Thursday, January 31, 2008

വെല്‍കം - ഒരു നിരൂപണം


അനീസ്‌ ബാംസീ സംവിധാനം നിറ്‍വഹിച്ച്‌ ഫിറോസ്‌ നാദിയാദ്‌വാല നിറ്‍മ്മിച്ച ഒരു കോമഡി എണ്റ്റര്‍ടെയ്‌നറ്‍ ആണ്‌ "വെല്‍കം". അക്ഷയ്‌ കുമാറ്‍, കത്രീന കൈഫ്‌, നാന പടേക്കറ്‍, അനില്‍ കപൂറ്‍, ഫിറോസ്‌ ഖാന്‍, പരേഷ റാവല്‍, മല്ലിക ഷെറാവത്ത്‌ എന്നിവരാണ്‌ ഇതിലെ മുഖ്യ കഥാപാത്രങ്ങള്‍.

ഡോ.ഖുങ്ങ്‌റു(പരേഷ റാവല്‍) ഹോങ്ക്‌-കോങ്ങിലെ ഒരു പ്രമുഖ ബിസിനസ്സുകാരനാണ്‌. അദ്ദേഹത്തിനെ മരുമകനാണ്‌ രാജീവ്‌ (അക്ഷയ്‌ കുമാറ്‍). രാജീവിനെ ഒരു നല്ല കുടുംബത്തിലേക്ക്‌ മാത്രമെ വിവാഹം ചെയ്യൂ എന്ന വാശിയുമായി നടക്കുകയാണ്‌ ഖുങ്ങ്‌റു. പക്ഷേ ഇതേ വരെ ഒരു നല്ല കുടുംബത്തെയും അദ്ദേഹത്തിന്‌ കണ്ടെത്താനായില്ല. അതേ സമയം ഉദയ്‌ ഷെട്ടി (നാനാ പടേക്കറ്‍) അവിടുത്തെ ഒരു അധോലോക നായകനാണ്‌. അദ്ദേഹത്തിണ്റ്റെ വലം കൈയാണ്‌ മജ്‌നു ഭായി (അനില്‍ കപൂറ്‍). ഇവരുടെ രണ്ടു പേരുടേയും തലവനാണ്‌ ആറ്‍.ഡി.എക്സ്‌ (ഫിറോസ്‌ ഖാന്‍). ഷെട്ടിയുടെ സഹോദരി സഞ്‌ജന (കത്രീന കൈഫ്‌) യെ നല്ല കുടുംബത്തിലേക്ക്‌ വിവാഹം കഴിച്ചയക്കണമെന്നതാണ്‌ ഷെട്ടിയുടെ ആഗ്രഹം. പക്ഷേ അധോലോകനായകണ്റ്റെ പെങ്ങളെ കെട്ടാന്‍ ആരും തയ്യാറാവുന്നില്ല എന്നു മാത്രമല്ല, കൊണ്ടു വരുന്ന ആലോചനകള്‍ എല്ലാം ഓരോന്നായി മുടങ്ങുകയും ചെയ്യുന്നു. അതിനിടെ മജ്നു ഭായി ചില കുതന്ത്രങ്ങളിലൂടെ ഖുങ്ങ്‌റുവിനെക്കൊണ്ട്‌ രാജീവിനെ സഞ്‌ജനയ്ക്കു വേണ്ടി ആലോചിക്കുന്നു. ഷെട്ടി അധോലോക നായകനാണെന്നുള്ള കാര്യം മറച്ചു വച്ചാണിങ്ങനെ ചെയ്യുന്നത്‌. പക്ഷേ ഈ കാര്യം അറിയുന്ന ഖുങ്ങ്‌റു, രാജീവിനെ മറ്റൊരു പെണ്‍കുട്ടിയെ കാണിച്ചു കൊടുത്ത്‌, അവളെ സ്നേഹിക്കുവാന്‍ പറയുന്നു. പക്ഷെ ആ പെണ്‍കുട്ടി അബദ്ധവശാല്‍ സഞ്‌ജന തന്നെയാകുന്നു. പിന്നീട്‌ വിവാഹ നിശ്ചയത്തിണ്റ്റെ സമയം മാത്രമാണ്‌ ഖുങ്ങ്‌റു ആ സത്യം മനസ്സിലാക്കുന്നത്‌. അതോടെ വളരെ രസകരമായ ഒരു അവസ്ഥയിലേക്ക്‌ ചിത്രം എത്തുകയാണ്‌. തുടറ്‍ന്ന്‌ ആര്‍.ഡി.എക്സും, രാജിവിണ്റ്റെ ഭാര്യ എന്ന പേരില്‍ മല്ലിക ഷെറാവത്തും രംഗത്തെത്തുന്നതോടെ കഥാഗതി ആകെ തിരിയുകയാണ്‌. രാജീവിണ്റ്റെയും സഞ്‌ജനയുടേയും പ്രണയം സാഫല്യമടയുമോ? കല്യാണത്തിന്‌ ഖുങ്ങ്‌റു സമ്മതിക്കുമോ? ഷെട്ടിയും മജ്നുവും ആര്‍.ഡി.എക്സും എന്താണ്‌ ചെയ്യുക? ഇതെല്ലാമാണ്‌ ഈ ചിത്രത്തിണ്റ്റെ ബാക്കി ഭാഗം.

കഥയുടെ ഏകദേശ രൂപം ഇതാണെങ്കിലും എല്ലാ രംഗങ്ങളും നറ്‍മ്മത്തില്‍ ചാലിച്ചാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. പരേഷ്‌ റാവലും നാനാ പടേക്കറും അനില്‍ കപൂറും ചിരിയുടെ മാലപ്പടക്കം തന്നെ സൃഷ്ടിക്കുകയാണീ ചിത്രത്തില്‍. അക്ഷയ്‌ കുമാറിന്‌ നറ്‍മ്മം നിറഞ്ഞ ഭാഗങ്ങള്‍ കുറവാണെങ്കിലും, നന്നായി തന്നെ തണ്റ്റെ ഭാഗം കൈകാര്യം ചെയ്തിട്ടുണ്ട്‌. കത്രീന നായികയായിരുന്നിട്ടു കൂടി അധികം പ്രാധാന്യമുള്ള കഥാപാത്തെയല്ല അവതരിപ്പിക്കുന്നത്‌. അതേ സമയം ഗ്ളാമറും നറ്‍മ്മവുമായി മല്ലിക ഇതില്‍ തിളങ്ങുകയും ചെയ്യുന്നു. ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, അതിണ്റ്റെ ആവശ്യകത ഇല്ലായിരുന്നു. പിന്നെ ഗാനങ്ങളില്ലാതെയൊരു ബോളീവുഡ്‌ ചിത്രം സങ്കല്‍പ്പിക്കുക കൂടി അസാധ്യം. ഹിമേഷ്‌ റഷമിയായും ആനന്ദ്‌ രാജ്‌ ആനന്ദും സാജിദ്‌-വാജിദും ചേര്‍ന്നൊരുക്കിയിരിക്കുന്ന ഗാനങ്ങള്‍ നിലവാരത്തിലും വളരെ താഴെയാണെന്നുള്ളത്‌ ഒരു ദു:ഖകരമായ വസ്തുതയാണ്‌.

ഈ ചിത്രം കാണാനുള്ള കുറഞ്ഞ യോഗ്യത എന്നത്‌ ബുദ്ധി ഒരിക്കലും ഉപയോഗിക്കുന്ന ആളായിരിക്കരുത്‌ എന്നതാണ്‌. കഥയില്‍ ഒരിക്കലും ചോദ്യമില്ല!!! രണ്ട്‌, ചിരിക്കുവാന്‍ മടിയുണ്ടാകാന്‍ പാടില്ല. പിന്നെ ഒരു "പ്രിയദര്‍ശന്‍ ടച്ച്‌" കൊടുക്കുവാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്‌. പക്ഷെ അതെത്ര കണ്ട്‌ വിജയിച്ചിട്ടുണ്ടെന്ന്‌ ചിത്രം കാണുമ്പോഴെ നമുക്ക്‌ മനസ്സിലാവും. ഇതിണ്റ്റെ ക്ളൈമാക്സ്‌ രംഗങ്ങള്‍ "അതി ഭീകരം" എന്നു തന്നെ പറയാം. നര്‍മ്മത്തെ അവതരിപ്പിക്കുവാനുള്ള ഒരു ധീര ശ്രമം എന്നതിലുപരി ഈ ചിത്രം ഒരു പ്രതീക്ഷയ്ക്കും വക നല്‍കുന്നില്ല. ചുമ്മാ പോകുക, കാണുക. ഇറങ്ങി വരിക. പക്ഷെ 95 ശതമാനം നേരവും ചിരിച്ച്‌, നറ്‍മ്മത്തില്‍ പൊതിഞ്ഞ ക്ളൈമാക്സ്‌ കണ്ട്‌ കരഞ്ഞിറങ്ങാനാവും നിങ്ങളുടെ വിധി!!!

സംവിധാനം : അനീസ്‌ ബാംസീ
നിറ്‍മ്മാണം: ഫിറോസ്‌ എ നാദിദ്‌വാല
സംഗീതം: ഹിമേഷ്‌ റഷമിയ, ആനന്ദ്‌ രാജ്‌ ആനന്ദ്‌, സാജിദ്‌-വാജിദ്‌
അഭിനേതാക്കള്‍: അക്ഷയ്‌ കുമാറ്‍, കത്രീന കൈഫ്‌, നാനാ പടേക്കറ്‍, അനില്‍ കപൂറ്‍, പരേഷ്‌ റാവല്‍, മല്ലികാ ഷെറാവത്ത്‌, ഫിറോസ്‌ ഖാന്‍

സത്തം പോടാതെ - ഒരു നിരൂപണം


വളരെ അവിചാരിതമായാണ്‌ "സത്തം പോടാതെ" എന്ന തമിഴ്‌ സിനിമയുടെ ഡി.വി.ഡി എണ്റ്റെ കയ്യില്‍ കിട്ടുന്നത്‌. നോക്കിയപ്പോള്‍ നായകന്‍ പൃഥ്വിരാജ്‌, നായിക പത്മപ്രിയ.

എന്നാല്‍ ഒന്നു കണ്ടു കളയാം എന്നുകരുതിയായണത്‌ കാണാനിരുന്നത്‌. നായികാ കഥാപാത്രമായ ഭാനു (പത്മപ്രിയ) റെയില്‍വേയില്‍ ഹോക്കി കളിക്കാരനായി ജോലി നോക്കുന്ന രത്നവേലിനെ (നിതിന്‍ സത്യ) കല്യാണം കഴിക്കുന്നതോടെയാണ്‌ കഥ ആരംഭിക്കുന്നത്‌. രത്നവേല്‍ ഒരു സ്ഥിരം മദ്യപാനിയായിരുന്നു. ഇതു മൂലം അയാള്‍ക്കൊരിക്കലും കുട്ടികളൂണ്ടാകുകയുമില്ല. ഇതൊക്കെ മറച്ചുവച്ചു കൊണ്ടാണ്‌ അയാള്‍ ഭാനുവിനെ കല്യാണം കഴിക്കുന്നത്‌. ഭാനുവിണ്റ്റെ മാതാപിതാക്കളും കുട്ടികള്‍ക്കായി നിര്‍ബന്ധിക്കുമ്പോള്‍ അവര്‍ ഒരു ഗൈനക്കോളജിസ്റ്റിനെ (സുഹാസിനി) കാണുന്നു. ഒരിക്കലും കുട്ടികളുണ്ടാകില്ല എന്ന കാര്യം തനിക്കറിയില്ലായിരുന്നുവെന്ന്‌ രത്നവേല്‍ കള്ളം പറയുന്നു. വീട്ടുകാറ്‍ വിവാഹമോചനത്തിന്‌ നിറ്‍ബന്ധിക്കുന്നുവെങ്കിലും, തികച്ചും നിഷ്കളങ്കയായ ഭാനു അതിനു സമ്മതിക്കുന്നില്ല. ഒടുവില്‍ വീട്ടുകാരുടേയും ഭാനുവിണ്റ്റെയും നിറ്‍ബന്ധത്തിനു വഴങ്ങി ഒരു കുട്ടിയെ അവറ്‍ ദത്തെടുക്കുന്നു. കുട്ടി തണ്റ്റെ ബലഹീനതയെ ഓറ്‍മ്മിപ്പിക്കുന്നു എന്നു പറഞ്ഞ്‌ കുട്ടിയെ ഒഴിവാക്കുവാന്‍ അയാള്‍ ഭാനുവിനെ നിറ്‍ബന്ധിക്കുന്നു. ഒടുവില്‍ ഭാനു അതിനു സമ്മതിക്കുന്നു. പക്ഷേ രത്നവേലിണ്റ്റെ കൌണ്‍സിലറില്‍ (നാസറ്‍) നിന്നും രത്നവേലിണ്റ്റെ ഭൂതകാലം മനസ്സിലാക്കുന്ന ഭാനു, താന്‍ അകപ്പെട്ടിരിക്കുന്ന കുരുക്ക്‌ മനസ്സിലാക്കുകയും രത്നവേലിനെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ രത്നവേല്‍ അതി ക്രൂരമായി അവളെ മര്‍ദ്ദിക്കുന്നു. ഒടുവില്‍ വീട്ടുകാരുടെ സഹായത്തോടെ അവള്‍ വിവാഹമോചനം നേടുന്നു. അതിനു ശേഷം അവള്‍ പുരുഷന്‍മാരെ വെറുക്കാന്‍ തുടങ്ങുന്നു. ആ അവസരത്തിലാണ്‌ രവിചന്ദ്രന്‍ (പൃഥ്വിരാജ്‌) അവളുടെ ജീവിതത്തിലേക്ക്‌ കടന്നു വരുന്നത്‌. ഭാനുവിണ്റ്റെ സഹോദരണ്റ്റെ (രാഘവ്‌) സുഹൃത്തുക്കള്‍ എന്ന നിലയില്‍ രവിയായും ചന്ദ്രനായും രണ്ടു വ്യക്തിത്വത്തിലൂടെ അയാള്‍ ഭാനുവിനെ പരിചയപ്പെടുന്നു. രവി അവളെ നേരില്‍കണ്ട്‌ സംസാരിക്കുകയും ചന്ദ്രന്‍ ഫോണിലൂടെ സംസാരിച്ച്‌ ശല്യപ്പെടുത്തുകയും ചെയ്യുന്നു. ചന്ദ്രനുമായുള്ള വിവാഹത്തിന്‌ വീട്ടുകാറ്‍ നിറ്‍ബന്ധിക്കുമ്പോള്‍, രവിയായി അയാള്‍ പതുക്കെ അവളുടെ ജീവിതത്തിലേക്ക്‌ കടന്നു വരുന്നു. വലിയൊരു തകറ്‍ച്ചയില്‍ നിന്നും അയാള്‍ അവളെ ജീവിതത്തിലേക്ക്‌ മടക്കിക്കൊണ്ട്‌ വരുന്നു. അവരുടെ കല്യാണം കഴിഞ്ഞു മാത്രമാണ്‌ രവിയും ചന്ദ്രനും ഒരാളാണെന്ന കാര്യം അവള്‍ തിരിച്ചറിയുന്നത്‌. സന്തോഷകരമായി ജീവിതം തുടങ്ങുന്ന അവറ്‍, രവിചന്ദ്രണ്റ്റെ ജോലി സംബന്ധമായി കൊച്ചിയിലേക്ക്‌ സ്ഥലം മാറുന്നു. അപ്രതീക്ഷിതമായി രത്നവേല്‍ അവരുടെ ജീവിതത്തിലേക്ക്‌ കടന്നു വരുന്നതോടെ സംഭ്രമ ജനകമായ നിമിഷങ്ങളിലേക്ക്‌ കഥ നീങ്ങുകയായി. ലോകത്തിനു മുന്നില്‍ ഭാനു മരിച്ചുവെന്നു വരുത്തി, അവളെ തട്ടിക്കൊണ്ടുപോയി ശബ്ദം കടക്കാത്ത അറയില്‍ സൂക്ഷിക്കുന്നു, രത്നവേല്‍.. അവിടെ നിന്നും രവിചന്ദ്രന്‍ അവളെ കണ്ടത്തി രക്ഷിക്കുന്ന കഥയാണ്‌ സത്തം പോടാതെ.


ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്‌ വസന്ത്‌ ആണ്‌. സംഗീതം യുവന്‍ ശങ്കറ്‍ രാജ. വളരെ മനോഹരമായി തന്നെ എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങളെ അഭിനയിച്ചിരിക്കുന്നു. കഥ മുഴുവന്‍ സമയവും ചുറ്റിപറ്റി നില്‍ക്കുന്നത്‌ ഭാനുവിനേയാണ്‌. വളരെ ഭംഗിയായി തന്നെ പത്മപ്രിയ ഭാനുവിനെ അവതരിപ്പിച്ചിരിക്കുന്നു. പൃഥ്വിരാജിണ്റ്റെ രവി-ചന്ദ്രന്‍ എന്നിങ്ങനെ ഇരട്ടവ്യക്തിത്വത്തിലുള്ള പ്രകടനവും അഭിനന്ദനമറ്‍ഹിക്കുന്നു. ചിത്രത്തിണ്റ്റെ അവസാന രംഗങ്ങളിലും പൃഥ്വിയുടെ അഭിനയം മികവുറ്റതാണ്‌. പക്ഷെ നായികാനായകന്‍മാരെ കടത്തിവെട്ടുന്ന പ്രകടനം വില്ലനായി അഭിനയിച്ച നിതിന്‍ സത്യയുടേതാണ്‌. അതിമനോഹരമായ ഭാവാഭിനയം കാഴ്ചവെച്ച അയാള്‍ എല്ലാ രംഗങ്ങളിലും ഒരു പടി മുന്നില്‍ തന്നെയായിരുന്നു. അവസാന രംഗങ്ങളിലെ മാനസികരോഗിയായുള്ള പ്രകടനം നിതിനിലെ മികച്ച നടനെയാണ്‌ പുറത്ത്‌ കൊണ്ടുവരുന്നത്‌. ഇമ്പമാറ്‍ന്ന ഗാനങ്ങളൊരുക്കിയിരിക്കുന്ന യുവന്‍ ശങ്കറ്‍ രാജ, കഥയ്ക്കനുസരിച്ചാണ്‌ ഈണങ്ങള്‍ പകറ്‍ന്നിരിക്കുന്നതെന്ന്‌ വ്യക്തമാണ്‌. 90 കളില്‍ ആന്ധ്രാപ്രദേശില്‍ നടന്ന കഥയെ ആസ്പദമാക്കിയാണ്‌ വസന്ത്‌ ഈ സിനിമ നിറ്‍മ്മിച്ചിരിക്കുന്നത്‌. പക്ഷേ തമിഴ്‌ പശ്ചാത്തലത്തിലേക്കതിനെ മാറ്റിയപ്പോള്‍ നടത്തിയിരിക്കുന്ന പാത്ര സൃഷ്ടി വളരെ മികച്ചതാണെന്നു തന്നെ പറയാം. ഈ ചിത്രത്തിനെ ഛായാഗ്രഹണം പല രംഗങ്ങളിലും മികച്ച നിലവാരം പുലറ്‍ത്തിയിരിക്കുന്നു. ചിത്രീകരണത്തിനായി തിരഞ്ഞെടുത്ത സ്ഥലങ്ങളുമെല്ലാം ചിത്രത്തിണ്റ്റെ കഥയോട്‌ തൊട്ടുരുമ്മി നില്‍ക്കുന്നവയായിരുന്നു.

നല്ലൊരിതിവൃത്തത്തെ ഒരു മികച്ച ചിത്രമായി മാറ്റിയിരിക്കുന്നു വസന്ത്‌. ഇതിലെ പ്രകടനം പൃഥ്വിക്കും പത്മപ്രിയക്കും നിതിനും ഇനിയും മികച്ച അവസരങ്ങള്‍ ഒരുക്കുമെന്നത്‌ തീറ്‍ച്ച...


സംവിധാനം : വസന്ത്‌
നിര്‍മ്മാണം: ശങ്കര്‍ - ശെന്തില്‍ നാഥന്‍
സംഗീതം: യുവന്‍ ശങ്കര്‍ രാജ
അഭിനേതാക്കള്‍: പൃഥ്വിരാജ്‌, പത്മപ്രിയ, നിതിന്‍ സത്യ, നാസര്‍, സുഹാസിനി, രാഘവ്‌

Wednesday, January 30, 2008

നിയോഗം - ഒരു ചെറുകഥ

ഭാഗം - 1

"കുന്ദമംഗലം.. കുന്ദമംഗലം..." ബസ്സിലെ ക്ളീനറുടെ വിളികേട്ടാണ്‌ ഞാന്‍ ഉണര്‍ന്നത്‌. എനിക്കിറങ്ങേണ്ട സ്ഥലമായിരിക്കുന്നു. ബസ്സില്‍ കയറിയിരുന്ന്‌ എന്തൊക്കെയോ ആലോചിച്ചങ്ങുറങ്ങിപ്പോയി. വളരെക്കാലത്തിനു ശേഷം കുന്ദമംഗലത്തു ഞാന്‍ കാലുകുത്തുകയാണ്‌. കൃത്യമായി പറഞ്ഞാല്‍ 32 വര്‍ഷം. പ്രത്യേകിച്ചൊരു കാരണവുമില്ലാതെ എണ്റ്റെ ജീവിതത്തില്‍ നിന്നും പറിച്ചെറിഞ്ഞൊരേടാണീ ഗ്രാമം. പക്ഷേ, ഇപ്പോളിതാ ആ പഴ്‌യ കടപ്പാട്‌ എന്നെ വീണ്ടുമീ മണ്ണില്‍ എത്തിച്ചിരിക്കുന്നു. ഒരിക്കല്‍ പോലും വരണമെന്നാഗ്രഹിച്ചതല്ല. മാധവേട്ടന്‍ വിളിച്ചാല്‍ പിന്നെ വരാതെ വയ്യല്ലോ? അത്രക്കുണ്ടാ ആത്മ ബന്ധം. ഇടക്കിടെ കത്തുകളിലൂടെ ബന്ധം പുതുക്കിയിരുന്നുവെങ്കിലും, 32 വര്‍ഷത്തിണ്റ്റെ അകലം ഉണ്ടാ ബന്ധത്തിനിപ്പോള്‍. അസുഖം കലശലാണ്‌, അവസാനത്തെ ആഗ്രഹം എന്ന നിലയിലെങ്കിലും വന്നു കൂടെ എന്ന സരോജേച്ചിയുടെ കത്തു കണ്ടപ്പോള്‍ പിന്നെ ഒന്നും ഓര്‍ത്തില്ല. ശ്രീദേവിയെ വിളിച്ചു, ഒരു യാത്ര പോകയാണ്‌, നാളെയെ എത്തു എന്നു പറഞ്ഞു. ഫ്ളാറ്റില്‍ ചെന്നു അത്യാവശ്യം വേണ്ട രണ്ട്‌ ജോഡി ഡ്രെസ്സുകള്‍ എടുത്തിറങ്ങിയതാണ്‌.

കവലയില്‍ ഇറങ്ങിയപ്പോള്‍ മറ്റെവിടേയോ വന്നിറങ്ങിയ പ്രതീതി. കുന്ദമംഗലം ആകെ മാറിയിരിക്കുന്നു. കാലത്തിനൊപ്പമുള്ള ഒരു മുന്നേറ്റം എന്നു തന്നെ പറയാം. പരമു നായരുടെ ചായക്കടയിരുന്നിടത്തിപ്പോള്‍ ഒരു വെജിറ്റേറിയന്‍ ഹോട്ടലാണ്‌. കൌണ്ടറിലിരിക്കുന്ന ആളെ പരിചയമില്ല. ഒരു പക്ഷേ പരമു നായരുടെ മകനാവും. അതിനടുത്തുണ്ടായിരുന്ന ബാറ്‍ബറ്‍ ഷാപ്പിനും രൂപ ഭാവം സംഭവിച്ചിരിക്കുന്നു. അതൊരു മെന്‍സ്‌ ബ്യൂട്ടി പാറ്‍ലറ്‍ ആയി മാറിയിരിക്കുന്നു. ചെറു ചെറു കെട്ടിടങ്ങള്‍ മാറി വലിയ ഇരുനില കെട്ടിടങ്ങളും മറ്റും വന്നിരിക്കുന്നു. കുന്ദമംഗലം പുരോഗമിച്ചു എന്നു പറയാതെ വയ്യ. എണ്റ്റെ കണ്ണുകള്‍ ചുറ്റും പരതിയത്‌ ഞാന്‍ ഒരുകാലത്ത്‌ വിഹരിച്ചിരുന്ന ആ വായനശാലയായിരുന്നു. പക്ഷേ അതവിടെയൊന്നും കാണുവാന്‍ കഴിഞ്ഞില്ല. കുറച്ചു കൂടി മുന്നോട്ട്‌ നടന്നപ്പോള്‍ വായനശാലയുടെ ബോറ്‍ഡ്‌ ഞാന്‍ കണ്ടു. ജീറ്‍ണ്ണിച്ചവശതയിലായതു പോലെയുണ്ടത്‌. അതിനു നേരെ ഒരു നിമിഷം നിന്ന്‌ നെടുവീറ്‍പ്പിട്ടു കൊണ്ട്‌ ഞാന്‍ മുന്നോട്ടു നടന്നു. വളരെയധികം മാറ്റങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഭഗവതിക്കാവിലേക്കുള്ള വഴി അവിടെ കണ്ട ഒരു പെട്ടിക്കടക്കാരനോട്‌ ചോദിച്ചു. അയാള്‍ ചൂണ്ടിക്കാണിച്ച വഴിയേ ഞാന്‍ നടന്നു തുടങ്ങി...

കാലം എത്രകണ്ടു മുന്നോട്ടു പോയി എന്നെനിക്കു മനസ്സിലായത്‌ ഞാന്‍ മുന്നോട്ടു നടക്കാന്‍ തുടങ്ങിയതില്‍ പിന്നെയാണ്‌. കുന്ദമംഗലം കവലയില്‍ നിന്നും ഭഗവതിക്കാവിലേക്ക്‌ ഒരു ഇടവഴി മാത്രമായിരുന്നു പണ്ട്‌. ഉയരം കൂടിയ ഭിത്തികളുള്ള ഒരിടവഴി, അതിനിരുപുറവും ഇടതൂര്‍ന്ന മരങ്ങള്‍, അതവസാനിക്കുന്നത്‌ ഒരു വലിയ പാടശേഖരത്തിണ്റ്റെ അടുത്തായിരുന്നു. അതിനപ്പുറത്താണ്‌ ഭഗവതിക്കാവ്‌. ഈ ഇടവഴി എനിക്കെന്നുമൊരു പേടി സ്വപ്നമായിരുന്നു. പാമ്പുകളും മറ്റ്‌ ഇഴജന്തുക്കളും പകല്‍ സമയം പോലും കാണുന്ന സ്ഥലമാണത്‌. പൊതുവേ ആള്‍സഞ്ചാരവും കുറഞ്ഞ ഇടവഴി. ഇന്നതിനു മാറ്റം വന്നിരിക്കുന്നു. അതൊരു ചെറു വഴിയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. വഴിയിലൂടെ പതുക്കെ മുന്നോട്ട്‌ നടക്കുമ്പോള്‍ എണ്റ്റെ മനസ്സില്‍ മുഴുവനും, വഴിക്കൊടുവിലുള്ള പാടശേഖരവും, അതിലെ ആ കാറ്റുമായിരുന്നു. പണ്ടൊക്കെ സ്ഥിരമായി ആ കാറ്റുകൊണ്ട്‌ വരമ്പത്തിരുന്നിട്ടുണ്ട്‌. നെല്‍ക്കതിരില്‍ ചുംബിച്ചുകൊണ്ടു്‌ കടന്നു വരുന്ന ആ കാറ്റിന്‌ ഒരു പ്രത്യേക സുഗന്ധമായിരുന്നു. പാടത്തിനരികിലൂടൊഴുകുന്ന ചെറു തോട്ടിലെ പരല്‍മീനുകളുമായി കളിക്കുന്ന ഒരു കാലവും വര്‍ഷങ്ങള്‍ക്കു മുന്നെ ഉണ്ടായിരുന്നു. വര്‍ഷകാലങ്ങളില്‍ ഒരു മീന്‍പിടുത്ത കേന്ദ്രമായി മാറുമെന്നൊരു പ്രത്യേകതയും ഈ പാടത്തിനുണ്ട്‌.

പക്ഷേ ആ ചെറുവഴിക്കൊടുവില്‍ എന്നെ സ്വാഗതം ചെയ്തത്‌ ആ പാടശേഖരമായിരുന്നില്ല. ഒരു വലിയ മൈതാനമായിരുന്നു. അതില്‍ അങ്ങിങ്ങായി ചില വലിയ കെട്ടിടങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്‌. അതിനു നടുവിലൂടെ ഒരു ടാറിട്ട റോഡ്‌. ഇരു വശങ്ങളിലേയും സ്ഥലങ്ങള്‍ മുള്ളുകമ്പികള്‍കൊണ്ട്‌ കെട്ടി തിരിച്ചിരിക്കുന്നു. ഏതോ ഒരു വലിയ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതിണ്റ്റെ ഒരു സൂചന.ഞാന്‍ ആ ചേറു തോടിനായി കണ്ണോടിച്ചുവെങ്കിലും, അതിണ്റ്റെ ലാഞ്ജന പോലുമുണ്ടായിരുന്നില്ല. പിന്നേയും മുന്നോട്ടു നടന്നോപ്പോള്‍ ഭഗവതിക്കവില്‍ നിന്നാണെന്നു തോന്നുന്നു, ഒരു ഭക്തി ഗാനം ഒഴുകി വരുന്നു. കുറച്ചുകൂടെ നടന്നപ്പോള്‍ മനസ്സിലായി, ഞാന്‍ കണ്ടത്‌ കേരളത്തിലേക്ക്‌ പുതിയതായി വരുന്ന ടെക്നോ സിറ്റിയുടെ നിര്‍ദ്ദിഷ്ട കാമ്പസാണെന്ന്‌. പതിയെ നടന്നു ഞാന്‍ മറ്റൊരു കവലയിലെത്തി. ഏതാനും മുറുക്കാന്‍ കടകളും ചെറിയ ഹോട്ടലുമുള്ള ഒരു ചെറിയ കവല. അവിടെ നിന്നും ഞാന്‍ ഭക്തി ഗാനം കേള്‍ ക്കുന്ന സ്ഥലത്തെ ലക്ഷ്യമാക്കി നടന്നു. ഒടുവില്‍ ഞാന്‍ ഭഗവതി ക്ഷേത്രത്തിണ്റ്റെ സമീപമെത്തി. ആ നാടിനെന്ന പോലെ കാവിനുമുണ്ട്‌ മാറ്റങ്ങള്‍, ചുറ്റുമതില്‍ വന്നിരിക്കുന്നു. ഉള്ളിലും ഒരു പുനരുദ്ധാരണം നടന്ന ലക്ഷണങ്ങള്‍ ഉണ്ട്‌. കാവിനു പിറകിലെത്തിയപ്പോള്‍ ചിറ്റേടത്തെക്കുള്ള ഇടവഴി ഇപ്പോഴുമുണ്ടാകുമോ എന്നുള്ള ഒരു സംശയം മനസ്സിലുണ്ടായിരുന്നു... പക്ഷേ അതിനൊരു മാറ്റവുമുണ്ടായിരുന്നില്ല....

ആ ചെറു വഴിയിലൂടെ മുന്നോട്ടു നടന്നപ്പോള്‍, അവിടൊന്നും അധികം മാറിയിട്ടില്ല എന്നു തോന്നി. സര്‍പ്പക്കാവും അതിലെ വന്‍മരങ്ങളുമെല്ലാം അതു പോലെ തന്നെയുണ്ട്‌. അല്‍പം കാടു പിടിച്ചിട്ടുണ്ടോ എന്നൊരു സംശയം. വഴികണ്ടിട്ടഥികം കാല്‍പെരുമാറ്റം ഇല്ലാത്ത ഒന്നു പോലെ തോന്നി. നേരം സന്ധ്യമയങ്ങിയതിനാല്‍ വളരെ സൂക്ഷിച്ചാണു ഞാന്‍ മുന്നോട്ടു നീങ്ങിയത്‌. കുറച്ചു നടന്നതോടെ, അകലെ പടിപ്പുര കണ്ടു തുടങ്ങി. അതിനടുത്തേക്കു നടന്നു നീങ്ങിയപ്പോള്‍ പഴയ ഓറ്‍മ്മകള്‍ മനസ്സില്‍ തിരതല്ലി തുടങ്ങി. ഒടുവില്‍ ആ പടിപ്പുരയുടെ അടുത്തെത്തിയപ്പോള്‍, അതിണ്റ്റെ ഇന്നത്തെ അവസ്ഥ എനിക്കു വിശ്വസിക്കുവാനായില്ല. ജീറ്‍ണ്ണിച്ചു പൊളിഞ്ഞു വീഴാറായ പടിപ്പുര. പാതിയിലധികം ഓടുകള്‍ നഷ്ടപ്പെട്ടിരിക്കുന്നു. പടിപ്പുര വാതിലും തകറ്‍ന്ന നിലയില്‍. ആരും ഉപയോഗിക്കാറില്ല എന്നു തോന്നി. പതുക്കെ പടിപ്പുര വാതില്‍ തള്ളിത്തുറന്നു. ഒരു കര കര ശബ്ദത്തോടെ അതെണ്റ്റെ മുന്നില്‍ തുറന്നു നിന്നു. അവിടെ വരെ ആവേശപൂറ്‍വ്വം നടന്നു വന്ന എനിക്ക്‌ മുന്നോട്ട്‌ നടക്കുവാന്‍ സാധിച്ചില്ല. പഴയ ഓറ്‍മ്മകള്‍ എന്നെ പിന്നോട്ടു വലിച്ചു. കുട്ടിക്കാലത്ത്‌ പല തവണ ഓടിക്കളിച്ച മുറ്റമാണിത്‌. ഒരു വാല്യക്കാരണ്റ്റെ മകന്‍ എന്നതിലുപരി സ്വന്തം മകനെപ്പോലെയാണ്‌ തമ്പുരാന്‍ എന്നെ കണ്ടിരുന്നത്‌. അതു കൊണ്ടു തന്നെ കൊച്ചു തമ്പുരാന്‍ എനിക്കു മാധവേട്ടനായി. കളിയും ചിരിയും പഠനവുമെല്ലാം ഒരുമിച്ച്‌. മാധവേട്ടനും എന്നെ ഒരനുജനെപ്പോലെ കണ്ടിരുന്നതിനാല്‍ എനിക്ക്‌ തറവാട്ടില്‍ നല്ല സ്വാതന്ത്ര്യം ഉണ്ടായിരുന്നു. തറവാട്ടു വക കുളത്തില്‍ മുങ്ങാം കുഴിയിടുന്നതും, വയല്‍ വരമ്പുകളിലൂടെ ഓടിക്കളിക്കുന്നതുമെല്ലാം എണ്റ്റെ മനസ്സിലേക്കു കടന്നു വന്നു. പക്ഷേ എണ്റ്റെ മനസ്സിലേക്ക്‌ വീണ്ടും വീണ്ടും കടന്നുവന്നത്‌ കുറവന്‍മലയിലെ സ്വാമീ ക്ഷേത്രമായിരുന്നു. വളരെ ദുര്‍ഘടമായ പാതയിലൂടെ ഏകദേശം മൂന്നു മണിക്കൂറ്‍ മലകയറിയാലേ കുറവന്‍മലയുടെ മുകളിലുള്ള ആ ക്ഷേത്രത്തിലെത്താന്‍ കഴിയൂ. വളരെ സാഹസികമായ ആ യാത്ര ഞങ്ങളുടെ ഒരു രഹസ്യ വിനോദമായിരുന്നു. പടിപ്പുരയില്‍ നിന്നും ഒന്നു പാളി തെക്കോട്ടു നോക്കിയപ്പോള്‍ ഇരുട്ടില്‍ അവ്യക്തമായി കുറവന്‍മല തെളിഞ്ഞു കണ്ടു.

പടിപ്പുരയില്‍ നിനും മുന്നൊട്ടിറങ്ങി, പതിയെ പൂമുഖത്തെ ലക്ഷ്യമാക്കി നടന്നു. ആ തുളസിത്തറ അതു പോലെ തന്നെയുണ്ടവിടെ. കാവില്‍ നിന്നും ദീപാരാധനയുടെ മേളം കേട്ടു തുടങ്ങി. പൂമുഖത്തെങ്ങും വെളിച്ചം കാണാതിരുന്നപ്പോള്‍ അവിടെയാരുമില്ലെ എന്നു തോന്നി. പൂമുഖത്ത്‌ പണ്ടെയുള്ള മണിയടിക്കാന്‍ തുടങ്ങിയപ്പോള്‍, മുന്‍ വശത്തെ വാതില്‍ തുറന്ന്‌ ഒരു ചെറിയ പെണ്‍കുട്ടി പുറത്തേക്കു വന്നു. അവള്‍ വന്നത്‌ സന്ധ്യാ ദീപവുമായാണ്‌. പടിയിറങ്ങി തുളസിത്തറയില്‍ തിരി വച്ചു തിരിഞ്ഞപ്പോഴാണവള്‍ എന്നെ ശ്രദ്ധിച്ചതു തന്നെ. ഒരു നിമിഷം തുറിച്ചു നോക്കിയതിനു ശേഷം, ഉടനെ വന്നു ചോദ്യം. "ആരാ? എന്തു വേണം?"

പ്രായത്തിനൊപ്പിച്ചുള്ളതിനേക്കാള്‍ ഗൌരവം മുഖത്തു കണ്ടതിനാല്‍, ഞാന്‍ ഒരു ചിരിയോടെ നോക്കി നിന്നു.

"നിങ്ങളോടല്ലെ ചോദിച്ചത്‌ എന്തു വേണമെന്ന്‌?, ചെവി കേള്‍ക്കില്യാന്നുണ്ടോ?", അവള്‍ ദേഷ്യത്തോടെ ചോദിച്ചു.

ഞാന്‍ വീണ്ടും ചിരിച്ചു. മാധവേട്ടണ്റ്റെ മകളായിരിക്കും, അല്ല മാധവേട്ടണ്റ്റെ മകള്‍ തന്നെ, തീറ്‍ച്ച... ‌. അതേ പ്രകൃതം. അവള്‍ ദേഷ്യപ്പെട്ടുകൊണ്ട്‌ അകത്തേക്ക്‌ നടന്നു. പോകുന്ന വഴിയെ വിളിച്ചു പറഞ്ഞു. "അമ്മേ, ദേ ആരോ വന്നിരിക്കുന്നു. പൊട്ടനാണെന്നു തോന്നുന്നു, ചോദിച്ചിട്ടൊന്നും മിണ്ടണില്യ!".

ഒരു നിമിഷം ഞാനവിടെ കാത്തു നിന്നു. അകത്തു നിന്നും കുലീനത്വം നിറഞ്ഞ ഒരു സ്ത്രീ ഇറങ്ങി വന്നു. ഒരൊറ്റ നോട്ടത്തില്‍ തന്നെ എനിക്കാളെ മനസ്സിലായി, സരോജേച്ചി. മാധവേട്ടണ്റ്റെ കല്യാണത്തിന്‌ കണ്ടതാണ്‌ ചേച്ചിയെ. അധികം മാറ്റമൊന്നുമില്ല. അല്‍പം ക്ഷീണിച്ചിരിക്കുന്നു. മുടിയില്‍ നര വീണു തുടങ്ങിയിരിക്കുന്നു. അവറ്‍ പതുക്കെ നടന്നുവന്ന്‌ എന്നോടായി ചോദിച്ചു, " ആരാ? എവിടെ നിന്നും വരുന്നു? എന്തു വേണം?".

ഞാന്‍ ചിരിച്ചു കൊണ്ട്‌ ചോദിച്ചു, "സരോജേച്ചിയല്ലെ?".

പെട്ടെന്നൊരമ്പരപ്പ്‌ ആ മുഖത്ത്‌ പരക്കുന്നതു ഞാന്‍ കണ്ടു. ഒരു ചുമ ശബ്ദം കെട്ടു ഞാന്‍ അകത്തേക്കു നോക്കി.

"ആരാ അവിടെ? കുഞ്ഞിരാമനാണോ?", അകത്തു നിന്നൊരു ചോദ്യം കേട്ടു.

മറുപടി പറയുവാന്‍ സരോജേച്ചി തിരിഞ്ഞുവെങ്കിലും, പറഞ്ഞത്‌ ഞാനായിരുന്നു.

"അതെ മാധവേട്ടാ, ഇതു ഞാനാണ്‌, കുഞ്ഞിരാമന്‍".

പേരു രാമകൃഷ്ണന്‍ എന്നാണെങ്കിലും, മാധവേട്ടന്‌ ഞാന്‍ കുഞ്ഞിരാമനായിരുന്നു. കുഞ്ഞു നാള്‍ മുതല്‍ വിളിച്ചു ശീലിച്ചതാണത്‌. വാതിക്കലേക്കു നോക്കിയപ്പോള്‍, ഇരുണ്ട്‌ വെളിച്ചത്തില്‍ ആ മെലിഞ്ഞു ക്ഷീണിച്ച രൂപം ഞാന്‍ കണ്ടൂ. അത്‌ മാധവേട്ടനായിരുന്നു. എനിക്കു വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. ദൃഢഗാത്രനായിരുന്ന മാധേട്ടണ്റ്റെ ഇന്നത്തെ ഈ രൂപം അവിശ്വസനീയമായി തോന്നി എനിക്ക്‌. ആരോഗ്യവാനായിരുന്ന മാധവേട്ടണ്റ്റെ ചിരിക്കുന്ന മുഖമായിരുന്നു എന്നും എണ്റ്റെ ഉള്ളില്‍. പക്ഷേ എപ്പോള്‍ മാധവേട്ടനെ കണ്ടപ്പോള്‍, എന്തോ ഒരു വല്ലായ്മ തോന്നി. പതുക്കെ പതുക്കെ നടന്ന്‌ അദ്ദേഹം ചാരു കസേരക്കരുകില്‍ എത്തി. ഇടക്കൊന്നു വേച്ചു പോയപ്പോള്‍, സഹായിക്കാനായി മുന്നോട്ടാഞ്ഞ സരോജേച്ചിയെ അദ്ദേഹം ശാസിച്ചു.

" എനിക്ക്‌ കുഴപ്പമൊന്നുമില്ല, ആരുടേയും സഹായമെനിക്കാവശ്യമില്ല." ചാരുകസേരയില്‍ നിവറ്‍ന്നിരുന്നദ്ദേഹമൊരു ദീറ്‍ഘനിശ്വാസം വിട്ടു. പിന്നീടെന്നോടായി ചോദിച്ചു.

"തനിയേ ഉള്ളോ? എവിടെ ശ്രീദേവിയും മക്കളും?"

ചിരിച്ചു കൊണ്ടു ഞാന്‍ പറഞ്ഞു. "ഞാന്‍ തനിയെ വന്നുള്ളു. തിരക്കിട്ടൊരു യാത്രയായിരുന്നല്ലോ?"

"അവറ്‍ ഇതിനു മുന്നെ എവിടെ വന്നിട്ടില്യാലോ? കൊണ്ടുവരാമായിരുന്നു തനിക്കവരെ." മാധവേട്ടന്‍ പറഞ്ഞു.

"കത്തു കിട്ടിയ ഉടനെ പുറപ്പെട്ടതാണ്‌ ഞാന്‍. കത്തു വായിച്ചപ്പോള്‍ ഉടന്‍ പോരണമെന്നു തോന്നി. ശ്രീദേവിക്ക്‌ ഓഫീസുണ്ട്‌ കുട്ടികള്‍ക്ക്‌ സ്കൂളുണ്ട്‌. പെട്ടെന്നൊരു യാത്ര എന്നോക്കെ പറഞ്ഞാല്‍ അത്‌ അങ്ങനെ സാധ്യമല്ല, അതുകൊണ്ടാണ്‌...", ഞാന്‍ പറഞ്ഞു.

"ഞാന്‍ ചോദിച്ചുവെന്നെയുള്ളു. എനിക്കത്‌ മനസ്സിലാകും..." മാധവേട്ടന്‍ പറഞ്ഞു. ആ സ്വരം പതറിയിരുന്നു.

"ഇപ്പോള്‍ കത്തിട്ട്‌ വിളിച്ചു വരുത്തേണ്ട കാര്യമൊന്നുമില്ല എന്നു ഞാന്‍ പറഞ്ഞതാ, മാധവേട്ടനായിരുന്നു നിര്‍ബന്ധം.", സരോജേച്ചി പറഞ്ഞു.

"വെറുതേയല്ലാ, ഇനിയധികം നാളില്ല എന്നൊരു തോന്നല്‍ തുടങ്ങിയിട്ട്‌ കുറച്ചു ദിവസമായി. നിന്നെ കാണാതെ പോകാന്‍ വയ്യ എന്നതുകൊണ്ടാണ്‌ കത്തയക്കാന്‍ പറഞ്ഞത്‌. അതിവള്‍ക്കെങ്ങനെ മനസ്സിലാകും?", മാധവേട്ടന്‍ പറഞ്ഞു.

ഞാനും സരോജേച്ചിയും മുഖത്തോടു മുഖം നോക്കി. സരോജേച്ചിയുടെ മുഖം വിളറിയിരുന്നു.

" ആ, അതു പോട്ടെ, എത്ര കുട്ടികളാ നിനക്ക്‌?" മാധവേട്ടന്‍ ചോദിച്ചു.

"രണ്ടു പേര്‍, അര്‍ജ്ജുനും മാളവികയും", ഞാന്‍ പറഞ്ഞു.

"എന്തു പറയുന്നു അവര്‍? സുഖമായി ഇരിക്കുന്നുവോ?, ചോദ്യം സരോജേച്ചിയുടേതായിരുന്നു.


"അര്‍ജ്ജുന്‍ എട്ടാം തരത്തിലും, മാളവിക അഞ്ചാം തരത്തിലും. രണ്ടുപേര്‍ക്കും സ്കൂള്‍ തന്നെ ലോകം. അതിനു പുറമെ വീടുമാത്രമാണവര്‍ കാണുന്നത്‌." ഞാന്‍ പറഞ്ഞു. മാധവേട്ടണ്റ്റെ നേരെ തിരിഞ്ഞ്‌, "ഇന്നത്തെ തലമുറ നമ്മെപ്പോലൊന്നുമല്ല. പുറത്തു കറങ്ങി നടക്കുന്ന സ്വഭാവം അവര്‍ക്കില്ല. വീടിനകത്തിരുന്നു കൊണ്ടു തന്നെ ലോകത്തെ അറിയുന്നവരാണവറ്‍" ഞാന്‍ പറഞ്ഞു.

ഒരു മൂളല്‍ മാത്രമായിരുന്നു മറുപടി. അദ്ദേഹത്തിണ്റ്റെ മനസ്സ്‌ പഴയ കാലത്തേക്ക്‌ സഞ്ചരിക്കുകയാണെന്നെനിക്കു തോന്നി. അല്‍പസമയത്തെ നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട്‌ സരോജേച്ചി പറഞ്ഞു. "രാമനിരിക്കൂ, ഞാന്‍ ചായയെടുത്തിട്ടു വരാം.."

ഇത്രയും പറഞ്ഞു ചേച്ചി അകത്തേക്കു നടന്നു. ഞാന്‍ ചിരിച്ചു കൊണ്ട്‌ തിണ്ണയിലിരുന്നു.

"എപ്പോള്‍ എങ്ങനെയുണ്ട്‌ മാധവേട്ടാ?", ഞാന്‍ ചോദിച്ചു.

"അല്‍പം ഭേദപ്പെട്ടിട്ടുണ്ട്‌ എന്ന്‌ വൈദ്യന്‍ പറയുന്നു. എനിക്കത്‌ തോന്നുന്നില്ല രാമാ... നാലു നേരം കഷായവും മരുന്നും, പിന്നെ ഒരേ കിടപ്പും. സഹിക്കാവുന്നതിനപ്പുറമാണ്‌ രാമാ.."അദ്ദേഹം തുടറ്‍ന്നു... "എപ്പോഴും പറമ്പിലും തൊടിയിലുമായി ഓടി നടന്നിരുന്ന എനിക്കിപ്പോളീ വീട്ടിലിരുപ്പ്‌ അസഹ്യമാണെടോ...ഞാനീ തോടികളിലൂടൊന്നു നടന്നിട്ടു തന്നെ മാസങ്ങളായി... അതൊക്കെ ഒരു കാലം..." ഇത്രയും പറഞ്ഞു മാധവേട്ടന്‍ വീണ്ടും ചിന്തകളിലേക്കു വഴുതി വീണു.

അപ്പോഴേക്കും ചൂടു കാപ്പിയുമായി ഞാന്‍ ആദ്യം കണ്ട കുറുമ്പി നടന്നു വന്നു. കപ്പെണ്റ്റെ നേരെ നീട്ടിക്കൊണ്ടവള്‍ പറഞ്ഞു, "ദാ കാപ്പി.."

അവള്‍ ഇപ്പോഴും ഗൌരവത്തില്‍ തന്നെയാണ്‌. അതു കണ്ടെനിക്കു ചിരി വന്നെങ്കിലും, ഗൌരവം കൈ വിടാതെ ഞാന്‍ ചോദിച്ചു, "ശരണ്യ എന്നല്ലെ പേര്‌?".

എന്നെ ഒന്നു തുറിച്ചു നോക്കിക്കൊണ്ടവള്‍ ചോദിച്ചു," അതെങ്ങനെ അറിയാം?"

"അതൊക്കെ എനിക്കറിയാം, ശാരികയെവിടെ?", ഞാന്‍ ചോദിച്ചു.

"ചേച്ചി അകത്തുണ്ട്‌." അവള്‍ പറഞ്ഞു. എന്നിട്ട്‌ മാധവേട്ടനോടായി ചോദിച്ചു. "ഇതാരാ അച്ഛാ?"

മാധവേട്ടന്‍ മറുപടി പറയാന്‍ തുടങ്ങുന്നതിനു മുന്നെ ഞാന്‍ പറഞ്ഞു, "ഞാന്‍ ശരണ്യയുടെ അച്ഛണ്റ്റെ ഒരു സുഹൃത്താണ്‌. സുഹൃത്ത്‌ മാത്രമല്ല, ഒരനുജന്‍ കൂടിയാണ്‌. "

"ഞാനിതുവരെ കണ്ടിട്ടില്ലല്ലോ?" അവള്‍ പറഞ്ഞു.

"നീ കണ്ടിട്ടില്ല. രാമന്‍ ഇങ്ങോട്ടു വന്നിട്ടു തന്നെ വറ്‍ഷങ്ങളായി.", മാധവേട്ടന്‍ പറഞ്ഞു.

"അതെന്താ, വനവാസത്തിനു പോയതായിരുന്നോ?", എണ്റ്റെ താടി നോക്കി അവള്‍ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.

"അതെ ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു വനവാസമായിരുന്നു..." അത്രയും പറഞ്ഞു ഞാന്‍ കാപ്പി കുടിച്ച്‌, കപ്പ്‌ അവള്‍ക്കു നേരെ നീട്ടി. അതും വാങ്ങി അവള്‍ അകത്തേക്കു നടന്നു.

"മാധവേട്ടണ്റ്റെ സ്വഭാവം അപ്പാടെ കിട്ടിയിട്ടുണ്ടല്ലോ? ഇടിച്ചു കയറിയത്‌ കണ്ടില്ലെ?" ഞാന്‍ പറഞ്ഞു.

മാധവേട്ടന്‍ ചിരിച്ചു. ഞാനവിടെ കാലു കുത്തിയതിനു ശേഷം ആദ്യമാണാ പുഞ്ചിരി കണ്ടത്‌.

"എന്താ, ശരണ്യ വല്ല കുസൃതിയുമൊപ്പിച്ചോ?" ഇങ്ങനെ ചോദിച്ചു കൊണ്ട്‌ സരോജേച്ചി പുറത്തേക്കുവന്നു.

"ഏയ്‌ അങ്ങനെ ഒന്നുമില്ല. ഞങ്ങള്‍ ഒന്നു പരിചയപ്പെട്ടതാണ്‌. മാധവേട്ടണ്റ്റെ കത്തുകളിലൂടെ എല്ലാവരേയും എനിക്കറിയാം. ആദ്യമായി കാണുന്നുവെന്നെയുള്ളു." ഞാന്‍ പറഞ്ഞു.

സരോജേച്ചി ചിരിച്ചു കൊണ്ട്‌ പറഞ്ഞു, "ദൂര യാത്ര കഴിഞ്ഞു വന്നതല്ലെ, ഒന്നു കുളിച്ച്‌ ക്ഷീണം മാറ്റിക്കോളൂ. തോറ്‍ത്തും മുണ്ടും ശാരികയെടുത്തു തരും. " പിന്നെ മാധവേട്ടനോടായി പറഞ്ഞു," ഇരുട്ടിക്കഴിഞ്ഞിരിക്കുന്നു. പുറത്ത്‌ തണുപ്പുണ്ട്‌, തണുപ്പടിക്കേണ്ടാ എന്നല്ലെ വൈദ്യന്‍ പറഞ്ഞിരിക്കുന്നത്‌? വരൂ, അകത്തു പോയിക്കിടക്കാം."


മാധവേട്ടന്‍ പതിയെ എഴുന്നേറ്റു, സഹായിക്കാന്‍ ചെന്ന സരോജേച്ചിയെ അദ്ദേഹമൊന്ന്‌ നോക്കി. ചേച്ചി പിറകിലേക്കു മാറി നിന്നു. പതുക്കെ അകത്തേക്കു നടക്കുമ്പോള്‍ മാധവേട്ടന്‍ പറഞ്ഞു, "പെട്ടെന്നു കുളിച്ചു വര്യാ, അത്താഴം കാലായിട്ടുണ്ട്‌." ഇത്രയും പറഞ്ഞ്‌ പതിയെ പതിയെ അദ്ദേഹം ഉള്ളിലേക്കു നടന്നു. മാധവേട്ടന്‍ അകത്തേക്കു പോകുന്നതും നോക്കി നില്‍ക്കുകയായിരുന്ന സരോജേച്ചി, പെട്ടെന്നു തിരിഞ്ഞു എന്നോടായി പറഞ്ഞു,

"രാമനെ കണ്ട ഓര്‍മ്മയില്ല. കല്യാണത്തിനു്‌ വന്നിരുന്നു അല്ലെ?".

"അതെ, അന്നു ഞാന്‍ വന്ന്‌ കണ്ട്‌ സംസാരിച്ചിരുന്നു. മാധവേട്ടന്‌ നിറ്‍ബന്ധമായിരുന്നു ഞാന്‍ വരണമെന്ന്‌. ഞാനന്ന്‌ ബോംബെയിലായിരുന്നു ജോലി ചെയ്തിരുന്നത്‌.", ഞാന്‍ പറഞ്ഞു.

"അന്നത്തെ ആ ബഹളത്തില്‍ കണ്ടവരെയൊന്നും ഞാന്‍ ഓര്‍ക്കുന്നു പോലുമില്ല. പക്ഷെ രാമനെ എനിക്കു നല്ല പരിചയമാണ്‌. എല്ലാ കാര്യങ്ങളും മാധവേട്ടന്‍ പറഞ്ഞു തന്നിട്ടുണ്ട്‌. പഴയ കഥകളെല്ലാം!", സരോജേച്ചി പറഞ്ഞു.

ഞാന്‍ വെറുതെ ചിരിച്ചു.

"പഠിച്ചതും വളറ്‍ന്നതുമെല്ലാം ഈ ചിറ്റേടത്തായിരുന്നുവല്ലെ?", സരോജേച്ചി ചോദിച്ചു.


"ഓര്‍മ്മവച്ച നാള്‍ മുതല്‍ കാണുവാന്‍ തുടങ്ങിയതാണീ തറവാട്‌. മാധവേട്ടനോടൊപ്പമാണ്‌ കളിച്ചു വളറ്‍ന്നത്‌. തമ്പുരാന്‍ ഒരു മകനെപ്പോലെ സ്നേഹിച്ചു. എണ്റ്റെ ആഗ്രഹങ്ങള്‍ക്കൊപ്പിച്ച്‌വിദ്യാഭ്യാസം നല്‍കി. ഉപരിപഠനത്തിനു പോലും പോകാന്‍ അനുവദിച്ചു. ഒടുവില്‍ അച്ഛന്‍, ശങ്കുണ്ണി നായര്‍, കാര്യസ്ഥനായിരുന്നു, മരിച്ചപ്പോള്‍ ഞാനൊരു ജോലി അന്വേഷിച്ചിറങ്ങി. അതു ചെന്നവസാനിച്ചത്‌, ബോംബെയിലായിരുന്നു. ഇത്രയും പഠിച്ചതിനു ശേഷം ഒരു കാര്യസ്ഥനായി ജോലി നോക്കാന്‍ തമ്പുരാന്‍ അനുവദിച്ചില്ല, ഞാന്‍ അതാഗ്രഹിച്ചിരുന്നെങ്കില്‍ കൂടി. അത്‌ കാര്യസ്ഥപ്പണിയോടുള്ള അഭിനിവേശം മൂലമായിരുന്നില്ല. മാധവേട്ടനോടൊപ്പം നില്‍ക്കാനുള്ള ആഗ്രഹം കൊണ്ടു മാത്രം. ബോംബെയിലെത്തിയതോടെ ആ ബന്ധം കത്തുകളിലേക്കു ചുരുങ്ങി. പിന്നെ തമ്മില്‍ കണ്ടത്‌ മൂന്നോ നാലോ തവണ മാത്രം. അവസാനം കണ്ടത്‌ കല്യാണത്തിനും.. ജീവിതമായി, കുട്ടികളായി, ജോലിയും തിരക്കുമെല്ലാം, ഈ ഗ്രാമത്തോടുള്ള ബന്ധം തന്നെ മുറിച്ചു എന്നു പറയാം.. " ഇത്രയും പറഞ്ഞുകൊണ്ടു ഞാന്‍ നെടുവീറ്‍പ്പിട്ടു.

"കുറെ കഥകളൊക്കെ ഞാനും കേട്ടിട്ടുണ്ട്‌, മാധവേട്ടന്‍ ഇടക്കിടെ പറയുമായിരുന്നു രാമനെക്കുറിച്ച്‌. കുട്ടികള്‍ക്കു പോലുമറിയാം." സരോജേച്ചി പറഞ്ഞു.

ഞാന്‍ വീണ്ടും ചിരിച്ചു.

"കാലം മാറിയതിനനുസരിച്ചു കുന്ദമംഗലവും മാറിയിട്ടിട്ടുണ്ട്‌. വല്ലാത്തൊരു മാറ്റം..." ഞാന്‍ ആരോടെന്നില്ലാതെ പറഞ്ഞു.

"ഇപ്പോള്‍ വയലില്‍ കൃഷിയുണ്ടോ ചേച്ചി?" ഞാന്‍ ചോദിച്ചു. അതു കേട്ടപ്പോള്‍ ചേച്ചിയുടെ മുഖഭാവം മാറുന്നത്‌ ഞാന്‍ ശ്രദ്ധിച്ചു.

"എന്തു പറ്റി ചേച്ചി? എന്താ ഒന്നും മിണ്ടാത്തത്‌?" ഞാന്‍ ചോദിച്ചു.

"ചിറ്റേടത്തുകാറ്‍ക്കിനി തറവാട്ടു മഹിമ മാത്രമെ ബാക്കിയുള്ളു. സ്വത്തുകള്‍ പലതും നശിച്ചു. പലതും ജപ്തി ചെയ്ത്‌ പോയി. ഇനിയതൊക്കെ പരഞ്ഞിട്ടെന്താ കാര്യം?", ചേച്ചി പറഞ്ഞു നിറ്‍ത്തി.

"എന്താ സംഭവിച്ചതെന്ന്‌ തെളിച്ചു പറയു ചേച്ചി..." ഞാന്‍ പറഞ്ഞു.

"ഒന്നും പറയേണ്ട രാമാ. പലരേയും സഹായിച്ചും കൃഷി ചെയ്തുമെല്ലാം സ്വത്തുകള്‍ നഷ്ട്പ്പെട്ടു. ബാങ്കില്‍ പണയം വച്ച മുതലുകളെല്ലാം ജപ്തി വന്നപ്പോള്‍ നഷ്ടപ്പെട്ടു. ഇനി ഈ തറവാടും, ഇതിനോടു ചേര്‍ന്നുള്ള തോടിയും മാത്രമാണ്‌ ബാക്കി. ഒരു ചെറിയ കടം ഇതിണ്റ്റെ പേരിലും ഉണ്ട്‌. അത്‌ മാധവേട്ടണ്റ്റെ ചികിത്സക്കായി എടുത്തതാണ്‌.". ചേച്ചി പറഞ്ഞു.

"പക്ഷേ ഇതൊന്നും മാധവേട്ടന്‍ ഒരെഴുത്തിലും എന്നോടു സൂചിപ്പിച്ചിരുന്നില്ല. മാധവേട്ടനിപ്പോഴും ആ പഴയ ജന്‍മി തന്നെ എന്നാണ്‌ ഞാന്‍ വിചാരിച്ചിരുന്നത്‌." ഞാന്‍ ഒരല്‍പം അമ്പരപ്പോടെ പറഞ്ഞു.

"പേരില്‍ മാത്രമെ ജന്‍മിത്തം ഉള്ളു രാമാ...", ചേച്ചി പറഞ്ഞു.

ഞാനൊന്നും പറയാനാവതെ വേറുതെ ചേച്ചിയെ നോക്കി നിന്നു.

"രാമനു കുളിക്കേണ്ടെ?", ഇങ്ങനെ ചോദിച്ചുകൊണ്ട്‌ ചേച്ചി അകത്തേക്കു നടന്നു തുടങ്ങി.

"വേണം ചേച്ചി, ആറേഴ്‌ മണിക്കൂറ്‍ തുടര്‍ച്ചയായുള്ള യാത്രയായിരുന്നു. നല്ല ക്ഷീണം ഉണ്ട്‌." ഞാന്‍ പറഞ്ഞു.

"ശാരികയോട്‌ വെള്ളം ചൂടാക്കാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്‌. ഞാനൊന്നു നോക്കട്ടെ..", ചേച്ചി പറഞ്ഞു. "അതൊന്നും വേണ്ട ചേച്ചി. നമ്മൂടെ കുളം ഇപ്പോഴുമില്ലെ?" ഞാന്‍ ചോദിച്ചു.

"ഉണ്ട്‌. പക്ഷേ നല്ല തണുപ്പായിരിക്കും, രാമനത്‌ പരിചയമില്ലാത്തതല്ലെ?", ചേച്ചി തിരിച്ചു ചോദിച്ചു.

"നല്ല കാര്യം. എന്നെ പരിചയമില്ലാത്ത ഒന്നും ഈ തൊടിയിലില്ല ചേച്ചി. ആ കുളം തന്നെ ധാരാളം. ഞങ്ങള്‍ക്കും കുറെ വര്‍ഷത്തെ കഥ പറയുവാനുണ്ട്‌. അതിലുപരി പരിഭവമായിരിക്കും", ചിരിച്ചുകൊണ്ട്‌ ഞാന്‍ പറഞ്ഞു.

"എഴുത്തുകാരനായതിനാലാണോ സാഹിത്യ ഭാഷയില്‍ സംസാരിക്കുന്നത്‌?" ചേച്ചിയും ചിരിച്ചു കൊണ്ട്‌ ചോദിച്ചു.

"ഏയ്‌ അല്ല. ഞാന്‍ വേറുതെ പറഞ്ഞുവെന്നെയുള്ളു." അങ്ങനെ പറഞ്ഞു കൊണ്ട്‌ ഞാന്‍ പതുക്കെ അകത്തേക്കു നടന്നു.

അകത്തു ചെന്നപ്പോള്‍ അവിടെ നില്‍ക്കുന്നു നമ്മുടെ കുറുമ്പി. മുഖത്തൊരു കടന്നല്‍ കുത്തിയ ഭാവം. എന്താണ്‌ സംഭവിച്ചതെന്നറിയാതെ ഞാന്‍ ഒരു നിമിഷം നിന്നും.

"ശരണ്യേ, മുറി ശരിയാക്കിയോ?", ചേച്ചി ചോദിച്ചു. മറുപടി ഒരു മൂളല്‍ മാത്രം.

"കുട്ടികളുടെ മുറിയാ രാമന്‌ ശരിയാക്കിയിരിക്കുന്നത്‌. അതാണിവളുടെ മുഖത്ത്‌ കാറ്‍മേഘം ഇരുണ്ട്‌ കൂടിയിരിക്കുന്നത്‌. " ചേച്ചി പറഞ്ഞു,

"അതു വേണ്ടായിരുന്നു ചേച്ചി, ഞാന്‍ ആ തളത്തിലെങ്ങാനും കിടന്നോളാമായിരുന്നു." ഞാന്‍ പറഞ്ഞു.

"നല്ല കാര്യായി. മാധവേട്ടനെങ്ങാനും അറിഞ്ഞാല്‍ പിന്നെ എന്നെ ഇരുത്തി പൊറുപ്പിക്കില്ല." ചേച്ചി പറഞ്ഞു.

ഞാന്‍ വെറുതെ ചിരിച്ചു.

"എന്നാല്‍ രാമന്‍ ഈ വേഷമെല്ലാം അഴിച്ചു മാറ്റി കുളിച്ചു വരൂ.." ചേച്ചി പറഞ്ഞു. അടുക്കളയിലേക്കു നടക്കുന്നതു വഴി ശരണ്യയോടായി പറഞ്ഞു, "രാമന്‌ മുറികാണിച്ചു കൊടുക്കു മോളെ".

അതു കേട്ടപാടെ, "ആ വന്നോളൂ" എന്നു പറഞ്ഞ്‌ ശരണ്യ നടന്നു തുടങ്ങി. അവള്‍ ചെന്നു നിന്നത്‌ തളത്തിനടുത്തുള്ള ഒരു മുറിയിലാണ്‌.

"ഇതാണ്‌ മുറി", ഇത്രയും പറഞ്ഞ്‌ അവള്‍ തിരിഞ്ഞു നടക്കുവാന്‍ തുടങ്ങി.

പെട്ടെന്ന്‌ ഞാന്‍ ചോദിച്ചു, "പത്താം തരത്തിലെ പഠനം എങ്ങനെയുണ്ട്‌?"

"കുഴപ്പമില്ല", അവള്‍ ഒരു നീരസത്തോടെ പറഞ്ഞു.

"കുഴപ്പമില്ല? അത്ര മാത്രമെയുള്ളു? നന്നായി പഠിക്കുന്ന കുട്ടിയാണെന്നാണല്ലോ മാധവേട്ടന്‍ പറഞ്ഞത്‌?", ഞാന്‍ പറഞ്ഞു.

അവളുടെ കണ്ണുകളില്‍ ഒരു തിളക്കം ഞാന്‍ കണ്ടു.

"ശരണ്യ നന്നായി കവിതകളെഴുതുമെന്നും, ചിത്രം വരയ്ക്കുമെന്നും ഞാന്‍ കേട്ടിട്ടുണ്ട്‌. ശരിയാണോ?", ഞാന്‍ ചോദിച്ചു.

അവള്‍ ഒരമ്പരപ്പോടെ എന്നെ നോക്കി. പിന്നെ പതിയെ തല കുലുക്കി.

"അതൊക്കെ ഒന്നെടുത്തു വയ്ക്കൂ, ഞാന്‍ ഒന്നു കാണട്ടെ. ഞാന്‍ കുളി കഴിഞ്ഞു വരുമ്പോഴേക്കും എല്ലാം എടുത്തു വക്കണം കേട്ടോ.." ഞാന്‍ പറഞ്ഞു.

അവള്‍ സമ്മതമെന്ന മട്ടില്‍ തല കുലുക്കി തിരികെ നടന്നു. ഞാന്‍ പതിയെ മുറിയിലേക്കു കയറി, പെട്ടിയില്‍ നിന്നും ലുങ്കിയും തോറ്‍ത്തുമെടുത്ത്‌ കുളത്തിലേക്കു നടന്നു. വഴിയില്‍ സരോജേച്ചി വെളിച്ചവുമായി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

"ഈ വെട്ടം കരുതിക്കോളൂ.. ഇഴജന്തുക്കള്‍ ഉള്ള സ്ഥലമാണ്‌. തൊടിക്കെ രാമനെ പരിചയമുള്ളൂ, അവറ്റകള്‍ക്കുണ്ടാവില്ല.", ചിരിച്ചു കൊണ്ട്‌ ചേച്ചി പറഞ്ഞു.

ഞാന്‍ ആ വെട്ടവും വാങ്ങി കുളവും ലക്ഷ്യമാക്കി നടന്നു.


ഭാഗം - 2

കുളി കഴിഞ്ഞ്‌ ഈറനായി വീട്ടിലേക്ക്‌ വന്നു കയറിയ എണ്റ്റെ മുന്നിലേക്ക്‌ രാസ്നാദിപ്പൊടിയുടെ പാത്രവുമായി ശാരികയെത്തി. ഞാന്‍ അവിടെ എത്തിയതിനു ശേഷം ആദ്യമായാണ്‌ ശാരിക എണ്റ്റെ മുന്നില്‍ എത്തുന്നത്‌. ശരിക്കും സരോജേച്ചി തന്നെ. അതെ മുഖച്ഛായ. അതേ ചിരി.

"വെള്ളം പരിചയമില്ലാത്തതല്ലെ? ഇതു തലയില്‍ തിരുമ്മിക്കോളൂ. ജലദോഷം വരില്യ", അവള്‍ പറഞ്ഞു.

"ഇതിവിടെ ഇപ്പോഴും ഒരു പതിവാണല്ലെ?", ഞാന്‍ ചോദിച്ചു.

"അതെ, ഇവളുടെ മുത്തശ്ശിയുടെ ഒരു പതിവ്‌, എല്ലാവരും അത്‌ തുടറ്‍ന്നു പോകുന്നു", സരോജേച്ചി കൂട്ടിച്ചേര്‍ത്തു.

"രാമേട്ടണ്റ്റെ കഥകള്‍ ഞാന്‍ വായിക്കറുണ്ട്‌. പലപ്പോഴും പലതും മനസ്സിലാകാറില്ല.", ഒരു പരിഭവം പോലെ ശാരിക പറഞ്ഞു.

"ഏതാണ്‌ മനസ്സിലാകാതിരുന്നത്‌?" ഞാന്‍ ചോദിച്ചു.

"ഉത്തരാധുനികത എന്നു പറഞ്ഞെഴുതിയ ഒരു കഥയുണ്ടായിരുന്നല്ലോ, അയ്യോ പേരു ഞാന്‍ മറന്നു...", ശാരിക പറഞ്ഞു.

"പ്രഹേളികയാണോ?", ഞാന്‍ ചോദിച്ചു.

"അതു തന്നെ...", അവള്‍ ആവേശത്തോടെ മറുപടി പറഞ്ഞു.

ഞാന്‍ ചിരിച്ചു. എന്നിട്ടു പറഞ്ഞു, "അതൊരു സ്ഥിരം പരാതിയാണ്‌ മോളെ. എണ്റ്റെ ഒരു ജീവിതാനുഭവമാണ്‌ ആ കഥ. അതിലെ നായിക എണ്റ്റെ ഒരു അടുത്ത സുഹൃത്തായിരുന്നു. ജയ്പ്പൂരില്‍ വച്ച്‌ പരിചയപ്പെട്ടതാണ്‌. ആദ്യം എഴുതിയത്‌ വളരെ ലളിതമായാണ്‌, പക്ഷേ പിന്നെ അതിനെ ഉത്തരാധുനികത എന്നു പറഞ്ഞു മാറ്റി എഴുതുകയായിരുന്നു., ഒരു തരം ഭ്രാന്ത്‌. ",

"ഒരു അവാറ്‍ഡായിരുന്നോ ഉദ്ദേശം?", കളിയാക്കലെന്ന പോലെ അവള്‍ ചോദിച്ചു.

"മാധവേട്ടണ്റ്റെ ആ നറ്‍മ്മം ശരണ്യക്കു മാത്രമല്ല, ഇവള്‍ക്കും കിട്ടിയിട്ടുണ്ട്‌", ഇത്രയും പറഞ്ഞു ഞാന്‍ ചിരിച്ചു. "അവാറ്‍ഡിനു വേണ്ടിയല്ല. ഒരു പരീക്ഷണമായിരുന്നു അത്‌. പക്ഷേ, അതിലൊരു സംതൃപ്തി കിട്ടിയില്ല. അതോടെ ഉത്തരാധുനികതയോട്‌ വിട പറഞ്ഞു.", ഞാന്‍ കൂട്ടിച്ചേറ്‍ത്തു.

അവള്‍ ചിരിച്ചു.

"നീയാ രാസ്നാദിപ്പൊടി കൊണ്ടെ വച്ചിട്ട്‌ അടുക്കളയിലേക്കു ചെല്ല്‌, സംസാരം അത്താഴം കഴിഞ്ഞിട്ടാവാം.", സരോജേച്ചി പറഞ്ഞു.

"മോള്‍ എത്രടം വരെ പഠിച്ചു?", ഞാന്‍ ചോദിച്ചു.

"പ്രീഡിഗ്രി പാസ്സായി", ഇത്രയും പറഞ്ഞു കൊണ്ടവള്‍ തിരികെ നടന്നു.

അല്‍പനേരത്തെ നിശബ്ദതയ്ക്കു ശേഷം ഞാന്‍ സരോജേച്ചിയോട്‌ ചോദിച്ചു, " എന്തു പറ്റി ചേച്ചി, എന്താ അവളെ മുന്നോട്ട്‌ പഠിപ്പിക്കാതിരുന്നത്‌? പഠിപ്പിലവള്‍ മിടുക്കിയാണെന്ന്‌ മാധവേട്ടന്‍ എഴുതുമായിരുന്നല്ലോ?"

"ആഗ്രഹം ഇല്ല്യാഞ്ഞിട്ടല്ല രാമാ, ഇവിടുത്തെ സാഹചര്യങ്ങള്‍ അങ്ങനെയായിപ്പോയി. സാമ്പത്തികസ്ഥിതി അതിനനുവദിച്ചില്ല. ശരണ്യയേക്കാള്‍ നന്നായി പഠിക്കുമായിരുന്നു അവള്‍. പക്ഷേ... അവളുടെ തലവരയിതായിപ്പോയി...", സരോജേച്ചി സങ്കടത്തോടെ പറഞ്ഞു.

ഇതൊന്നും എന്തെ മാധവേട്ടന്‍ എന്നെ അറിയിച്ചില്ല? ഞാന്‍ എന്നോട്‌ തന്നെ ചോദിച്ചു. "മാധവേട്ടനിപ്പോള്‍ എങ്ങനെയുണ്ട്‌ ചേച്ചി? എന്തായിരുന്നു അസുഖം?",ഞാന്‍ ചോദിച്ചു.

"അങ്ങനെ പറയത്തക്ക അസുഖമൊന്നും ഉണ്ടായിരുന്നില്ല. ഇടയ്ക്കിടക്ക്‌ തലവേദന വരും. ഇടയ്ക്കതങ്ങു കലശലാകുകയും ചെയ്യും. ആദ്യമൊന്നും അതത്ര കാര്യമാക്കിയില്ല. പക്ഷേ ഒരു വറ്‍ഷം മുന്നെ പാടത്ത്‌ തലകറങ്ങി വീണപ്പോള്‍, പണിയാളന്‍മാരണ്‌ വൈദ്യണ്റ്റെയടുത്ത്‌ കൊണ്ടു പോയത്‌. തലയ്ക്കുള്ളില്‍ എന്തോ നീറ്‍കെട്ടലാണെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. അന്നു മുതല്‍ ചികിത്സയിലാണ്‌", സരോജേച്ചി പറഞ്ഞു.

"ഇതു പോലൊരസുഖത്തിന്‌ നാട്ടു ചികിത്സയോ? ആസ്പത്രിയില്‍ കൊണ്ടുപോകാതിരുന്നതെന്താ?", ഞാന്‍ ചോദിച്ചു.

"പോയി രാമാ, ഇടക്ക്‌ പോയിരുന്നു. രണ്ടു മൂന്നുമാസം മരുന്നു കഴിച്ചിട്ട്‌ ഒരു കുറവും ഉണ്ടായില്ല. കാശിത്തിരി ചിലവായത്‌ മിച്ചം. അതിനാല്‍ നാട്ടു നാട്ടുവൈദ്യത്തിലേക്ക്‌ തന്നെ തിരിഞ്ഞു. ഇടക്കു കുറവുണ്ടായിരുന്നു. പക്ഷേ കഴിഞ്ഞ ഒരു മാസമായി ഇത്തിരി കൂടുതലാണ്‌. എല്ലാവരേയും അറിയിച്ചു കൊള്ളാന്‍ വരെ വൈദ്യര്‍ പറഞ്ഞതാ.. അങ്ങനെയാ രാമന്‌ ഞാന്‍.....", സരോജേച്ചി വിതുമ്പി...

"എല്ലാം ശരിയാകും ചേച്ചി. വിഷമിക്കാതെ. നമുക്ക്‌ മാധവേട്ടനെ എണ്റ്റെ നാട്ടില്‍ കൊണ്ടു പോകാം. അവിടെ എണ്റ്റെ ഒരു സുഹൃത്തിനെ ആസ്പത്രിയുണ്ട്‌. ഇതൊക്കെ ശരിയാകും", ഞാന്‍ പറഞ്ഞു.

സരോജേച്ചി കണ്ണുനീര്‍ തുടച്ചു കൊണ്ട്‌ അടുക്കളയിലേക്കു പോയി...

ഞാന്‍ പതുക്കെ തളത്തിലേക്കു നടന്നു. അവിടെ ശരണ്യ അവളുടെ കവിതകളും ചിത്രങ്ങളുമായി ഇരിക്കുന്നുണ്ടായിരുന്നു. അവളുടെ അടുത്തു ചെന്നു ചിത്രങ്ങള്‍ നോക്കി. തിരിഞ്ഞ്‌ അവളുടെ മുഖത്തേക്ക്‌ നോക്കിയപ്പോള്‍, ആകാംഷ നിറഞ്ഞ ഒരു മുഖവുമായി നില്‍ക്കുന്ന അവളെക്കണ്ടു. ഞാന്‍ ചിരിച്ചു കൊണ്ട്‌ പറഞ്ഞു. "മനോഹരമായിരിക്കുന്നു...ഇനിയും വരയ്ക്കണം...കേട്ടോ?".

അവള്‍ തലകുലുക്കി സമ്മതിച്ചു.

"കവിതകള്‍ ഇങ്ങനെ നോക്കാന്‍ പറ്റില്ല. അവ വായിച്ചു നോക്കി അഭിപ്രായം പറയാം. ഈ ഈറനൊന്നു മാറിക്കോട്ടേ, ഞാന്‍ ഇതാ വരുന്നു.", ഇത്രയും പറഞ്ഞു ഞാന്‍ മുറിയിലേക്കു നടന്നു.


പെട്ടെന്നു തന്നെ വസ്ത്രം മാറി ഞാന്‍ പുറത്തെത്തി. അവള്‍ അപ്പോഴും തളത്തില്‍ തന്നെ ഉണ്ടായിരുന്നു. അവളുടെ ഒപ്പമിരുന്ന്‌ കവിതകള്‍ ഓരോന്നായി നോക്കി. അതെഴുതാന്‍ പ്രചോദകമായ കാര്യങ്ങളെക്കുറിച്ചും ചോദിച്ചു. നല്ല വരികളായിരുന്നു മിക്ക കവിതകളുടേയും ആകറ്‍ഷണം. നല്ല അടുക്കും ചിട്ടയോടും കൂടി എഴുതിയിരിക്കുന്നു. അതിലുപരി നന്നായി മലയാള ഭാഷ കൈകാര്യം ചെയ്തിരിക്കുന്നു. അതു വായിച്ചു കഴിഞ്ഞപ്പോള്‍ സന്തോഷത്തിലുപരി, അഭിമാനമാണ്‌ തോന്നിയത്‌. ഭാവിയിലെ ഒരു കവയിത്രിയുടെ മുന്നിലായിരുന്നു ഞാന്‍ ഇരുന്നത്‌. ഞാനിത്രയും മാത്രമെ പറഞ്ഞുള്ളു.

"വളരെ നന്നായിട്ടുണ്ട്‌..മലയാള ഭാഷയിലെ ഈ പ്രാവീണ്യം കളയരുത്‌. നമ്മുടെ മുന്നില്‍ കാണുന്ന കാര്യങ്ങളെ തൊട്ടറിയാന്‍ ശ്രമിക്കുക. ഇതിലും മനോഹരമായ കവിതകള്‍ മോള്‍ക്കെഴുതാന്‍ കഴിയും.. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും... "

അവളുടെ മുഖത്ത്‌ സംതൃപ്തി നിറഞ്ഞൊരു പുഞ്ചിരി ഞാന്‍ കണ്ടു.

"രാമാ.... നീ എന്തെടുക്കുകയാ അവിടെ? ഇത്രേടം വരെ ഒന്നു വര്യാ..", മാധവേട്ടന്‍ വിളിച്ചു പറഞ്ഞു.

ഞാന്‍ എഴുന്നേറ്റ്‌ മാധവേട്ടണ്റ്റെ മുറിയെ ലക്ഷ്യമാക്കി നടന്നു. മുറിയില്‍ ചെന്നു കയറിയപ്പോള്‍, മാധവേട്ടന്‍ കിടക്കുകയായിരുന്നു. എന്നെക്കണ്ടെഴുന്നേറ്റിരിക്കാന്‍ ശ്രമിച്ച മാധവേട്ടനെ വിലക്കിക്കൊണ്ട്‌ ഞാന്‍ പറഞ്ഞു.

"കിടന്നോളൂ.., ഞാന്‍ ഈ കട്ടിലില്‍ ഇരിക്കാം... "


"വളരെക്കാലമായല്ലേടോ നമ്മളിതുപോലെ ഒന്നു കൂടിയിട്ട്‌? താന്‍ ഓറ്‍ക്കുന്നുണ്ടോ?", മാധവേട്ടന്‍ ചോദിച്ചു.

ഞാന്‍ വെറുതെ മൂളി, എന്നിട്ടു പറഞ്ഞു, "മുപ്പത്തിരണ്ട്‌ വറ്‍ഷം... "

"കാലം എത്ര പെട്ടെന്നാണല്ലെ കടന്നു പോയത്‌. വറ്‍ഷങ്ങള്‍ കഴിഞ്ഞത്‌ അറിഞ്ഞതേയില്ല. കാലം മാറിയതിനനുസരിച്ച്‌ കോലം മാറാത്തതു കൊണ്ട്‌ ഞാനിന്നീ അവസ്ഥയിലുമെത്തി. എല്ലാം നശിച്ചു, അല്ല നശിപ്പിച്ചു. അങ്ങനെ പറയുന്നതാവും ശരി.", മാധവേട്ടന്‍ പറഞ്ഞു.

"അതിനിപ്പോള്‍ ഇങ്ങനെ വിഷമിക്കേണ്ട കാര്യമുണ്ടോ? ഞാന്‍ സരോജേച്ചിയോട്‌ നഗരത്തില്‍ പോയ്യി ചികിത്സിക്കുന്ന കാര്യം പറഞ്ഞിട്ടുണ്ട്‌. ഇതൊക്കെ അത്ര വലിയ രോഗമൊന്നുമല്ല. ഈ വയ്യായ്കയൊക്കെ നാട്ടുമരുന്ന്‌ ഫലിക്കാത്തതിണ്റ്റെതാണ്‌.", ഞാന്‍ പറഞ്ഞു. "നടന്നതിനെ ഓറ്‍ത്ത്‌ വിഷമിച്ചിട്ട്‌ കാര്യമില്ലല്ലോ? മാധവേട്ടന്‍ ആറ്‍ക്കും ഒരു ദ്രേഹവും ചെയ്തിട്ടില്ലല്ലോ? നല്ലതെ വരൂ.. ഈശ്വരന്‍ അത്ര ക്രൂരനാവില്ലല്ലോ?", ഞാന്‍ തുടറ്‍ന്നു.

"എല്ലാം വിധി. അല്ലാതെ എന്തു പറയാന്‍. അനുഭവിക്കാന്‍ സരോജയ്ക്കും കുട്ടികള്‍ക്കുമാണ്‌ യോഗം. ഞാന്‍ എവിടെ പോയാലും രക്ഷപ്പെടില്ല. നിന്നെ കണ്ടിട്ട്‌ മരിക്കണമെന്നൊരാഗ്രഹമുണ്ടായിരുന്നു. ഈശ്വരന്‍ അതു സാധിച്ചു തന്നു. ഇനി സന്തോഷത്തോടെ മരിക്കാം..", മാധവേട്ടന്‍ പറഞ്ഞു. ആ ശബ്ദം വിറക്കുന്നുണ്ടായിരുന്നു.

"ഇതിപ്പോള്‍ കഴിഞ്ഞ ഒരാഴ്ചയായി ഇങ്ങനെയാ, മരിക്കുന്ന കാര്യം മാത്രമെ പറയുവാനുള്ളു.", ഞങ്ങളുടെ ഇടയിലേക്ക്‌ സരോജേച്ചി കടന്നു വന്നു. ആ കണ്ണൂകള്‍ നിറഞ്ഞിരുന്നു.

"മരണത്തെപ്പറ്റിയൊന്നും ചിന്തിക്കേണ്ട സമയമായില്ല. ഇനിയും ഒത്തിരി നാള്‍ ജീവിക്കാനുള്ളതാണ്‌. ശാരികയേയും ശരണ്യയേയും കല്യാണം കഴിപ്പിച്ചു വിട്ട്‌, അവരുടെ പേരക്കുട്ടികളേയും കളിപ്പിച്ചിട്ടേ മാധവേട്ടന്‌ ഈ ഭൂമിയില്‍ നിന്നും പോകാന്‍ പറ്റൂ. എനിക്കതുറപ്പാണ്‌. ഞാന്‍ അടുത്ത തവണ വരുമ്പോള്‍ നമ്മുക്കാ കുറവന്‍മല കേറണം. ഓറ്‍മ്മയില്ലെ ആ കാലം? ഇനിയും നമുക്ക്‌ രണ്ടു പേറ്‍ക്കും കൂടി ആ മലകയറി സ്വാമിയെ തൊഴണം." ഞാന്‍ പറഞ്ഞു.

"അതൊക്കെ നടക്കുമോ? എന്നെ ആശ്വസിപ്പിക്കാനായി നിനക്കതു പറയാം. ഈ മുറിവിട്ട്‌ പുറത്തിറങ്ങണെങ്കില്‍ പോലും എനിക്കിവളുടെ സഹായം വേണം. പിന്നെയാ കുറവന്‍മല കയറുന്ന കാര്യം. നല്ല തമാശയായി...", വേദന കലറ്‍ന്ന ഒരു പുഞ്ചിരിയോടെ മാധവേട്ടന്‍ പറഞ്ഞു.

"അതിനിപ്പോള്‍ എന്താ കുഴപ്പം. ചികിസ്ത്സ കഴിഞ്ഞാല്‍ മാധവേട്ടന്‍ വീണ്ടും പഴയ ആളായി മാറും. ഇനി തന്നെ കുറവന്‍മല കയറാന്‍ കഴിയില്ലെങ്കില്‍ ഞാനില്ലെ കൂടെ. ഞാന്‍ കൊണ്ടു പോകും മാധവേട്ടനെ. നമ്മുടെ പഴയ താവളങ്ങളിലെല്ലാം നമുക്കൊന്നു കറങ്ങണം.", ഞാന്‍ പ്രോത്സാഹനരൂപേണ പറഞ്ഞു.

ആ മുഖത്തൊരു തെളിച്ചം പ്രകടമായി. "ഇതൊക്കെ സംഭവിക്കുമോ രാമാ?", മാധവേട്ടന്‍ എന്നോട്‌ ചോദിച്ചു, എന്നിട്ട്‌ പ്രതീക്ഷയോടെ എന്നെ നോക്കി.

ആ കൈകളില്‍ പിടിച്ചു കൊണ്ട്‌ ഞാന്‍ പറഞ്ഞു, "സംഭവിക്കും. ഇതെല്ലാം സംഭവിക്കും".

ആ മുഖത്തൊരു ആശ്വാസം പരക്കുന്നത്‌ ഞാന്‍ കണ്ടു.

"ഇങ്ങനെ ഇരുന്നാല്‍ മതിയോ? അത്താഴം കഴിക്കേണ്ടേ? കാലായിട്ട്‌ കുറെ നേരായി.", സരോജേച്ചി പറഞ്ഞു.

"രാമന്‌ നല്ല ക്ഷീണമുണ്ടാകും. അത്താഴം വിളമ്പുക. എനിക്കും എന്നെന്തോ നന്നായി വിശക്കുന്നുണ്ട്‌.", മാധവേട്ടന്‍ സരോജേച്ചിയോടായി പറഞ്ഞു.

സരോജേച്ചി മുറിക്കു പുറത്തേക്കു നടന്നു.

"എന്നാല്‍ നമുക്കും പുറത്തേക്കു പോകാം?", ഞാന്‍ മാധവേട്ടനോടായി ചോദിച്ചു.


"അതിനെന്താ പോകാമല്ലോ", എത്രയും പറഞ്ഞു കൊണ്ട്‌ മാധവേട്ടന്‍ കട്ടിലില്‍ നിന്നും എഴുന്നേറ്റു. സഹായിക്കനായി ഞാന്‍ തുടങ്ങിയെങ്കിലും, അതു വേണ്ടി വന്നില്ല. തനിയെ എഴുന്നേറ്റദ്ദേഹം പുറത്തേക്കു നടന്നു. നടന്ന്‌ പൂമുഖം വരെപ്പോയി. എന്നിട്ട്‌ തിരിച്ച്‌ ഊണുമുറിയിലെത്തി കൈകഴുകി കസേരയില്‍ ഇരുന്നു.

"പുറത്തിന്ന്‌ നല്ല തണുപ്പുണ്ട്‌, നിലാവുള്ളതു പോലെ തോന്നി", മാധവേട്ടന്‍ എന്നോടായി പറഞ്ഞു.

സരോജേച്ചി തെല്ലൊരമ്പരപ്പോടെ എന്നെ നോക്കി.

"നോക്കി നില്‍ക്കാതെ ചോറു വിളമ്പു സരോജാ", മാധവേട്ടന്‍ പറഞ്ഞു.

സരോജേച്ചി ചോറും കറികളും വിളമ്പി. ഞങ്ങള്‍ ഭക്ഷണം കഴിച്ചു തുടങ്ങി. അതിനിടെ മാധവേട്ടന്‍ ചോദിച്ചു, "എവിടെ ശരണ്യയും ശാരികയും? അവര്‍ കഴിച്ചോ?".

"അവര്‍ അകത്തുണ്ട്‌, ഞങ്ങള്‍ ഒരുമിച്ചു കഴിചോളാം.", സരോജേച്ചി പറഞ്ഞു.

"ചേച്ചി, എന്നെ നാളെ രാവിലെ അഞ്ചരയ്ക്കു തന്നെ വിളീക്കണം. ആറുമണിക്കുള്ള ബസ്സില്‍ പോയാലെ ഉച്ച കഴിയുമ്പോഴെങ്കിലും ഓഫീസിലെത്താന്‍ കഴിയൂ..", ഞാന്‍ പറഞ്ഞു.

"നാളെ തന്നെ പോകുവാണോ?", സരോജേച്ചി ചോദിച്ചു.

"പോണം ചേച്ചി, ഓഫീസില്‍ വളരെയധികം പണി ബാക്കിയുണ്ട്‌. ഒരു മാസത്തെ അവധിക്കു ശേഷം ഞാന്‍ കഴിഞ്ഞ ആഴ്ച തിരികെ പ്രവേശിച്ചതെയുള്ളു, അതാണ്‌", ഞാന്‍ പറഞ്ഞു.

"നാളെ ഒരു ദിവസം നിന്നിട്ടു പോകാം രാമാ, ഒരു ദിവസമല്ലെ. നാളെയീ തൊടിയൊക്കെ നമുക്കൊന്നിച്ചൊന്നു ചുറ്റിക്കറങ്ങാം", മാധവേട്ടന്‍ പറഞ്ഞു.

"നാളെ എന്തായാലും പറ്റില്ല മാധവേട്ടാ, എനിക്കു മടങ്ങിയേ തീരൂ...പക്ഷേ അടുത്ത വെള്ളിയാഴ്ച അവധിയാണ്‌. ഞാന്‍ ശ്രീദേവിയും കുട്ടികളുമായി വരാം. അവര്‍ക്കിവിടെയൊക്കെ കാണുകയും ചെയ്യാം. എന്തു പറയുന്നു മാധവേട്ടാ...?", ഞാന്‍ ചോദിച്ചു.

"അതും ശരിയാണ്‌. നിണ്റ്റെ ഭാര്യയേയും കുട്ടികളേയും ഞാനിതുവരെ കണ്ടിട്ടില്ല. അതും നടക്കുമല്ലോ?", മാധവേട്ടന്‍ പറഞ്ഞു.

"അവര്‍ നിങ്ങളെയെല്ലം കണ്ടിട്ടില്ല എന്നെയുള്ളു. എല്ലാവരേയും അവര്‍ക്കറിയാം.", ഞാന്‍ പറഞ്ഞു.

ഞങ്ങള്‍ ഭക്ഷണം കഴിച്ചു കൈകഴുകി എഴുന്നേറ്റു.

"എനിക്ക്‌ മരുന്നും കഷായവും കഴിക്കുവാനുണ്ട്‌. നാളെ രാവിലെ എന്നെ കണ്ടിട്ടേ പോകാവുള്ളൂ... നിനക്ക്‌ നേരത്തെ കിടക്കുന്ന ശീലമില്ലെങ്കില്‍ പതുക്കെ കിടന്നാല്‍ മതി. ഉമ്മറത്തിരുന്നാല്‍ നല്ല കാറ്റ്‌ കിട്ടും.", ഇത്രയും പറഞ്ഞ്‌ മാധവേട്ടന്‍ മുറിയിലേക്ക്‌ നടന്നു. പിറകെ സരോജേച്ചിയും.

ഞാന്‍ ഉമ്മറത്തേക്ക്‌ നടന്നു. നിലാവിണ്റ്റെ വെളിച്ചത്തില്‍ തൊടി കാണാം. ആ തിണ്ണയില്‍ പുറത്തേക്കു നോക്കി കുറേ നേരം ഇരുന്നു. എത്രനേരം അങ്ങനെ ഇരുന്നു എന്നെനിക്കറിയില്ല. ഏതോ ചിന്തയില്‍ മുഴുകി ഇരുന്നു പോയി. ഒടുവില്‍ സരോജേച്ചിയുടെ ശബ്ദം കേട്ടാണ്‌ ഞെട്ടിയുണറ്‍ന്നത്‌.

"കിടക്ക വിരിച്ചിട്ടുണ്ട്‌, ഉറങ്ങാറാകുമ്പോള്‍ കിടക്കാം", ചേച്ചി പറഞ്ഞു.

"ശരി ചേച്ചി, രാവിലെ വിളിക്കുവാന്‍ മറക്കേണ്ടാ", ഞാന്‍ ഓറ്‍മ്മിപ്പിച്ചു.

"മറക്കില്ല രാമാ, കുളിക്കുവാന്‍ വെള്ളം ചൂടാക്കി വച്ചേക്കാം...", ചേച്ചി കൂട്ടിച്ചേറ്‍ത്തു.

"ശരി ചേച്ചി.", ഞാന്‍ പറഞ്ഞു.

"രാമനെ കണ്ടിട്ടാണെന്ന്‌ തോന്നുന്നു, ഇന്ന്‌ മാധവേട്ടന്‌ നല്ല ആശ്വാസമുണ്ട്‌. സാധാരണ അധികം സംസാരിക്കാറില്ല, ഭക്ഷണം കഴിക്കാറില്ല, എഴുന്നേറ്റു നടക്കാറില്ല. എപ്പോഴും ഒരേ കിടപ്പ്‌ തന്നെ. പക്ഷേ എന്ന്‌ വളരെ മാറ്റം വന്നിട്ടുണ്ട്‌. എല്ലാം രാമന്‍ വന്നതു കൊണ്ടാണ്‌", ചേച്ചി പറഞ്ഞു.

"എല്ലാം ശരിയാകുമെന്നു ഞാന്‍ പറഞ്ഞില്ലെ ചേച്ചി... ? ഞാനെ എണ്റ്റെ സുഹൃത്തിനോട്‌ സംസാരിക്കാം, എന്നിട്ട്‌ വെള്ളിയാഴ്ച വരുമ്പോള്‍ അവിടുത്തെ ചികിത്സയുടെ കാര്യങ്ങള്‍ വിശദമായി പറയാം", ഞാന്‍ പറഞ്ഞു. ചേച്ചി തലകുലുക്കി എല്ലാം കേട്ടു.

"ഞാന്‍ കിടന്നോളാം, ചേച്ചി ഭക്ഷണം കഴിച്ചു കിടന്നോളൂ.., ശരണ്യയും ശാരികയും കാത്തിരിക്കുന്നുണ്ടാകും..", ഞാന്‍ പറഞ്ഞു.

"ശരി രാമാ..", ഇത്രയും പറഞ്ഞു ചേച്ചി അകത്തേക്കു നടന്നു.

കുറച്ചു നേരം കൂടി അങ്ങനെ തന്നെ ഞാനവിടെ ഇരുന്നു. പിന്നെ എഴുന്നെറ്റു വാതില്‍ ചാരി, പോയിക്കിടന്നു. കുറച്ചധികം നേരം മച്ചില്‍ നോക്കി കിടന്നു. പിന്നെ എപ്പോഴൊ മയക്കത്തിലേക്കു വഴുതി വീണു.


ഭാഗം - 3


രാവിലെ ചേച്ചി വാതിലില്‍ തട്ടി വിളിക്കുന്നത്‌ കേട്ടാണ്‌ ഞാന്‍ ഉണര്‍ന്നത്‌. വാതില്‍ തുറന്നപ്പോള്‍, കയ്യില്‍ ആവി പറക്കുന്ന കാപ്പിയുമായി ചേച്ചി. കാപ്പി തന്നിട്ട്‌ ചേച്ചി പറഞ്ഞു, "വെള്ളം ചൂടാക്കിയിട്ടുണ്ട്‌, പെട്ടെന്ന്‌ തയാറായിക്കൊള്ളു. അപ്പോഴേക്കും ഞാന്‍ ദോശ ചുടാം".

കാവില്‍ നിന്നും സുപ്രഭാതം കേള്‍ക്കുന്നുണ്ട്‌. ആ ഗ്രാമം ഉണര്‍ന്നു വരുന്നതേയുള്ളു.

"അതൊന്നും വേണ്ട ചേച്ചി, രാവിലെ വെറുതെ കഷ്ടപ്പെടണ്ടാ...", ഞാന്‍ പറഞ്ഞു.

ചേച്ചി ചിരിച്ചു കൊണ്ട്‌ അടുക്കളയിലേക്കു പോയി. കാപ്പി പതിയെ കുടിച്ചു തീര്‍ത്ത്‌ പ്രഭാത കര്‍മ്മങ്ങള്‍ക്കായി ഞാന്‍ കുളിമുറിയിലേക്കു പോയി. കുളി കഴിഞ്ഞ്‌ തിരികെയെത്തി, കുപ്പായമൊക്കെയണിഞ്ഞ്‌ പുറത്തെത്തിയപ്പോള്‍ ദാ ദേശയുമായി ചേച്ചി മുന്നില്‍. തിടുക്കത്തില്‍ രണ്ട്‌ ദോശകഴിച്ചുവെന്നു വരുത്തി ഞാന്‍ ഇറങ്ങാന്‍ തിടുക്കം കൂട്ടി.

"എന്നാല്‍ ഞാനിറങ്ങട്ടെ ചേച്ചി, മാധവേട്ടനുണരുമ്പോള്‍ പറഞ്ഞാല്‍ മതി.", ഞാന്‍ പറഞ്ഞു.

"ആ നല്ല കാര്യമായി. എന്നിട്ടു വേണം ഇന്നു മുഴുവനും ഈ കാര്യം പറഞ്ഞെന്നെ വഴക്കു പറയാന്‍, ഒരു നിമിഷം നില്‍ക്കൂ, ഞാന്‍ മാധവേട്ടനെ വിളീക്കാം..", ഇത്രയും പറഞ്ഞ്‌ സരോജേച്ചി മാധവേട്ടണ്റ്റെ മുറിയുടെ നേരെ നടന്നു.

"ചേച്ചി, ഞാന്‍ ഉമ്മറത്തുണ്ടാവും.", ഇത്രയും പറഞ്ഞു ഞാന്‍ പെട്ടിയുമെടുത്ത്‌ ഉമ്മറത്തെക്കു നടന്നു.

പൊടുന്നനെ അകത്തു നിന്നൊരു നിലവിളീ കേട്ടു. "മാധവേട്ടാ..... എന്നെ വിട്ടിട്ടു പോയല്ലോ മാധവേട്ടാ...." സരോജേച്ചിയുടെ നിലവിളീ ശബ്ദമായിരുന്നു അത്‌. പിന്നീടതൊരു കൂട്ട നിലവിളീയായി.

എണ്റ്റെ കാലിലൂടെന്തോ ഇരച്ചു കയറുന്നതു പോലെ തോന്നി., എനിക്കനങ്ങാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ആരോ എണ്റ്റെ കാലുകള്‍ ബന്ധിച്ച പോലെ. വീഴാതിരിക്കാനായി, ഉമ്മറത്തിണ്റ്റെ കഴുക്കോലില്‍ പിടിച്ചു ഞാന്‍ നിന്നു... എന്തു ചെയ്യണമെന്നറിയാതെ, നിറ്‍വികാരനായി ഞാന്‍ നിന്നു... ഏതൊക്കെയോ രൂപങ്ങള്‍ അകലെ നിന്നും ഓടി വരുന്നതായി തോന്നി. എനിക്ക്‌ സ്വബോധം നഷ്ടപ്പെട്ടതു പോലെ... അതിനിടെ പടിപ്പുരയില്‍ നിന്നു കൊണ്ട്‌ ആരോ എന്നെ നോക്കി ചിരിക്കുന്നത്‌ പോലെ തോന്നി. ദൈവമേ എണ്റ്റെ തോന്നലാണോ? അല്ല. അത്‌ മാധവേട്ടനാണ്‌.. എണ്റ്റെ നേരെ കൈ വീശിക്കാണിക്കുകയാണ്‌, ഏതോ വലിയ യാത്ര പോകുന്നതു പോലെ. എന്നെ പറ്റിച്ച ഭാവത്തിലുള്ള ഒരു ചിരിയും ആ ചുണ്ടിലുണ്ടായിരുന്നു. അറിയാതെ ഞാനും കൈവീശി...


Tuesday, January 22, 2008

It's Dada Again!!!



It was a shocker!!! Not only for Saurav Ganguly, the former Indian Skipper, but for all the cricket fans of India too. The ODI team for tri-nation tournament in Australia has been announced on last Sunday. Senior players, Ganguly, Dravid, Laxman and Karthik have been dropped. Selectors have come up with a team of young blood. Interestingly this has happened just a day after, India’s historic Perth win. It was so shocking to hear that Ganguly has been dropped. He made a strong come back to the Indian Cricket, after he dropped in 2005. He has performed extremely well in both the form of the cricket and scored more than thousand runs in both the versions as well. If you look into his last one year’s performance, he was very consistent and performed with a very good average. It was a surprising decision to drop him, where Dravid’s omission was expected.

Saurav Ganguly has scored more that 1200 runs in 32 matches with an average of 44.83 in 2007. He was the only one consistent player for India in last year. He has performed well both in home and away matches. His contributions to the Indian team’s victories were so crucial. After his come back, he has put up 6 hundred opening partnership with Sachin. Those innings were assured the Indian victory. He just didn’t make a come back, but he has proved that he still has place in the international cricket. He has been dropped from the team, when his form was so poor. But he didn’t lose the battle. He went back to domestic cricket, spent time in the nets, corrected the mistakes in his batting and knocked the doors of selection committee saying that I am ready for the battle. Though he was ignored in the beginning, his consistent performance pushed selectors to pick him for the test squad for South Africa. He had utilized that opportunity and started delivering for the team. He was such a competitor that, selectors couldn’t drop him from the side.

Now he has been dropped from the team saying that, Indian team needs young blood. They are questioning Ganguly’s fitness. They claim that ODI needs much more fitness. But they have selected some players, who don’t even have the fitness as that of Ganguly. For example, Sehwag. Also Sehwag’s last year’s ODI record is not that great. Everyone knew that he is a great opener and once he starts get going, he will go on to make big scores. But he hasn’t performed well in both International and domestic cricket. Also, players like Yuvraj and Dhoni, can’t perform in conditions like Australia. The selectors are urging for a younger side. But they are closing the eyes against Mohd. Kaif. He has been performing in the domestic cricket for quite a long time. They haven’t considered him. He bats well as well as save runs too. But they are not seeing his performance. This is another double standard from selectors. Also selectors have picked up quite an inexperienced line up. Only one senior player in the team is Sachin. It will be difficult for India to survive in Aussies soil. It’s nice to hear that Indian selectors are keen on the youngsters. But when we play against Aussies in their soil, it’s the experience does matter more than the young blood in the side. We can experiment with the youngsters, when we play a home series. But it’s a huge risk that selectors have taken. Moreover, a recent report suggests that it was Dhoni who opted out Ganguly from the team. The reason was quite interesting that, he is finding bit difficult to manage too many former skippers in the team. That itself suggests that Dhoni is a good captain. When we have a crucial test to be played in Adelaide, this team announcement will definitely hit the morale of the Indian team.

We all knew what the caliber of our former skipper is. We knew how he has come back after everyone one predicted that his career was over. I think, he will come back as a phoenix. All the best dada!!!

Saturday, January 19, 2008

Indian Lads Conquered Perth



To Beat Australia is special! To Beat Australia in Australia is something special!!! But to Beat Australia in Perth is something really great…

And Anil Kumble and his lads have done the same. It was a historic day in Indian cricket. When Indian quickie RP Singh wrapped up the Aussies Innings, all the Indians fan were on high. Indians have outplayed Australia in all the areas of the game. Indians have put up a good fight to gain the victory. Chasing a record total in Australian soil, Australia fall short of the target. Both batsmen and bowlers done their parts well. The knocks from Laxman and RP Singh were crucial. Pathan proved that he is a handy al-rounder, after scoring runs and picking up wickets. This was so special because Indians have stopped the juggernaut of Aussies for the second time. This will be a boost for the Indian Cricket. Why does this victory become so special? After the Sydney test match, Indian was really down under. They were having a feeling that, they have been cheated, though they have played their best cricket. Along with that, the racial charges against Bhaji have definitely affected the Indian team’s confidence level. But the Indian captain Kumble and the senior players really did their job well and that helped India to put up a fight against the mighty Australians. And I would say, they have snatched a deserved victory. Well done India, Well done Kumble, All the best for the last test match….

Friday, January 11, 2008

Nano - A Revolutionary Foot Step



ഇന്ത്യന്‍ ജനതയുടെ സ്വപ്ന സാക്ഷാത്കാരം… ഒരു ലക്ഷം രൂപാ വിലയുള്ള കാറുകളിതാ നിരത്തുകളെ കീഴടക്കുവാന്‍ പോകുന്നു. ന്യൂ ഡെല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയില്‍ വച്ച്‌ ടാറ്റ ഗ്രൂപ്പ്‌ ചെയര്‍മാന്‍ രത്തന്‍ ടാറ്റയാണ്‌ കാര്‍ ഔപചാരികമായി പ്രദര്‍ശിപ്പിച്ചത്‌. ഇന്ത്യം മോട്ടോര്‍ വാഹന രംഗത്തു തന്നെ ഒരു വിപ്ളവകരമായ കാല്‍ വയ്പ്പാണിത്‌. സാധാരണക്കാരണ്റ്റെ കാര്‍ എന്ന ബഹുമതി മാരുതിയില്‍ നിന്നും തട്ടിയെടുക്കുകയാണി നാനോ എന്ന കുഞ്ഞന്‍… മാരുതിയേകഴിഞ്ഞും സുരക്ഷിതത്വവും മലിനീകരണ നിയന്ത്രണവുമുള്ള ഈ കാര്‍ ആള്‍ക്കാരെ സ്വാധീനികുമെന്നതുറപ്പായിക്കഴിഞ്ഞു. ഏതൊരു ഇരുചക്രവാഹനക്കരനും കുറഞ്ഞ ചിലവില്‍ ഒരു കാറുടമയാകമെന്നതാണിതിറ്റെ ഏറ്റവും വലിയ ആകര്‍ഷണം. അത്യാധുനികമായ എല്ലാ സജ്ജികരണങ്ങളും ഇതിലുണ്ടാകുമെന്നാണ്‌ രത്തന്‍ ടാറ്റ മാധ്യമങ്ങളോട്‌ പറഞ്ഞത്‌. ഉടനെ തന്നെ നമുക്കീ കുഞ്ഞനെ നിരത്തുകളില്‍ കാണുവാന്‍ കഴിയും…

Wednesday, January 9, 2008

കഥ പറയുമ്പോള്‍…. ഒരു നിരൂപണം…


ഈ ക്രിസ്ത്മസ്‌ അവധിക്കാലത്ത്‌ നാട്ടിലേക്കു പോയപ്പോള്‍, വളരെക്കാലത്തിനു ശേഷം, തീയേറ്ററില്‍ പോയി ഒരു സിനിമ കാണുവാനിടയായി. അങ്ങനെ ഒരു ആശയം മനസ്സിലുദിച്ചപ്പോള്‍ തന്നെ ഏതു സിനിമ എന്നൊരു ചോദ്യവുമുണ്ടായി. മലയാള സിനിമയുടെ നിലവാര തകര്‍ച്ച കാരണം സിനിമ കാഴ്ച ഒരു പരിധി വരെ ഉപേക്ഷിച്ചതിനാല്‍ തീയേറ്ററില്‍ പോകുന്നതിന്‌ പൊതുവേ ഒരു മടി ഉണ്ടായിരുന്നു. അനുദിനം മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ലാലേട്ടണ്റ്റെ സിനിമയായ ഫ്ളാഷാണ്‌ ആദ്യം പരിഗണനയ്ക്കെത്തിയത്‌. ആ അഭിപ്രായം പെട്ടെന്നു തന്നെ തള്ളിക്കളയപ്പെട്ടു. റോമിയോ, കങ്കാരു എന്നുള്ള്‌ പേരുകള്‍ കേട്ടപ്പോള്‍ തന്നെ പലരും അതൃപ്തി പ്രകടിപ്പിച്ചുവെങ്കിലും, അവസാനം കങ്കാരു കാണാന്‍ ഒരു തീരുമാനമായി. തീയേറ്ററില്‍ എത്തിയപ്പോള്‍ ടിക്കറ്റ്‌ കിട്ടാതിരുന്നതു കൊണ്ടുമാത്രം “കഥ പറയുമ്പോള്‍..” എന്ന ശ്രീനിവാസന്‍ മമ്മൂട്ടി ചിത്രത്തിനു കയറി. ഒരെയൊരു പ്രതീക്ഷ ശ്രീനിവാസണ്റ്റെ തിരക്കഥയിലായിരുന്നു. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌ ശ്രീനിവാസനും മുകേഷും ചേര്‍ന്നാണ്‌. സംവിധാനം നവാഗതനായ എം.മോഹനന്‍ ആണ്‌. ചിത്രം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ഇഴച്ചില്‍ അനുഭവപ്പെട്ടു തുടങ്ങി. ഇതിനു കയറിയതു തന്നെ അബദ്ധമായോ എന്നു തോന്നി തുടങ്ങി. പക്ഷേ പതിവു പോലെ കഥ ശക്തമാകുകയും ഒരു ശുഭ പര്യവസായിയില്‍ എത്തുകയും ചെയ്തു.

പ്രണയിച്ചു വിവാഹം കഴിച്ച്‌ നാടുവിട്ട ബാലചന്ദ്രന്‍ (ശ്രീനിവാസന്‍) എന്ന ബാര്‍ബറിണ്റ്റെ കഥയാണിത്‌. ബാലചന്ദ്രന്‍ ഈരാറ്റുപേട്ടയില്‍ നിന്നും മേലുകാവില്‍ വന്ന്‌ താമസിക്കുകയാണ്‌, ഭാര്യയുടേയും കുട്ടികളുടേയുമൊപ്പം. അവിടെ അയാള്‍ക്കു നേരിടേണ്ടി വരുന്ന ദുരിതങ്ങളാണ്‌ ആദ്യ പകുതി വരച്ചു കാട്ടുന്നത്‌. സ്വന്തം ജോലിയില്‍ നിന്നു്‌ വേണ്ടത്ര വരുമാനം കിട്ടാതെ നട്ടം കറങ്ങുന്ന ബാലണ്റ്റെ ജീവിതത്തിലേക്ക്‌ കൂനില്‍മേല്‍ കുരുവെന്ന പോലെ അദ്ദേഹത്തിണ്റ്റെ പഴയ സുഹൃത്തും സൂപ്പര്‍സ്റ്റാറുമായ അശോക്‌ രാജ്‌ (മമ്മൂട്ടി) കടന്നു വരികയാണ്‌. ഒരു പിടി നീറുന്ന പ്രശ്നങ്ങള്‍ക്കു നടുവില്‍ ജീവിക്കുന്ന ബാലന്‌ ഈ പഴയ സൌഹൃദം ഒരു ഊരാക്കുടുക്കയി മാറുകയാണ്‌. ഈപ്പച്ചന്‍ മുതലാളിയും (ഇന്നസെണ്റ്റ്‌), വേണു മാഷും (മുകേഷും) കവി ദാസ്‌ വടക്കേമുറിയും (സലിം കുമാര്‍) മകളുടെ സ്കൂള്‍ ടീച്ചര്‍മാരും കാര്യ ലബ്ധിക്കായി ബാലനെ സമീപിക്കുന്നതോടെ പ്രശ്നം സങ്കീര്‍ണ്ണമാകുകയാണ്‌. ജീവിതത്തിണ്റ്റെ രണ്ടു തട്ടുകളില്‍ നില്‍ ക്കുന്ന ബാലനും അശോക്‌ രാജും തമ്മിലുള്ള സൌഹൃദം വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്‌. അതു തന്നെയാണീ സിനിമയുടെ കാതല്‍. ജഗദീഷിണ്റ്റെ ബാര്‍ബര്‍ സരസനും, കോട്ടയം നസീറിണ്റ്റേയും മാമുക്കോയയുടേയും കഥാപാത്രങ്ങള്‍ ഈ സിനിമയോട്‌ ചേറ്‍ന്നു നില്‍ക്കുന്നവയാണ്‌. ഒന്നാം പകുതിയില്‍, തണ്റ്റെ പിറകേ കൂടിയിരിക്കുന്നവരെ ഒഴിവാക്കാനായി പെടാപ്പാടുപെടുന്ന ബാലന്‍, രണ്ടാം പകുതിയില്‍, അശോക്‌ രാജിനെ കാണുവാനുള്ള് ശ്രമങ്ങളാണ്‌ നടത്തുന്നത്‌. അത്‌ ബാലണ്റ്റെ ഗതികേടുകൊണ്ടാണെന്ന്‌ വളരെ ഭംഗിയായി തന്നെ നമ്മെ അറിയിക്കുന്നുണ്ട്‌. ഒടുവില്‍, എല്ലാവരാലും അപമാനിതനാകുന്ന ബാലണ്റ്റെ അടുത്തേക്ക്‌ ഒരു സ്വാന്തനമായി അശോക്‌ രാജ്‌ കടന്നു വരുന്നതോടെ ഈ ചിത്രത്തിന്‌ തിരശ്ശീല വീഴുകയായി.

ഈ ചിത്രത്തെ മൊത്തമായി വിലയിരുത്തിയാല്‍, ഒരു നല്ല കുടുംബ ചിത്രം എന്നു തന്നെ പറയാം. ശ്രീനിവാസനും, മമ്മൂട്ടിയും, മീനയും, ശ്രീനിവാസണ്റ്റെ മകളായി അഭിനയിക്കുന്ന കുട്ടിയുടേയും അഭിനയം ശ്രദ്ധേയമാണ്‌. ഇതിലെ കഥാപാത്രങ്ങളെല്ലാം തന്നെ കഥയോടിണങ്ങിച്ചേരുന്നവയാണ്‌. ആരെയും നമുക്കൊരധികപറ്റായി പറയാന്‍ കഴിയുകയില്ല. പാത്ര രചന മനോഹരം എന്നു തന്നെ പറയാം. ചിത്രം തുടങ്ങുന്നത്‌ തന്നെ ബാലന്‍ എഴുതിയ ഒരു കത്ത്‌ വായിച്ഛു കൊണ്ടാണ്‌. ആക്ഷേപ ഹാസ്യത്തിന്‌ ഒരു നല്ല ഉദ്ദാഹരണമാണിത്‌. പക്ഷേ വളരെ ചെറിയ ഒരു കഥാപാത്രത്തിനായി ജഗതി ശ്രീകുമാറിനെ അവിടെ അവതരിപ്പിക്കേണ്ടതുണ്ടായിരുന്നോ എന്നൊരു സംശയം തോന്നി. ഈ ചിത്രത്തിലെ ഗാനങ്ങളും വളരെ മനോഹരങ്ങളാണ്‌. അനില്‍ പനച്ചൂരാന്‍ എന്ന രചയിതാവ്‌ ഇതിനൊരു പ്രത്യേക അഭിനന്ദനം അറ്‍ഹിക്കുന്നു. വ്യത്യസ്ത്നാമൊരു എന്ന ഗാനം വ്യത്യസ്തമായി ആലപിച്ചിരുക്കുന്ന പ്രദീപ്‌ പള്ളുരുത്തി തണ്റ്റെ കഴിവ്‌ വിളിച്ചറിയിച്ചിരിക്കുകയാണ്‌. മമ്മൂട്ടി പാടി അഭിനയിച്ചിരിക്കുന്ന ഗാനം കഥയെ സംബന്ധിച്ച്‌ അനാവശ്യമെങ്കിലും മനോഹരമായ ആലാപന ശൈലിയിലൂടി വിനീത്‌ ശ്രീനിവാസന്‍ കയ്യടി നേടുന്നു. എടുത്ത്‌ പറയേണ്ട മറ്റൊരു ഘടകം പി.സുകുമാറിണ്റ്റെ ഛായാഗ്രഹണമാണ്‌. ഒരു നാട്ടിന്‍ പുറത്തിണ്റ്റെ ഭംഗി അദ്ദേഹം ക്യാമറയാല്‍ ഒപ്പിയെടുതിരിക്കുന്നു

രാജാമണിയുടെ പശ്ചാത്തല സംഗീതം വളരെ മനോഹരമായിരിക്കുന്നു. ചിത്രത്തിലുടനീളം കേള്‍പ്പിക്കുന്ന ഒരു സംഗീത ശകലം ഹൃദയ സ്പര്‍ശിയാണ്‌. മനസ്സിലെ നൊമ്പരങ്ങളെ തൊട്ടുണര്‍ത്തുന്ന രംഗങ്ങളില്‍ ഈ പശ്ചാത്തല സംഗീതം നമ്മുടെ മനസ്സിലൊരു പിടച്ചില്‍ ഉണ്ടാക്കുക തന്നെ ചെയ്യും. ശ്രീനിവാസണ്റ്റെ തിരക്കഥകളുടെ മൂര്‍ച്ഛ കുറയുന്നുണ്ടോ എന്നൊരു സംശയവും തോന്നി. ആക്ഷേപ ഹാസ്യം നന്നയി ഉപയോഗിച്ചിട്ടുണ്ടെങ്കിലും, ചില തമാശകള്‍ പഴയ പോലെ ഏശുന്നില്ല എന്നുള്ളത്‌ ഒരു വസ്തുതയാണ്‌. അതു പോലെ ശ്രീനിവാസണ്റ്റെ സ്ഥിരം കളിയാക്കലുകളായ പൊക്കമില്ലായ്മയും ഇരുണ്ട നിറവും ഇതിലുണ്ട്‌. അതൊരു ആവര്‍ത്തന വിരസത സൃഷ്ടിക്കുന്നില്ലെ എന്നൊരു സംശയമുളവാക്കുന്നു. ഇതൊക്കെയാണെങ്കിലും ഇതിണ്റ്റെ അവസാന രംഗങ്ങള്‍ നമ്മെ പഴയ സൌഹൃദങ്ങളെക്കുറിച്ചോര്‍മ്മിപ്പിക്കുകയും, കണ്ണുകളെ ഈറനണിയികുകയും ചെയ്യും. യഥാര്‍ത്ഥ സുഹൃദ്‌ ബന്ധം എന്താണെന്നൊരു സന്ദേശവും ഇതില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്‌. മമ്മൂട്ടിയുടെ അശോക്‌ രാജെന്ന സൂപ്പറ്‍ സ്റ്റാറ്‍ കഥാപാത്രം സംസാരിക്കുന്നത്‌ മുഴുവന്‍ മലയാള സിനിമയിലെ മോശം പ്രവണതകളെക്കുറിച്ചാണ്‌. ഫാന്‍സിനും ലോബികള്‍ക്കുമെതിരെ ശ്രീനിവാസന്‍ ആ കഥാപാത്രത്തിലൂടെ ആഞ്ഞടിച്ചിരിക്കുന്നു. മോശം സിനിമകള്‍ കാണേണ്ടന്നും അവയെ പ്രോത്സാഹിപ്പിക്കരുതെന്നും, സിനിമകളിലെ കഥാപാത്രത്തങ്ങളെ സൃഷ്ടിച്ചവറ്‍ക്കു മതിയായ അംഗീകാരം നല്‍കണം എന്നുള്ള സംഭാഷണ ശകലങ്ങള്‍ മലയാള സിനിമയില്‍ പല അവിഭാജ്യ കഥാപാത്രങ്ങള്‍ക്കുമെതിരെയുള്ള ഒരു താങ്ങല്‍ തന്നെയാണ്‌..

വളരെക്കാലത്തിനു ശേഷം ഒരു നല്ല സിനിമ, അല്ല ഒരു നന്‍മ നിറഞ്ഞ ചിത്രം കണ്ട സംതൃപ്തിയോടെയാണ്‌ ഞാന്‍ തീയേറ്ററില്‍ നിന്നിറങ്ങിയത്‌. കൂടെ പുറത്തിറങ്ങിയവരില്‍ പലരുടേയും കണ്ണുകള്‍ നിറഞ്ഞിരുന്നത്‌ കണ്ടപ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി, ഈ സിനിമ എന്നെ മാത്രമല്ലാ സ്വാധീനിച്ചിട്ടുള്ളതെന്ന്‌… ഒരവസരം കിട്ടുകയാണെങ്കില്‍ തീറ്‍ച്ചയായും ഈ ചിത്രം എല്ലാവരും കാണേണ്ടതു തന്നെയാണ്‌…

കഥ, തിരക്കഥ, സംഭാഷണം : ശ്രീനിവാസന്‍
ഗാനങ്ങള്‍ : അനില്‍ പനച്ചൂരാന്‍, ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: എം. ജയചന്ദ്രന്
‍നിര്‍മ്മാണം: ശ്രീനിവാസന്‍-മുകേഷ്‌.
സംവിധാനം: എം.മോഹനന്‍.
അഭിനേതാക്കള്‍: ശ്രീനിവാസന്‍, മമ്മൂട്ടി, മീന, മുകേഷ്‌, ഇന്നസെണ്റ്റ്‌, ജഗദീഷ്‌, സുരാജ്‌ വെഞ്ഞാറമൂട്‌, സലീം കുമാറ്‍.

Monday, January 7, 2008

A Black Sunday in International Cricket



We used to use the term “Black Friday to tell when tragedies happens on a Friday. But I would say, yesterday was a Black Sunday in the world of International Cricket. What an eventful Sunday!!! The final day of the Sydney Cricket match between India and Australia. It was a tough day for the Indians to fight against the total that put forward by the mighty Aussies to save the test match. The result was not only heartbreaking for the players, but for all the cricket loving people. Indians were bowled out when 1 over and 1 ball remaining. When India lost their last wicket in the form of Ishanth Sharma, Aussies were celebrating, but Indian dressing room was so calm and quiet. We could see some angry faces rather than the desperate ones.

After losing in the Melbourne Test, India was so keen to win this test match and level the series. Things have gone right for Kumble and boys when the world champions were 134 for 6 on the first day. But Aussies went on scoring more that 450 runs before they bowled out. In reply, Indians have done well and scored more than 500 runs to get a lead of 70 runs. Superb tons from Sachin and Laxman have put India in the Driving seat. Well crafted half centaury from Ganguly and fighting fifties from Dravid and Bhaaji also contributed to Indian batting. In reply, Aussies has batted up to 400 runs and gave a competitive total of 333 on the last day of the match. Though Indian batsmen fought their best to save the match, but failed to do so.
Lots of controversies are currently going on related to the second test match. Umpire’s Cheat Game, Bhaaji convicted for Racial Abuse and non-spirited play from the so-called world champions. Let’s come to the points one by one.


India c Benson b Buckner. This is the headline of an Indian National daily today. What made them to write such a headline? The umpiring has been pathetic in this second test match. Normally the two field umpires commit mistakes, but interestingly, even the Third umpire have made big mistake in this “historic” match. This was started on the first day, when Buckner gave a life for the Aussies skipper Ricky Pointing, when he tried to leg glance a ball from Ganguly, but ended up in Dhoni’s gloves. The bat has made the impact with the ball, far away from the body and snicko meter was giving a high reading, only Buckner didn’t hear that sound. All the Indian players went up with the enthusiasm but Buckner denied the appeal. Next was Benson’s turn. When Andrew Symonds nicked a short pitch delivery from Ishanth Sharma, which safely reached in Dhoni’s gloves, Benson said No to that appeal. The reply and the snicko meter suggest that was a clear dismissal. The immediate reaction from the Symonds will indicate that he has nicked in that ball. When Ricky Ponting dragged a ball from Harbhajan Singh on to the pads, Benson has given that out. Later when, Symonds was stumped by Dhoni in Kumble’s ball, umpires have given the same for Third Umpire’s decision. This time the blunder was from third umpire, who used to scrutinize the dismissals using the video replays from various angles to determine whether the same is out or not. After viewing from all the angles, third umpire has given that not out, where the reply clearly shows that his foot was in the air, when Dhoni knocked off the bails. This was happened in the history of world cricket for the first time. On the next day morning, when Dhoni stumped Symonds again in Harbhajan’s ball, umpire Bucker didn’t even refer that to third umpire by saying that his foot was inside the crease. Again the reply shows that, he was outside the crease. What’s the next result? Andrew Symonds, who was out in a lower score went on making an unbeaten 162, which helped Aussies to put up a huge first innings score. But that was just a beginning. When India went out to bat, opener Jaffer was being cleaned up by Brett Lee through a magnificent Yorker. But the replay shows that, it was a no ball, which umpire didn’t notice. In the second Innings, when India came to bat to save the match, India lost 3 quick wickets. In between, Dravid has been dropped in the slip by Symonds, in Johnson’s ball. But replay shows that, he was over stepped, hence that was a no ball. But the umpires didn’t see and called that a no ball. Lucky he was dropped there, otherwise it would have been another dirty decision by the umpires. But Dravid and Ganguly were rescuing India with the help of a brilliant partnership. Umpires cheated India again, when Dravid’s caught behind was given by Buckner. Dravid was so amazed to see the decision. The reply has clearly shown that the ball has nicked the pads and the bat was no where near to the ball. Ganguly continued the rescue process with the help of Dhoni. But, Benson interfered that by giving him out on an uncompleted catch by Clarke. When Aussies players appealed and Benson was not sure about the verdict, he immediately asked Aussies skipper, Ricky Ponting and declared that out. TV replays are showing that Ricky Ponting was raising his point finger to given that out, just like a fourth umpire. But in reality, the ball has been grassed and the catch was incomplete. These two decisions have really affected Indian’s fight to survive in the series. In simple words, Umpires have gifted a test match to Australia. While Indians were complaining about the poor umpiring display, Aussies are backing the umpires. Michele Clarke said, umpires were pretty consistent. In a way it was correct, as they were consistently giving wrong decisions.

In the press conference after the match, Indian skipper Kumble has commented that, in the match only one team has played with the right spirit. Those who have seen the match can easily understand which team he was pointing to. Obviously it’s Australia. They way they have played the game was disgusting. They were sledging and abusing the Indian players. They were making unwanted and excessive appeals. A few incidents that happened on the field clearly indicate the attitude of the Aussies players. They were trying to disturb the concentration of the batsmen by abusing them. On the last day, When Dhoni defended a ball from Symonds which went high; Ponting who was at the silly point, ran backwards and tried caught the ball and appealed. But Benson didn’t give the catch saying that, that’s of the pads. In the television reply its clear that, Ponting has not completed the catch. He grabbed the ball but grounded it immediately. Still he was appealing for the catch. When the catch was denied, he showed his desperation as if a clear dismissal has been denied. When Dravid has given out, three players in the field knew that it’s not from the bat. One is the bowler Symonds, then Dravid and the wicket keeper Gilchrist. Gilchrist, who was known for his gentlemen ship, didn’t show that this time. He went up immediately to appeal for that. That was a brilliant display of appealing. Later when Ganguly was dismissed, Clark took a grassed catch and appealed. Interestingly, that catch wasn’t complete. Still the whole team has appealed. The way the Aussies players have behaved in the field shows their arrogance. They were in the field, not with the right spirit. Moreover, they have provoked Harbhajan Singh while he was batting. They never expect Harbhajan to play such a lovely innings and just to disturb his concentration, they started sledging against him. In a press conference, Ricky Ponting has claimed that he is a person of integrity and what he has done is right according to his conscience. If he has that integrity, why didn’t he walked off when he nicked that ball, instead of standing there in the crease. Why did he claim that catch, which he clearly knew, which was grounded? This is a clear contradiction to what he has done and what he has told.

Ricky Ponting and his team have made a complaint against the ‘turbinator’ Hrabhajan Singh that he has racially abused Andrew Symonds in the field. They have complained to the match referee and after the match, match referee conducted the hearing. After hearing to Australian players, Mike Proctor has banned Harbhajan Singh from 3 test matches. If we look at the incident, it’s quite a normal one. Match referee has taken a right decision against the person who has misbehaved in the field. But, just see how well they have crafted the story! Everyone knew that Harbhajan has been troubling the Australians for quite a long time, especially Hayden, Ponting and Clarke. In this series also, Ponting has been dismissed by Harbhajan on 3 occasions. The Aussies players have purposefully gone to Harbhajan and provoked him by abusing him. Normally he reacted by saying something. They made it a big issue immediately. Symonds has provoked him, but he didn’t get any ban or fine. During the ICC hearing, Ponting, Hayden, Clarke, Gilchrist were present. They all told that, they have heard Symonds abusing. In the same test match, all these players have been proven to be non-trustworthy, still Mike Proctor believed him. Also he didn’t seek the help of any video clips. Video replays never showed what Hayden has written in his explanation. From India’s side, Sachin and Kumble were present along with the tour manager and the media manager. Sachin has confirmed that no such incidents have happened in the field. Such a reputed player like Sachin has confirmed. He is known for his gentlemen ship in the field. Still Proctor has taken words from the Aussies players as they were majority. That itself is a ridiculous, because, they are accusing the incident to be happened while India is batting. Only Sachin was present there other than Harbhajan Singh. Obviously, Aussies will be the majority there. Still Proctor has taken their words. To defend his decision to ban Bhaaji, Proctor has told that as a “South African” he understood the word ‘racism’. But interestingly, in South Africa, it was white who have shown racial discrimination towards black and Proctor belongs to the white. I never understood that, how he came to know about the word meaning of “racism”? India has a great history of fighting against the racism, even before the independence. Our father of nation, Gandhiji was a victim of racism when he went to SA. Considering all these facts, how can these Australians tell that, Bhaji has racially abused Symonds. It is unbelievable. Proctor has made this decision even though there was no circumstantial evidence against Bhaaji.

In 2003, Proctor was officiating a match between Pakistan and Bangladesh. In which Rashid Latif, the Pakistan captain has appealed for an incomplete catch. He has been banned for 5 test matches by Proctor, but nothing has happened in the case of Ricky Ponting, who claimed a catch which was clearly incomplete. This is a clear proof against the double standards of ICC. They are harsh towards the sub-continent teams, while mild towards others. It’s an embarrassing thing to see that two yard sticks have been used to measure different people. It was disgusting to see Australian commentators, Ian Chapel and Michele Slater were desperately trying to defend, Ponting’s team and the umpires. After the match, Gavaskar was furious like anything on their comments. And a strong debate has happened on this as well. The crowd and some of the Aussies press persons also responded that Australia has an undeserved match. By winning this match, they have equaled there 16 match win record. As the former Australian captain Steve Waugh said, this test will be remembered for all the wrong decisions taken. Also Indian Cricket Team has garnered lots of international support for the treatment they have received in Australia. Former Somerset captain and one of the most respected cricket writers in the world - Peter Roebuck has called for the head of Aussie captain Ricky Ponting. In Sydney Morning Herald Roebuck quotes, ” Ricky Ponting must be sacked as captain of the Australian cricket team. If Cricket Australia cares a fig for the tattered reputation of our national team in our national sport, it will not for a moment longer tolerate the sort of arrogant and abrasive conduct seen from the captain and his senior players over the past few days. Beyond comparison it was the ugliest performance put up by an Australian side for 20 years. The only surprising part of it is that the Indians have not packed their bags and gone home. There is no justice for them in this country, nor any manners.” This clearly shows, how the world has started supporting Indian Team during this crisis.

Now BCCI has decided to hold the series for a while till the ban on Harbhajan Singh will be lifted off. All the BCCI persons are standing behind the team to support them in this crisis period. The team is united and clearly given the message to BCCI that, they are not ready to play without Harbhajan, as they are sure that he is innocent. Sachin is the person who has conveyed the message to BCCI head Sharath Pawar. The whole country is asking BCCI to call back the team, though former cricketers are urging to continue the series. But it’s a known fact that BCCI can’t take such decision to call back the team at this point of time. There are many reasons behind this. First one is the financial liability that board should handle, if we cancel a tour. This will come around 8 Crore Indian rupees, which is not a big deal for the most financially safe cricket association of the world. Reason number two is, Sharath Pawar is not willing to make an issue with ICC right now. He is planning to become the ICC chief by the end of coming June. If this became a huge issue, this will definitely affect his chances of becoming the ICC chief. The third reason is related to the launch of IPL (Indian Premier League). BCCI has signed so many Aussies players including Ponting, McGrath, and Warne etc. BCCI is planning make them the brand ambassadors of IPL. If this issue causes a clash with the Aussies Cricket Board, they won’t be coming to India and IPL will become a failure. This will clearly give an upper hand for ICL. BCCI don’t want that to be happened. Now clearly BCCI is a dilemma. Let’s predict, what will happen in this matter. Indians have complained against Brad Hogg. Match referee may suspend him for 3 matches as well. When BCCI sit for compromise, they will lift of both Bhaaji’s and Hogg’s ban. Also they may remove Buckner from rest of the series. And India will continue the tour. But I don’t think that, it’s a long term solution for the same. It’s only a short term solution. The long term solution should be to take necessary steps to avoid such terrible umpiring mistakes. Also ICC should take necessary steps to ensure the equal justice for all the players. This issue has united the whole country and the team. Let’s take all the positives from this and fight hard to reach the heights…. I wish good luck for the Indian Team…..

Tuesday, January 1, 2008

Happy New Year

എല്ലാവറ്‍ക്കും എണ്റ്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു… ഈ പുതുവറ്‍ഷം എല്ലാവറ്‍ക്കും സമ്പല്‍ സ മൃദ്ധിയുടേയും ഐശ്വര്യത്തിണ്റ്റേതുമാകട്ടേ എന്നു ഞാന്‍ ജഗദീശ്വരനോട്‌ പ്രാര്‍ത്ഥിക്കുന്നു. ഒരിക്കല്‍ കൂടി എല്ലാവറ്‍ക്കും ഒരു നല്ല പുതുവറ്‍ഷം ആശംസിക്കുന്നു.
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.