Sunday, October 12, 2008

കൊച്ചിന്‍ to ബാംഗ്ളൂറ്‍ - ഐരാവതത്തില്‍ ഒരു നരകയാത്ര



വല്ലപ്പോഴുമാണ്‌ ഈ മഹാനഗരത്തില്‍ നിന്നും ഒന്ന്‌ നാട്ടിലേക്കു പോകുന്നത്‌. ഈ കഴിഞ്ഞ വെള്ളിയാഴ്ച അത്യാവശ്യമായി ഒന്നു നാട്ടിലേക്ക്‌ പോകേണ്ടി വന്നു. മുന്‍കൂട്ടി തീരുമാനിക്കാത്ത യാത്രയായതിനാല്‍ തീവണ്ടിയില്‍ ടിക്കറ്റ്‌ കിട്ടിയില്ല. ഒരു വിധത്തില്‍ നാട്ടിലേക്കൊരു ടിക്കറ്റ്‌ സംഘടിപ്പിച്ചു. തിരിച്ചു വരുന്ന കാര്യം ഒരു തീരുമാനമാകാതായപ്പോള്‍ ആണ്‌, കറ്‍ണ്ണാടകത്തിണ്റ്റെ സ്വന്തം കെ.എസ്‌.ആറ്‍.ടി.സിയെക്കുറിച്ചോറ്‍ത്തത്‌. അരിച്ചു തപ്പിയപ്പോള്‍, അതാ കിടക്കുന്നു ഒരു ടിക്കറ്റ്‌. അതും നടുവിലായി... ആരോ വേണ്ടാ എന്നു വച്ചതാണെന്നു അപ്പോഴേ പിടികിട്ടി... മൈസൂറ്‍ വഴിയുള്ള വോള്‍വോ ബസ്സില്‍ ആണ്‌. എന്നാലും കുഴപ്പമില്ല, ആവശ്യക്കാരനു ഔചിത്യം പാടില്ലല്ലോ? അങ്ങു ബുക്കു ചെയ്തു... ഇടയ്ക്കിടെയുള്ള കുലുക്കവും, മൂട്ടകടിയും ഒഴിച്ചാല്‍ നാട്ടിലേക്കുള്ള യാത്ര സുഖകരം... നന്നായി ഉറങ്ങാന്‍ സാധിച്ചു. ആ കൃതാര്‍ത്ഥതയോടെയാണ്‌ നമ്മുടെ സ്വന്തം കൊച്ചിയില്‍ വണ്ടി ഇറങ്ങിയത്‌.

പകല്‍ ഓടി നടന്ന്‌ വേണ്ട കാര്യങ്ങള്‍ ഒക്കെ തീര്‍ത്തു. സമയം നോക്കിയപ്പോള്‍ നാലര. നില്‍ക്കുന്നതോ മൂവാറ്റുപുഴയിലും. ഏഴരയ്ക്കല്ലെ ബസ്‌, മാത്യു.ടി.തോമസ്‌ സാറിണ്റ്റെ ഒരു ഫാസ്റ്റ്‌ പാസഞ്ചറ്‍ കിട്ടിയാല്‍ സംഗതി കുശാല്‍, ആറു
മണിയോടെ എറണാകുളത്തെത്താം.. ഉടനെ കെ.എസ്‌.ആറ്‍.ടി.സി ബസ്‌ സ്റ്റാന്‍ഡിലേക്കു വച്ചു പിടിച്ചു. അവിടെ പോയി സ്റ്റേഷന്‍ മാസ്റ്ററോട്‌ അന്വേഷിച്ചപ്പോള്‍ അറിഞ്ഞു, രണ്ട്‌ ഫാസ്റ്റുകള്‍ ഇപ്പോള്‍ കാലിയായി അങ്ങു പോയതേ ഉള്ളു. എണ്റ്റെ വിഷമഭാവം കണ്ടപ്പോള്‍, പത്തു മിനിട്ടിനുള്ളില്‍ അടുത്ത വണ്ടി വരുമെന്നയാള്‍ പറഞ്ഞു. അതും കേട്ട്‌ ഞാന്‍ വടക്കോട്ടും നോക്കി നില്‍പ്പായി. സമയം ഇഴഞ്ഞാണെങ്കിലും, വളരെ വേഗത്തില്‍ നീങ്ങി.. ആറു മണിയായിട്ടും ഒരു വണ്ടി പോലും വന്നില്ല. വീണ്ടും സ്റ്റേഷന്‍ മാസ്റ്ററെ കണ്ടപ്പോള്‍, എന്താണ്‌ വണ്ടി വൈകുന്നതെന്നറിയില്ലെന്നയാള്‍ പറഞ്ഞു. ഒടുവില്‍ സമയം ആറര ആകാറായി... ബസ്സ്‌ കിട്ടണമെങ്കില്‍ വല്ല ടാക്സിയും വിളിച്ചു പോകണമെന്ന്‌ മനസ്സിലായി, ഒടുവില്‍ അടുത്തുള്ള ടാക്സി സ്റ്റാണ്റ്റിലേക്കു നടന്നു. അപ്പോഴേക്കും മഴയും തുടങ്ങിയിരുന്നു.. അവിടെ കിടന്നിരുന്ന ഒരു ടാക്സിയുടെ അടുത്തെത്തിയപ്പോള്‍, ഡ്രൈവര്‍ നല്ല ഉറക്കം.. അയാളെ തട്ടി വിളിച്ചെഴുന്നേല്‍പിച്ചപ്പോള്‍ ഉടനെ വന്നു ഒരു ചോദ്യം, എയര്‍ പോര്‍ട്ടിലേക്കാണോ? അല്ല, എറണാകുളത്തേക്കാണ്‌. എറണാകുളത്തെവിടെ?, ഒരു വിരസമായ ചോദ്യം പിറകെ വന്നു. കെ.എസ്‌.ആര്‍.ടി.സി ബസ്‌ സ്റ്റാണ്റ്റ്‌ എന്നു പറഞ്ഞപ്പോഴേക്കും അയാള്‍ എഴുന്നേറ്റിരുന്നിരുന്നു. എത്രയാകും ചേട്ടാ എന്നു ചോദിച്ചപ്പോള്‍, ഒരു നാനൂറു രൂപയാകും എന്നായിരുന്നു മറുപടി . എത്ര സമയം എടുക്കും എന്ന ചോദ്യം ചോദിച്ചപ്പോഴേക്കും അയാള്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തിരുന്നു. ഒരൊന്നര മണിക്കൂറെങ്കിലും എടുക്കും എന്നു മറുപടിയും പറഞ്ഞു. ഞാന്‍ കാറില്‍ കയറി ഇരുന്നു. ഒരു അഞ്ഞൂറു രൂപ തരാം, എന്നെ ഏഴരയ്ക്കു മുന്നെ, അവിടെ എത്തിക്കണം, പറ്റുമോ എന്നു ചോദിച്ചു. അയാളുടെ കണ്ണുകളില്‍ ചെറിയൊരു അമ്പരപ്പ്‌ ഞാന്‍ കണ്ടു. ഒന്നു കൂടെ ചോദിച്ചപ്പോള്‍, അയാള്‍ വണ്ടി മുന്നോട്ടെടുത്തു. പിന്നെ വണ്ടി അയാള്‍ പറപ്പിക്കുകയായിരുന്നു. മുന്നില്‍ കണ്ടവനെ എല്ലാം ചീത്ത വിളിച്ചു കൊണ്ട്‌ ഒരു പോക്ക്‌. അതിനിടയില്‍ ആണവക്കരാര്‍ ഒപ്പു വയ്ക്കുന്നതില്‍ കോണ്‍ഗ്രസ്സുകാരുടെ ആഘോഷ പ്രകടനം, വഴിയില്‍ തടസ്സം ഉണ്ടാക്കി. അതിനയാള്‍, സോണിയാ മാഡത്തിണ്റ്റേയും, നമ്മൂടെ സറ്‍ദാറ്‍ജി പ്രധാനമന്ത്രിയുടേയും വീട്ടുകാരെ വരെ ചീത്തവിളിച്ചു. അതും പാവം ഞാന്‍ തന്നെ കേട്ടു. ഞാനൊന്നും പറഞ്ഞില്ല.... കണ്ണടച്ചിരുന്നു... ആവശ്യക്കാരന്‌ ഔചിത്യം പാടില്ലല്ലോ? ഒടുവിലാ യാത്ര അവസാനിക്കുന്നത്‌ കെ.എസ്‌.ആറ്‍.ടി.സി സ്റ്റാണ്റ്റിനു മുന്നില്‍, കൃത്യം ഏഴരയ്ക്ക്‌. അഞ്ഞൂറു രൂപയും കൊടുത്തു പുറത്തിറങ്ങുമ്പോള്‍, അതാ എനിക്കു പോകേണ്ട ബസ്സ്‌ റെഡിയായി കിടക്കുന്നു...

ചെന്നപ്പോഴേ മനസിലായി, അവറ്‍ ആരെയോ കാത്തിരിക്കുകയാണ്‌. കണ്ടക്ടറെ ടിക്കറ്റ്‌ കാണിച്ചതും, അയാളൊരു രൂക്ഷമായ ഒരു നോട്ടം, എന്നിട്ടെന്തോ കന്നഡയില്‍ ചോദിച്ചു. നമുക്കാ ഭാഷ നന്നയി അറിയാവുന്നതിനാല്‍ ഒന്നും മനസിലായില്ല. എന്തായാലും വൈകിയതിനു ചീത്ത
പറഞ്ഞതാണെന്ന്‌ മനസ്സിലായി... അതു കൊണ്ട്‌ ഒന്നും മിണ്ടാതെ അകത്തു കയറി ഇരുന്നു. അപ്പോഴേക്കും ശക്തമായി മഴ പെയ്യുവാന്‍ തുടങ്ങി. ബസ്സ്‌ അതിനിടയ്ക്കു യാത്ര തുടങ്ങി. എണ്റ്റെ എം.പി.ത്രി പ്ളെയര്‍ ഓണാക്കി, ഹെഡ്‌ ഫോണ്‌ ചെവിയില്‍ തിരുകി, കണ്ണടച്ചു ഞാന്‍ ഇരുന്നു. പതുക്കെ ഉറക്കത്തിലേക്ക്‌ വഴുതി വീഴുകയും ചെയ്തു. പിന്നീടെപ്പോഴോ എഴുന്നേറ്റപ്പോള്‍ ഒരു വലിയ ബ്ളോക്കില്‍ വണ്ടി പതുക്കെ പതുക്കെ നീങ്ങുന്നു. അതിനിടെ ഭക്ഷണം കഴിക്കുവാനായി വണ്ടി നിര്‍ത്തി. ഹോട്ടല്‍ കണ്ടപ്പോഴേ ഉള്ള വിശപ്പു മുഴുവന്‍ പമ്പകടന്നു. ബാംഗ്ളൂറ്‍ ബസ്‌ യാത്രക്കാര്‍ക്ക്‌ പേടിസ്വപ്നമായ, കറുകുറ്റിക്കടുത്തുള്ള ആ ഹോട്ടലിണ്റ്റെ മഹാത്മ്യം ബാംഗ്ളൂറ്‍ മലയാളികള്‍ക്കിടയില്‍ അത്ര പ്രസിദ്ധമാണ്‌. ഗത്യന്തരമില്ലാതെ അവിടെ കയറി, പൊറോട്ടയും വെജിറ്റബിള്‍ കറിയും ഓറ്‍ഡറ്‍ ചെയ്തു. അല്‍പം കഴിഞ്ഞപ്പോള്‍ അതെത്തി. പൊറോട്ടയില്‍ കൈവച്ചതോടെ, ഒരു കാര്യം മനസിലായി, അതൊന്നു കീറാന്‍ കത്തിയോ കത്രികയോ വേണ്ടി വരും. ഒടുവില്‍ ഡാബറ്‍ ദന്ത്‌ മഞ്ജണ്റ്റെ പരസ്യം പോലെ, പല്ലിണ്റ്റെ ബലം ഞാനങ്ങു പരീക്ഷിച്ചു. അതൊരു വിജയമായപ്പോള്‍ കിട്ടിയ രണ്ടു പൊറോട്ട ഞാന്‍ ഒരു വിധം കഴിക്കാന്‍ തുടങ്ങി. വീണ്ടും, ആവശ്യക്കാരന്‌ ഔചിത്യം പാടില്ല എന്നാണല്ലോ പ്രമാണം. കഴിച്ചു തീരാറയതും ഒരാള്‍ പാഞ്ഞെത്തി ഒരു ചോദ്യം, പൊറോട്ട വേണോ? ഞാന്‍ പറഞ്ഞു, ബില്ല്‌ മതി.. ബില്ലും കൊടുത്ത്‌ വണ്ടിക്കകത്തു കയറി, അല്‍പം വെള്ളവും കുടിച്ച്‌ വീണ്ടും പാട്ടു കേള്‍ക്കാന്‍ തുടങ്ങി. വീണ്ടും വണ്ടിയൊരു ബ്ളോക്കിലേക്കാണ്‌ ഇറങ്ങിയത്‌. നിരങ്ങി നിരങ്ങി നിങ്ങുന്നതിനിടയില്‍ എപ്പോഴോ ഞാനുറങ്ങിപ്പോയി... പിന്നെ എഴുന്നേല്‍ക്കുമ്പോള്‍ സമയം പതിനൊന്നര. വണ്ടി എവിടെയോ നിര്‍ത്തിയിരിക്കുന്നു. കോഴിക്കോട്‌ എത്തിക്കാണും എന്ന പ്രതീക്ഷയില്‍ പുറത്തേക്ക്‌ നോക്കിയ എന്നെ, അവിടെ കണ്ട ഒരു വലിയ ബോര്‍ഡ്‌ ഞെട്ടിച്ചു. സ്ഥലം തൃശ്ശൂറ്‍. ബ്ളോക്കയിരുന്നിരിക്കാം എന്നു വിചാരിച്ചു ഞാന്‍ വീണ്ടും ഉറക്കം തുടറ്‍ന്നു. പിന്നെ എപ്പോഴോ എഴുന്നേല്‍ക്കുമ്പോള്‍, വണ്ടി ഒരു പെട്റോള്‍ പമ്പിണ്റ്റെ മുന്നില്‍ നിറ്‍ത്തിയിരിക്കുന്നു. ഓ..പെട്റോള്‍ അടിക്കാനാവും എന്നു കരുതി ഞാന്‍ കുറച്ചു നേരം അവിടെ ഇരുന്നു. വണ്ടി നിറ്‍ത്തിയിട്ടിരിക്കയാണ്‌. പുറത്താരൊക്കെയോ കന്നഡത്തില്‍ മാത്താടുന്നുണ്ട്‌ (സംസാരിക്കുന്നുണ്ട്‌). ഒന്നു ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായി, ആരോ ഫോണില്‍ സംസാരിക്കയാണ്‌. ഒന്നും മനസ്സിലാകാതെ ഞാന്‍ കുറച്ചു നേരം അവിടെ ഇരുന്നു. ആ കൂട്ടത്തില്‍ നിന്നൊരാള്‍ ബസ്സിനുള്ളിലേക്കു വന്നപ്പോള്‍, എന്താ കാര്യം എന്നു ഞാന്‍ തിരക്കി. അയാള്‍ക്ക്‌ ഒന്നും മനസ്സിലായില്ല എന്നാണ്‌ അയാള്‍ പറഞ്ഞത്‌. ഇതൊന്നും തന്നെ സംബന്ധിക്കുന്ന കാര്യമല്ല എന്ന രീതിയില്‍, അയാള്‍ പിറകിലെ സീറ്റില്‍ പോയിരുന്ന്‌ ഉറങ്ങാന്‍ തുടങ്ങി. എ.സി. ഇല്ലാതിരുന്നതിനാല്‍ , നന്നായി ചൂടെടുത്തു തുടങ്ങിയിരുന്നു. അതു കൊണ്ട്‌ ഉറക്കം പോയ ദേഷ്യത്തില്‍ (സങ്കടത്തില്‍) ഞാന്‍ പുറത്തിറങ്ങി. അവിടെ ഒരാള്‍ എന്താ സംഭവിക്കുന്നതെന്നതിനെ കുറിച്ചൊരു പ്രഭാഷണം നടത്തുന്നുണ്ടായിരുന്നു. എണ്റ്റെ ഭാഗ്യത്തിന്‌ അത്‌ ഇംഗ്ളീഷില്‍ ആയിരുന്നു. വണ്ടിയുടെ എഞ്ചിന്‍ ഓയില്‍ തീറ്‍ന്നു പോയെന്നും, ഇനി വണ്ടി മുന്നോട്ടു പോകില്ലെന്നും അവറ്‍ പറയുന്നുണ്ടായിരുന്നു. ഒന്നു ഞെട്ടിയെങ്കിലും, എഞ്ചിന്‍ ഓയില്‍ കേരളത്തില്‍ കിട്ടാത്ത സാധനമല്ലല്ലോ എന്നോറ്‍ത്തപ്പോള്‍ ഞാന്‍ സമാധാനിച്ചു. അതു വരെ വളരെ സൈലണ്റ്റായി നിന്നിരുന്ന ഒരാള്‍ വയലണ്റ്റാകുന്നതാണ്‌ ഞാന്‍ കണ്ടത്‌. പാവം കണ്ടക്ടറ്‍ ആ വീശ്വരൂപം കണ്ടു വിറച്ചു, കന്നഡത്തില്‍ മാത്താടിയതു കാരണം അയള്‍ പറഞ്ഞത്‌ അങ്ങേറ്‍ക്കു മനസ്സിലായി. ഒടുവില്‍ ഒരു കാര്യം പിടികിട്ടി, എഞ്ചിന്‍ ഓയില്‍ വാങ്ങി ഒഴിക്കാന്‍ ബാംഗ്ളൂരുള്ള ഏതോ ഒരു തല തെറിച്ച ഡിപ്പോ മാനേജറ്‍ സമ്മതിക്കുന്നില്ല. അയാള്‍ ഉഴപ്പുകയാണ്‌. വയലണ്റ്റായി മാറിയ ആള്‍, പേരു മണി എന്നാണ്‌, കന്നഡത്തില്‍ മാത്താടിയത്‌ നിറ്‍ത്തി സംസാരം സായിപ്പിണ്റ്റെ ഭാഷയിലാക്കി. അതോടെ ഡിപ്പോ മാനേജറ്‍ എല്ലാത്തിനും സമ്മതം മൂളി. കേട്ട പാതി കേള്‍ക്കാത്ത പാതി കണ്ടക്ടറും ഡ്രൈവറും, ഒരു കാനുമെടുത്ത്‌ ആ വഴി വന്ന ഒരു ജീപ്പിനു കൈ കാണിച്ചു അതില്‍ കയറി പോയി. പക്ഷേ അവര്‍ പോവേണ്ടിയിരുന്നത്‌ കോഴിക്കോടിനായിരുന്നു. പോയത്‌ കുറ്റിപ്പുറത്തിനും. ആര്‍ക്കും ഒന്നും മനസ്സിലായില്ല. അപ്പോള്‍ സമയം രണ്ടര.

മഴയാണെങ്കില്‍ തിമിര്‍ത്തു പെയ്യുന്നു. അവിടെ ഒരു തട്ടുകട ഉണ്ടായിരുന്നതിനാല്‍, പതുക്കെ ഒരു കട്ടനുമടിച്ച്‌ അങ്ങനെ നിന്നു. സമയം കുതിച്ചു പാഞ്ഞു കൊണ്ടേ ഇരുന്നു. കുറേ പേര്‍ അവര്‍ പോയ ദിക്കിലേക്കു നോക്കി ഇരിക്കുന്നു. മറ്റു ചിലര്‍, ബാംഗ്ളൂരെത്താനും എത്താതിരിക്കാനുമുള്ള
സാധ്യതകളെക്കുറിച്ചു വിശകലനം ചെയ്യുന്നു. മറ്റു ചിലര്‍ വോള്‍വോ ബസ്സിന്റെ ചരിത്രവും, സാങ്കേതിക വിദ്യയെക്കുറിച്ചും കൂലംകഷമായ ചര്‍ച്ചയില്‍. മറ്റു ചിലറ്‍ ഇതൊന്നും അറിയാതെ ബസ്സിനുള്ളില്‍ സുഖനിദ്രയില്‍... അവിടെ നിന്നു ബോറഡിച്ചപ്പോള്‍, അകത്തു കയറാം എന്നു കരുതി, പക്ഷേ അകത്തെ ചൂടോറ്‍ത്തപ്പോള്‍ പുറത്തു തന്നെ നിന്നു. സമയം വീണ്ടും മുന്നോട്ടു നീങ്ങി.. അതിനിടയില്‍, വണ്ടികള്‍ പലതും ആ വഴി പൊയ്‌ക്കോണ്ടിരുന്നു. ഒടുവില്‍ സമയം അഞ്ചു മണി, കറ്‍ണ്ണാടകത്തിണ്റ്റെ ഒരു രാജഹംസ ബസ്സ്‌ കോഴിക്കോട്‌ ഭാഗത്തു നിന്നു വന്ന്‌ ഒരു സഡന്‍ ബ്രേക്കിട്ടു. അതു വരെ ഉറക്കം തൂങ്ങി കടത്തിണ്ണയില്‍ ഇരുന്നവരെല്ലാം ആകാംഷയോടെ ചാടി എഴുന്നേറ്റു. അതില്‍ നിന്നും നമ്മൂടെ ഡ്രൈവറും കണ്ടക്ടറും രണ്ടു കാനുകളുമായി ചാടിയിറങ്ങി. അവരെ കണ്ടതും നമ്മുടെ മണി വീണ്ടും വയലണ്റ്റായി, താമസിച്ചതിനു ചീത്തവിളിക്കുവാന്‍ തുടങ്ങി. അതോടെ കൊണ്ടു വന്ന ജാറ്‍ നിലത്തു വച്ച്‌ ഡ്രൈവറ്‍ മണിയോട്‌ വാഗ്വാദത്തിലായി, അതും കന്നഡത്തില്‍.. നമ്മള്‍ കഥയറിയാതെ ആട്ടം കാണുന്ന കാണികളും. അതിനിടെ അവറ്‍ വന്ന രാജഹംസ, സംഗതി പന്തിയല്ല എന്നു കണ്ട്‌, അവരുടെ യാത്ര തുടറ്‍ന്നു. ഓയില്‍ ഇപ്പോള്‍ ഒഴിക്കും, ഇപ്പോള്‍ തന്നെ പോകാം എന്നോറ്‍ത്തു നിന്നിരുന്നവരും പതുക്കെ വയലണ്റ്റായി തുടങ്ങി. മണിയേയും ഡ്രൈവറേയും തള്ളി മാറ്റി, ഓയില്‍ ഒഴിക്കാന്‍ പറഞ്ഞു. ഒടുവില്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ട്‌ മണി ബസ്സിനകത്തു കയറി, ഡ്രൈവറ്‍ ഓയില്‍ ഒഴിക്കാനും തുടങ്ങി. അങ്ങനെ ഒരു അഞ്ചര മണിയോടെ വണ്ടി സ്റ്റാറ്‍ട്ടായി. എല്ലാവരുടേയും മുഖത്തൊരു പ്രകാശമുണ്ടായിരുന്നു... അല്‍പം കൂടി വൈകിയിരുന്നെങ്കില്‍, അതു സൂര്യനുദിച്ചതിണ്റ്റെ പ്രകാശമാകുമായിരുന്നു.

ഓരോരുത്തരായി ബസ്സിനകത്തേക്കു കയറുവാന്‍ തുടങ്ങി, അതിനിടെ ബസ്സില്‍ കിടന്നുറങ്ങിക്കൊണ്ടിരുന്ന ഒരാള്‍ എഴുന്നേറ്റൊരു ചോദ്യം, മജസ്റ്റിക്കെത്തിയോ എന്ന്‌. ഇല്ലെ ചേട്ടാ, ഒരു അരമണിക്കൂറ്‍ കൂടി എടുക്കും എന്ന്‌ ഏതോ ഒരു മലയാളി ഡയലോഗും കാച്ചി. അതു കേട്ട ഉടനെ, ചോദിയച്ചയാള്‍ കമ്പിളി പുതച്ചു ഉറക്കം തുടറ്‍ന്നു. വീണ്ടും വണ്ടി ഉരുണ്ടു തുടങ്ങി. കുറച്ചു നേരം, ഉറങ്ങാതെ ഞാന്‍ നോക്കിയിരുന്നു, വണ്ടി മുന്നോട്ടു പോകുമോ എന്നറിയണമല്ലോ? ആറു മണി കഴിഞ്ഞതോടെ വണ്ടി കോഴിക്കോട്‌ വിട്ട്‌ വയനാട്ടിലേക്കുള്ള യാത്രയിലായി. പിന്നെ പതുക്കെ കിടന്നുറങ്ങി. ഇടയ്ക്കിടെ ഉറക്കമെഴുന്നേറ്റ്‌ നോക്കിയപ്പോഴെല്ലാം വണ്ടി കേരളത്തിണ്റ്റെ പുറത്തെത്തിയിരുന്നില്ല, ആദ്യം വയനാട്‌ ചുരം, പിന്നെ ബത്തേരി, അതു കഴിഞ്ഞു മുത്തങ്ങ. മുത്തങ്ങ എന്ന ബോറ്‍ഡു കണ്ടപ്പോള്‍ നമ്മുടെ ആണ്റ്റണി സാറിനെ ഓറ്‍മ്മ വന്നു. മൂപ്പരാണല്ലോ, അവിടെ കയറി വെടിവെപ്പു നടത്തിയത്‌!!! അതിനു ശേഷം യാത്ര കാട്ടിലൂടെ ആയിരുന്നു. ഇടയ്ക്കിടയ്ക്ക്‌ കുരങ്ങന്‍മാരേയും, മാനുകളേയും, ആനക്കുട്ടികളെയും കാണുവാന്‍ സാധിച്ചു. അങ്ങനെ ഇരുന്നു ഉറങ്ങിപ്പോയി.

വീണ്ടും വണ്ടി നിറ്‍ത്തിയപ്പോഴാണ്‌ ഞാന്‍ ഞെട്ടി എഴുന്നേറ്റത്‌. കറ്‍ത്താവേ വീണ്ടും പെട്ടോ എന്ന്‌ മനസ്സില്‍ ചോദിച്ചു കൊണ്ടാണ്‌ പുറത്തേക്കു നോക്കിയത്‌. വണ്ടി നിറ്‍ത്തിയിരിക്കുന്നത്‌ ഒരു ഹോട്ടലിണ്റ്റെ പുറത്തായിരുന്നു. കയ്യിലുള്ള മിനറല്‍ വാട്ടറും, പേസ്റ്റും ബ്രഷുമെടുത്ത്‌ പതിയെ പുറത്തിറങ്ങി, ഒരു മൂലയ്ക്കു നിന്നു പതുക്കെ പല്ലു തേച്ചു. അതിനു ശേഷം, ഹോട്ടലില്‍ കയറി ഒരു സെറ്റു പൂരിയും കാപ്പിയും
കഴിച്ചു, ഇറങ്ങിയപ്പോഴേക്കും, വണ്ടി അതാ പോകാനായി സ്റ്റാറ്‍ട്ട്‌ ചെയ്തു നിറ്‍ത്തിയിരിക്കുന്നു. അവിടെ കണ്ട ഒരു ബോറ്‍ഡ്‌ വായിച്ചു, മൈസൂറ്‍ അറുപത്‌ കിലോമീറ്ററ്‍. അപ്പോള്‍ സമയം ഏകദേശം എട്ടു മണി. വണ്ടി വീണ്ടും പതിയെ പതിയെ യാത്ര തുടറ്‍ന്നു. അവസാനം മൈസൂറ്‍ പാലസും, ചാമുണ്ഡി ഹില്‍സും ഒക്കെ കണ്ടു. വണ്ടി പിന്നെ നിറ്‍ത്തിയതു മൈസൂറ്‍ ബസ്‌ സ്റ്റാണ്റ്റിലായിരുന്നു. അവിടെയാണെങ്കില്‍ വന്‍ തിരക്കും. വണ്ടി അകത്തു കയറിയപ്പോഴാണ്‌ മനസിലായതു, മുന്നോട്ടു പോവില്ല എന്ന്‌. അവിടെ ഉണ്ടായിരുന്ന ഇട്ടാവട്ട സ്ഥലത്തിട്ട്‌ ഡ്രൈവറ്‍ വണ്ടി തിരിച്ചു. അപ്പോള്‍ സ്റ്റേഷണ്റ്റെ കവാടത്തിലും തിരക്കായി. അതൊരു ഊരാക്കുടൂക്കായി, ആ വഴി ഇറങ്ങാന്‍ പോലീസുകാരന്‍ സമ്മതിക്കത്തതിനാല്‍ ഡ്രൈവറ്‍ വീണ്ടും വണ്ടി വട്ടം തിരിച്ചു. പതുക്കെ നിരങ്ങി നിരങ്ങി അതു മുന്നോട്ടു നീങ്ങി. അപ്പോഴാണ്‌ മറ്റൊരു കാര്യം ഞങ്ങള്‍ ശ്രദ്ധിച്ചത്‌. വണ്ടി പുറത്തേക്കുള്ള വഴിയുടെ നേരെ അല്ല പോകുന്നത്‌, മറ്റെങ്ങോട്ടോ ആണ്‌. നോക്കിയപ്പോള്‍ അതൊരു പെട്രോള്‍ പമ്പിണ്റ്റെ മുന്നിലാണ്‌. അതു വരെ നിശബ്ദനായിരുന്ന മണി വീണ്ടും വയലണ്റ്റായി. മണി കണ്ടക്ടറുടെ നേരെ പൊട്ടിത്തെറിച്ചു. അതിനിടയില്‍, ഡ്രൈവറ്‍ ഇന്ധനം നിറച്ചിരുന്നു. വണ്ടി നീങ്ങിത്തുടങ്ങിയെങ്കിലും, വിണ്ടും നിന്നു, കണ്ടക്ടര്‍ പുറത്തിറങ്ങി. കുറച്ചു സമയം കഴിഞ്ഞു നോക്കിയപ്പോള്‍. അതാ കണ്ടക്ടറ്‍ പുറത്തു നിന്നു ബാംഗ്ളൂറ്‍ ബാംഗ്ളൂറ്‍ എന്നു കൂവി വിളിക്കുന്നു. അതു കണ്ടതോടെ യാത്രക്കാരുടെ പലരുടേയും സറ്‍വ്വ നിയന്ത്രണങ്ങളും പോയി. അവറ്‍ പാഞ്ഞു പുറത്തിറങ്ങി, കണ്ടക്ടറെ വലിച്ച്‌ അകത്തു കയറ്റി. അതിനിടെ അയാള്‍ ബഹളം വയ്ക്കുന്നുണ്ടായിരുന്നു. അവിടെ നിന്നിരുന്ന ഒരു പോലീസുകാരന്‍ വിസിലടിച്ചു കൊണ്ട്‌ ഓടി വന്നു. വന്ന പാടെ കന്നഡത്തില്‍ എന്തൊക്കെയോ ചോദിച്ചു, വയലണ്റ്റായ മണി, കന്നഡത്തില്‍ എന്തൊക്കെയോ മാത്താടി. അതോടെ അയാള്‍ വന്ന വഴി സ്ഥലം വിട്ടു. മണി തിരിഞ്ഞു ഡ്രൈവറെ നോക്കിയതും, അയാള്‍ വണ്ടി മുന്നോട്ടെടുത്തു. ഇനി ബാംഗ്ളൂറ്‍ അല്ലാതെ എവിടേയും നിറ്‍ത്തരുതെന്ന്‌ ഒരു താക്കീതും നല്‍കി, മണി കണ്ടക്ടറുടെ സീറ്റില്‍ ഇരിപ്പായി. ഏകദേശം അര മുക്കാല്‍ മണിക്കൂറ്‍ ആ സ്റ്റാണ്റ്റില്‍ ഞങ്ങള്‍ക്കു നഷ്ടപ്പെട്ടിരുന്നു. വണ്ടി ഹൈവേയില്‍ എത്തുന്നതു വരെ നിരങ്ങി തന്നെ പോയി.. അതിനു ശേഷം അല്‍പം സ്പീഡ്‌ കൂടി.. ക്ഷീണം ഉണ്ടായിരുന്നതിനാല്‍, ഞാന്‍ പതുക്കെ കിടന്നുറങ്ങി. പിന്നെ എഴുന്നേല്‍ക്കുമ്പോള്‍, ബസ്സ്‌ മൈസൂറ്‍ റോഡ്‌ ഫ്ളൈ ഓവറില്‍ ആയിരുന്നു. ബാഗെടുത്ത്‌ ഇറങ്ങാന്‍ തയാറായി. ബസ്‌ സ്റ്റാണ്റ്റിലെത്തിയപ്പോള്‍ സമയം ഒന്ന്‌. അവിടെ നിന്നൊരു ബസ്സില്‍ കയറി വീട്ടിലെത്തിയപ്പോള്‍ സമയം രണ്ട്‌...

ഏകദേശം ഇരുപതു മണിക്കൂറ്‍ നീണ്ട യാത്ര,,,, ജീവിതത്തിലെ മറ്റൊരു അനുഭവം... എന്തായാലും ഈ നരക യാത്ര, അത്ര മോശമായില്ല.. പുതിയ മൂന്നു സുഹൃത്തുക്കളെ സമ്പാദിക്കാന്‍ കഴിഞ്ഞു, നമ്മൂടെ വയലണ്റ്റ്‌ മണി അടക്കം...

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. കഴിഞ്ഞവർഷം സേലം ഡിവിഷൻ വേണംന്നും പറഞ്ഞ് നമ്മടെ തമിഴന്മാർ ചെന്നെ-ട്രിവാൻഡ്രം മെയിൽ സേലത്ത് തടഞ്ഞതോർക്കുന്നു. അഞ്ചാറുമണിക്കൂർ കഴിഞ്ഞാണന്ന് വണ്ടി നീങ്ങിയത്. അന്നുണ്ടായ ദേഷ്യത്തിനു കയ്യും കണക്കുമില്ല.

    എല്ലായാത്രക്കാർക്കും കാണും, ഇങ്ങനെ ഓരോ ദുരനുഭവങ്ങൾ!!!

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.