Sunday, February 28, 2010

തിലകനും മലയാള സിനിമയും


മലയാള സിനിമയില്‍ വിവാദങ്ങള്‍ പതിവാണ്.... എല്ലാ വര്‍ഷവും അതു പതിവുമാണ്. പോയ വര്‍ഷമുള്ള വിവാദമായിരുന്നു അഭിനേതാക്കളുടെ സംഘടനയായ അമ്മയും സാങ്കേതിക വിദഗ്ദരുടെ സംഘടനയായ മാക്ടയും തമ്മിലുണ്ടായത്‌. എന്നാല്‍ മാക്ടയില്‍ നിന്നും പ്രമുഖരെല്ലാം രാജി വച്ച്‌ ഫെഫ്ക എന്ന ഒരു സംഘടന തുടങ്ങിയതോടെ, കാറ്റു പോയ ബലൂണ്‍ പോലെയായി വിനയനും കൂട്ടരും. ചില പാര്‍ട്ടിക്കാരുമായി ചേര്‍ന്ന്‌ പ്രശ്നങ്ങള്‍ ഉണ്ടാക്കുവാന്‍ അവര്‍ ശ്രമിച്ചുവെങ്കിലും ഒന്നും നടന്നില്ല എന്നതാണ് സത്യം. സിനിമാ രംഗത്തു തന്നെ ഒറ്റപ്പെട്ടു പോയ വിനയന്‍, അവസാനം തന്റെ തിരിച്ചു വരവിന്റെ ഭാഗമായി യക്ഷിയും ഞാനും എന്നൊരു ചിത്രമെടുക്കാന്‍ തീരുമാനിക്കുന്നു. മലയാളത്തിലെ സാങ്കേതിക വിദഗ്ദരുടെ സംഘടനയായി അമ്മ അംഗീകരിക്കുന്നത്‌ ഫെഫ്കയെയാണ്. അതു കൊണ്ടു തന്നെ വിനയനുമായോ മാക്ടയുമായോ സഹകരിക്കേണ്ടതില്ല എന്ന തീരുമാനമായിരുന്നു അമ്മയുടേത്‌. എന്നാല്‍ നടന്‍ തിലകന്‍ ആ നിര്‍ദ്ദേശം ലംഘിച്ച്‌ യക്ഷിയും ഞാനും എന്ന ചിത്രത്തില്‍ അഭിനയിച്ചു. അതോടെ ഫെഫ്ക ഇടഞ്ഞു. വിനയനുമായി സഹകരിച്ച തിലകനുമായി സഹകരിക്കേണ്ടതില്ല എന്ന് ഫെഫ്ക തീരുമാനിച്ചു. അതിന്റെ ഭാഗമായി, തിലകന്‍ അഭിനയിക്കേണ്ടിയിരുന്ന ക്രിസ്ത്യന്‍ ബ്രദേഴ്സ്‌ എന്ന ചിത്രത്തില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കി. അതിനെതിരെ പരസ്യപ്രസ്താവനയുമായി തിലകന്‍ രംഗത്തു വന്നു. ഒരു സൂ‍പ്പര്‍ സ്റ്റാറാണ് അതിനു പിറകിലെന്ന്‌ ആരോപിച്ച തിലകന്‍, തന്നെ മലയാള സിനിമയില്‍ നിന്നും വിലക്കിയിരിക്കയാണെന്ന്‌ പറഞ്ഞു. അമ്മയുടെ കൈനീട്ടം പോലെയുള്ള അനുകൂല്യങ്ങള്‍ തനിക്ക്ക്` ലഭിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. അതോടെയാണ് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത്‌. എന്നാല്‍ മറ്റൊരു അവസരത്തില്‍, മോഹന്‍ ലാലുമായി തനിക്ക്‌ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും, മമ്മൂട്ടിയുമായി അത്ര രസത്തിലല്ല എന്നും തിലകന്‍ മാധ്യമങ്ങളോടു പറഞ്ഞു. താന്‍ ഈഴവനായതു കൊണ്ട്‌ തന്നെ ഒതുക്കാന്‍ ശ്രമിക്കയാണെന്നും അദ്ദേഹം മറ്റൊരവസരത്തില്‍ പറഞ്ഞു. എന്നാല്‍ അങ്ങനെ ഒരു വിലക്ക്‌ തങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന്‌ അമ്മ വ്യക്തമാക്കി. എന്നാല്‍ തിലകന്‍ പരസ്യ പ്രസ്താവന തുടര്‍ന്നു കൊണ്ടേയിരുന്നു. അതിനിടയില്‍ അമ്മ, തിലകനോട്‌ വീശദീകരണം ആവശ്യപ്പെട്ടു. അതിനിടെ ഫെഫ്കയുടെ തലപ്പത്തുള്ള ബി.ഉണ്ണീക്രുഷ്ണനെതിരേയും തിലകന്‍ ആഞ്ഞടിച്ചു. എന്നാല്‍ ജാതി പറഞ്ഞു പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന തിലകനിലെ നടന്‍ മരിച്ചിരിക്കുന്നു എന്നു പറഞ്ഞ്‌ ബി.ഉണ്ണിക്രുഷ്ണനും രംഗത്തു വന്നതോടെ വിവാദം കൊഴുത്തു. അമ്മയേയും ഫെഫ്കയേയും വിമര്‍ശിച്ച്‌ പല തവണ രംഗത്തെത്തിയ തിലകന്‍, കമ്മ്യൂണിസ്റ്റു സഹയാത്രികനായിട്ടു കൂടി കമ്മ്യൂണിസ്റ്റുകാര്‍ വരെ തന്നെ തിരിഞ്ഞു നോക്കിയില്ല എന്നും പറന്നു. തന്റെ ജീവനുവരെ ആപത്തുണ്ടെന്നും ഫാന്‍സ്‌ അസോസിയേഷനുകള്‍ തന്നെ വേട്ടയാടുകയാണെന്നും പറഞ്ഞാണ് തിലകന്‍ പിന്നീട്‌ മാധ്യമങ്ങളുടെ മുന്നില്‍ എത്തിയത്‌. അതിനിടയിലാണ് തിലകനോട്‌ കാണിച്ചത്‌ നീതികേടാണ് എന്നു പറഞ്ഞ്‌ സുകുമാര്‍ അഴീക്കോട്‌ രംഗത്തു വന്നത്‌. അതു പിന്നീട്‌ സുകുമാര്‍ അഴീക്കോടൂം, മോഹന്‍ലാലും ഇന്നസെന്റും തമ്മിലുള്ള വാക്കു തര്‍ക്കമായി മാറി. അതിനിടയില്‍ മൌനം ഭഞ്ജിച്ച്‌ മമ്മൂട്ടി രംഗത്തെത്തുകയും വിവാദങ്ങളും പരസ്യ പ്രസ്താവനകളും അവസനിപ്പിക്കണമെന്നും അവശ്യപ്പെട്ടു. മമ്മൂട്ടി മധ്യസ്ഥനായാല്‍ ഉപാധികളോടെ ചര്‍ച്ചയാവാം എന്ന്‌ തിലകന്‍ പറഞ്ഞു, എന്നാല്‍ മധ്യസ്ഥനാവാന്‍ തനിക്കു താല്പര്യമില്ലെന്നും, ഞാന്‍ അമ്മയുടെ പിന്നില്‍ അടിയുറച്ചു നില്‍ക്കുന്നുവെന്നും മമ്മൂട്ടി വ്യക്തമാക്കിയതോടെ, മധ്യസ്ഥതയ്ക്ക്‌ മമ്മൂട്ടിയുടെ ആവശ്യമില്ലെന്നും, അമ്മയുടെ അച്ചടക്ക കമ്മറ്റിക്കു മുന്നില്‍ താന്‍ പോകുന്ന പ്രശ്നമില്ലെന്നും തിലകന്‍ പ്രസ്താവിച്ചു. അതിനിടെ തിലകനെ മുഖ്യ കഥാപാത്രമാകുന്ന ഒരു ഹോളിവുഡ്‌ ചിത്ര (ഡാം 999) ത്തിന്റെ സംവിധായകന്‍, വിവാദങ്ങള്‍ അവസാനിപ്പിച്ച ശേഷം മാത്രമേ തിലകനെ അഭിനയിപ്പിക്കൂ എന്ന്‌ വ്യക്തമാക്കി. തനിക്ക് ഓസ്‌കാര്‍ വരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന്‌ അറിഞ്ഞിട്ട്‌, അസൂയമൂത്ത സൂപ്പര്‍ സ്റ്റാറുകളുടെ ഇടപെടലാണ് ഇതിന്റെ പിറകിലെന്ന്‌ തിലകന്‍ മാധ്യമങ്ങളോട്‌ പറഞ്ഞു. ഡാം 999 എന്ന ചിത്രത്തിന്റെ ഷൂട്ടിങ്‌ ഉണ്ടെന്ന്‌ പറഞ്ഞ്‌ തിലകന്‍ അമ്മയുടെ അച്ചടക്ക സമതിക്കു മുന്നില്‍ ഹാജരായില്ല. എന്നാല്‍, ഷൂട്ടിങ്‌ നടക്കുന്നില്ല എന്ന്‌ ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ നിന്നും മനസ്സിലക്കിയ അമ്മ, തിലകന്റെ അമ്മയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും സസ്‌പെന്റ്‌ ചെയ്തു. മാര്‍ച്ച്‌ എട്ടു വരെ വിശദീകരണം നല്‍കുവാനായി അദ്ദേഹത്തിന് സമയവും നല്‍കി. എന്നാല്‍ അത്‌ തന്നെ അപായപ്പെടുത്താനുള്ള പ്ലാനാണെന്നും, അമ്മയുമായി സഹകരിക്കില്ലെന്നും തിലകന്‍ പറഞ്ഞു. കഴിയുമെങ്കില്‍ സമാന്തര സംഘടന ഉണ്ടാക്കാന്‍ ശ്രമിക്കുമെന്നും തിലകന്‍ വ്യക്തമാക്കി. അതോടെ ഡാം 999 ല്‍ നിന്നും തിലകന്‍ പുറത്തായി.. അദ്ദേഹം ഇനി എന്തു ചെയ്യുമെന്ന്‌ കണ്ടറിയുക തന്നെ...

സൂപ്പര്‍ താരങ്ങളും ഫാന്‍സ്‌ അസോസിയേഷനുകളും മലയാള സിനിമ നശിപ്പിക്കുന്നത്‌ എന്നു പറഞ്ഞാണ് തിലകന്‍ ആദ്യ വെടി പൊട്ടിച്ചത്‌. അവരാണ് തന്നെ ക്രിസ്ത്യന്‍ ബ്രദേശ്സില്‍ നിന്നും പൂറത്താക്കിയതെന്നുമാണ് അദ്ദേഹം പറഞ്ഞത്‌. എന്നാല്‍ ഫെഫ്കയുടെ അപ്രീതിയാണ് അതിനു കാരണമെന്ന് പകല്‍ പോലെ വ്യക്തമാണ്. വിനയനുമായി സഹകരിക്കുന്നവരുമായി സഹകരിക്കേണ്ട കാര്യമില്ല എന്നാണ് അവരുടെ പ്രഖ്യാപിത നയം തന്നെ. അതിനെതിരായി പോയ തിലകനെ ജോഷി ചിത്രമായ ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ സഹകരിപ്പിച്ചാല്‍ ഫെഫ്ക പിന്മാറുമെന്ന് നിര്‍മ്മാതാവിനെ അവര്‍ അറിയിച്ചതുകൊണ്ടാണ് തിലകന്‍ പുറത്തായത്‌. എന്നാല്‍ അത്‌ അമ്മയുടെ നേരെ കുതിര കയറാനുള്ള അവസരമായി തിലകന്‍ കണ്ടതാണ് അദ്ദേഹത്തിനു പറ്റിയ അമളി. അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ലെന്നും അമ്മ നല്‍കുന്ന ആനുകൂല്യങ്ങള്‍ തനിക്ക്‌ കിട്ടുന്നില്ല എന്നും പറഞ്ഞായിരുന്നു തിലകന്റെ അടുത്ത വെടി. എന്നാല്‍ അമ്മ അത്‌ നിഷേധിക്കുകയും തിലകന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതിന്റെ രേഖകള്‍ പത്ര സമ്മേളനത്തില്‍ വെളിപ്പെടുത്തുകയും ചെയ്തു. ഇത്രയും അടിസ്ഥാന രഹിതമായ ആരോപനങ്ങള്‍, അതും പത്ര മാധ്യമങ്ങളുടെ മുന്നില്‍ പറഞ്ഞ തിലകന്റെ തൊലിക്കട്ടി അപാരം എന്നേ പറയാന്‍ കഴിയൂ...

തിലകന്‍ നടത്തിയ ഏറ്റവും ഹീനമായ ഒരു ആരോപണമായിരുന്നു ജാതിപരമായ വിവേചനം നിലനില്‍ക്കുന്നു എന്നുള്ളത്‌. താന്‍ ഈഴവനായതിനാല്‍, നായന്മാര്‍ തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു തിലകന്റെ ആരോപണം. തനിക്ക് ലഭിക്കേണ്ട പല വേഷങ്ങളും നെടുമുടി വേണു തട്ടിയെടുത്തു എന്നായിരുന്നു അതിന്റെ അനുബന്ധമായ ആരോപണം. ഹിസ്‌ ഹൈനസ്‌ അബ്ദുള്ളയിലെ വേഷം തന്റേതായിരുന്നുവെന്നും, അത്‌ നെടുമുടി വേണു തട്ടിയെടുത്തുവെന്നുമായിരുന്നു ആരോപണത്തിന്റെ ബാക്കി. എന്നാല്‍ ചിത്രത്തിന്റെ സംവിധായകനായിരുന്ന സിബി മലയില്‍ അതു നിഷേധിച്ചു. കലയില്‍ ജാതിയും മതവും കാണാത്തവരാണ് മലയാളികള്‍. എന്നാല്‍ ജാതി കാര്‍ഡിളക്കി ഒരു കലാകാരന്‍ ഇങ്ങനെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കാണുമ്പോള്‍ അദ്ദേഹത്തോടെ പുച്ഛമാണ് തോന്നുന്നത്‌. അത് അദ്ദേഹത്തിന്റെ കേവലം അപകര്‍ഷതാ ബോധമായി മാത്രമേ കാണാന്‍ കഴിയൂ. ഈഴവ സമുദായത്തില്‍ നിന്നും എത്രയോ കലാകാരന്മാര്‍ നമ്മുടെ മലയാളം സിനിമാ രംഗത്ത്‌ ഉണ്ടായിട്ടുണ്ട്‌, ഇപ്പോഴും ഉണ്ട്. തിലകനുമാത്രം ഇങ്ങനെ ഓരോ തോന്നലുകള്‍ ഉണ്ടാവുന്നത്‌ അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെ തകരാറു മാത്രമാണെന്ന്‌ തിരിച്ചറിയാനുള്ള അറിവ്‌ മലയാളികള്‍ക്കുണ്ട്.

ബി.ഉണ്ണിക്രുഷ്ണനെ നിശിതമായി വിമര്‍ശിച്ച തിലകന്‍, അദ്ദേഹത്തെ വിവരമില്ലാത്തവന്‍ എന്നാണ് വിളിച്ചത്‌. ഒരു കലാകാരനോട്‌ മറ്റൊരു കലാകാരന്‍ കാണിക്കേണ്ട ബഹുമാനം പോലും തിലകന്‍ കാണിച്ചില്ല എന്നത്‌ അദ്ദേഹത്തിന്റെ ദുഷിച്ച മാനസിക സ്ഥിതിയെയാണ് കാണിക്കുന്നത്‌. മമ്മൂട്ടിയാണ് തന്നെ വിലക്കിയതിനു പിന്നില്‍ എന്ന്‌ ആരോപണം ഉന്നയിച്ച തിലകന്‍, പിന്നീട്‌ താന്‍ അങ്ങനെ പറഞ്ഞിട്ടേയില്ല എന്നു പറഞ്ഞ്‌ മലക്കം മറിഞ്ഞു. ആര്‍ക്കെതിരേയും നിക്രുഷ്ടമായ ആരോപണങ്ങള്‍ ഒരു ഉളുപ്പില്ലാതെ നടത്താന്‍ കഴിയുകയും, പിന്നീട്‌ ഞാന്‍ ഒന്നും പറഞ്ഞില്ലേ എന്ന്‌ പറഞ്ഞ്‌ കൈകഴുകാനും തിലകനെങ്ങനെ കഴിയുന്നു എന്നോര്‍ത്ത്‌ മലയാളികള്‍ അമ്പരപ്പെടുന്നുണ്ടാകും. ആ ഉളുപ്പില്ലായ്മ അദ്ദേഹം പിന്നീടും കാണിച്ചു തന്നു. മമ്മൂട്ടി മധ്യസ്ഥനായാല്‍ ഉപാധികളോടെ ചര്‍ച്ചയാവാം എന്ന്‌ പറഞ്ഞ തിലകന്‍, മധ്യസ്ഥനാവാന്‍ തനിക്കു താല്പര്യമില്ലെന്ന്‌ മമ്മൂട്ടി പറഞ്ഞപ്പോള്‍ മലക്കം മറിഞ്ഞു. അങ്ങനെ ഒരു മധ്യസ്ഥത തനിക്ക്‌ ആവശ്യമില്ലെന്നും മമ്മൂട്ടിയുടെ പ്രസ്താവനയില്‍ ആത്മാര്‍ത്ഥതയില്ലെന്നുമാണ് തിലകന്‍ പറഞ്ഞത്‌. ഇനിയും തിലകന്‍ പറയുന്നതൊക്കെ വിശ്വസിക്കണമോ എന്നു മലയാളികള്‍ ചിന്തിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല.

അതു മാത്രമോ, തിലകന്റെ പല പ്രസ്താവനകളും ബാലിശമാണ്. അച്ചടക്ക സമിതിക്കു മുന്നില്‍ ഹാജരാകാന്‍ പറയുന്നത്‌ തന്നെ അപായപ്പെടുത്താനുള്ള അടവാണെന്നു പറഞ്ഞത്‌ ഒരു ഭൂലോക വങ്കത്തരമാണ്. ഫാന്‍സ്‌ അസോസിയേഷനുകളില്‍ നിന്നും തനിക്ക്‌ വധഭീഷണിയുണ്ടെന്നും മറ്റും മാധ്യമങ്ങളില്‍ തട്ടി വിടുന്നത്‌ സഹതാപ തരംഗമുണ്ടാക്കാ‍നുള്ള ശ്രമം മാത്രമാണ്. തനിക്ക്‌ ഓസ്കാര്‍ കിട്ടാന്‍ സാധ്യതയുള്ളതിനാലാണ് തന്നെ ഹോളിവുഡ്‌ ചിത്രത്തില്‍ നിന്നും ഒഴിവാക്കാന്‍ സൂപ്പര്‍ സ്റ്റാറുകള്‍ ശ്രമിക്കുന്നത്‌ എന്നൊക്കെ കേള്‍ക്കുമ്പോള്‍, ചിരി വരുന്നു. ഇത്രയും മുതിര്‍ന്ന ഒരു നടന്‍ ഇത്രയും ബാലിശമായ പ്രസ്താവനകള്‍ നടത്തുന്നതു കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്‌. തന്റെ ഭാഗത്ത്‌ ന്യായമില്ല എന്ന് അറിയുന്നതിലാണ്, ആരോപണങ്ങള്‍ ഉയര്‍ത്തി, അമ്മയുടെ അച്ചടക്ക സമിതിക്കു മുന്നില്‍ ഹാജരാകാതെ തിലകന്‍ ഒളിച്ചു കളിക്കുന്നത്‌. അമ്മയില്‍ വീശ്വാസമില്ല എന്നൊക്കെ പറയുന്നത്‌ വെറും മുട്ടാപ്പോക്കു ന്യായം മാത്രമാണ്. സമാന്തര സംഘടന ഉണ്ടാക്കാനിറങ്ങിയാല്‍ വിനയന്റെ അവസ്ഥയാകും തനിക്കെന്ന്‌ തിലകന് നന്നായി അറിയാം. അതു കൊണ്ടു തന്നെ, പരമാവധി വിവാദങ്ങള്‍ ഉണ്ടാക്കി ഒരു ബലിയാടിന്റെ പരിവേഷം നേടിയെടുക്കാനാ‍വും തിലകന്റെ ശ്രമം. തിലകനെന്ന കലാകാരനെ മലയാളികള്‍ ഇഷ്ടപ്പെടുന്നു, അദ്ദേഹം നമുക്കായി കാഴ്ചവച്ച നല്ല കഥാപാത്രങ്ങളെ മലയാളികള്‍ നെഞ്ചിലേറ്റി ലാളിക്കുന്നു. എന്നാല്‍ ഇപ്പോല്‍ തിലകന്‍ കാണിക്കുന്നത്‌ വെറും ചീപ്പ്‌നെസ്സാണ്. അപകര്‍ഷതാ ബോധത്തില്‍ നിന്നും ഉടലെടുത്ത മാനസിക വ്യഥ. ഇതൊക്കെ കാണിച്ച്‌ അദ്ദേഹം നമുക്കു മുന്നില്‍ സ്വയം ചെറുതായി മാറുന്നു. അതിന് മലയാളികളൊരിക്കലും തിലകനു മാപ്പു നല്‍കില്ല... അദ്ദേഹം മണ്‍‌മറഞ്ഞാല്‍ പോലും.....

5 comments:

  1. മാനസിക നില തകരാറില്‍ ആണ് എന്ന് തോന്നുന്നു.. അല്ലാതെ എന്ത് പറയാന്‍ .. അമ്മയുടെ ഭാരവാഹികള്‍ എല്ലാം അവരെ കൊണ്ട് കഴിയുന്ന പോലെ ഈ പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ നോക്കിയതല്ലേ ... എന്നിട്ടും ജാതിയുടെ കാര്‍ഡും കളിച്ചു നടക്കുവല്ലേ ... ഇപ്പോള്‍ ഹോളിവൂഡ്‌ സിനിമയില്‍ നിന്നും പുറത്തായല്ലോ ...

    ReplyDelete
  2. @ കിരണ്‍

    തിലകന്റെ കോപ്ലക്സ്‌. തനിക്ക്‌ വേഷങ്ങള്‍ ലഭിക്കുന്നില്ല എന്ന അപകര്‍ഷതാ ബോധം തന്നെയാണ് തിലകനെക്കൊണ്ട്‌ ഇതൊക്കെ ചെയ്യിക്കുന്നത്‌. ഇവിടെ പാവം പെട്ടു പോയി. ഇതു ഇത്ര വലിയ വിവാദമാകുമെന്ന്‌ കരുതിക്കാണില്ല. ഇപ്പോല്‍ മധുരിച്ചിട്ട്‌ തുപ്പാനും വയ്യാ, കയ്ചിട്ട്‌ ഇറക്കാനും വയ്യ എന്ന അവസ്ഥയിലാ മൂപ്പര്‍... ഇനി ബാക്കി കണ്ടറിയാം.. :)

    ReplyDelete
  3. തിലകന് എന്ത് പറ്റി അദേഹത്തിന് തന്നെ അറിയില്ല.ഇന്ന് പറയുന്നത് അല്ല അദേഹം നാളെ പറയുന്നത്.പറയുന്നത് ഇല്ല മാധ്യമങ്ങളുടെ മുന്നില്‍ ആകണം എന്ന് വാശി അദേഹത്തിന് ഉണ്ടെന്നു തോന്നുന്നു. ഓസ്കാര്‍ നേടാന്‍ ചാന്‍സ് ഉണ്ട് എന്ന് തിലകനെപോലൊരു നടന്‍ പറഞ്ഞത് മോശമായിപോയി.മോഹന്‍ലാലും മഞ്ഞുവരിയരും ഇഷ്ട്ട നടിനടന്മാര്‍ എന്ന് പറഞ്ഞ തിലകന്‍ അഴികൊടെ ലാലിനെ കുറ്റം പറഞ്ഞപ്പോള്‍ കേട്ടുകൊണ്ടിരുന്നു.മുന്‍പൊരിക്കല്‍ മയിപിളിക്കാവ് എന്ന ഫിലിം സെറ്റില്‍ ഓട്ടോഗ്രാഫ് വാങ്ങാന്‍ തികന്റെ അടുത്ത് ഞാന്‍ പോയിട്ടുണ്ട്.ഗണേഷ്‌കുമാര്‍ പറഞ്ഞത് സത്യം ആണ് തിലകന്‍ സെറ്റില്‍ ഇരുന്നു വെള്ളമാടികുന്ന ഒരാള്‍ ആണ്.അന്ന് ഓട്ടോഗ്രാഫ് ചോദിക്കാന്‍ പോയ് ഞങ്ങള്‍ക്ക് അദേഹത്തിന്റെ അടുത്ത് നില്ക്കാന്‍ പോലും തോന്നിയില്ല.

    ReplyDelete
  4. തിലകന് എന്ത് പറ്റി അദേഹത്തിന് തന്നെ അറിയില്ല.ഇന്ന് പറയുന്നത് അല്ല അദേഹം നാളെ പറയുന്നത്.പറയുന്നത് ഇല്ല മാധ്യമങ്ങളുടെ മുന്നില്‍ ആകണം എന്ന് വാശി അദേഹത്തിന് ഉണ്ടെന്നു തോന്നുന്നു. ഓസ്കാര്‍ നേടാന്‍ ചാന്‍സ് ഉണ്ട് എന്ന് തിലകനെപോലൊരു നടന്‍ പറഞ്ഞത് മോശമായിപോയി.മോഹന്‍ലാലും മഞ്ഞുവരിയരും ഇഷ്ട്ട നടിനടന്മാര്‍ എന്ന് പറഞ്ഞ തിലകന്‍ അഴികൊടെ ലാലിനെ കുറ്റം പറഞ്ഞപ്പോള്‍ കേട്ടുകൊണ്ടിരുന്നു.മുന്‍പൊരിക്കല്‍ മയിപിളിക്കാവ് എന്ന ഫിലിം സെറ്റില്‍ ഓട്ടോഗ്രാഫ് വാങ്ങാന്‍ തികന്റെ അടുത്ത് ഞാന്‍ പോയിട്ടുണ്ട്.ഗണേഷ്‌കുമാര്‍ പറഞ്ഞത് സത്യം ആണ് തിലകന്‍ സെറ്റില്‍ ഇരുന്നു വെള്ളമാടികുന്ന ഒരാള്‍ ആണ്.അന്ന് ഓട്ടോഗ്രാഫ് ചോദിക്കാന്‍ പോയ് ഞങ്ങള്‍ക്ക് അദേഹത്തിന്റെ അടുത്ത് നില്ക്കാന്‍ പോലും തോന്നിയില്ല.


    Dileep

    ReplyDelete
  5. @ദിലീപ്

    തിലകനെക്കുറിച്ച്‌ ഗണേശ്‌ പറഞ്ഞതൊക്കെ സത്യമാണെന്നാണ് എന്റേയും അറിവ്‌. എന്നാലും തിലകനിലെ നടനെ ഞാന്‍ ആദരിക്കുന്നു, അദ്ദേഹം ഇത്രയും തരം താഴുന്നതെന്തിന് എന്നു മനസ്സിലാക്കാന്‍ കഴിയുന്നില്ല. അതിന്റെ പിറകിലെ ഉദ്ദേശ്യം മനസ്സിലാവുന്നില്ല. തിലകന് ശാരീരികമായ അസ്വസ്ഥതകള്‍ ഉണ്ട്. അതു കൊണ്ടു തന്നെ, അദ്ദേഹത്തെ സിനിമയില്‍ എടുക്കാന്‍ നിര്‍മ്മാതാക്കള്‍ മടിക്കും. ദ്രോണ എന്ന ചിത്രത്തില്‍ അഭിനയിച്ചു തീര്‍ത്തത്‌ കഷ്ടപ്പെട്ടാണെന്ന്‌ തിലകന്‍ തന്നെ സൂര്യയിലെ വര്‍ത്തമാനം എന്ന പ്രൊഗ്രാമില്‍ പറഞ്ഞിരുന്നു. അങ്ങനെ ഒരു സാഹചര്യത്തില്‍, നിര്‍മ്മാതാക്കളോ സംവിധായകരോ അദ്ദേഹത്തെ വച്ചിരു റിസ്ക്‌ എടുക്കും എന്നു കരുതുക വയ്യ. വയസ്സകുമ്പോളുണ്ടാകുന്ന് ഇത്തരം ശാരീരിക അസ്വസ്ഥതകള്‍ കൊണ്ട്‌ അവസരങ്ങള്‍ കുറയുന്നത്‌ സാധാരണമാണ്. അതിനെ അതിന്റെ സെന്‍സില്‍ കാണാതെ വിവാദമൂണ്ടക്കി നടക്കുന്നത്‌ അദ്ദേഹത്തിന് എന്തെങ്കിലും ലക്ഷ്യങ്ങള്‍ ഉള്ളതു കൊണ്ടാവാം.. അതു നമുക്ക് വഴിയെ അറിയാം...

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.