്ന ഒരു മുദ്രാവാക്യമുണ്ട്‌. “ചക്‌ ദേ ഇന്ത്യ”. ബോളിവുഡ്‌ നടന്‍ ഷാരൂഖ്‌ ഖാന്‍ നായകനായി അഭിനയിച്ച, ഹോക്കിയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച സിനിമയാണത്‌. അത്‌ ഇന്ത്യന്‍ കായിക രംഗത്തിനു നല്‍കിയ ഉത്തേജനം വളരെ വലുതാണ്‌. പല വേദികളിലും ഇതു മുഴങ്ങിക്കേട്ടു. ഒടുവില്‍ ഈ ലോകകപ്പ്‌ വേദിയിലും. ഫൈനല്‍ കാണുവാന്‍ ഷാരൂഖുമുണ്ടായിരുന്നു. എന്നാന്‍ ഹോക്കിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ സിനിമയായിരുന്നിട്ടു കൂടി ഒരിക്കല്‍ പോലും, അദ്ദേഹത്തെ ഏഷ്യാക്കപ്പ്‌ വേദിയില്‍ കണ്ടതേയില്ല. അദ്ദേഹത്തിണ്റ്റെ ദേശസ്നേഹവും, സ്പോര്‍ട്സ്‌ സ്നേഹവും, ക്രിക്കറ്റില്‍ മാത്രമായി ഒതുങ്ങിപ്പോയൊ? അതോ പണമൊഴുകുന്നിടത്തെ അദ്ദേഹത്തെ കാണ്‍മാനാകുകയുള്ളോ??? ചോദ്യങ്ങള്‍ അവശേഷിക്കുന്നു!!!!

ഈ വിജയത്തെ മഹത്തരമെന്ന്‌ കൊട്ടിഘോഷിക്കുന്നവരോട്‌ എനിക്കു പറയാന്‍ ഒന്നെയുള്ളു… ഈ ലോട്ടറി അത്ര വലിയ കാര്യമോന്നുമല്ല… വെറും ഭാഗ്യത്തിണ്റ്റെ കളിമാത്രമാണ്‌. യഥാറ്‍ത്ഥ കടമ്പകള്‍ വരുന്നതേയുള്ളു… അതിനെ അതിജീവിക്കാന്‍ ധോണിക്കാവുമോ? ഇന്ത്യന്‍ ക്രിക്കറ്റിനാവുമോ?? കണ്ടറിയാം!!!!

Wednesday, September 19, 2007

Set Back for the McLaren!!!



An eventful week in the world of Formula 1. McLaren have been excluded from the 2007 constructors’ championship and fined US$100 million following last Thursday’s FIA World Motor Sport Council (WMSC) hearing in Paris. Drivers Fernando Alonso and Lewis Hamilton have not been penalized and are free to continue their fight for the drivers’ title. The penalty follows McLaren’s admission that the team was in breach of the International Sporting Code through their possession of confidential technical data belonging to rivals Ferrari. McLaren are also required to submit detailed plans of their 2008 car to the FIA, who warned that it could apply further sanctions relating to next season should any irregularities be found in the car’s design. A number of McLaren employees - including Pedro de la Rosa and Fernando Alonso - knew about the team’s unauthorised possession of confidential Ferrari information, and some intended to use that information in the team’s own testing. The findings contradict previous claims from McLaren that the Ferrari data had not spread beyond suspended chief designer Mike Coughlan, who allegedly received it from former Ferrari engineer Nigel Stepney. In its judgement, the Council cites evidence of ongoing communications between Coughlan and Stepney, as well as between Coughlan and McLaren test driver Pedro de la Rosa, who the FIA claim requested and received secret Ferrari information from a source which he knew to be illegitimate and shared that information with world champion Fernando Alonso. The emails covered topics such as the weight distribution and braking system of Ferrari’s car, a flexible rear wing design and a gas used by the Italian team to inflate its tyres. They also suggested that Stepney had fed Coughlan real-time information on Ferrari’s pit stop strategy in this year’s Australian Grand Prix.

Monday, September 10, 2007

ധറ്‍മ്മം മറക്കുന്ന മലയാള മാധ്യമങ്ങള്‍



കേരളത്തില്‍ മാധ്യമ രംഗത്ത്‌ നടന്നു വരുന്ന യുദ്ധം തുടങ്ങിയിട്ട്‌ കാലമേറെയായി. ആദ്യകാലങ്ങളില്‍ മാധ്യമ രംഗത്ത്‌ പത്രങ്ങള്‍ തമ്മിലായിരുന്നു മത്സരമെങ്കില്‍, ഇപ്പോള്‍ വാര്‍ത്തകള്‍ ചൂടാറുന്നതിനു മുന്‍പെ ജനങ്ങളില്‍ എത്തിക്കാന്‍ ദൃശ്യമാധ്യമങ്ങള്‍ നടത്തുന്ന പ്രയത്നം ജനങ്ങള്‍ക്ക്‌ വീക്ഷിക്കവുന്നതാണ്‌. പണ്ടൊക്കെ, രാവിലെ ഒരു കപ്പ്‌ ചൂടുകാപ്പിയുടെ കൂടെ വിളമ്പിക്കിട്ടിയിരുന്ന പത്രങ്ങളായിരുന്നു സാധാരണക്കാറ്‍ വാറ്‍ത്തകള്‍ അറിയുവാനായി പ്രധാനമായും ആശ്രയിച്ചിരുന്നത്‌. റേഡിയോയും ഒരു പ്രധാന പങ്ക്‌ വഹിച്ചിരുന്നെങ്കിലും, വിശദമായ വാറ്‍ത്തകള്‍ക്ക്‌ പത്രങ്ങള്‍ തന്നെയായിരുന്നു ആശ്രയം. പക്ഷെ, കാലം മാറിയപ്പോള്‍ കഥയും മാറി. ദൃശ്യ മാധ്യമങ്ങള്‍ ഈ രംഗത്തെക്കു കടന്നു വന്നതോടെ, വാറ്‍ത്തകള്‍ അവ സംഭവിക്കുമ്പോള്‍ തന്നെ പ്റേക്ഷ്കരുടെ സ്വീകരണമുറിയിലെത്തുന്ന ഒരു അവസ്ഥയിലേക്കു കാര്യങ്ങള്‍ മാറിയിരിക്കുന്നു. സാധാരണക്കാരും അതിനെ കൂടുതല്‍ ആശ്രയിച്ചു തുടങ്ങി എന്നതും മറ്റോരു വസ്തുതയാണ്‌. എവയെല്ലാം വഴിതെളിച്ചിരിക്കുന്നത്‌ മാധ്യമ രംഗത്തെ ഒട്ടും ആരോഗ്യപരമല്ലാത്തെ മത്സരത്തിനാണ്‌.

പത്ര രംഗത്ത്‌ മാതൃഭൂമിയും മനോരമയും നേരിട്ടു കൊമ്പുകോറ്‍ക്കൂമ്പോള്‍ പത്രധറ്‍മ്മത്തില്‍ അവര്‍ വരുത്തുന്ന മൂല്യചുതി വളരെയധികമാണ്‌. ഈ പത്രങ്ങള്‍ വാറ്‍ത്തകള്‍ സൃഷ്ടിക്കുകയാണോ എന്നു തോന്നിപ്പോകുന്ന വിധമാണ്‌ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത്‌. മറ്റുള്ള പത്രങ്ങളില്‍, ദേശാഭിമാനിയും, മാധ്യമവും, വീക്ഷണവും പരസ്പരം ചെളിവാരിയെറിയല്‍ മാത്രമാണ്‌ നടത്തുന്നത്‌. രാഷ്ട്രീയ വൈരികള്‍ക്കെതിരെ വിലകുറഞ്ഞ ആരോപണങ്ങളുമായി രംഗത്തെത്തുന്ന ഇതില്‍ ചില മാധ്യമങ്ങള്‍, പത്രധര്‍മ്മള്‍ക്ക്‌ യാതൊരു വിലയും കല്‍പ്പിച്ചിട്ടില്ല എന്ന്‌ തോന്നിയിട്ടുണ്ട്‌. മനോരമയും ഇതില്‍ നിന്നും വിഭിന്നമല്ല. പരസ്യമായി രാഷ്ട്റീയ ചായ്വ്‌ പ്രകടിപ്പിക്കുന്ന മനോരമ ഇടതുപക്ഷ പ്രസ്ഥാനങ്ങളോടുള്ള അവരുടെ വിദ്വേഷം പ്രകടമാക്കാനും, വലതു പക്ഷത്തെ പ്രീണിപ്പിക്കാനുമാണോ, പത്രം നടത്തുന്നത്‌ എന്നു ജനങ്ങള്‍ സംശയിച്ചു പോകും. മാതൃഭൂമി പരസ്യമായി രാഷ്ട്റീയ ചേരിതിരിവ്‌ പ്രകടിപ്പിക്കറില്ല, പക്ഷേ പല സാമൂഹികപ്രശങ്ങളിലും അവര്‍ ഇടപെടുന്ന രീതി, മാതൃഭൂമിയെ പ്രതിക്കൂട്ടില്‍ നിറ്‍ത്തുന്നു. പലപ്പോഴും സറ്‍ക്കറിനെ വിമറ്‍ശിക്കാന്‍ അവറ്‍ കാണിക്കുന്ന ആവേശം സംശയിത്തിലേക്കു വഴി തെളിക്കാറുണ്ട്‌. പക്ഷേ തമ്മില്‍ ഭേദം ഈ തൊമ്മനാണെന്നും കൂടി ഇതിണ്റ്റെ കൂടി ചേര്‍ക്കാതിരിക്കുന്നത്‌ ശരിയാണെന്നു തോന്നുന്നില്ല.

ചാനലുകളെല്ലാം അവരുടേതായ ന്യൂസ്‌ ചാനലുകള്‍ തുടങ്ങിക്കൊണ്ടാണ്‌ ഈ രംഗത്തെക്കു കടന്നു വന്നത്‌. ആദ്യമായി രംഗത്തെത്തിയ ഇന്ത്യവിഷനാണ്‌. എം.കെ.മുനീര്‍ തുടങ്ങിയ ഈ ചാനല്‍ വലതുപക്ഷ പ്രസ്ഥാനത്തോടാഭിമുഖ്യം പ്രകടിപ്പിക്കുന്ന ഒന്നായിരിക്കുമെന്നു വിലയിരുത്തപ്പെട്ടുവെങ്കിലും, പൊതുവെ നിഷ്പക്ഷ നിലപാടാണ്‌ ചാനല്‍ സ്വീകരിച്ചത്‌. പിന്നീടെത്തിയ ഏഷ്യാനെറ്റും കൈരളി പീപ്പിളും പ്രതീക്ഷ നല്‍കിയെങ്കിലും, പിന്നീടത്‌ നിലനിറ്‍ത്തുന്നതില്‍ അവര്‍ അമ്പെ പരാജയപ്പെട്ടു. വളരെ ചെറിയ വാര്‍ത്തകള്‍ പോലും ലൈവായി പ്രേക്ഷകരുടെ മുന്നിലെത്തിക്കാനാണ്‌ ചാനലുകള്‍ വെമ്പല്‍ കൂട്ടുന്നത്‌. ഒട്ടും പ്രാധാന്യമില്ലാത്ത വാര്‍ത്തകള്‍ പോലും തലക്കെട്ടായി നല്‍കി ജനശ്രദ്ധ പിടിച്ചു പറ്റാനാണിവര്‍ ശ്രമിക്കുന്നത്‌. ഇതു വഴിയൊരു സാമ്പത്തികനേട്ടം മാത്രമെ ഇവര്‍ ലക്ഷ്യമാക്കുന്നുള്ളു എന്നത്‌ വ്യക്തമാണ്‌. മനോരമ തുടങ്ങിയ ന്യൂസ്‌ ചാനല്‍ വെറും പ്രഹസ്സനമായി മാറുകയാണ്‌. രാഷ്ട്രീയ വിരോധവും, മസാല വാറ്‍ത്തകളും മാത്രമാണ്‌ ഇതില്‍ പതിവായി വരുന്നത്‌.

നമ്മുടെ പത്രങ്ങളിലും ചാനലുകളിലും കാണുന്ന ഒരു പൊതുവായ ഒരു പ്രവണത, നെഗറ്റിവായ വാര്‍ത്തകള്‍ അവര്‍ കൂടുതല്‍ പ്രാധാന്യത്തോടെ പ്രസ്ദ്ധീകരിക്കുന്നു എന്നതാണ്‌. ആളുകള്‍ അതു വളരെ താല്‍പര്യത്തോടെ വായിക്കുന്നു എന്നതാണ്‌ അവര്‍ അതിനു നല്‍കുന്ന വിശദീകരണം. ഇതു കേരളത്തിലെ മാധ്യമങ്ങളില്‍ മാത്രം കാണുന്ന ഒരു പ്രവണതയല്ല. ഇന്ത്യയിലുടനീളം ഇത്‌ ദൃശ്യമാണ്‌. പക്ഷെ ഈ നെഗറ്റീവായ വാര്‍ത്തകള്‍ ജനങ്ങള്‍ക്കൊരു പ്രയോജനവും ചെയ്യുന്നില്ല എന്നു മാത്രമല്ല, അതു അവരുടെ മാനസികമായ അവസ്ഥയെയും, ചിന്താസരണിയേയും വളരെ പ്രതികൂലമായി തന്നെ ബാധിക്കുന്നു. ചില ദിവസങ്ങളില്‍ പത്രങ്ങള്‍ അവരുടെ മുന്‍ പേജില്‍ പ്രസാദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ചിലപ്പോള്‍, കൊള്ളിവെയ്പ്പും കൊലപാതകങ്ങളും, അപകടങ്ങളുമെല്ലമായിരിക്കും. അവയുടെ വിശദമായ വാര്‍ത്തകളും, ചിത്രങ്ങളുമെല്ലമടങ്ങിയതായിരിക്കും അവരുടെ വാര്‍ത്തകള്‍. ഒരു പക്ഷെ മാനവരാശിക്കു ഒരു ഗുണവും ചെയ്യാത്ത വാര്‍ത്തകള്‍ മാത്രമായിരിക്കും ഇവ. ഒരു അപകടം നടന്നാല്‍ പിന്നെ ആഴ്ചകളോളം അതിണ്റ്റെ വിവരണങ്ങളും ഭയാനക ചിത്രങ്ങളുമായി പേജുകള്‍ നിറക്കുവാനായാണ്‌ പത്രങ്ങള്‍ ശ്രമിക്കുക. ഇവയെല്ലം ജനങ്ങളിലുണ്ടാക്കുന്ന നെഗറ്റിവിസം എത്രത്തോളമാണെന്ന്‌ ഈ കുത്തകമുതലാളിമാര്‍ ഒരിക്കലെങ്കിലും ചിന്തിച്ചിരുന്നെങ്കില്‍ ഈയൊരവസ്ഥയിലേക്കു ഇന്ത്യയിലെ മാധ്യമരംഗം തരം താഴുകയില്ലയിരുന്നു. ചാനലുകളൂടെ കാര്യവും ഇതില്‍ നിന്നും വിഭിന്നമല്ല. ഭയാനകമായ ദൃശ്യങ്ങള്‍ കുത്തിനിറച്ച്‌ വാറ്‍ത്തകള്‍ എന്ന പേരില്‍ സം പ്രേക്ഷണം ചെയ്യുക വഴി ജനങ്ങള്‍ക്കിവര്‍ ദോഷമല്ലാതെ നന്‍മയൊന്നുമെ ചെയ്യുന്നില്ല. ഇതെല്ലാം ചെറിയ കുട്ടികളില്‍ വരെ നെഗറ്റിവിസം വളറ്‍ത്തുന്നു. ജനങ്ങള്‍ക്ക്‌ അല്‍പമെങ്കിലും ഗുണകരമായ കാര്യങ്ങള്‍ ഇവറ്‍ വിതരണം ചെയ്യുന്നുണ്ടൊ എന്നു തന്നെ സംശയമാണ്‌. ജനങ്ങള്‍ക്കും ഒരു തെറ്റായ ധാരണയുണ്ട്‌, ഇതു പോലുള്ള സംഭവങ്ങളാണ്‌ യഥാറ്‍ത്ഥ വാറ്‍ത്തകള്‍ എന്ന്‌. പക്ഷേ ആ ധാരണ തെറ്റാണെന്ന്‌ മനസ്സിലാക്കുവാനുള്ള വിവേകം ഒരിക്കല്‍ പോലും അവര്‍ കാണിച്ചിട്ടില്ല. മാധ്യമങ്ങള്‍ വിളമ്പി തരുന്ന വാര്‍ത്തകള്‍ വെള്ളം തൊടാതെ വിഴുങ്ങുകയാണ്‌ നമ്മുടെ ജനത ചെയ്യുന്നത്‌. ശാസ്ത്രീയമായ പഠനങ്ങള്‍പോലും തെളിയിച്ചിരിക്കുന്നത്‌ തുടറ്‍ച്ചയായി നെഗറ്റിവ്‌ വാര്‍ത്തകള്‍ കേള്‍കൂന്നത്‌ മനുഷ്യണ്റ്റെ ഉപബോധമനസ്സിനെ തന്നെ ബാധിക്കുമെന്നുള്ളതാണ്‌. അവയുണ്ടാക്കുന്ന പ്രതിഫലനം ഒരു പക്ഷെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ്‌ മനുഷ്യരില്‍ ഉണ്ടാക്കുക, പ്രത്യേകിച്ചും കുട്ടികളില്‍. നെഗറ്റിവായ കാര്യങ്ങള്‍ മാത്രം കേള്‍ ക്കുന്ന ഒരു മനുഷ്യന്‍ ൩൨ തവണ ആ കാര്യം തുടറ്‍ച്ചയായി കേള്‍ക്കൂന്നതോടെ, അയളുടെ ചിന്താ ഗതി തന്നെ ഒരു നെഗറ്റീവ്‌ രീതിയിലേക്കു വഴിമാറുമെന്നാണ്‌ മനശാസ്ത്റ വിദഗ്ദ്ധറ്‍ തെളിയിച്ചിരിക്കുന്നത്‌. ഈയൊരു കണ്ടുപിടുത്തം കണക്കിലെടുത്താല്‍, പത്രമാധ്യമങ്ങള്‍ മാനവരാശിക്കു സമ്മനിക്കുന്നത്‌ ഒരു വലിയ ദുരന്തമാണ്‌. മനുഷ്യരെ ജീവിത പരാജയത്തിലേക്കു വരെ നയിക്കാന്‍ ഹേതുവാകുന്ന എവരുടെ പത്രധറ്‍മ്മം നമുക്കൊരു ശാപമാകുകയില്ലെ?

അപ്രസക്തവും ഒരു പ്രാധാന്യവുമില്ലാത്ത വാറ്‍ത്തകള്‍ക്ക്‌ അമിത പ്രാധാന്യം നല്‍കുക എന്നത്‌ മാധ്യമങ്ങളുടെ ഒരു മുഖമുദ്രയായിമാറിക്കൊണ്ടിരിക്കുകയാണ്‌. രാജ്യതാല്‍പര്യങ്ങള്‍ക്കുപോലും ഹാനികരമായ രീതിയില്‍ മാധ്യമങ്ങള്‍ പ്രവറ്‍ത്തിക്കുന്നത്‌ നമ്മുടെ ഇന്ത്യ മഹാരാജ്യത്ത്‌ മാത്രം കാണാവുന്ന ഒരു പ്രതിഭാസമാണ്‌. അവിടെ ഈ മാധ്യമങ്ങള്‍ ഉയറ്‍ത്തിപിടിക്കുന്നത്‌ ഒരിക്കലും അവര്‍ വിലകല്‍പ്പിക്കാത്ത പത്രധര്‍മ്മമാണ്‌. ഒരുദ്ദാഹരണം പറയുകയാണെങ്കില്‍, കാറ്‍ഗില്‍ യുദ്ധം തന്നെയെടുക്കാം. ഇന്ത്യ അടുത്തിടെ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണത്‌. നമ്മുടെ രാജ്യത്തിനൊരുപാട്‌ ധീര ജവാന്‍മാരെ നഷടപ്പെട്ട ഒരു യുദ്ധമായിരുന്നുവത്‌. പക്ഷെ നമ്മുടെ മാധ്യമങ്ങള്‍ അത്‌ കൈകാര്യം ചെയ്ത രീതി തികച്ചും അപലപനീയമായിരുന്നു. പല വിധ കാരണങ്ങള്‍ക്കൊണ്ടും, ആ യുദ്ധം ഇന്ത്യ വളരെ കഷ്ടപ്പെട്ടാണ്‌ വിജയം കൈവരിച്ചത്‌. വളരെയധികം ജീവിതങ്ങള്‍ ഹോമിച്ച്‌ നാം നേടിയ ആ വിജയത്തിണ്റ്റെ മാറ്റ്‌ കുറച്ചത്‌ നമ്മുടെ പത്രങ്ങള്‍ ആയിരുന്നു. പ്രശനത്തിണ്റ്റെ യാഥാറ്‍ത്ഥയ്ത്തിലേക്കു കണ്ണോടിക്കതെ, അനാവശ്യമായി സര്‍ക്കാറിനെ കുറ്റപ്പെടുത്തി ലോകത്തിണ്റ്റെ മുന്നില്‍ നമ്മുടെ രാജ്യത്തെ തന്നെ പ്രതികൂട്ടില്‍ നിറ്‍ത്തിവാനാണ്‌ ഇവിടുത്തെ പ്രശസ്തമായ മാധ്യമങ്ങള്‍ ശ്രമിച്ചത്‌. നമ്മുടെ അതിറ്‍ത്തിയില്‍ രാജ്യരക്ഷക്കായി പട്ടാളക്കറ്‍ പൊരുതുമ്പോഴും, അവറ്‍ക്ക്‌ പ്രചോദനം നല്‍കാതെ, അവരുടെ ആവേശം കെടുത്തുന്ന, പട്ടാള്‍ക്കരുടെ മരണവാറ്‍ത്തകള്‍ക്കൊണ്ട്‌ മാധ്യമങ്ങള്‍ അവരുടെ വാര്‍ത്തകള്‍ നിറച്ചു. പല മാധ്യമങ്ങളൂടെയും തലക്കെട്ടുകള്‍ തന്നെ, ഇന്ത്യന്‍ സേനയുടെ മുന്നേറ്റമായിരുന്നില്ല, പകരം ഓരൊ ദിവസത്തെയും മരണക്കണക്കുകളായിരുന്നു. ഇവയൊക്കെ നമ്മുടെ വീര ജവന്‍മാരുടെയും, അവരുടെ കുടുംബാംഗങ്ങളുടെയും ആത്മവിശ്വാസം നശിപ്പിക്കുന്നവയായിരുന്നു. ഈക്കാരണങ്ങളൊക്കെക്കൊണ്ട്‌ തന്നെ സറ്‍ക്കാറ്‍ പലപ്പോഴും രഹസ്യമായി സൂക്ഷിച്ചിരുന്ന പല രഹസ്യങ്ങളും ചൂഴ്ന്ന്‌ കണ്ടുപിടിക്കുകയും, അവ പ്രസാദ്ധീകരിക്കാതിരുന്നതിണ്റ്റെ പേരില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമറ്‍ശനമഴിച്ചുവിടുകയും ചെയ്തു. അവയൊന്നും രാജ്യതാല്‍പര്യങ്ങള്‍ക്കു വേണ്ടിയാണെന്നകാര്യം മനസ്സിലാക്കുവാനോ അതിനനുസരിച്ചു പ്രവറ്‍ത്തിക്കുവാനോ നമ്മുടെ മാധ്യമങ്ങള്‍ക്ക്‌ കഴിഞ്ഞില്ല. മറ്റൊരു സമാനമായ സംഭവം, കണ്ഡഹാറിലേക്ക്‌ ഇന്ത്യന്‍ എയറ്‍ലൈന്‍സ്‌ വിമാനം തട്ടിക്കൊണ്ടു പോയ സംഭവമായിരുന്നു. ഇവിടെയും ജനങ്ങളെ ഭയചകിതരാക്കാന്‍ മാത്രമെ ഇന്ത്യന്‍ മാധ്യമങ്ങള്‍ ശ്രമിച്ചിരുന്നുള്ളു. ചൂടുള്ള വാറ്‍ത്തകള്‍ വിറ്റു കാശാക്കാന്‍ മാത്രമാണ്‌ ഇവിടുത്തെ മാധ്യമങ്ങള്‍ ശ്രമിച്ചത്‌. അതേ സമയം നമുക്കു മറ്റൊരു സമാനീയമായ സംഭവം പരിഗണിക്കാം. അമേരിക്ക രണ്ടാമത്തെ തവണ ഇറാഖ്‌ അധിനിവേശം നടത്തിയ സമയം. അവറ്‍ക്ക്‌ പല പല അവസരങ്ങളിലായി വളരെയധികം ജവാന്‍മാരെ നഷ്ടപ്പെട്ടു. അതിണ്റ്റെ പേരില്‍ ബുഷ്‌ വളരെയധികം ക്രൂശിക്കപ്പെടുകയും ചെയ്തു. പക്ഷെ, അമേരിക്കന്‍ ചാനലായ സി.എന്‍.എന്‍ കൈക്കൊണ്ട നടപടികള്‍ രാജ്യതാല്‍പര്യങ്ങള്‍ക്കനുസ്സരിച്ചയിരുന്നു. ബുഷ്‌ സറ്‍ക്കാറ്‍ എന്തൊക്കെ പറയണം എന്ന്‌ ആഗ്രഹിച്ചൊ, അതു മാത്രമെ അവറ്‍ ജനങ്ങളില്‍ എത്തിച്ചിരുന്നുള്ളു. മറ്റുള്ളവ മനപ്പൂറ്‍വ്വം തന്നെ അമേരിക്കന്‍ ജനതയില്‍ നിന്നും മറച്ചുവെയ്ക്കപ്പെട്ടു. അവറ്‍ക്കു പത്രധറ്‍മ്മം ഇല്ലാതിരുന്നതു കൊണ്ടല്ല അങ്ങനെ ചെയ്തത്‌. അവര്‍ യഥാറ്‍ത്ഥ പത്രധറ്‍മ്മം അറിയുന്നതു കൊണ്ടാണ്‌. രാജ്യതാല്‍പര്യങ്ങള്‍ക്കനുസൃതമായി അവറ്‍ നടപടികള്‍ സ്വീകരിച്ചുവെന്നു മാത്രം. ഇന്ത്യന്‍ മാധ്യമങ്ങള്‍ അവരില്‍ നിന്നും പലതും പഠിക്കുവാനുണ്ടെന്നുള്ളതാണ്‌ സത്യം. പാശ്ചാത്യ സംസകാരത്തില്‍ നിന്നും പലതും ഉള്‍ക്കൊള്ളുന്ന നമ്മള്‍ ഇങ്ങനെയുള്ള നല്ലകാര്യങ്ങള്‍ സ്വീകരിക്കാന്‍ വിമുഖത കാട്ടുന്നു എന്നുള്ളത്‌ ലജ്ജകരമായ ഒരു കാര്യമാണ്‌.

നാമിവിടെ ഇന്ത്യന്‍ മാധ്യമങ്ങളെക്കുറിച്ചും, മലയാള മാധ്യമങ്ങളെക്കുറിച്ചും സംസാരിച്ചു. രണ്ടിണ്റ്റെയും പ്രവറ്‍ത്തന രീതി ഒന്നു തന്നെയാണെങ്കിലും, ഇത്രയും വിവരവും വിദ്യാഭാസവുമുള്ള മലയാള മാധ്യമങ്ങള്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്‌ തികച്ചും അപമാനകരമാണ്‌ നമ്മുടെ മാധ്യമങ്ങള്‍ അവരുടെ സമീപനം മാറ്റാതെ നല്ലൊരു പ്രബുദ്ധരായ ഒരു തലമുറയെ സൃഷ്ടിക്കുവാന്‍ നമുക്കൊരിക്കലും കഴിയുകയില്ല. ചെറുപ്പകാലത്ത്‌ നാമൊക്കെ നമ്മുടെ അദ്ധ്യാപകരില്‍ നിന്നും കേട്ടിരുന്ന ഒരു ഉപദേശമുണ്ട്‌. വായിക്കുക. വായിച്ചു വളരുക. പത്രങ്ങള്‍ വായിച്ചു ലോകത്തെ അറിയുക. പക്ഷെ, ഇന്നത്തെ കുട്ടികളുടെ ഭാവി നശിപ്പിക്കാന്‍ മാത്രമെ ഈ മാധ്യമങ്ങള്‍ സഹായിക്കൂ. സമ്പൂറ്‍ണ്ണ്‍ സാക്ഷരത നേടിയ മലയാളികള്‍ പോലും, അതിരാവിലെ ഇത്തരം പത്രങ്ങളുടെയും, ചാനലുകളിലെ ലൈവ്‌ വാറ്‍ത്തകള്‍ക്കു പിറകെയും പായുന്നത്‌ കാണുമ്പോള്‍, നമ്മുടെ മാധ്യമങ്ങള്‍ ജനങ്ങളിലുണ്ടാക്കിയിരിക്കുന്ന സ്വാധീനം എത്രത്തോളമുണ്ടെന്ന്‌ നമുക്ക്‌ മനസ്സിലാക്കാം… പക്ഷെ ഈ അവസ്ഥ തുടറ്‍ന്നാല്‍ നമ്മൂടെ വരും കാല തലമുറയെ ഇതെങ്ങനെയായിരികും ബാധികുക എന്ന്‌ നമുക്കൂഹിക്കാവുന്നതെയുള്ളൂ!!!!

Friday, September 7, 2007

Chak De India!!!



5th Sept 2007, It was a very special day for Indian Cricket Team, especially for Robin Uthappa. Cricket Lovers will never forget this day. India has managed to secure a thrilling two-wicket victory over England in the 6th ODI in the Natwest Series.While chasing a target of 317 in 50 overs, Indians have reached their destination when 2 balls to spare. It was a nail biting end for the match. After winning the toss, English captain Collingwood has decided to bat first. England has lost wickets in quick succession. But one man who has kept his nerves and scored his maiden ODI century, was Owais Shah. English debutant Luke Wright also hit a smashing half-century. Their partnership has helped them to reach near 300. But the real hero from the English side was, Dimittry Mascarenhas who hits 5 consecutive sixes of the last over from Yuvraj Singh. His firework helped England to reach 316 in 50 overs. In return India has started well. Once again the talented & experienced duo of Saurav and Sachin put up a Century partnership of 150 runs in the opening stand, before Ganguly was dismissed by Broad. Tendulkar batted through the last stages of his innings in pain and dismissed by Panesar. Once again Sachin fell very close to the hundred. Later on Gambhir, Dhoni and Yuvraj has played some good knocks ,but skipper Rahul Dravid failed at the crucial moment. When required run rate was above 10 runs, Robbin Utthappa came to crease in an unusual position where he has never played in his career. Along with Dhoni, he put up a 50 partnership. Later when Dhoni was dismissed, he has taken the responsibility to take India to the victory. His scoops were really troubled the Englishmen and a lovely off-drive through the mid-off has finished the game for India. Indians have won the thriller to level series. It reminded me the Natwest Cup win last time at Lords. When moving on to the last game at Lords on 8th, this victory will be a real boost for the Indian Camp.

As far as India is concerned, they have suffered from the poor umpiring from the first match they have played in the English soil. Even prominent umpires like Simon Taufel and Steve Buckner have made mistakes all through the test series. It was continued from some others in the One Day series as well. Both the media and cricketers were behind the umpires for their poor display on the field. Two very strange decisions have been taken by the umpires in the 6th ODI between India and England. First one was the dismissal of Collingwood. While attempting for a single, Robin Utthappa’s throw when hit the stumps, Indian players have appealed for a run-out. Umpire has denied appeal and walked towards the stumps. Indian wicket keeper Dhoni was indicating for a third umpire call during this, which was denied by the umpire by shaking his head. While walking towards the stumps, he has seen the dismissal in the huge screen placed inside the stadium. Suddenly he has called for the third umpire. Eventually, Collingwood was dismissed by the TV umpire. Though he has protested against it, umpire didn’t mind about that. Later, when Owais Shah was on 46, he has clearly out when Dhoni caught him in Chawla’s bowling. All the Indian players were charged up and appealed. But umpire has just nodded his head to deny the appeal. It was clear in the replay that, he was out. I couldn’t understand, why these umpires are reluctant to use the technologies to give a proper decision. Sometimes one wrong decision might hurt a whole nation, where that mistake can be avoided. Quality of umpiring needs to go high when ICC introduce the technology to the umpiring. But the degradation is happening instead.

When Dada was thrown out of the captaincy, no one has any doubt about the next captain. Right from the beginning itself, everyone has questioning Dravid’s attitude as a captain. He has secured so many feathers in his cap like Series win in Windies and England, Test win in South Africa. But he was always questioned for his attitude in the field as well as in the dressing room. We could never get a chance of seeing him aggressive in his decisions on the field. Where a captain needs top be aggressive, he has handled the same in a soft manner. Sometimes he used to take some foolish decisions. Without taking care of the conditions, sometimes his final 11 and the decision on toss were became big blunders. After the match he used to admit the same in the press conference. Moreover he became a godfather for some non-performers. All these have given some black marks in his captaincy career. A very similar decision was taken by Dravid in the last match as well. When a strike bowler like Agarker has two overs to go, he has given ball to Yuvraj to ball in the last over, when he has already consumed 7 runs over. He has taken that unwanted risk. That resulted in 30 runs in the last over, whin which Dimittry Mascarenhas hits 5 consecutive sixes. That risk could have paid very badly for India. But fortunately, India got a new hero called Robin Utthappa. Every time I used to feel that, India need a thinking & aggressive captain. He should play not only with bat and ball, but with his head as well!!! Unfortunately Dravid is not a thinking captain!!!

I am waiting for the decider!!! All the Best India!!!

Wednesday, September 5, 2007

നിറം മങ്ങുന്ന ഓണക്കാഴ്ചകള്‍…



ഓണം… ഐശ്വര്യത്തിണ്റ്റെയും സമ്പല്‍ സ മൃദ്ധിയുടെയും ഉത്സവം. കേരളത്തിണ്റ്റെ മാത്രം സ്വന്തമായ, മലയാളികളുടെ അഭിമാനമായ ഉത്സവം… കേരളീയരെല്ലാവര്‍ഷവും ആകാംഷയോടെ കാത്തിരുക്കുന്ന പൊന്നോണം… എല്ലാ ചിങ്ങത്തിലും അത്തം മുതല്‍ പത്തു നാള്‍, പൂക്കളമൊരുക്കി, മഹാബലി തമ്പുരാനെ വരവേല്‍ക്കാനായി മലയാളികള്‍ ആഘോഷിക്കുന്ന ഉത്സവം.കറ്‍ക്കിടകമെന്നെ പഞ്ഞമാസത്തിനു ശേഷം, ഒരു സമൃദ്ധി നിറഞ്ഞ പുതുവറ്‍ഷപ്പുലരി തന്നെയാണ്‌ ഈ ഓണക്കാലം. അക്ഷരാര്‍ത്ഥത്തില്‍, എല്ലാ മലയാളികളും, നാനാജാതിമതസ്ഥരും ആനന്ദത്തിലാറാടുന്ന ഒരു ഉത്സവകാലം…

എണ്റ്റെ കുട്ടിക്കാലം മുതല്‍ ഞാന്‍ കേള്‍ക്കുന്നതാണ്‌ ഓണത്തെക്കുറിച്ചും അതിനു പിറകിലുള്ള ഐതീഹ്യത്തെക്കുറിച്ചും. മഹാബലി കുട്ടികള്‍ക്കൊരു ഹീറോ ആയിരുന്നെങ്കില്‍, വാമനന്‍ വലിയൊരു വില്ലന്‍ കഥാപാത്രവും. എണ്റ്റെ കുട്ടിക്കാലം എനിക്കു സമ്മാനിച്ചത്‌ ഓണത്തെക്കുറിച്ചുള്ള ചില മധുരതരമായ ഓര്‍മ്മകളാണ്‌. അവധിക്കാലവും, ഓണക്കോടിയും, പൂക്കളവും, ഓണസദ്യയുമെല്ലാം ഞാന്‍ അനുഭവിച്ചറിഞ്ഞതാണ്‌. അന്നൊക്കെ ഓണക്കാലം എണ്റ്റെ അചഛണ്റ്റെ വീട്ടിലാണ്‌ ആഘോഷിച്ചിരുന്നത്‌. കൂട്ടുകുടുംബമല്ലാതിരുന്നിട്ടും, ബന്ധുക്കളെല്ലാവരും തറവാട്ടിലെത്തുകയും, എല്ലാവരുമൊരുമിച്ച്‌ സദ്യയൊരുക്കി ആഹ്ളാദപൂര്‍വ്വം ഓണം ആഘോഷിച്ചിരുന്നു… പിന്നീടീ വ്യവസ്ഥിതിക്കു വളരെയധികം മാറ്റം സംഭവിച്ചു. അണുകുടുംബങ്ങളായുള്ള വേര്‍പിരിയല്‍, ഓണം എന്നത്‌ ഒരു പുനഃസമാഗമവേളയായ്ക്ക്‌ മാറ്റി. സന്തോഷവും അഘോഷവും പേരിനു മാത്രമായി മാറി. കാലം വരുത്തിയമാറ്റങ്ങള്‍ അതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. ഓണവും, ഓണക്കാലവും അടിമുടി മാറിക്കഴിഞ്ഞിരിക്കുന്നു. ഓണം എന്ന ആശയത്തിനു തന്നെ മൂല്യചുതി സംഭവിച്ചോ എന്ന്‌ ഇന്നത്തെ ഓണക്കാലം കണ്ടാല്‍ നമുക്ക്‌ തോന്നിപ്പോകും. പല തരത്തിലാണ്‌ ഈ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നത്‌ എന്നു എനിക്ക്‌ തോന്നുന്നു. പണ്ടൊക്കെ ഓണക്കലമായല്‍ അത്തം മുതല്‍ പത്തു ദിവസം മുറ്റത്ത്‌ പൂവിടുമായിരുന്നു. കുട്ടികള്‍ നാടുതോറും നടന്ന്‌, പൂക്കള്‍ ശേഖരിച്ച്‌ പൂക്കളം ഒരുക്കുന്നതും കാണാമായിരുന്നു. അത്തത്തിണ്റ്റന്ന്‌ ഒരു തുമ്പപ്പൂവില്‍ തുടങ്ങുന്ന പൂക്കളം, പത്താം ദിവസം ഒരു വലിയ പൂക്കളമായി മാറുന്നത്‌ നാട്ടിലെങ്ങും കാണാമായിരുന്ന കാഴ്ചകളിലൊന്നയിരുന്നു. പക്ഷേ എന്നാ പൂക്കളങ്ങളെവിടെ? പൂപറിക്കുവാനും, പൂവിടുവാനും കുട്ടികളെവിടെ? അവര്‍ക്ക്‌ അതിനൊക്കെ സമയമെവിടെ? ഇന്നു ഗ്രാമങ്ങളില്‍ പോലും പൂക്കള്‍ക്കുവേണ്ടി നടക്കുന്ന കുട്ടികളെ കാണുവാന്‍ നമുക്കു സാധ്യമല്ല. പക്ഷെ പൂക്കള മത്സരങ്ങള്‍ക്കും മറ്റും വലിയ ഒരു ജനത്തിരക്ക്‌ നമുക്കു കാണുവാനാവും. കേരളത്തിലേറ്റവുമധികം മലയാളി മങ്കമാരെ കാണുന്ന അവസരവും അതു തന്നെ! പണ്ടൊക്കെ, തുമ്പപ്പൂവും, നാട്ടില്‍ കാണുന്ന സാധാരണ പൂക്കളുമാണ്‌ പൂക്കളങ്ങളില്‍ നിറഞ്ഞിരുന്നതെങ്കില്‍, ഇന്ന്‌ മറുനാട്ടില്‍ നിന്നെത്തുന്ന ജമന്തിപ്പൂക്കളാണ്‌ പൂക്കളങ്ങള്‍ നിറ്‍ക്കുന്നത്‌. തോവാള പോലുള്ള സ്ഥലങ്ങളില്‍ നിന്ന്‌ കേരളത്തിലേക്കുള്ള പൂക്കളുടെ കുത്തൊഴുക്ക്‌ പ്രശസ്തമാണ്‌.

ഓണത്തപ്പനേയും ഓലക്കുടയേയും നമുക്കിന്ന്‌ ഒരൂ വീടുകളിലും കാണുവാനാവില്ല. അവയെല്ലാം അന്യം നിന്നു പോകുന്ന നമ്മുടെ സംസ്കാരത്തിണ്റ്റെ പ്രതീകമായി മാറുകയാണ്‌. നമ്മുടെ ഫ്ളാറ്റ്‌ സംസ്കാരത്തിണ്റ്റെ ഏറ്റവും വലിയ വീഴ്ചയായി ഇതിനെയൊക്കെ നമുക്കു കണക്കാക്കാനാവുന്നതാണ്‌. പൂക്കളവും ഓണക്കളികളുമെല്ലാം നമ്മുടെ കുട്ടികള്‍ക്കന്യമാകുന്നതില്‍ ഫ്ളാറ്റുകള്‍ വഹിച്ച പങ്ക്‌ വളരെയധികമാണ്‌. ഓണക്കളികള്‍ക്ക്‌ പകരം, ടെലിവിഷനു മുന്നില്‍ ഓണമാഘോഷിക്കുന്ന മലയാളികളാണിന്നധികവും. കേരളീയര്‍ ഓണത്തേയും മാവേലിയെയും ടെലിവിഷനിലൂടെ മാത്രം ഓര്‍ക്കുന്ന ഒരു കാലം വിദൂരമല്ല എന്നോര്‍മ്മപ്പെടുത്തുന്നു ഇത്‌!!! അടുത്തിടയായി മലയാളികളില്‍ കണ്ടുവരുന്ന മറ്റൊരു വലിയ പ്രതിഭാസമാണ്‌ “ഇന്‍സ്റ്റണ്റ്റ്‌ ഓണം”. ഏതെങ്കിലും ഒരു ഹോട്ടലില്‍ ആളുടെ എണ്ണം പറഞ്ഞ്‌ ഓര്‍ഡര്‍ നല്‍കിയാല്‍ ഓണ ദിവസം ഉച്ചയാവുന്നതിനു മുന്‍പെ ഓണസദ്യ വീട്ടിലെത്തും!!! കറികളുടെ എണ്ണത്തിലും, പായസത്തിണ്റ്റെ എണ്ണത്തിലും അത്‌ നമ്മുടെ വീടുകളിലുണ്ടാക്കുന്ന സദ്യയെ കവച്ചു വയ്ക്കുകയും ചെയ്യും… കൂടെ സദ്യയുണ്ണാന്‍ പ്ളാസ്റ്റിക്‌ ഇലയുമുണ്ട്‌… പിന്നെന്തിന്‌ കഷ്ടപ്പെടണം, ആ സമയം കൂടി ടെലിവിഷനു മുന്നില്‍ ചിലവഴിക്കാം എന്ന ചിന്തയാണോ മലയാളിയെ എങ്ങനെ ഒരു അവസ്ഥയിലേക്കു എത്തിച്ചതെന്നറിയില്ല… ഈ വിഭാഗത്തിലുള്ള ആളുകള്‍ ഇപ്പോള്‍ കുറവാണെങ്കിലും, ഇതു ഭാവിയില്‍ മലയാളികളുടെ ശീലമാകാന്‍ വളരെയധികം സാധ്യതയുണ്ട്‌… എല്ലാവരും ഒരുമ്മിച്ചൊത്തുചേര്‍ന്ന്‌ ഉണ്ടാക്കുന്ന ഓണസദ്യയോളം വരുമോ ഹോട്ടലുകളില്‍ ഉണ്ടാക്കുന്ന ഈ “ഇന്‍സ്റ്റണ്റ്റ്‌ സദ്യ”???

ഓണം ആഘോഷിക്കാന്‍ മലയാളികള്‍ക്കെന്നും വെമ്പലാണ്‌. എന്നാല്‍ ഇന്നാ ആഘോഷങ്ങള്‍ പലരും ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള്‌ ഒരു മാധ്യമമെന്ന നിലയിലേക്ക്‌ അധ്‌ഃപതിച്ചിരിക്കുന്നു. ഓണകാല വിനോദങ്ങളായ പുലികളിയും, ഓണത്തല്ലും, തലപ്പന്തുകളിയുമെല്ലാം എന്തെങ്കിലും “ക്ളബ്ബി”ണ്റ്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന “ഷോ-ഓഫ്‌” മാത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു. അതിലും സാമ്പത്തികവും, വ്യക്തികതവുമായ നേട്ടങ്ങള്‍ക്കുമാത്രമാണ്‌ പ്രാധാന്യം. തിരുവാതിരകളി ഒരു മത്സര ഇനമായി മാത്രമായിയാണ്‌ അറിയപ്പേടുന്നതെങ്കില്‍, തുമ്പിതുള്ളല്‍ ഇന്ന്‌ കാണാനേ സാധിക്കുകയില്ല!!! ഓണത്തെ വിറ്റ്‌ കാശുണ്ടാക്കുന്നതിണ്റ്റെ ഭാഗമായെന്നോണമാണ്‌, സര്‍ക്കാരിണ്റ്റെ വക ടൂറിസം വാരാഘോഷം ഓണത്തിനോടനുബന്ധിച്ചു നടത്തുന്നത്‌. പല ഓണക്കാഴ്ചകളും നമുക്കവിടെ കാണ്‍മാനാകും. സായിപ്പന്‍മാര്‍ക്കു കേരളത്തിണ്റ്റെ തനതായ സംസ്കാരം വിളമ്പിക്കൊടുക്കുന്ന നാം, നമ്മൂടെ സംസ്കാരത്തിലുണ്ടാകുന്ന ച്യുതികള്‍ക്ക്‌ നേരെ കണ്ണടക്കുന്നു. കൊട്ടിഘോഷിച്ചു നടത്തുന്ന ഇത്തരം മേളകള്‍ക്ക്‌ വിരോധാഭാസമായി പറയാവുന്നത്‌, തൃപ്പൂണിത്തുറയില്‍ നടക്കുന്ന അത്തച്ചമയ ഘോഷയാത്ര മാത്രമാണ്‌. കച്ചവട താല്‍പര്യങ്ങള്‍ അതിനു പിന്നിലുമുണ്ടെങ്കിലും, കേരളത്തിണ്റ്റെ സംസ്കൃതിയെ ചിത്രീകരിക്കുന്ന പലവിധ കലാരൂപങ്ങളും, വാദ്യമേളങ്ങളും ഇതില്‍ കാണാം. ഓണം എന്നു പറയുന്നത്‌ വള്ളംകളിയുടെ കാലം കൂടിയാണ്‌. പ്രശസ്തമായ വള്ളംകളികളെല്ലാമിന്ന്‌ ടൂറിസമെന്ന പേരില്‍ നടത്തുന്ന വഴിപാടുകളായി മാറിക്കഴിഞ്ഞു. നല്ല തുഴക്കാരുടെ അഭാവവും, പണം മുടക്കാന്‍ ആളില്ലാത്തതും, വള്ളംകളിയുടെ ഈ ദുഃരവസ്ഥക്കു കാരണമാണ്‌. പക്ഷേ, കരയെ സ്നേഹിക്കുന്ന ഒരു പറ്റം ആള്‍ക്കാരുടെ ശ്രമഫലമായാണ്‌ ഇന്നും പല വള്ളങ്ങളും നീറ്റിലിറങ്ങുന്നതു തന്നെ!!! ഇതിനൊരപവാദം, ആറന്‍മുള വള്ളംകളിയും, 62 കൂട്ടം കറികള്‍കൊണ്ട്‌ സമൃദ്ധമായ വള്ളസദ്യയുമാണ്‌!!!!

കച്ചവടവത്കരണം ഓണത്തേയും വിഴുങ്ങിക്കളഞ്ഞിരിക്കുന്നു. “എവിടെ തിരിഞ്ഞങ്ങു നോക്കിയാലും അവിടെല്ലാം ഓണത്തിന്‍ ഓഫര്‍ മാത്രം” എന്നതാണ്‌ സ്ഥിതി. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ ഓഫറില്‍ വില്‍ക്കുന്ന വ്യാപാരികളാണിന്നു കേരളനാട്ടിലുള്ളത്‌. ഈ കാലഘട്ടത്തിലാണ്‌ കേരളത്തിലെ വ്യാപാരികള്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുന്നതെന്നതാണ്‌ സത്യം. കള്ളവും ചതിയുമില്ലാതിരുന്ന മാവേലിതമ്പുരാണ്റ്റെ നാട്ടില്‍ എന്ന്‌ കരിഞ്ചന്തയും പൂഴ്തിവെയ്പ്പിലൂടുള്ള കൊള്ള ലാഭവുമാണ്‌ എന്നുള്ളത്‌ വളരെ ദുഃഖകരമായ ഒരു കാര്യമാണ്‌. ഓണമായാല്‍ പിന്നെ മറുനാട്ടില്‍ നിന്ന്‌ പച്ചക്കറിയുടെയും, പലവ്യഞ്ജനങ്ങളുടെയും പ്രവാഹമാണ്‌. കേരളീയരുടെ ഇഷ്ടാഹാരമായ അരി പോലും തമിഴ്നാട്ടില്‍ നിന്നൊ ആന്ധ്രായില്‍ നിന്നൊ കൊണ്ടുവരേണ്ടിവരുന്നു. കേരളത്തിണ്റ്റെ നെല്ലറകളായിരുന്ന പാലക്കാടും കുട്ടനാടുമിന്ന്‌ വരണ്ടുണങ്ങിക്കിടക്കുകയാണ്‌. അവശ്യ സാധനങ്ങള്‍ക്കെല്ലാം മറ്റുള്ളവരുടെ മുന്നില്‍ കൈകാട്ടുന്ന മലയാളികള്‍, ചുരുക്കിപ്പറഞ്ഞാല്‍ മറുനാട്ടുകാരുടെ ദയാദാക്ഷണ്യത്തിലാണിന്ന്‌ ഓണം ആഘോഷിക്കുന്നത്‌.

മൂല്യച്യുതിയുടെ മകുടോദ്ദാഹരണമാണ്‌ ഓണത്തിന്‌ മുന്നെ ബീവറേജസ്‌ സ്റ്റോറിനു മുന്നിലെ നീണ്ട നിര. പണ്ടൊക്കെ ഉത്രാടപ്പാച്ചില്‍ കാണാന്‍ അങ്ങാടില്‍ പോകണമായിരുന്നുവെങ്കില്‍, ഇപ്പോഴത്‌ സര്‍ക്കാറ്‍ വക മദ്യശാലക്കു മുന്നിലാണ്‌. മലയാളി ഓണം ഘോഷിക്കാന്‍ കണ്ടുപിടിച്ചിരിക്കുന്ന പുതിയ വഴി കൊള്ളാം!!!!!

മലയാളികള്‍ പലവിധത്തില്‍ ഓണം ആഘോഷിക്കുമ്പോഴും, ഓരോ വറ്‍ഷവും ഓണാഘോഷം കൂടുതല്‍ പകിട്ടാറ്‍ന്നതാക്കന്‍ കിണഞ്ഞു പരിശ്രമിക്കുമ്പോഴും, നാം കാണുന്ന ഓണവും, ഓണവും ഓണക്കാഴ്ചകളും കൂടുതല്‍ കൂടുതല്‍ നിറം മങ്ങുകയല്ലെ…. ?

Tuesday, September 4, 2007

പ്രഹസ്സനമാകുന്ന “റിയാലിറ്റി ഷോ”കള്‍!!!



ഇത്‌ റിയാലിറ്റി ഷോകളുടെ കാലം, ചാനലുകളുടെ കൊയ്ത്ത്‌ കാലം. ഇന്നേവരെ മലയാള ടെലിവിഷന്‍ രംഗത്തുണ്ടാകാത്ത്‌ വിധം, റിയാലിറ്റി ഷോകളുടെ ഒരു തരംഗംതന്നെയാണ്‌ ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. എല്ലാ ചാനലുകളും, അവരുടേതായ റിയാലിറ്റി ഷോകളുമായി മത്സരത്തിന്‌ കച്ചകെട്ടി ഇറങ്ങിയിരിക്കയാണ്‌. ഈ വറ്‍ഷം, ഏഷ്യാനെറ്റാണ്‌ ആദ്യമായി അവരുടെ റിയാലിറ്റി ഷോയായ “ഐഡിയ സ്റ്റാറ്‍ സിംഗറു”മായി രംഗത്തെത്തിയത്‌. അതിനു ശേഷം സൂര്യ, സൂപ്പറ്‍ സിംഗറുമായും, അമൃത സൂപ്പറ്‍ സ്റ്റാറുമായും രംഗത്തെത്തി. പക്ഷെ കൈരളി, ഒരു കാമ്പസിനെ തന്നെ ലക്ഷ്യമാക്കിയുള്ള, “സ്റ്റാറ്‍ വാറ്‍സ്‌” എന്ന ഷോയുമായാണ്‌ കടന്നു വന്നിരിക്കുന്നത്‌.

മലയാളത്തിലെ ഈ റിയാലിറ്റി ഷോകളുടെ ചരിത്രത്തിലേക്കൊന്നു കണ്ണോടിച്ചാല്‍, അമൃത ടെലിവിഷനാണ്‌, ഇത്‌ ആദ്യമായി മലയാളത്തില്‍ എത്തിച്ചത്‌. സൂപ്പര്‍ സ്റ്റാര്‍ എന്ന പരിപാടിയായിരുന്നു അവരുടെ ആദ്യ ഉദ്യമം. പ്രമുഖ ഹിന്ദി ചാനലായ സോണി ടെലിവിഷന്‍ നടത്തി വന്ന “ഇന്ത്യന്‍ ഐഡില്‍” എന്ന പരിപാടിയുടെ ചുവടു പിടിച്ചായിരുന്നു സൂപ്പര്‍ സ്റ്റാര്‍. വളരെയധികം കലാവാസനയുള്ള ഒരുപറ്റം ചെറുപ്പക്കാരുമായി രംഗത്തെത്തിയ സൂപ്പര്‍ സ്റ്റാര്‍, വളരെ പെട്ടെന്നു തന്നെ ജനശ്രദ്ധയാകര്‍ഷിക്കുകയും, പ്രശസ്തിയിലേക്കു കുതിച്ചുയരുകയും ചെയ്തു. അതൊരു വലിയ തുടക്കം മാത്രമായിരുന്നു. ഏകദേശം അതേ സമയം തന്നെ, സൂപ്പര്‍ സ്റ്റാറിണ്റ്റെ ചുവടുപിടിച്ചു ഏഷ്യാനെറ്റും ഐഡിയ സ്റ്റാര്‍ സിംഗറുമായെത്തിയെങ്കിലും, അതിന്‌ പ്രതീക്ഷിച്ചത്ര പ്രശസ്തി നേടാനായില്ല. ആ പരിപാടിയിലൂടെയും കുറെ നല്ല ചെറുപ്പക്കാര്‍ സംഗീതരംഗത്തേക്കു കടന്നുവന്നു. അമൃത പിന്നീട്‌ ജൂനിയര്‍ സൂപ്പര്‍ സ്റ്റാറും, വനിതാരത്നവുമായി റിയാലിറ്റി ഷോ, തങ്ങളുടെ കുത്തകയാക്കി മാറ്റി. ഒരു പക്ഷെ അതിലെ പല മത്സരാര്‍ത്ഥികളും, പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം പിടിക്കുകയും ചെയ്തു. ജോബ്‌, സംഗീത്‌, നിധീഷ്‌, അല്‍-സാബിത്‌, പ്രധീഷ്‌ തുടങ്ങിയവര്‍ അവരില്‍ പ്രമുഖരായിരുന്നു…

ചാനല്‍ യുദ്ധത്തിണ്റ്റെ ഭാഗമായി ഇത്തവണയും റിയാലിറ്റി ഷോകള്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. അവ കെട്ടിലും മട്ടിലും അടിമുടി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ ഷോകളൊക്കെ ലോകത്തിലെ ഏറ്റവും മികച്ച മലയാള ഗായകനെ കണ്ടെത്തുവാനുള്ള്‌ മത്സരങ്ങളാണ്‌. ഒരു വര്‍ഷം കൊണ്ട്‌, കേരള സംസ്ഥാനത്തില്‍ നിന്നും അതു വളര്‍ന്ന്‌ ലോകമാകമാനം വ്യാപിച്ചിരിക്കുന്നു (ഇത്‌ ചാനല്‍ ഭാഷ്യം!!!). ഈ ഷോകളുടെയെല്ലാം വിധികറ്‍ത്താക്കള്‍ മലയാളത്തിലെ ചില സംഗീത സംവിധായകരും, ഗായകന്‍മാരുമാണ്‌. പക്ഷെ മത്സരാറ്‍ത്ഥികളുടെ വിധി നിറ്‍ണ്ണയിക്കുന്നതോ, എസ്‌.എം. എസ്‌ വോട്ടുകളും!!! നന്നായി തുടക്കം കുറിച്ച ഈ റിയാലിട്ടി ഷോകളില്‍, മത്സരാര്‍ത്ഥികളുടെ തിക്കും തിരക്കും കാണുവാനും മലയാളികള്‍ക്കു കഴിഞ്ഞു. മാതാപിതാക്കള്‍, തങ്ങളുടെ കുട്ടികളെ ഇതു പോലുള്ള ഷോകളിലേക്ക്‌ കുത്തി തിരുകി കയറ്റുവാനുള്ള ഭഗീരഥ പ്രയത്നം നടത്തുന്നതും പല ചാനലുകള്‍ പ്രദര്‍ശിപ്പിച്ചു. പണ്ടൊക്കെ യുവജനോത്സവ വേദികളില്‍ മാത്രം കണ്ടിരുന്ന ഈ തിക്കും തിരക്കും എപ്പോള്‍ എല്ലാ ചാനല്‍ ഓഫീസുകളുടെ മുന്നിലും പതിവായി തുടങ്ങി… ഇതു മാത്രമോ? ഈ ഷോകളുടെ ജനപ്രീതി ചൂഷണം ചെയ്യുവാന്‍, സകലമാന പരസ്യക്കാരും രംഗത്തെത്തിക്കഴിഞ്ഞു!!! ഫലമോ, ഒരു ശിലാഫലകവും, ഒരു സിനിമയിലെ അവസരവും പ്രതിഫലമയുണ്ടായിരുന്ന ഷോകളുടെ സമ്മാനങ്ങള്‍ ബെന്‍സ്‌ കാറും, ലിമോസിനും, ഫ്ളാറ്റുമൊക്കെയായി മാറി!!! ഒരു തരം കച്ചവടവത്കരണം!!! ഫലമോ, ആദ്യമൊക്കെ പരിപാടിക്കിടയില്‍ പരസ്യമായിരുന്നുവെങ്കില്‍, ഇപ്പോള്‍ പരസ്യത്തിനിടയില്‍ പരിപാടികള്‍ എന്ന നിലയിലേക്കു തരം താണിരിക്കുന്നു.

മികച്ച ഗായകരെ കണ്ടെത്തുവാനുള്ള മത്സരവേദികളില്‍, ആട്ടവും കൂത്തുമെല്ലാം കണ്ടുതുടങ്ങിയതോടെ, ഈ ഷോകളുടെ തകര്‍ച്ച പൂര്‍ണ്ണമായി എന്നു തന്നെ പറയാം!!! പാട്ടുകൊണ്ടുമാത്രം, ഈ ഷോകള്‍ അധിക കാലം വലിച്ചു നീട്ടാനാവില്ല എന്ന തിരിച്ചറിവായിരിക്കും, ചാനലുകാരെ എങ്ങനെ ഒരു സാഹസത്തിലേക്കു കൊണ്ടെത്തിച്ചത്‌. പക്ഷെ, ഈ സാഹസം നശിപ്പിച്ചത്‌, ഷോകളുടെ അന്ത:സത്തയെയാണെന്നു പറയാതെ തരമില്ലാ… നല്ല പാട്ടുകാര്‍, സ്റ്റേജില്‍ ആട്ടവും കൂത്തും നടത്താനാവാതെ പകച്ചു നില്‍ക്കുമ്പോള്‍, വെറും നാലാംകിട ഗായകര്‍, “പെര്‍ഫോമന്‍സ്‌” എന്ന ജാലവിദ്യയിലൂടെ കയ്യടി വാങ്ങുന്നു. ഒരു പക്ഷെ, വരും റൌണ്ടുകളില്‍, മികച്ച ഗായകര്‍ പുറത്തായാലും അതില്‍ അതിശയോക്തി ഉണ്ടാവില്ല. പക്ഷെ ഇതുകൊണ്ടെല്ലാം ഇവര്‍ ഉദ്ദേശിക്കുന്നതെന്താണെന്ന്‌ മനസ്സിലാകുന്നതെയില്ല!!!! ഇത്തരത്തിലുള്ള ഷോകളില്‍, വിധികര്‍ത്താക്കളായിരിക്കുന്ന ഗായകരും, സംഗീത സംവിധായകരും അവരുടെ പ്രതിഭ ബാക്കിയുള്ളവരെ മനസ്സിലാക്കാനെന്നവണ്ണം അഭിപ്രായങ്ങള്‍ പറയുമ്പോള്‍, ഇതിലും ഭേദം വല്ല പൊങ്ങച്ചക്കരുടെ കൂട്ടത്തിലും പോയിരിക്കയാണ്‌ എന്ന്‌ മലയാളിക്കു തോന്നിപ്പോയാല്‍ അവരെ ഒരിക്കലും കുറ്റം പറയാനാവില്ല…മുന്‍ വിധിയോടെയുള്ള അഭിപ്രയങ്ങളും, പല മത്സരാര്‍ത്ഥികളേയും പരസ്യമായി പിന്തുണച്ചുകൊണ്ടുള്ള വിധികര്‍ത്താക്കളുടെ പ്രകടനവും ഈ ഷോകളെ വികലമാക്കിയിരിക്കുന്നു എന്നു തന്നെ പറയാം. ഇതിനെല്ലാമുപരി, സംഗീതത്തിണ്റ്റെ അടിസ്ഥാനം പോലുമറിയാത്ത കുറച്ചു അവതാരകരും!!!
സംഗീതത്തെക്കുറിച്ചു എല്ലാമറിയാമെന്നമട്ടില്‍ അവര്‍ നടത്തുന്ന ചില അഭിപ്രായപ്രകടങ്ങള്‍. സാധാരണക്കരനു പോലും അരോചകമാകുമ്പോള്‍, വിധികര്‍ത്താക്കള്‍, അവര്‍ക്കു നല്‍കുന്ന അകമഴിഞ്ഞ പിന്തുണ പ്രേക്ഷകരെ വെറും വിഡ്ഢികളാക്കുന്നു!!! മലയാളികളുടെ സ്വന്തം റിയാലിറ്റി ഷോകളില്‍, അര മലയാളവും ആംഗലേയ ഭാഷയും കൂട്ടിക്കുഴച്ച്‌, ഒരുമാതിരി അവിയല്‍ പരുവത്തിലുള്ള ഒരു മംഗ്ളീഷ്‌ ഭാഷയിലുള്ള അവതാരകരുടെ പ്രകടനം കൂടിയാവുമ്പോള്‍, ഈ ഷോകളുടെ തകര്‍ച്ച പരിപൂര്‍ണ്ണമാകുന്നു. പലപ്പോഴും മത്സരാറ്‍ത്ഥികളുടെ പുറത്താകല്‍ കാണുമ്പോള്‍, പ്രേക്ഷകറ്‍ അയക്കുന്ന എസ്‌.എം.എസ്‌ വോട്ടുകള്‍ക്കു പ്രസക്തിയുണ്ടൊ എന്നു തന്നെ തോന്നിപോകുകയാണ്‌. യാതോരു മാനദണ്ഡവുമില്ലാതെയുള്ള ഇത്തരം വോട്ടിങ്ങുകള്‍, സത്യം പറഞ്ഞാല്‍ സുതാര്യമാണൊ എന്നു തന്നെ സംശയമുളവാക്കുന്നവയാണ്‌. എസ്‌.എം. എസ്‌ വോട്ടിങ്ങിലെ തിരിമറിയെക്കുറിച്ചു, എത്തരത്തിലുള്ള ഒരു ഷോയുടെ വെബ്‌ സൈറ്റില്‍ ചര്‍ച്ചാവിഷയമാകുകയും, ബന്ധപ്പെട്ടവറ്‍ ഉത്തരം നല്‍കാതെ ഒഴിഞ്ഞു മാറുകയും ചെയ്തത്‌, പ്രേക്ഷ്കരുടെ രോഷത്തിനിടയാക്കി!!!!
വിഡ്ഢിപ്പെട്ടിയെന്ന പദം അന്വറ്‍ത്ഥമാക്കും വിധമാണിന്നീ റിയാലിറ്റി ഷോകളുടെ പോക്ക്‌. പ്രേക്ഷകരെ വിഡ്ഢികളാക്കാനും, മത്സരാറ്‍ത്ഥികളെ വിഡ്ഢിവേഷം കെട്ടിക്കനുമുള്ള ചാനലുകളുടെ വെമ്പല്‍, മലയാളക്കരയിലെ കലയെ ഉദ്ധരിക്കാനും, സംഗീതപ്രതിഭകളെ കണ്ടെത്താനുമല്ല, മറിച്ചു വെറും കച്ചവട താല്‍പര്യങ്ങള്‍ മാത്രമാണെന്ന്‌ സാധാരണക്കാരന്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. സംഗീതത്തിലെ ഗ്രാഹ്യം വിറ്റുകാശാക്കാനിറങ്ങിത്തിരിച്ചിരിക്കുന്ന വിധികറ്‍ത്താക്കള്‍ ശരിക്കും ഈ ഷോകളെ തളറ്‍ത്തുകയല്ലേ..? മലയാളത്തെക്കുറിച്ചും, സംഗീതത്തെക്കുറിച്ചും യാതോരു ഗ്രാഹ്യവുമില്ലാതെ വായില്‍ തോന്നുന്നത്‌ വിളിച്ചു പറഞ്ഞ്‌ കയ്യടി വാങ്ങാനുള്ള അവതാരകരുടെ ശ്രമം, തീറ്‍ച്ചയായും ലജ്ജാകരവും, ജുഗുപ്സാവഹവുമാണെന്നു പറയാതെ തരമില്ല… മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഈ റിയാലിറ്റ്യ്‌ ഷോകളെല്ലാം വെറും പ്രഹസ്സനമാകുകയല്ലേ???? ചോദ്യം, മലയാളി ജനതയുടെ മനസ്സക്ഷിയോടാണ്‌!!!! എനിയെങ്കിലും എസ്‌. എം.എസ്‌ വോട്ട്‌ ചെയ്യുന്നതിനു മുന്‍പേ ഈ ചോദ്യങ്ങള്‍ക്കുത്തരം കണ്ടുപിടിക്കാന്‍ ശ്രമിക്കുക..
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.